പെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്! പൊതുപണം കൊണ്ട് കൊലയാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ 'പ്രത്യേക തരം ഏക്ഷനെ'ക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യണമെന്ന് വി ടി ബൽറാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രയീവും കൊലപാതക കേസ് പ്രതികളെ പൊതുഖജനാവിലെ പണം സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നയത്തിനെതിരെ കൂടുതൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജോലി നൽകിയ കാര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം കടുക്കുന്നത്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
നിയമാനുശ്രുതമാണ് നിയമനം എന്ന സർക്കാർ വാദങ്ങളെയാണ് കോൺഗ്രസ് പൊളിച്ചടുക്കുന്നത്. ഇതിനായി ഇവർ ചൂണ്ടിക്കാട്ടുന്നത് അഭിമുഖത്തിൽ മൂന്ന് പേർക്കും ലഭിച്ച മാർക്കാണ്. ഇന്റർവ്യൂവിൽ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്കുമാണ് ലഭിച്ചത്. ഇത് കൂടാതെ ഒരാളെ കൂടിയും നിയമിച്ചു. കൊലക്കേസിൽ പ്രതിയായവരുടെ ഭാര്യമായാ ഒന്ന, രണ്ട, മൂന്ന് ഗണത്തിൽ പരിഗണിച്ചു കൊണ്ട് സിപിഎം തുല്യനീതി ഉറപ്പു വരുത്തിയെന്നാണ് ഉയരുന്ന വിമർശനം.
സർക്കാർ ജോലിക്കായി ആയിരങ്ങൾ കാത്തിരിക്കുമ്പോൾ സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തിയ കുടുംബത്തിന് ജോലി നൽകുന്ന ഇരട്ടത്താപ്പാണ് സജീവമായി ചർച്ചയാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ എന്തികൊണ്ട് രാഷ്ട്രീയ കേരളം പ്രതികരിക്കണം എന്ന് കൃത്യമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് വി ടി ബൽറാം നൽകിയത്. പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ 'പ്രത്യേക തരം ഏക്ഷനെ'ക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
450 പാവപ്പെട്ട അപേക്ഷരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്റർവ്യൂവിനൊടുവിൽ പെരിയ ഇരട്ട കൊലപാതകക്കേസിലെ
ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങൾ! എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. 450 അപേക്ഷകൾ വിളിച്ചതിൽ ആദ്യ മൂന്ന് റാങ്കിൽ പെരിയ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർ എത്തിയതിൽ നിന്നും തന്നെ പെരിയ ഇരട്ടക്കാലപാതകം ആസൂത്രിതമാണെന്നതിന്റെ തെളിവാണെന്ന് കോൺഗ്രസുകാർ വ്യക്തമാക്കുന്നു.
കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്റെ (54) ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ (51) ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി കെ.എം.സുരേഷിന്റെ (27) ഭാര്യ ബേബി എന്നിവരാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത്. ഭാവിയിൽ ജോലി സ്ഥിരപ്പെടാൻ സാധ്യത ഏറെയുള്ള കാറ്റഗറിയാണ് പാർട്ട് ടൈം സ്വീപ്പർ തസ്തിക. ഇതെല്ലാം മനസ്സിലാക്കിയാണ് ഈ ജോലി നൽകുന്നത്. അതും തട്ടിക്കൂട്ട് അഭിമുഖം നടത്തി കൊണ്ട്്. ഈ ഭീകരത എന്തുകൊണ്ടാണ് ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് എന്ന ചോദ്യമാണ് കോൺഗ്രസുകാർ ഉയർത്തുന്നത്.
സിപിഎം പാർട്ടി തലത്തിലുള്ള വളരെ ആസൂത്രിതമായ ഗൂഢാലോചന പെരിയയിലെ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വധത്തിനു പിന്നിലുണ്ടെന്ന ആരോപണം ശക്തമാണ്. സിപിഎം പ്രാദേശിക നേതാക്കൾക്ക് കല്ല്യാട്ട് കോൺഗ്രസിൽ നിന്നും മർദ്ദനമേറ്റത് മുതൽ ആക്രമത്തിന് അരങ്ങൊരുന്നതായി സൂചനകൾ നിലനിന്നിരുന്നു. വളരെ മുൻപ് തന്നെ നടത്തി തുടങ്ങിയ ആസൂത്രണം തന്നെയാണ് ഇരട്ട കൊലപാതകങ്ങളിലേക്ക് നയിച്ചത് എന്നാണു പെരിയയിൽ നിന്നും പുറത്തു വന്നത്. ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐയാണ്. അതുകൊണ്ട് തന്നെ അറസ്റ്റിലായ പ്രതികൾ ജില്ലാ നേതൃത്വത്തിലോ അതിന് മുകളിലോ വിരൽ ചൂണ്ടിയാൽ അത് സിപിഎമ്മിന് പ്രതിസന്ധിയാകും.
പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്ന പീതാംബരൻ പാർട്ടിക്കു വേണ്ടിയാകും കൊല ചെയ്തിട്ടുണ്ടാവുകയെന്നു പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞതും ഏറെ വിവാദമായിരുന്നു. എങ്കിൽ ആരാണു പീതാംബരന്റെ ഭാര്യ പറയുന്ന ഈ 'പാർട്ടി'? ലോക്കൽ തലത്തിലോ, ഏരിയാ തലത്തിലോ, ഒരു പക്ഷേ അതിനു മുകളിലോ ഉള്ള ഒരു നേതാവായിരിക്കുമോ പീതാംബരനെക്കൊണ്ട് ഇരട്ടക്കൊല ചെയ്യിക്കാൻ കഴിവുള്ള പാർട്ടി? ആ വഴിക്ക് അന്വേഷിക്കാൻ സിബിഐ തീരുമാനിച്ചാൽ കൊലപാതകത്തിനു മുൻപും ശേഷവും പീതാംബരന്റെ ഫോണിലേക്കും തിരിച്ചുമുള്ള വിളികൾ നിർണായകമാകും. അതുകൊണ്ട് തന്നെ പ്രതിയുടെ മൊഴിയും നിർണ്ണായകമാകും.
കൊലയ്ക്കുശേഷം ഒളിപ്പിച്ചവർ, രക്ഷപ്പെടാൻ സഹായിച്ചവർ എന്നിവരിലേക്ക് അന്വേഷണം നീളേണ്ടതും സൈബർ മാർഗങ്ങളിലൂടെ തന്നെ. പീതാംബരൻ ഉൾപ്പെട്ട ഏഴംഗ സംഘത്തിനു മുകളിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയാൻ ഇങ്ങനെ പല വഴികളുണ്ട്. പക്ഷേ, കൊലയ്ക്കു വേണ്ടി അക്രമി സംഘം പ്രാദേശികമായി നടത്തിയ ഗൂഢാലോചനയ്ക്കു മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. അതുകൊണ്ട് കൂടിയാണ് മഞ്ജു അടക്കമുള്ള പ്രതികളുടെ ഭാര്യമാർക്ക് ജോലി സർക്കാർ നൽകുന്നത്. ഇതിലൂടെ ഗൂഢാലോചനയിലെ വിവരങ്ങൾ പുറത്തുവരില്ലെന്നതാണ് സിപിഎം പ്രതീക്ഷയെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
ഈ സാഹചര്യത്തിലാണ് പ്രതികളെ അനുനയിപ്പിക്കാൻ ഭാര്യമാർക്ക് ജോലി നൽകുന്നതെന്നാണ് ഉയരുന്ന ആരോപണം. കണ്ണൂരിൽ നിന്നെത്തിയ ക്വട്ടേഷൻ സംഘമാണ് പെരിയയിൽ ഓപ്പറേഷൻ നടത്തിയതെന്ന വാദം സജീവമാണ്. കണ്ണൂരിലെ ഉന്നതനാണ് ഈ ഓപ്പറേഷന് പിന്നിലെന്നും സംശയങ്ങളുണ്ട്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ അതേ മാതൃകയിലാണ് പെരിയയിലും കൊല നടന്നതെന്നാണ് ആക്ഷേപം. ഇതിനിടെയാണ് പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കാൻ ഭാര്യമാർക്ക് ജോലി നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍