അനുശ്രീയെ അവതരിപ്പിച്ചത് ബന്ധുവെന്ന തരത്തിൽ; യുവാക്കളെ പാട്ടിലാക്കിയ ശേഷം വ്യാജ എഫ് ബിയിലൂടെ വധുവാകും; പണം തട്ടിയെടുത്ത ശേഷം ഒഴിവാക്കുന്നത് പ്രണയ നിരാശയിലെ ആത്മഹത്യാ നാടകം; അശ്വതി ശ്രീകുമാറിന്റേത് കണ്ടക്ടറായി മാറിയുള്ള അസാധാരണ തട്ടിപ്പ്; തകർന്നത് യുവാക്കളുടെ സ്വപ്നങ്ങളുടെ ആകാശ കോട്ടയും
ആർ പീയൂഷ്
കൊല്ലം: അശ്വതി അച്ചു എന്ന വ്യാജ അക്കൗണ്ട് വഴി നിരവധി യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ ശൂരനാട് പതാരം സ്വദേശിനി അശ്വതി ശ്രീകുമാർ(34) തട്ടിപ്പ് നടത്തിയ രീതികളുടെ കൂടുതൽ വിവരങ്ങൾ മറുനാടന്‍ ലഭിച്ചു. യുവാക്കളുമായി ചങ്ങാത്തം കൂടിയ ശേഷം തന്റെ ബന്ധുവായ പെൺകുട്ടിയാണ് എന്ന തരത്തിൽ അനുശ്രീ എന്ന മറ്റൊരു വ്യാജ അക്കൗണ്ട് പരിചയപ്പെടുത്തുകയും അതു വഴി ചാറ്റ് ചെയ്തും തട്ടിപ്പുകൾ നടത്തുകയായിരുന്നു.
ആയൂരിലുള്ള ഒരു യുവാവിനെ ഇത്തരത്തിൽ അശ്വതി അച്ചു എന്ന ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി വലയിലാക്കുകയും പിന്നീട് അനുശ്രീയുമായി വിവാഹം നടത്തിത്തരാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അനുശ്രീയുടെ ബന്ധു എന്ന രീതിയിൽ യുവാവിനെ നേരിൽക്കാണുകയും താൻ അടൂരിലാണ് താമസമെന്നും കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറാണെന്നും അറിയിച്ചു. തുടർന്ന് അനുശ്രീയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. അനുശ്രീയുടെ ചിത്രങ്ങളായി കാണിച്ചിരുന്നത് കാക്കനാട് സ്വദേശിനിയായ പ്രഭാ സുകുമാരന്റെ ചിത്രങ്ങളായിരുന്നു. സുന്ദരിയായ യുവതിയുടെ ചിത്രത്തിൽ മതിമറന്നു പോയ യുവാവ് സ്വപ്നങ്ങളുടെ ആകാശ കോട്ട കെട്ടിപൊക്കി.
അശ്വതി പിന്നീട് അനുശ്രീ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായി ചാറ്റിങ്. നേരിൽ കണ്ടിട്ടില്ലാത്ത അനുശ്രീയുമായി യുവാവ് കടുത്ത പ്രണയത്തിലായി. ഈ അവസരം മുതലാക്കി അനുശ്രീ ആശുപത്രിയിലെ ചികിത്സയ്ക്കാണ് എന്ന് പറഞ്ഞ് യുവാവിനോട് പണം ആവശ്യപ്പെടാൻ തുടങ്ങി. തവണകളായി 4 ലക്ഷത്തോളം രൂപയാണ് യുവാവ് നൽകിയത്. ഒരു തവണ മാത്രം ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി അനുശ്രീയുടെ ബന്ധുവായി അഭിനയിച്ച പതാരത്തെ അശ്വതിയുടെ കയ്യിൽ നേരിട്ടും നൽകുകയായിരുന്നു.
പണം കൈക്കലാക്കിയ ശേഷം യുവാവിനെ ഒഴിവാക്കാനായി അശ്വതി ഒരു ആത്മഹത്യാ നാടകവും കളിച്ചു. അനുശ്രീയുമായുള്ള യുവാവിന്റെ ബന്ധം വീട്ടിൽ അറിഞ്ഞ് പ്രശ്നമായെന്നും, പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്നും അറിയിച്ചു. എന്നാൽ എന്തു വന്നാലും അനുശ്രീയെ തന്നെ വിവാഹം കഴിക്കുള്ളൂ എന്ന് യുവാവ് ഉറച്ചു നിന്നു. ഈ ഘട്ടത്തിലാണ് ആത്മഹത്യാ നാടകം അരങ്ങേറിയത്.
യുവാവിന് ഒരു ആത്മഹത്യാ കുറിപ്പ് അയച്ചു കൊടുക്കുകയായിരുന്നു ആദ്യം. മാതാവ് വലിയ പ്രശ്നക്കാരിയാണെന്നും ഈ ബന്ധത്തിൽ ഉറച്ചു നിന്നാൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു കെവിനാകരുതെന്നും യുവാവിനോട് ആവശ്യപ്പെടുന്നു. വളരെ സ്നേഹമുള്ളയാളാണ് യുവാവെന്നും തനിക്ക് ഇതു പോലെ ആരിൽ നിന്നും സ്നേഹം ലഭിച്ചിട്ടില്ല.
അച്ഛനും അമ്മയ്ക്കും ഒട്ടും സ്നേഹമില്ല. എന്റെ പേരിലുള്ള സ്ഥലത്തിന്റെ ആധാരം ഒരു കൂട്ടുകാരിയുടെ പേരിൽ എഴുതി വച്ചു. ഞാൻ മരിച്ചു കഴിഞ്ഞാൽ ഈ കത്ത് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കണം. ആരെയും വെറുതെ വിടരുത്. എന്റെ മരണത്തിന് കാരണം അച്ഛനും അമ്മയും ആണെന്നുമൊക്കെയാണ് കത്തിലുള്ളത്. ഇത് കണ്ട് യുവാവ് ഭയന്നു പോകുകയും അനുശ്രീയെ ആശ്വസിപ്പിക്കുകയും ആത്മഹത്യയിൽ നിന്നും പിന്മാറണമെന്നും പറഞ്ഞു.
ഇതിനിടയിൽ യുവാവിന്റെ മാതാവിനെ പതാരം അശ്വതി നേരിൽക്കണ്ട് വിവഹം ഉറപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവഹ ക്ഷണക്കത്ത് വരെ യുവാവ് അച്ചടിച്ചു. പിന്നീടാണ് ആത്മഹത്യാ നാടകം അരങ്ങേറിയത്. ഇതെ തുടർന്നുള്ള അന്വേഷണത്തിൽ അനുശ്രീ വ്യാജ അക്കൗണ്ടാണെന്ന് മനസ്സിലായി.
ഈ സമയത്താണ് കാക്കനാട് സ്വദേശിനികളായ പ്രഭാ സുകുമാരനും രമ്യാ ഷിജിത്തും സ്വന്തം ചിത്രങ്ങളുപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമ്മിച്ച് പണം തട്ടുന്നുവെന്ന പരാതിയുമായെത്തുന്നത്. യുവാവ് പരാതി നൽകാനുള്ള തീരുമാനത്തിനിടെ അശ്വതിയുടെ ഭർത്താവ് ശ്രീകുമാർ പമം തിരികെ നൽകാമെന്ന് ഉറപ്പ് നൽകി. പണം തിരികെ ലഭിച്ചില്ലെങ്കിൽ അശ്വതിക്കെതിരെ പരാതി നൽകുമെന്ന് യുവാവ് മറുനാടനോട് പറഞ്ഞു.
അശ്വതി ശ്രീകുമാർ അശ്വതി അച്ചു, അനുശ്രീ, അനു അപ്പു എന്നീ വ്യാജ അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. സ്വന്തം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ രമ്യയും പ്രഭയും തൃക്കാക്കര പൊലീസിലും സൈബർ ക്രൈം പൊലീസിലും പരാതി നൽകിയിട്ടും നടപടി ആകാതിരുന്നതോടെ ശൂരനാട് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ ഉടൻ തന്നെ എസ്ഐ മഞ്ചു വി നായർ പ്രാഥമിക അന്വേഷണം നടത്തി.
സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്വതി വ്യാജ പ്രൊഫൈൽ നിർമ്മിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് നിരവധിപേരുമായി സന്ദേശം അയച്ചു ബന്ധങ്ങൾ തുടങ്ങിയതും കണ്ടെത്തി. പിന്നീട് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയും പണമിടപാടുകൾ നടത്തിയതിനും തെളിവുകൾ കണ്ടെത്തി. പഴുതടച്ചുള്ള അന്വേഷണത്തിൽ അശ്വതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ഒരുമാസം മുൻപാണ് വ്യാജ അക്കൗണ്ടുകളെ പറ്റി യുവതികൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും തൃക്കാക്കര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. പരാതിയെ തുടർന്ന് സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തി യുവതിയെ കണ്ടെത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. തൃക്കാക്കര പൊലീസ് യുവതികളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്ന് ഇവർ ആരോപിക്കുന്നു. ഒരു മാസമായതല്ലേയുള്ളൂ... വർഷങ്ങളായ പല കേസുകളും ഇവിടെ ഇപ്പോഴും കിടപ്പുണ്ട് എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും യുവതികൾ പറയുന്നു. രണ്ടിടങ്ങളിൽ നിന്നും നീതി ലഭിക്കാതിരുന്നതിനെ തുടർന്ന് യുവതികൾ സ്വന്തം നിലയിൽ അന്വേഷണം തുടർന്നു.
ഇതിനിടയിൽ വ്യാജ പ്രൊഫൈലിൽ അശ്വതി നൽകിയിരുന്ന ഫോൺ നമ്പർ യുവതികൾക്ക് ലഭിച്ചു. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ അശ്വതിയുടെ വിശദ വിവരങ്ങൾ ലഭിച്ചു. ഇതോടെ അശ്വതിയുടെ പൊലീസ് സ്റ്റേഷനായ ശൂരനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍