ജൂൺ 19 വായന ദിനം: മാറ്റങ്ങളുടെ പടവുകൾ കയറുന്ന വായന: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു...
ടോണി ചിറ്റിലപ്പിള്ളി
കേരളം ഇന്ന് വായനാ ദിനം ആഘോഷിക്കുകയാണ്.വായനയുടെ അവിഭാജ്യ ആവശ്യകത ഗ്രാമങ്ങൾതോറും നടന്ന് പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചുകൊടുത്ത വായനയുടെ വളർത്തച്ഛൻ കുട്ടനാട്ടിലെ നീലമ്പേരൂർ ഗ്രാമത്തിലെ പുതുവായിൽ നാരായണപ്പണിക്കരുടെ നാമധേയത്തിലാണ് ജൂൺ 19 ന് വായനാവാരാചരണം ആഘോഷിക്കുന്നത്.കേരളത്തിലെ കാസർഗോഡ് മുതൽ പാറശ്ശാലവരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക വിളംബരജാഥ കേരള ചരിത്രത്തിന്റെ താളുകളിൽ മിന്നുന്ന സാംസ്കാരികാഭിമാനമായി ശോഭിക്കുന്നു.
അഞ്ചുവിരലുകളെയും സമന്വയിപ്പിച്ചുകൊണ്ട് പുസ്തക താളുകളിൽ മുഖമമർത്തി ആ ഗന്ധം ആസ്വദിച്ചുക്കൊണ്ട് നമ്മുടെ മനസ്സിനെ ആ താളുകളോടൊപ്പം കൊണ്ടുപോവുന്ന ആഴത്തിലുള്ള വായനയിൽ നിന്നും മാറി ഒരുവിരൽ ചലനത്തിൽ ഒതുങ്ങിയ കുറിയ വായനകളിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു.ഇത് പുതിയ ലോകത്തിൽ നടക്കുന്ന വലിയ മാറ്റമാണ്.എങ്കിലും കടലാസിന്റെ മണമുള്ള വായന മരിക്കുന്നില്ല.പേജുകൾ മറിക്കുമ്പോഴുള്ള രസവുമൊക്കെ ഇല്ലാതാകുന്നില്ല.
വായന കോവിഡിന്റെ സമ്മർദ്ദത്തെ കുറയ്ക്കുന്നു
കോവിഡ് -19 ന്റെ അനിശ്ചിത കാലഘട്ടത്തിൽ വായന സമ്മർദ്ദത്തെ നേരിടാൻ സ ഹായിക്കുകയുംസൃഷ്ടിപരമായ പരിഹാരങ്ങൾ നൽകുകയും ചെയ്യുന്നു.തലച്ചോറിനുള്ള വ്യായാമമാണ് വായന.ശാരീരിക വ്യായാമം പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നതുപോലെ, പതിവായി വായിക്കുന്നത് ഡിമെൻഷ്യ പോലുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ഓർമ , ഏകാഗ്രത, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.കോവിഡിന്റെ ഈ സമയങ്ങളിൽ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്.വായന കോവിഡ് മഹാമാരിയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനുംനമ്മുടെ ഉള്ളിലുള്ള സഹാനുഭൂതിയുടെ വികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും:
ഇ- റീഡിങ്
ഡിജിറ്റൽ വായന കൂടുകയാണ്.പുതിയ കാലത്തെ ഇ- റീഡിങ്, വൈകാരികമായ അത്തരം അനുഭൂതികളെ പുതിയ കാലഘട്ടത്തിന്റെ ഉൽപ്പന്നങ്ങളിലൂടെ നവനിർമ്മാണം നടത്തുമ്പോഴാണ്,വായന കാലാതിവർത്തിയാകുന്നത്.അതെ വായന മുന്നോട്ടു പോകുകയാണ്.ദൃശ്യ മാധ്യമങ്ങളിൽ വരുന്ന ദൃശ്യത്തെക്കാൾ സാധാരണക്കാർ ഇപ്പോഴും വിശ്വസിക്കുന്നത് പത്രങ്ങളിലെ അക്ഷരങ്ങളെയാണെന്നുള്ളത് കൗതുകകരമായ വസ്തുതയാണ്.
ഇറ്റാലിയൻ വൈദികനായ റോബർട്ടോ ബൂസ ആണ് വി.തോമസ് അക്വിനാസിന്റെ'ഇൻഡക്സ് തോമിസിറ്റിക്കസ്' എന്ന കൃതിയെ ലെമ്മറ്റൈസേഷൻ വഴി (ഒരു പദത്തിന്റെ വ്യതിചലിച്ച രൂപങ്ങൾ ഒരുമിച്ച് ഗ്രൂപ്പാക്കി മാറ്റുന്ന പ്രക്രിയയാണിത്.അതിനാൽ അവയെ ഒരൊറ്റ ഇനമായി വിശകലനം ചെയ്യാൻ കഴിയും)ആദ്യത്തെ 'ഇ' ബുക്ക് ആക്കി മാറ്റിയതെന്നാണ് ചരിത്രം പറയുന്നത്.1949ൽ സ്പെയിനിൽനിന്നുള്ള അദ്ധ്യാപികയായ ഏയ്ഞ്ചല റൂസ് ആണ് ആദ്യമായി 'ഇ' ബുക്കിനുള്ള പേറ്റന്റ് നേടിയത്.2004-ൽ ഇലക്ട്രോണിക് പേപ്പർ ടെകനോളജി ഉപയോഗിച്ച് സോണി കമ്പനിയാണ് 'ഇ' റീഡർ ആദ്യമായി ഇന്നത്തെ രീതിയിൽ വികസിപ്പിച്ചത്.
ആദിമനുഷ്യൻ ശിലയിൽ എഴുതി വായിച്ചു.പിന്നെ, ചുമർ, താളിയോലകൾ, തുണി, പാപ്പിറസ് എന്നിവയിൽ എഴുതി.ഇപ്പോൾ ഇതാ ഡിജിറ്റൽ തലത്തിലേക്ക് മാറുന്നു.താളിയോല ഇല്ലാതായതുപോലെ പുസ്തകവും ഇല്ലാതായേക്കാം.ഐപോഡ്,ഗാഡ് ജെറ്റ്സ്, ഇ-ബുക്ക് റീഡർ,ബ്ലോഗ്,ട്വിറ്റർ,ഫേസ്ബുക് തുടങ്ങിയ തലങ്ങളിലേക്ക് വായന മാറുന്നു.
ഡിജിറ്റൽ വായനയ്ക്കിടയിൽ പലപ്പോഴും വായിക്കുന്ന എല്ലാ വാക്കുകളും മനസിലായി എന്ന് വരില്ല. അപ്പോൾ വായനയ്ക്കിടയിൽ അടുത്ത് തന്നെ ഒരു ഡിക്ഷണറി ആവശ്യമായി വരും. അത് പലപ്പോഴും എടുത്ത് നോക്കേണ്ടിയും വരും. ഈ അസൗകര്യം മുൻകൂട്ടി കണ്ട് പല ഇ റീഡർ നിർമ്മാതാക്കളും റീഡറിൽ തന്നെ നിഘണ്ടുവും നൽകിയിട്ടുണ്ട്. അർത്ഥമറിയേണ്ട വാക്കിൽ ഒന്ന് തൊട്ടാൽ മതി.
സോഷ്യൽ മീഡിയയിലൂടെയുള്ള വായന
സോഷ്യൽ മീഡിയ എന്നത് വായനയുടെയും വലിയൊരു ലോകമാണ്. ഗൗരവമുള്ള വായനയ്ക്കും ആളുകൾ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നു.സാഹിത്യം, രാഷ്ട്രീയം, ശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും ഗൗരവതരമായ എഴുത്തും വായനയും ഇന്ന് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുണ്ട്. ബ്ലോഗുകൾ, ഇ-മാഗസിനുകൾ, ഓൺലൈൻ പത്രങ്ങൾ എന്നിങ്ങനെയുള്ളവയും ഇ-വായനതന്നെയാണ്.പൗലോ കൊയ്ലോയെപ്പോലെ വിഖ്യാതരായ പല എഴുത്തുകാരും സോഷ്യൽ മീഡിയകളിൽ സജീവമാണിന്ന്.
ഇന്റർനെറ്റ് യുഗത്തിൽ വായന വർധിക്കുകയാണ് ചെയ്യുന്നത്.2016 ലെ ബുക്കർ സമ്മാന അന്തിമ പട്ടികയിൽ ഇടം പിടിച്ച 29 കാരിയായ ഫിയോണ മോസ്ലിയുടെ എൽമറ്റ് എന്ന നോവൽ എഴുതപ്പെട്ടത് ജോലിക്ക് വേണ്ടിയുള്ള യാത്രാവേളയിലെ സമയം സെൽഫോണിലാണ്.2017 ലെ ബുക്കർ സമ്മാനം നേടിയ ജോർജ് സാൻഡേഴ്സിന്റെ 'ലിങ്കൺ ഇൻ ദ ബാർഡോ ' എന്ന നോവൽ ഒരു വാട്സ് ആപ്പ് ചാറ്റിന്റെ രൂപത്തിലാണ്.വായനയും ,എഴുത്തും ,പ്രസാധനവും നമുക്ക് സ്മാർട്ട് ഫോണിലൂടെ ചെയ്യാം.
ഫേസ്ബുക്കും,വാട്ട്സാപ്പും,ട്വിറ്ററും, ഇൻസ്റ്റാഗ്രാമും,യൂട്യൂബും,ക്ലബ്ബ് ഹൗസും ഒക്കെയടങ്ങുന്ന സൈബർലോകം നമുക്ക് വായനയുടെയും ചർച്ചകളുടെയും പുതിയ ലോകം സൃഷ്ടിക്കുകയാണ്.വായനയെ നമുക്ക് സംസ്കാരം എന്നു തന്നെ പേരിട്ടു വിളിക്കാം.മാറ്റത്തെ വിഭാവനം ചെയ്യുന്ന മനഃസംസ്കാരമാണ് വായന.എഴുത്തുകാരന്റെ ചിന്ത വായനക്കാരൻ അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സർഗാത്മക ദൗത്യം.
ഇന്ന് നിലവിലിരിക്കുന്ന പുസ്തക ഷെൽഫുകളും, ലൈബ്രറികളും, വായനാശാലകളും, പുസ്തകശാലകളും നാളെ ഇല്ലാതായേക്കാം.പകരം ടാബ്ലറ്റുകളും,സ്മാർട്ട് ഫോണുകളും,ഡിജിറ്റൽ സാങ്കേതിക വിദ്യകളും വായനക്കായി നമുക്ക് കരഗതമാകും.പക്ഷെ, വായനാമാധ്യമങ്ങൾ മാറിയേക്കാമെങ്കിലും മനുഷ്യന്റെ വായിക്കാനുള്ള ആഗ്രഹം മാറുന്നില്ല.ഇന്ന് വായന മരിക്കുന്നു എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ്.സ്മാർട്ട് ഫോണിൽ 16 മണിക്കൂർ നേരം വായിക്കാൻ യുവ തലമുറയ്ക്ക് യാതൊരു മടിയുമില്ല.ആളുകൾ ദിവസത്തിന്റെ ഭൂരിഭാഗം നേരം ഡിജിറ്റൽ മീഡിയയിൽ വായനയിൽ ആണ്.
സർഗാത്മക പ്രവർത്തനങ്ങൾ ഇന്ന് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സാധാരണ ജനങ്ങൾക്കുപോലും സാധ്യമാകുന്ന ഒന്നായി മാറിയിരിക്കുകയാണ്.വായനയെ തിരിച്ചു പിടിക്കാൻ സാമൂഹിക മാധ്യമങ്ങൾ വലിയതോതിൽ സഹായിക്കുന്നുണ്ട്.നാട്ടിൻപുറത്തടക്കം ഉള്ള സാമൂഹിക, സാങ്കേതിക മാറ്റങ്ങളും മനുഷ്യനെ വായനശാലകളിൽ നിന്ന് പുറത്തേക്കിറക്കി.വായനക്കാരൻ പുസ്കതങ്ങൾക്കായി വായനശാലകൾ തേടിവന്നിരുന്നൊരു കാലത്തു നിന്ന് വായനക്കാരനെ പുസ്തകശാലയിലേക്ക് തേടിക്കൊണ്ടു വരേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.
വായന മുന്നോട്ട് പോകുന്നു
നാം നോക്കേണ്ടത് മുന്നിലേക്കാണ്;പിന്നിലേക്കല്ല.പുസ്തകങ്ങളെ കൂടുതൽ പൊടി ഉൽപ്പാദിപ്പിക്കുന്നതും പ്രാണികൾ മരിച്ചുവീഴുന്നതുമായ ഇടങ്ങളായി കണ്ട ജോർജ് ഓർവലിനെപ്പോലുള്ള ഭ്രാന്തൻ വായനക്കാർ പോലും ഇന്നത്തെ മാറ്റങ്ങൾ ഉൾക്കൊള്ളും.ഭാവന, ഓർമ്മ , ആശയ സംവേദനം ഇവയാണ് എല്ലാ കാലത്തും ബൗദ്ധികലോകത്തെ മുന്നോട്ടു കൊണ്ടുപോയ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ.റോബോട്ടിക്സ്. ജനിറ്റിക്സ്, വെർച്ച്വൽ സോഷ്യലൈസേഷൻ എന്നീ മൂന്നു മേഖലകളിലെ സ്വാധീനം ലോകത്തെ അപ്പാടെ മാറ്റിമറിക്കുന്ന കാഴ്ച നമ്മെ അമ്പരപ്പിക്കുന്നു.
വായന നമ്മെ കൂടുതൽ തെളിച്ചവും തിളക്കവുമുള്ള വ്യക്തിത്വങ്ങളുടെ ഉടമകളാക്കി മാറ്റുന്നു.കൂടുതൽ ആത്മവിശ്വാസം തരുന്നു.എന്ത് വായിക്കണം എന്നതിനേക്കാൾ ആരെ വായിക്കണം എന്നതാണ് ഡിജിറ്റൽ യുഗത്തിലെ വായന സങ്കല്പം.കാരണം ഇവിടെ വായനക്കാർ തന്നെ എഴുത്തുകാരാകുന്നു.എഴുത്തുകാരുടെ എണ്ണം കൂടുന്നു.
വായനയ്ക്ക് മതമോ, രാഷ്ട്രീയമോ,ജാതിയോ ഉണ്ടാകുന്നത് വായനയെ ദുർബലപ്പെടുത്തുന്നു.കഴിഞ്ഞ 20 വർഷത്തിനുള്ളിൽ എഴുതപ്പെട്ട ചിലിയൻ നോവലിസ്റ്റായ റോബർട്ടോ ബൊലാനോയുടെ '2666',ജാപ്പനീസ് എഴുത്തുകാരനായ ഹാറുകി മുറകാമിയുടെ 'ഐ ക്യു 84'എന്നീ കൃതികൾ വായിക്കുന്നതിനു ഒരാൾക്ക് രാഷ്ട്രീയ, ജാതി ചിന്തകൾ തടസ്സമാകുകയാണെങ്കിൽ അയാൾ വായനക്കാരനേയല്ല.നാം ജീവിച്ചിരിക്കുന്ന കാലത്തുള്ള മഹത്തായ ഈ രണ്ട് നോവലുകൾ മനുഷ്യന്റെ സകല ചിന്താഗതികളെയും മാറ്റിക്കളയുന്നു.
അച്ചടി മാധ്യമത്തിന്റെ സ്വാധീനം
അച്ചടിച്ച പുസ്തകങ്ങളിൽ നിന്നും കംപ്യുട്ടർ സ്ക്രീനിലേക്കും, കിന്റിലിലേക്കും, മൊബൈലിലേക്കും വരെ വായനയുടെ സ്വഭാവവും ഘടനയും മാറിയെങ്കിലും പത്ര വായനക്കോ,വായന ദിനത്തിനോ പ്രാധാന്യം കുറയുന്നില്ല.അച്ചടിച്ച പത്രം വായിക്കുന്നതിന്റെ സുഖം നമ്മുടെ വികാരങ്ങളിൽ വലിയ സ്വാധീനം ഇപ്പോഴും ചെലുത്തുന്നുണ്ട്.പുതുതായി ഏതെല്ലാം മാധ്യമങ്ങൾ പിറവിയെടുത്താലും അച്ചടി മാധ്യമം,അതിന്റെ അധീശത്വം വിളിച്ചുപറഞ്ഞുകൊണ്ട് ഇന്നും തലയുയർത്തിനില്ക്കുന്നു.പത്രങ്ങൾ ഒരു പാരമ്പര്യത്തിന്റെ പ്രതീകങ്ങൾ ആണ്.വായന നമ്മിൽ നമ്മോടു തന്നെ സ്നേഹമുണ്ടാക്കുന്ന ഒന്നാണ്.ഒരു പുസ്തകം വായിച്ചു തീരുമ്പോൾ ഒരു പുതിയ ലോകം കൂടി നമുക്ക് മുന്നിൽ തുറക്കപ്പെടുന്നു.അച്ചടി മാധ്യമങ്ങൾ എന്നും നിലനിന്നിട്ടുള്ളത്ത് ജനങ്ങളുടെ മനസിലാണ് നാം ഓർക്കണം.
സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ മീഡിയയുടെയും വരവിനെ വേവലാതിയോടെ കാണേണ്ട ആവശ്യമില്ല.അച്ചടി മാധ്യമത്തിന് ഡിജിറ്റലിനെയോ ഡിജിറ്റൽ മാധ്യമത്തിന് അച്ചടി മാധ്യമത്തിനെയോ സ്വാധീനിക്കാനാവില്ല.രണ്ടിനും അതിന്റേതായ സ്ഥാനമുണ്ട്.കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന 'കുട്ടി'കൾ നമ്മുടെ ഓരോരുത്തരുടേയും ഉള്ളിൽ ഉറങ്ങുന്നുണ്ട് എന്ന സത്യം നിലനിൽക്കുന്നതുകൊണ്ടാവാം,പുതിയ മാനങ്ങളും രൂപങ്ങളും സ്വീകരിച്ച് വായന പ്രത്യക്ഷപ്പെടുന്നു.അത് ഒരിക്കലും മരണമില്ലാത്ത സത്യമായി നിലനിൽക്കുക തന്നെ ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്