സുധാകരന്റെ ഉരുളക്കുപ്പേരിയിൽ ചർച്ചയായത് കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ; കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ ശൈലി മൈലേജായത് കെപിസിസി അധ്യക്ഷന്‍; മുഖ്യഎതിരാളി സിപിഎം തന്നെയെന്ന് കോൺഗ്രസുകാരിൽ ഉറപ്പിച്ച 'ബ്രണ്ണൻ പോര്'; സുധാകര ശൈലി ക്ലിക്കായതോടെ പ്രതികരിക്കാതെ പിണറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചേകവന്മാരുടെ നാടാണ് കണ്ണൂർ ജില്ല. ഈ ജില്ലയിൽ രാഷ്ട്രീയ നേതാവായി ശോഭിക്കണമെങ്കിൽ അൽപ്പം വീരപരിവേഷമൊക്കെ വേണം. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ വേളയിൽ അദ്ദേഹം ആരാധകരെ ആവേശം കൊള്ളിച്ചതും കാർക്കശ്യമായ നിലപാടു കൊണ്ടും രാഷ്ട്രീയ എതിരാളികളെ വാക്കുകൾ കൊണ്ടും നേരിട്ടതിന് കാരണവും കണ്ണൂരിന്റെ മനസ്സറിഞ്ഞുള്ള ശൈലി കൊണ്ടായിരുന്നു. അതേ കളരിയിൽ അഭ്യസിച്ച കെ സുധാകരനും അറിയാം എങ്ങനെയാണ് സിപിഎമ്മിനെ ഒതുക്കേണ്ടതെന്ന്. അതുകൊണ്ട് തന്നെ ബ്രണ്ണൻ കഥകൾ പറഞ്ഞ് ഇപ്പോൾ ഇരു നേതാക്കളും ഏറ്റുമുട്ടിയപ്പോൾ അൽപ്പം മൈലേജുണ്ടാക്കിയത് സുധാകരൻ തന്നെയാണ്.
വികസന കാര്യത്തിലും കരുതലിന്റെ കാര്യത്തിലും വാഴ്ത്തപ്പെട്ട മുഖ്യമന്ത്രി ആകട്ടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു പിണറായി എന്ന് കെപിസിസി അധ്യക്ഷൻ എഫ്ഐആർ ഉയർത്തിക്കാട്ടി ആരോപണം ഉന്നയിച്ചപ്പോൾ ഇക്കാര്യം മാധ്യമങ്ങളിൽ അധികം ചർച്ചയാകാതിരിക്കാനാണ് സിപിഎം ശ്രമിച്ചത്. മറിച്ച് കെ സുധാകരന്റെ നാവിൽ നിന്നും വീണ ചില കൊലപാതക വിവരങ്ങൾ പ്രധാനമായും ഉയർത്തിക്കാണിക്കാനും പറഞ്ഞു. സേവറി നാണു വധക്കേസിൽ മാത്രമാണ് കോൺഗ്രസ് പ്രതിസ്ഥാനത്തുള്ളത് മറ്റെല്ലാ കൊലപാതകങ്ങളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത് എന്നാണ് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതാണ് ഇപ്പോൾ വിവാദമായി കുത്തിപ്പൊക്കുന്നതും.
പിണറായി വിജയന്റെ ബന്ധു കൂടിയായ അംഗരക്ഷകന്റെ കൊലപാതകവും സുധാകരൻ ചർച്ചയാക്കിയിരുന്നു. ഇപ്പോഴത്തെ നിലയിൽ വാക്പോര് തുടർന്നാൽ അത് മുഖ്യമന്ത്രിയുടെ ഇമേജിനെ ബാധിക്കും എന്നതിനാൽ പിണറായി ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താനുള്ള സാധ്യത കുറവാണ്. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ ഇനി കൂടുതി നൽ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന തീരുമാനം. അതേസമയം സുധാകരനെ സിപിഎം നേതാക്കൾ വഴി ആക്രമിക്കാനും കേസെടുക്കാനും ഉദ്ദേശിക്കുന്നുമുണ്ട്.
സുധാകരന് എതിരായ വിഷയത്തിൽ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയുള്ളത്. പറയാനുള്ള കാര്യങ്ങളെല്ലാം വാർത്താസമ്മേളനത്തിൽ വിശദമായി പറഞ്ഞു കഴിഞ്ഞു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയത്. അത് സംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സന്ദർഭത്തിലാണ് പരസ്യമായ പ്രതികരണത്തിന് മുതിർന്നതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. വിഷയം ഇതോടെ അവസാനിച്ചെന്നും ഇതിൽ ഇനി കാര്യമായ പ്രതികരണത്തിന് പ്രസക്തിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.
അതേസമയം, സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവചർച്ചയാക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിമാരായ എ.കെ. ബാലൻ, എം.എ. ബേബി, ഇ.പി. ജയരാജൻ തുടങ്ങിയവർ സുധാകരനെതിരെ രംഗത്തെത്തിയത്. ഇന്നലെ ചേർന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് സുധാകരനെതിരായ കഴിഞ്ഞകാല സംഭവങ്ങൾ സജീവ ചർച്ചയാക്കി സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരാനുള്ള തീരുമാനം എടുത്തിരുന്നു.
എന്നാൽ, തനിക്കെതിരായ ആക്രമണം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ സുധാകരൻ ആക്രമണത്തിന്റെ മൂഡിൽ തന്നെയാണ്. ഇതാണ് അദ്ദേഹം പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുമെന്ന് ആവർത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. കോൺഗ്രസ് അണികളുടെ ആവശ്യപ്രകാരം കെപിസിസി അധ്യക്ഷനായ നേതാവാണ് കെ സുധാകരൻ. കോൺഗ്രസിന്റെ സിപിഎം വിരോധം ഊതിക്കാച്ചിയെടുക്കാൻ ബ്രണ്ണൻ വിവാദത്തിലൂടെ സുധാകരന് സാധിച്ചു. കേരളത്തിലെ മുഖ്യഎതിരാളി ആരാണെന്ന് കോൺഗ്രസ് അണികളെയും ബോധ്യപ്പെടുത്താൻ ഈ വിവാദം കൊണ്ട് സുധാകരന് സാധിച്ചു. അദ്ദേഹം കോൺഗ്രസ് അണികൾക്കിടയിൽ സ്വീകാര്യത നേടിയെന്ന് തന്നെ ചുരുക്കം.
കണ്ണൂരിലെ നേതാക്കൾ ഏറിയകാലവും അമരത്തിരുന്നത് സിപിഎമ്മിലാണ്. അതിനാൽ, കണ്ണൂർ ലോബിയുടെ ശൈലിയെല്ലാം ആ നേതാക്കളിലാണ് ചാർത്തപ്പെട്ടത്. ഇപ്പോൾ ഈ ശൈലിയിൽ കോൺഗ്രസിൽ നിന്നും ഒരു സംസ്ഥാന നേതാവ് ഉണ്ടാകുകയാണ്. പാർട്ടിസെക്രട്ടറിയായി സിപിഎമ്മിലും മുഖ്യമന്ത്രിയായി കേരളജനതയിലും സ്വീകാര്യമുണ്ടാക്കിയത് പിണറായി വിജയന്റെ കാർക്കശ്യ ശൈലിയാണെന്നാണ് പൊതുവിലയിരുത്തൽ. മുഖ്യമന്ത്രിയുടെ 'ഇരട്ടച്ചങ്കൻ' പരിവേഷം ഇടതുപക്ഷ രാഷ്ട്രീയ ഹീറോയിസമായി മാറിയ ഘട്ടമാണിത്.
ഈ ഘട്ടത്തിലാണ് എതിർപാളയത്തിൽ അതേ വീര്യത്തോടെ പോര് നയിക്കാൻ സുധാകരനെത്തുന്നത്. സെമികേഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റുമെന്ന സുധാകരന്റെ പ്രഖ്യാപനം സുധാകര ശൈലിയിലേക്ക് കോൺഗ്രസിനെ കൊണ്ടുവരുമെന്ന സൂചനയായാണ് സിപിഎം. കണക്കാക്കിയത്. എന്നാലിത് കോൺഗ്രസ് നേതാക്കൾക്ക് അത്ര സ്വീകാര്യമായ രീതിയാവില്ലെന്ന് സിപിഎമ്മിന് അറിയാം. ആ നീക്കം തകർക്കാനാണ് സുധാകരനെ ഉന്നം വെച്ചുള്ള വിമർശനം സിപിഎം ശക്തമാക്കിയത്.
എന്നാൽ, സുധാകര ശൈലിയെ സിപിഎം ഭയപ്പെട്ടുതുടങ്ങിയെന്ന തെളിവാണ് ഇതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതിന് കാരണം, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പിണറായിയെ നേരാടാൻ ഒരു നേതാവെത്തി എന്ന പ്രതീതി ഉണ്ടാക്കി എന്നു തന്നെയാണ്. പഠനകാലത്തെ പരസ്പര കലഹത്തെക്കുറിച്ചുള്ള സുധാകരന്റെ പരാമർശം വേണ്ടായിരുന്നുവെന്നാണ് പല കോൺഗ്രസ് നേതാക്കളുടെയും നിലപാട്. എന്നാൽ, സുധാകരന്റെ പ്രതികരണം വന്നതോടെ ഈ നിലപാടിൽ മാറ്റം വന്നു.
ബ്രണ്ണൻ വീരകഥകളിൽ ഊന്നാതെ രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ പരാമർശത്തെ നേരിട്ടതാണ് ഇതിന് കാരണമായത്. ഒരു ആരോപണമോ വിമർശനമോ ഉണ്ടായാൽ ഉടനെ എതിർ പ്രസ്താവന എന്ന കോൺഗ്രസ് രീതി സുധാകരൻ സ്വീകരിച്ചില്ല. പറയാനുള്ളത് ആലോചിച്ച് ഉറപ്പിച്ച് മറുപടി എന്നതായിരുന്നു തീരുമാനം. പിണറായി വിജയന്റെ രണ്ടാം അധ്യായം തുറക്കാൻ ഞങ്ങളെക്കൊണ്ട് നിർബന്ധിക്കരുതെന്ന പ്രസ്താവന കൂടിയായപ്പോൾ ആദ്യ ഇന്നിങ്സിൽ യു.ഡി.എഫ്. പാളയത്തിന് ഊർജം നൽകാനും സുധാകരനായി. ഇനിയും തുടർ വിമർശനവുമായി രംഗത്തെത്തിയാൽ പിണറായി വിജയന്റെ ആ പഴയഭൂതകാലവും കൂടുതൽ ചർച്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ് സുധാകര പക്ഷവും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍