Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തുരൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറ; വാനരന്മാർക്കൊപ്പം കിടന്ന് ശീലിച്ച മരംകേറിപ്പെണ്ണ്; ജാനകി രാവണനെ ആക്രമിച്ചത് അതിക്രൂരമായി; ബീഫിനെ എതിർത്ത സ്വാധീ സരസ്വതിയെ നായിന്റെ മോളെ എന്ന് വിളിച്ച വിപ്ലവം; കസ്റ്റംസ് തേടുന്നത് സഖാക്കളുടെ കൈയടി നേടിയ സൈബർ പോരാളിയെ; അർജ്ജുൻ ആയങ്കി കടത്തുകാരനാകുമ്പോൾ

പത്തുരൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറ; വാനരന്മാർക്കൊപ്പം കിടന്ന് ശീലിച്ച മരംകേറിപ്പെണ്ണ്; ജാനകി രാവണനെ ആക്രമിച്ചത് അതിക്രൂരമായി; ബീഫിനെ എതിർത്ത സ്വാധീ സരസ്വതിയെ നായിന്റെ മോളെ എന്ന് വിളിച്ച വിപ്ലവം; കസ്റ്റംസ് തേടുന്നത് സഖാക്കളുടെ കൈയടി നേടിയ സൈബർ പോരാളിയെ; അർജ്ജുൻ ആയങ്കി കടത്തുകാരനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എന്റെ പേര് അർജ്ജുൻ. ആയങ്കി എന്നത് കുടുംബപ്പേരാണ് അതും കൂടെ ചേർത്താണ് അർജ്ജുൻ ആയങ്കി എന്ന് നാമകരണം ചെയ്തത്. 1997 ജൂൺ 7 ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലെ അഴീക്കൽ എന്ന ദേശത്താണ് ജനിച്ചത്. അച്ഛൻ അമ്മ ഏട്ടൻ അനിയൻ എന്നിവരടങ്ങുന്ന കുടുംബം. പറയാൻ തക്ക വിദ്യാഭ്യാസ യോഗ്യതയോ ജോലിയോ ഇതുവരെയില്ല.. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്‌സിസ്റ്റ് അനുഭാവിയാണ് പ്രവർത്തകനുമാണ്..-സ്വന്തം ബ്ലോഗികൽ അർജ്ജുൻ കുറിച്ചിരിക്കുന്ന വാക്കുകളാണ് ഇത്. 2017മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ അർജ്ജുൻ ആയങ്കി. ഈ സഖാവിനെയാണ് ഇപ്പോൾ കസ്റ്റംസ് അന്വേഷിക്കുന്നത്. അതും സ്വർണ്ണ കടത്തിലെ മുഖ്യ കണ്ണിയെന്ന സംശയത്തിൽ.

ഷുഹൈബ് വധക്കേസിലെ പ്രതിയും സിപിഎം ക്രിമിനലുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുകൂടിയായ അർജുനാണ് സ്വർണക്കടത്തിലെ മുഖ്യസൂത്രധാരനെന്നാണ് കസ്റ്റംസ് നിഗമനം. പൊലീസാണ് രാമനാട്ടുകര അപകടത്തിന് പിന്നാലെ അർജുന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് ശേഷം സൈബർ സ്‌പേസുകളിലെ സിപിഎം മുഖമായ അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ ആണ് റെയ്ഡ് നടന്നത്. അർജ്ജുൻ ആയങ്കിയാണ് സ്വർണക്കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തിൽ സ്വർണം കടത്തിയ ആൾ നിരന്തരം അർജ്ജുൻ ആയങ്കിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സ്വർണം കടത്താൻ ശ്രമിച്ച ആളുടെ അറിവോടെയാണ് അർജ്ജുൻ ആയങ്കി കവർച്ച ചെയ്യാൻ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.

ചുവന്ന സ്വിഫ്റ്റ് കാറിൽ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കപ്പക്കടവിലെ വീട്ടിൽ കസ്റ്റംസ് എത്തിയത്. എന്നാൽ റെയ്ഡിനെത്തിയ വീട്ടിൽ നിന്നും ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്കായിട്ടില്ല. അർജ്ജുൻ ആയങ്കി റെയ്ഡ് നടക്കുന്ന സമയത്ത് വീട്ടിൽ ഇല്ലായിരുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.

ജാനകി രാവണനെ തകർത്ത സൈബർ പോര്

നയതന്ത്ര പാഴ്‌സൽ കടത്തിൽ പല സിപിഎം പേരുകളും ചർച്ചയായിരുന്നു. കണ്ണൂരിലെ ലോബിക്ക് സ്വർണ്ണ കടത്തിലെ മോഹങ്ങളും പല ഘട്ടത്തിലും ചർച്ചയായി. കണ്ണൂർ വിമാനത്താവളത്തിലെ കടത്തുകാരുടെ നേതാവ് ആകാശ് തില്ലങ്കേരിയാണെന്നും വാർത്തകളെത്തി. ആകാശിനെ സിപിഎമ്മിൽ നിന്ന് ആ സമയത്ത് മാറ്റി നിർത്തുകയും ചെയ്തു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റും ആകാശ് സജീവമായിരുന്നു. അഴിക്കോട്ട് പ്രചരണത്തിൽ അർജ്ജുൻ ആയങ്കിയും. അതുകൊണ്ട് തന്നെ സൈബർ പോരാളിയായ അർജുനെ കസ്റ്റംസ് തെരയുന്നത് സിപിഎമ്മിനും തലവേദനയാകും. സിപിഎമ്മിന്റെ അതിശക്തനായ സൈബർ പോരാളിയായിരുന്നു അർജുൻ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിത്തിനിരയായ വിദ്യാർത്ഥിനിക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം ഉയർന്നിരുന്നു. 2017ലായിരുന്നു ഈ സൈബർ ആക്രമണം. സദാചാര അക്രങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമ്പേൾ അസ്മിതയെ അപമാനിച്ച് കൊണ്ട് സൈബർ സഖാക്കൾ രംഗത്തെത്തിയത് അന്ന് ഏറെ ചർച്ചകൾ ആയി. ഈ ആക്രമണത്തെ മുന്നിൽ നിന്ന് നയിച്ചത് അർജുൻ ആയങ്കിയായിരുന്നു. അസ്മിതയുടെ ജാനകി രാവൺ എന്ന ഫേസ് ബുക്ക് പേജിലാണ് പീഡോഫീലിയ ചർച്ചകളിൽ ആരോപണ വിധേയനോട് അനുഭാവം പ്രകടിപ്പിച്ചെന്ന ആരോപണവുമായി സൈബർ സഖാക്കൾ ആക്രമണം നടത്തിയത്.

അന്ന് അർജുൻ ആയങ്കി എന്ന പ്രൊഫൈലിൽ നിന്നാണ് ജാനകിക്കെതിരെ അസഭ്യ കമന്റുകൾ വന്നത്. ''നീയാരാണെന്നും എന്താണെന്നും അറിയാമെന്നും പത്തു രൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറയായ നീയൊക്കെ ഫേസ്‌ബുക്കിൽ തല്ല് വാങ്ങി മോങ്ങിയപ്പോ തലോടാനും തലേൽ ഉമ്മ വെക്കാനും പലരും വന്നിട്ടുണ്ടാവും പക്ഷേ വന്നവർക്ക് വാനരന്മരോടൊപ്പം കിടന്ന് ശീലിച്ച മരം കേറിപ്പെണ്ണാണ് നീയെന്നും അറിയില്ലല്ലോയെന്നാണ്'' അർജ്ജുൻ ആയങ്കി കുറിച്ചത്. അർജ്ജുന്റെ കമന്റിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്തെത്തി്. എന്നാൽ കമന്റിനെതിരായി രംഗത്തെത്തിയവർക്കെതിരെയും രൂക്ഷമായ പ്രയോഗമാണ് സൈബർ സഖാക്കൾ നടത്തുന്നത്. അങ്ങനെ സൈബർ സഖാക്കളുടെ മുഖമായിരുന്നു കുറച്ചു കാലം മുമ്പു വരെ ഇപ്പോൾ കസ്റ്റംസ് തേടുന്ന കേസിലെ ആസൂത്രകൻ.

സ്വാധി സരസ്വതിയേയും വെറുതെ വിട്ടില്ല

യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ അഷ്മിതയ്ക്കു നേർക്ക് അർജ്ജുനും കൂട്ടരും നടത്തിയ സമാനതകളില്ലാത്ത ആക്രമണമാണ്. കൊച്ചിയിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസവും യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഭവവും ഒന്നുതന്നെയാണെന്ന് അഷ്മിത ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഷ്മിതയുടെ ഫേസ്‌ബുക് പേജായ ജാനകി രാവണിൽ ആക്രമണം ശക്തമാക്കിയത്. കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് അറിയപ്പെടുന്ന സിപിഐഎം പ്രൊഫൈലുകളുൾപ്പെടെ അഷ്മിതയ്ക്കെതിരേ നടത്തുന്നത്. മറൈൻ ഡ്രൈവിലെ സദാചാരവേട്ടയ്‌ക്കെതിരെ സ്‌നേഹഇരിപ്പിന് നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവർത്തകർ, യൂണിവേഴ്‌സിറ്റി കോളേജിലും ഇതിന് തയ്യാറുണ്ടോ എന്നും ജാനകി ചോദിച്ചിരുന്നു. ഇതും ആക്രമണത്തിന് പുതിയ കാരണമായി.

ലൗ ജിഹാദുമായി വരുന്നവരെയും കന്നുകാലി കശാപ്പുകാരെയും വെട്ടിക്കൊല്ലണമെന്ന് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിയുടെ പേജിലും 2018ൽ സൈബർ സഖാക്കൾ കടന്നാക്രമണം നടത്തിയിരുന്നു. ബദിയടുക്കയിൽ നടന്ന വിരാട് ഹിന്ദു സമാജ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് സാധ്വി വിദ്വേഷ പ്രസംഗം നടത്തിയത്. ഇതിനെതിരെ ഉയർന്ന പ്രതിഷേധത്തിലും താരമായത് അർജുനായിരുന്നു. ഏയ് നായിന്റമോളെ ... ഈടെ കേരളത്തിൽ ബീഫിത്ര ജനകീയമായതും കഴിക്കാത്തവർ പോലും കഴിക്കാൻ തുടങ്ങിയതും നിന്റെയൊക്കെ കോണകക്കൊടിയുടെ ചാണകസംഘികളെ കൊണ്ട് തന്നെയാണ്...ബീഫ് തിന്നാൽ കൊന്ന് കളയണമെന്ന് പറഞ്ഞ് പോവുമ്പോൾ രണ്ട് പ്ലേറ്റ് കൂടുതൽ വാങ്ങിക്കഴിച്ചാ ഞങ്ങൾക്ക് ശീലം..#Stupid_Girl-ഇതായിരുന്നു അർജുന്റെ വൈറലായ കമന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP