Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമനാട്ടുകര അപകടം: കവർച്ചാസംഘങ്ങൾക്ക് സിപിഎം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധം; രാഷ്ട്രീയ ബന്ധം പുറത്തുകൊണ്ടുവരണം; സമഗ്ര അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രൻ

രാമനാട്ടുകര അപകടം: കവർച്ചാസംഘങ്ങൾക്ക് സിപിഎം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധം; രാഷ്ട്രീയ ബന്ധം പുറത്തുകൊണ്ടുവരണം; സമഗ്ര അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രൻ

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വർണക്കള്ളക്കടത്ത് സംഘങ്ങൾ ഏറ്റുമുട്ടുകയും അഞ്ചു പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ സിപിഎം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധമെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കവർച്ചാസംഘങ്ങളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണം. കണ്ണൂരിൽനിന്നുള്ള സംഘത്തിന് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇത് സംബന്ധിച്ച് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ നാടിനെയാകെ ഞെട്ടിക്കുന്നതാണ്. അതീവ സുരക്ഷാ മേഖലയായി കരുതപ്പെടുന്ന വിമാനത്താവളത്തിനടുത്ത് വെച്ച് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം പൊലീസ് അറിഞ്ഞില്ലേ. ലോക്ഡൗൺ കാലത്ത് എങ്ങനെയാണ് യാതൊരു പരിശോധനയുമില്ലാതെ ഇവർ വിമാനത്താവളത്തിന് അടുത്ത് എത്തിയത്. ഈ ഗുണ്ടാ സംഘങ്ങളുടെ രാഷ്ട്രീയ ബന്ധം പരിശോധിക്കപ്പെടേണ്ടതാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂരിൽനിന്നും ചെർപ്പുളശ്ശേരിയിൽനിന്നും കൊടുവള്ളിയിൽനിന്നുമെല്ലാമാണ് സംഘമെത്തിയത്. ഇത്തരക്കാർക്ക് സർക്കാരുമായും മറ്റും ഏത് തരത്തിലാണ് ബന്ധമുള്ളത് എന്ന് കേരളം കണ്ടതാണ്. അതുകൊണ്ട് വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണം. രാഷ്ട്രീയ ബന്ധം പുറത്തുകൊണ്ടുവരണം. തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ പെട്ട സ്വപ്ന സുരേഷിന് രാഷ്ട്രീയ പരിവേഷം ലഭിച്ചതിന് സമാനമായ രീതിയിലാണ് രാമനാട്ടുകര സംഭവത്തിൽ പെട്ടവർക്കും ലഭിക്കുന്നത്. കൊടുവള്ളിയിലെ സംഘം ഇപ്പോൾ എവിടെയാണെന്ന് പോലും ആർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസും അധികാരവും ഉപയോഗിച്ച് നിയമവാഴ്ച സംരക്ഷിക്കുന്നതിന് പകരം നിയമവാഴ്ച തകർക്കുകയാണ് ചെയ്യുന്നത്. സ്വർണക്കള്ളക്കടത്തുകാർ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന് പോലും പേര് സിപിഎം. ഗ്രൂപ്പെന്നാണ്. പത്തനാപുരത്തും കോന്നിയിലും ഭീകരവാദ പ്രവർത്തകർ ആയുധങ്ങൾ സമാഹരിക്കുന്നു പരിശീലിക്കുന്നു എന്ന വിവരം പുറത്ത് വന്നതാണ്. ഇതിനെ കുറിച്ച് എന്ത് അന്വേഷണമാണ് നടത്തിയത്. ഇവരെ കുറിച്ച് കൊല്ലം ഇന്റലിജൻസ് ഡിവൈ.എസ്‌പിക്ക് വിവരമുണ്ടായിരുന്നു.ഇത് അറിഞ്ഞിട്ടും അദ്ദേഹത്തിനെതിരേ ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കള്ളക്കടത്തുകാരുടെ കയ്യിൽനിന്നു സ്വർണം കവർച്ച ചെയ്യുന്ന സംഘമാണ് അപകടത്തിൽ പെട്ടതെന്നു പൊലീസ് പറയുന്നു. ദേശീയപാതയിൽ രാമനാട്ടുകര പുളിഞ്ചോട് വളവിനു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 4.30ന് ആയിരുന്നു അപകടം. ഇവർക്കൊപ്പം മറ്റൊരു വാഹനത്തിലുണ്ടായിരുന്ന 8 പേരെ പൊലീസ് പിടികൂടി. കവർച്ച ആസൂത്രണം ചെയ്തതിനു 8 പേർക്കുമെതിരെ കേസെടുത്തു.

പൊലീസ് പറയുന്നത്: കോഴിക്കോട് വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തുന്ന വിമാനത്തിൽ രണ്ടര കിലോഗ്രാം സ്വർണം കടത്തിക്കൊണ്ടുവരുന്നതായി ചെർപ്പുളശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കവർച്ച സംഘത്തിനു വിവരം ലഭിക്കുന്നു. കൊടുവള്ളിയിലെ സ്വർണക്കടത്തു സംഘത്തിനു വേണ്ടിയെത്തുന്ന ഈ സ്വർണം തട്ടിയെടുക്കാനായി ചെർപ്പുളശ്ശേരിയിൽനിന്ന് 15 പേർ 3 വാഹനങ്ങളിലായി വിമാനത്താവളത്തിലെത്തുന്നു.

സംഘം ലക്ഷ്യമിട്ട സ്വർണം വിമാനത്താവളത്തിനകത്തു വച്ചു തന്നെ എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. എന്നാൽ സ്വർണമുണ്ടെന്ന കണക്കുകൂട്ടലിൽ കൊടുവള്ളി സംഘത്തിന്റെ വാഹനം ചെർപ്പുളശ്ശേരി സംഘം പിന്തുടർന്നു. സ്വർണം പിടികൂടിയ വിവരം രാമനാട്ടുകരയിൽ വച്ച് അറിയുകയും മടങ്ങുമ്പോൾ മുൻപിലുള്ള വാഹനം അപകടത്തിൽ പെടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP