പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നത്; സേവറി ഹോട്ടലിലെ നാണുവിനെ കൊന്ന കേസ് വീണ്ടും അന്വേഷിക്കും; നാൽപ്പാടി വാസുവിലും പുനരന്വേഷണം; കണ്ടോത്ത് ഗോപിയും പരാതി നൽകും; കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുക്കുമെന്ന് ഉറപ്പായി. കണ്ണൂർ സേവറി ഹോട്ടലിലെ നാണുവിനെ കോൺഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നീക്കം. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പണ്ടു പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം അന്വേഷിക്കാൻ വെല്ലുവിളിച്ചും മുഖ്യമന്ത്രിക്കെതിരെ വധക്കേസ് പങ്കാളിത്തം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ കെ സുധാകരനും ഉന്നയിച്ചിട്ടുണ്ട്. ഇതിൽ കൊണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്ക് എതിരെയാണ്.
പിണറായി വിജയനു നട്ടെല്ലുണ്ടെങ്കിൽ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ചു നടപടിയെടുക്കണം. ആരോപണങ്ങൾ തെളിയിച്ചാൽ ഞാൻ രാഷ്ട്രീയം അവസാനിപ്പിക്കും. മറിച്ചായാൽ പിണറായി എന്തുചെയ്യും ?-ഇതായിരുന്നു സുധാകരന്റെ ചോദ്യം. എന്നാൽ സുധാകരന്റെ ആരോപണങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ തൽക്കാലം മറുപടി നൽകില്ല. ഇന്നലെ അദ്ദേഹം വാർത്താസമ്മേളനം നടത്തിയില്ല. സാധാരണ ശനിയും ഞായറും വാർത്താസമ്മേളനം നടത്താറില്ല. ഇനി തിങ്കളോ ചൊവ്വയോ മാത്രമേ സാധ്യതയുള്ളൂ. അന്നും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധ്യത കുറവാണ്.
തോക്കും ഉണ്ടയും എടുത്തു നടക്കുന്ന മുഖ്യമന്ത്രി ഒരു വിരൽ ചൂണ്ടുമ്പോൾ നാലുവിരൽ തന്റേ നേരെത്തന്നെയാണ് ചൂണ്ടുന്നതെന്ന് ഓർക്കണം. സേവറി ഹോട്ടലിൽ അക്രമമുണ്ടായത് പള്ളിക്കുന്ന് ബാങ്കിലെ അക്രമത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ നടന്ന കേസുകളെക്കുറിച്ച് അറിയാത്തവരുണ്ട്. താൻ ഡി.സി.സി പ്രസിഡന്റായ കാലയളവിൽ സിപിഎം പ്രവർത്തകരെ ആക്രമിച്ച നാലുകേസുകളാണ് കോൺഗ്രസ് ഉൾപ്പെട്ട കേസുകൾ. ഒന്ന് വിനോദിനെ ചൊവ്വ ബാങ്കിലിട്ട് വെട്ടിയ കേസ്. ഈ കേസ് ജയന്ത്ലാലിനെ വെട്ടിയതിന് കൗണ്ടറായി സംഭവിച്ചതാണ്.
ഈ കേസുകളിലൊക്കെ പ്രതികളുമുണ്ടായിട്ടുണ്ട്. കോഓപ്പറേറ്റീവ് പ്രസ്സിൽ പ്രശാന്തിനെ വെട്ടിയത് കൂടത്തിൽ വിജയന്റെ കൈവെട്ടി വയലിൽ എറിഞ്ഞ ശേഷം ഉണ്ടായ പ്രകോപനത്തിലാണ്. സേവറി ഹോട്ടലിൽ നാണു വധിക്കപ്പെട്ട അക്രമം ഉണ്ടായത് പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. ഈ വാക്കുകളിൽ നിന്ന് കേസെടുക്കാനുള്ള സാധ്യതയാണ് സർക്കാർ ആലോചിക്കുന്നത്. നാണുവിനെ കൊന്നത് തങ്ങളാണെന്ന് സുധാകരൻ സമ്മതിക്കുന്നുവെന്നാണ് സിപിഎം പറയുന്നത്.
അതിരൂക്ഷ വിമർശനമാണ് പിണറായിയ്ക്കെതിരെ സുധാകരൻ നടത്തുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലെത്തിയ 30 അംഗ സംഘം വാൾകൊണ്ടു വെട്ടിയെന്നാണ് കണ്ടോത്ത് ഗോപിയുടെ പരാതി. കഴുത്തിനു വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കൈകൊണ്ടു തടഞ്ഞപ്പോൾ, കൈക്കു വെട്ടേറ്റ പാടും അദ്ദേഹം കാട്ടി. അന്നു പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ഇത് വീണ്ടും കേസാക്കാനുള്ള സാധ്യതയാണ് സുധാകരൻ തേടുന്നത്. പൊലീസ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല. അതുകൊണ്ട് തന്നെ കോടതിയുടെ ഉത്തരവ് ഇതിന് അനിവാര്യമാണ്.
കെ.സുധാകരൻ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിനുള്ള സാധ്യത സർക്കാരും പ്രതിപക്ഷവും പരിശോധിക്കുമ്പോൾ മറ്റ് രാഷ്ട്രീയ വിഷയങ്ങളെല്ലാം ചർച്ചകളിൽ നിന്നും അകലും. നാൽപാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയും സർക്കാർ പരിശോധിക്കും. ഇടുക്കിയിലെ പൊതുയോഗത്തിൽ എം.എം. മണി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ കേസെടുത്ത മാതൃക പിന്തുടരാനാണ് ആലോചന.
പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പണ്ടു പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം അന്വേഷിക്കാൻ വെല്ലുവിളിച്ചും മുഖ്യമന്ത്രിക്കെതിരെ വധക്കേസ് പങ്കാളിത്തം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആയിരുന്നു സുധാകരന്റെ പ്രത്യാക്രമണം. ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് എഫ്ഐആറിലുണ്ടെന്നു സുധാകരൻ ആരോപിച്ചു.
കണ്ണൂർ ഡിസിസി സെക്രട്ടറി കണ്ടോത്ത് ഗോപിയെ അടിയന്തരാവസ്ഥക്കാലത്തു പിണറായി കൊടുവാൾ കൊണ്ടു വെട്ടിയെന്ന് ആരോപിച്ച സുധാകരൻ, അദ്ദേഹത്തെ മാധ്യമപ്രവർത്തകർക്കു മുന്നിൽ ഹാജരാക്കി. പിണറാിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് മുഖ്യമന്ത്രി വെളിപ്പെടുത്താത്തത് ? എന്തുകൊണ്ടാണ് പരാതി നൽകാതിരുന്നത് ? സ്വന്തം ഭാര്യയോടു പോലും പറഞ്ഞിട്ടില്ലത്രേ. മക്കളുടെ കാര്യം ഭാര്യയോടു പറയില്ലേ ? ഇത്തരം കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ എഴുതിവച്ചു വേണോ വായിക്കാൻ ? അതു ഹൃദയത്തിൽനിന്നു വരേണ്ടതല്ലേ ? ആ ആരോപണം വിശ്വാസയോഗ്യമല്ല-സുധാകരൻ പറഞ്ഞു.
വിദേശ കറൻസി ഇടപാടും കള്ളക്കടത്തും നടത്തിയതു ഞാനല്ല, മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഐടി വകുപ്പിന്റെ എന്തു പരിപാടിയിലും സ്വാഗതം പറഞ്ഞിരുന്നതു സ്വപ്ന സുരേഷാണ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ ഒപ്പം പോയി. എന്നിട്ടു ചോദ്യങ്ങൾ ഉയർന്നപ്പോൾ ഏതു സ്വപ്ന എന്നാണു പിണറായി തിരിച്ചുചോദിച്ചത്. എനിക്കു മണൽമാഫിയ ബന്ധമുണ്ടെങ്കിൽ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ കയ്യിൽ ഭരണമുണ്ടല്ലോ. ആരാണു മാഫിയയെന്നു ജസ്റ്റിസ് സുകുമാരൻ പണ്ടു പറഞ്ഞിട്ടുണ്ട്. വെടിയുണ്ട പിടിച്ചത് എന്റെ കയ്യിൽ നിന്നാണോ ? പിണറായിയുടെ കയ്യിൽനിന്നല്ലേ ? തോക്കു കൊണ്ടുനടന്ന പിണറായി ആണോ, തോക്ക് ഇല്ലാത്ത ഞാനാണോ മാഫിയ എന്നു ജനം പറയട്ടെ.
മനോരമ ആഴ്ചപ്പതിപ്പുമായുള്ള അഭിമുഖത്തിൽ വന്നതിൽ ചിലതു പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതായിരുന്നില്ല. പിണറായി വിജയനെ ബ്രണ്ണൻ കോളജ് പഠന കാലത്തു മർദിച്ചെന്ന കാര്യം ലേഖകനോടു വ്യക്തിപരമായി പറഞ്ഞതാണ്. ബ്രണ്ണൻ കോളജിൽ എന്നെ നഗ്നനാക്കി നടത്തിയെന്ന ആരോപണം തെറ്റാണ്. അക്കാലത്തെ കാര്യങ്ങൾ ആരോടെങ്കിലും അന്വേഷിച്ചാൽ അതു മനസ്സിലാകും. അന്നത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളുമുണ്ട്. ഞാൻ വേണമെങ്കിൽ പത്തോ ഇരുപതോ പേരെ കൊണ്ടുവരാം. ഒരാളെങ്കിലും ആരോപണം ശരിവച്ചാൽ ഞാൻ എല്ലാ പണിയും നിർത്താം. പിണറായി ഏതോ സ്വപ്ന ലോകത്താണ്. മമ്പറം ദിവാകരനും എ.കെ. ബാലനും ബ്രണ്ണൻ കോളജിൽ വന്നത് 1971 ലാണ്. പിണറായിയുമായി പ്രശ്നമുണ്ടാകുമ്പോൾ അവർ കോളജിൽ ഇല്ല-സുധാകരൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍