കൊച്ചി തീരത്ത് പയറുമണി രൂപത്തിൽ ദ്വീപ് വളരുന്നു! ഗൂഗിൾ എർത്തിന്റെ സ്ക്രീൻഷോട്ട് സഹിതം വാർത്ത പ്രചരിച്ചതോടെ കേട്ടവർക്ക് അമ്പരപ്പും ജിജ്ഞാസയും; കൊച്ചിക്കാര ആശങ്കപ്പെടുത്തിയ ആ ദ്വീപ് ഗൂഗിളിന്റെ അൽഗോരിതം പിഴവെന്ന് പഠനം
മറുനാടൻ ഡെസ്ക്
കൊച്ചി: കൊച്ചി തീരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയവരാകും കൊച്ചിയിലെ പല മത്സ്യത്തൊഴിലാളികളും. മാത്രമല്ല, ദക്ഷിണ നാവികസേനാ ആസ്ഥാനവും കൊച്ചി തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവരുടെയൊന്നും ശ്രദ്ധയിൽ പെടാതെ കൊച്ചിയിൽ ഒരു രഹസ്യദ്വീപ് വളരുന്നുണ്ടോ? കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ ഇത്തരമൊരു ചർച്ച സജീവമായി നടക്കുന്നു. ഗൂഗിൾ എർത്തിലെ മാപ്പിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ദുരൂഹമായി ഈ ദ്വീപിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞത്. ഇതോടെ എല്ലാവരിലും ആക്ഷാംക്ഷ ഉണരുകയും ചെയ്തു.
ചെല്ലാനം കാർഷിക ടൂറിസം ഡെവലപ്പ്മെന്റ് സൊസേറ്റി പ്രസിഡന്റ് കെഎക്സ് ജൂലപ്പൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 'ഗൂഗിൾ എർത്ത്' സ്ക്രീൻഷോട്ടാണ് ഇത്തരമൊരു പ്രചരണത്തിന് അടിസ്ഥാനമായ കാര്യം. കൊച്ചി തീരത്ത് നിന്നും ഏഴുകിലോമീറ്റർ പടിഞ്ഞാറ് മാറി ഒരു ദ്വീപ് ഉണ്ടാകുന്നു എന്ന രീതിയിൽ വാർത്തകൾ ആദ്യം വന്നത്. പിന്നീട് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല ഇത് സംബന്ധിച്ച് പഠനം നടത്തും എന്ന് അറിയിച്ചതോടെ ഇത് സജീവചർച്ചയായി. ശരിക്കും അത്തരമൊരു ദ്വീപ് വളരുന്നുണ്ടോ എന്ന വിധത്തിലായി ചർച്ചകൾ.
പയറുമണി രൂപത്തിലായതിനാൽ പയറുമണി ദ്വീപ് എന്നാണ് ഈ ദ്വീപിനെ കുറിച്ച് പലരും വിലയിരുത്തിയത്. ഗൂഗിൾ എർത്ത് പറയുമ്പോലെ ഈ പ്രദേശത്ത് ഇത്തരമൊരു ദ്വീപ് രൂപം കൊണ്ടിട്ടില്ലെന്നാണ് ഭൂമിശാസ്ത്ര തെളിവുകൾ അടക്കം ഉൾപ്പെടുത്തി ഗവേഷകർ പറയുന്നത്. ദ്വീപ് കണ്ടെത്തിയെന്ന വാദം തെറ്റാണെന്നു കാണിച്ച് സാങ്കേതിക വിദഗ്ധരും രംഗത്തുവന്നു.
ഗൂഗിൾ മാപ്പ് ഇമേജുകളും സാറ്റലൈറ്റ് ഇമേജുകളും ഉപയോഗിച്ചാണ് അത്തരമൊരു ദ്വീപില്ലെന്നും സാങ്കേതികപ്പിഴവുകളാണ് ഈ വാദങ്ങളിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ വാദം. കൊച്ചിയിൽ ദ്വീപുണ്ടെന്നു പറയുന്ന ഭാഗത്ത് കപ്പലുകളുടെ സാന്നിധ്യം കൂടുതലാണ്. ഒന്നിലധികം കപ്പലുകളുടെ സ്ഥിരമായ സാന്നിധ്യമാകാം അതൊരു ഭൂപ്രദേശമാണെന്ന് ഗൂഗിളിന്റെ അൽഗോരിതത്തെക്കൊണ്ട് തോന്നിപ്പിച്ചതെന്നത് അടക്കം ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയവർ ചൂണ്ടിക്കാട്ടുന്നു.
ദ്വീപിന്റെ നീളവും വീതിയും ആകൃതിയുമെല്ലാം ചേർത്താണ് ഗൂഗിൾ എർത്ത് ഇമേജസിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ വന്നത്. കൊച്ചി കായലിൽ ഡ്രഡ്ജിങ്ങിന്റെ ഭാഗമായാണ് ദ്വീപ് രൂപപ്പെടുന്നതെന്നും ഇത് മണൽത്തിട്ടയാകാൻ സാധ്യതയുണ്ടെന്നും നിരീക്ഷണങ്ങൾ ഉയർന്നു. ദ്വീപിന് 'പയറുമണി ഐലന്റ്' എന്നുവരെ ചിലർ ഗൂഗിൾ മാപ്പിൽ പേരുനൽകി. ഗൂഗിൾ മാപ്പിലെ 2020ലെയോ 2019ലെയോ 2018ലെയോ ചിത്രങ്ങളിൽ ഇത്തരമൊരു മണൽത്തിട്ട കാണാനില്ല.
സംഭവിച്ചത് ഗൂഗിൾ മാപ്പിലെ അൽഗോരിതം പിഴവ്
2018 മുതൽ രൂപപ്പെട്ടത് എന്ന അവകാശവാദവുമായി വരുന്ന ദ്വീപ് വാദങ്ങളിൽ തെളിവായി പ്രധാനമായും ഉന്നയിക്കുന്ന ഗൂഗിൾ എർത്തിന്റെ ഹൈ റെസല്യൂഷൻ ഇമേജാണ്. അതിൽ കാണിക്കുന്ന പയറുമണി പോലുള്ള രൂപത്തിലുള്ള ഭാഗം ദ്വീപ് രൂപം കൊള്ളുന്നതാണെന്ന വാദത്തിന് കരുത്തു പകരുകയും ചെയ്തു. അതേ സമയം ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ പരിശോധിച്ചാൽ 'പുതിയ ദ്വീപ്' നിലനിൽക്കുന്നു എന്ന് പറയുന്നയിടത്ത് കൂടി കടന്നുപോകുന്നതുകൊച്ചി-മിനിക്കോയി ഫെറി റൂട്ടാണ്. നിലവിൽ വരുന്ന എല്ലാ വാദങ്ങളും കടലിന് അടയിൽ 21 അടി താഴ്ചയിൽ വരെ രൂപപ്പെട്ട മണൽതിട്ട എന്നാണ്. എന്നാൽ അതിനൊപ്പം തന്നെ ഗൂഗിൾ എർത്തിലെ വോയേജ് ഓപ്ഷൻ ഉപയോഗിച്ചാൽ ആ പ്രദേശത്തിന് കാലങ്ങളായി വരുന്ന മാറ്റം നമ്മുക്ക് കാണുവാൻ സാധിക്കും. ഇപ്പോൾ ലഭിക്കുന്ന ചിത്രത്തിലുള്ള രീതിയിലുള്ള ഒരു ഭൂപ്രദേശം പെട്ടെന്ന് ഒരു ദിനം ഉണ്ടാകില്ല. അതിനാൽ തന്നെ അത് രൂപപ്പെട്ട് വരുന്ന ഒരു സൂചനയും, വോയേജറിലെ ടൈം ലാപ്സ് ഓപ്ഷൻ ഉപയോഗിച്ചാൽ കാണാൻ സാധിക്കുന്നില്ല.
ഡബ്യൂആർഐ ഇന്ത്യ ജിയോ അനലിസ്റ്റായ രാജ് ഭഗത് പളനിച്ചാമി ഇത് സംബന്ധിച്ച് വിശദമായ ട്വിറ്റർ പോസ്റ്റ് നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാദങ്ങൾ പ്രകാരം, ഗൂഗിൾ എർത്ത് ചില സ്ഥലങ്ങളിൽ ഗൂഗിൾ എർത്ത് ഹൈ റെസല്യൂഷൻ ഇമേജ് നൽകണം എന്നില്ല. ഇത്തരം സ്ഥലങ്ങളിൽ അവർ സമുദ്രത്തിന്റെ ഭാഗം തന്നെ നൽകും. ഈ ഭാഗത്ത് നൽകിയ സാറ്റലൈറ്റ് ഇമേജ് ചിലപ്പോൾ സമുദ്രഉപരിതലത്തിന് പകരം ഏതെങ്കിലും കരഭാഗമായതാകാം, അത് സാങ്കേതികമായ പിഴവാണ് അല്ലാതെ പുതിയ ദ്വീപ് ഉണ്ടാകുന്നതല്ല.
ആർക്കവീസ് എന്ന തന്റെ ബ്ലോഗിൽ സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഡാറ്റകൾ വച്ചും അർജ്ജുൻ ഗംഗാധരൻ പുതിയ ദ്വീപ് എന്ന വാദത്തിന്റെ സാധുത തള്ളിക്കളയുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ചുള്ള പഠനമാണ് ബാത്തിമെട്രി (Bathymetry) ഇതിൽ തന്നെ മുൻനിര പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന അന്തരാഷ്ട്ര സമുദ്രപഠന ഓർഗനൈസേഷന്റെ കീഴിലുള്ള ജനറൽ ബാത്തിമെട്രിക്ക് ചാർട്ട് ഓഫ് ഓഷ്യൻ. ഇവരുടെ ഏറ്റവും പുതിയ 2020 ഡാറ്റകൾ ത്രിമാന ചിത്രങ്ങളാക്കി മാറ്റി നടത്തിയ അന്വേഷണത്തിൽ 'പയറുമണി ദ്വീപ്' നിൽക്കുന്നു എന്ന് പറയുന്ന സ്ഥലത്ത് യാതൊരു മാറ്റവും സമീപകാലത്ത് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇത് സംബന്ധിച്ചുള്ള ത്രിമാന ചിത്രങ്ങൾ പരിശോധിച്ചാൽ കപ്പൽ ചാൽ പോലെ കൊച്ചി തീരത്ത് നിന്നും താഴ്ന്ന് കിടക്കുന്ന രീതിയിലാണ് ഈ പ്രദേശം കാണുവാൻ സാധിക്കുന്നത്.
ഇതിനൊപ്പം കൊച്ചിതീരമായ ചെല്ലാനത്തെ തീരശോഷണവും 'പുതിയ ദ്വീപ്' കണ്ടെത്തലുമായി ബന്ധപ്പെടുത്തുന്ന വാദങ്ങളും ഗവേഷകർ തള്ളുന്നുണ്ട്.
Stories you may Like
- സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കണം; ഗൂഗിൾ മാപ്പിലും ചതിക്കുഴി!
- കച്ചത്തീവ് പ്രചാരണായുധമാക്കി ബിജെപി
- കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകും
- ഗൂഗിൾ അക്കൗണ്ടിന്റെ സെറ്റിംഗിൽ പോയി പരിശോധിച്ച് ഇവയെല്ലാം ഡിസേബിൾ ചെയ്യൂ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍