പാനുരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആവാസ കേന്ദ്രം; ഒകെ വാസുവിനെ മറുകണ്ടത്ത് എത്തിച്ചതും മേഖലയിലെ സ്വാധീനം ശക്തമാക്കാനുള്ള സിപിഎം നീക്കം; വാഴമല തുരന്ന് കരിങ്കൽ ഖനനം നടത്തുന്നവർക്ക് സംരക്ഷണം രാഷ്ട്രിയ ക്വട്ടേഷൻ സംഘങ്ങൾ: പൊയിലൂരിലുള്ളത് അറുപതോളം അനധികൃത ക്വാറികൾ; വെള്ളച്ചാട്ടാത്തെ പോലും ഗതിമാറ്റുന്ന മാഫിയാക്കഥ
അനീഷ് കുമാർ
കണ്ണൂർ: തലശേരി താലൂക്കിലെ പൊയിലൂരിൽ ജൈവവൈവിധ്യമുള്ള മലകളെ കാർന്ന് തിന്നുന്ന കരിങ്കൽ ക്വാറികൾക്ക് സംരക്ഷണവും ഒത്താശയും നൽകുന്നത് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളെന്ന ആരോപണം ശക്തമാകുന്നു. പാനുർ മേഖലകളിൽ നിർബാധം പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന കരിങ്കൽ ക്വാറികൾ ഉഗ്രസ്ഫോടനത്തോടെ മലകൾ തുരക്കുന്നതിന് ഒത്താശ ചെയ്യുന്നത് രാഷ്ട്രിയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ്. ഇതാണ് ഇപ്പോൾ ഹരിതഭംഗിയാർന്ന വാഴമല - നരിക്കോട് മേഖലയിലെ സർവനാശത്തിന് ഇടയാക്കുന്നത്.
2500 ഏക്കർ സ്ഥലം വാങ്ങിയ സ്വകാര്യ വ്യക്തി റവന്യു-വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ കോടികളുടെ വില മതിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയതിനു ശേഷമാണ് കരിങ്കൽ ഖനനം തുടങ്ങിയത്. ചെറുതും വലുതുമായ നിരവധി ക്വാറികളാണ് പൊയിലുർ മേഖലയിൽ പ്രവർത്തിച്ചു വരുന്നത്. ഇവയിൽ വിരലിൽ എണ്ണാവുന്നതിന് മാത്രമേ ഖനനത്തിന് ലൈസൻസുള്ളു. മലയിൽ നിന്നും ഉത്സവിക്കുന്ന വെള്ളച്ചാട്ടത്തെ വഴിതിരിച്ചു വിട്ടാണ് ഭൂമാഫിയ ഖനനം നടത്തുന്നത്. ഇതു കാരണം വാഴമലയിലെ താഴ്വാരങ്ങളിൽ കർഷകരുടെ നെൽകൃഷിയടക്കമുള്ള കാർഷിക വിളകൾ മുച്ചൂടും നശിച്ചു.
പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടി. ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായി സംഘടിക്കാൻ തുടങ്ങിയതോടെയാണ് മാനിനൊപ്പം ഇര തേടുകയും സിംഹത്തൊടൊപ്പം വേട്ടയാടുകയും ചെയ്യുന്ന ശൈലി വെച്ചു പുലർത്തുന്ന ചില പാർട്ടികളും മുഖം രക്ഷിക്കാനായി ക്വാറി ഖനനത്തിനെതിരെ സമരമാരംഭിച്ചത്. പാനുരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആവാസ കേന്ദ്രം കൂടിയാണ് പൊയിലുർ. ആധിപത്യമുറപ്പിക്കാനായി സിപിഎമ്മും ആർ.എസ്എസും തമ്മിൽ നടത്തുന്ന സായുധ പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പൊയിലുർ മുത്തപ്പൻ മടപ്പുരയുടെ നിയന്ത്രണം നിലനിർത്താനായി ആർഎസ്എസ് നടത്തിയ ശ്രമങ്ങൾക്ക് ഭരണസമിതിയുടെ ചുക്കാൻ പിടിച്ചിരുന്ന ബിജെപി ദേശിയ നിർവാഹക സമിതിയംഗമായിരുന്ന ഒ കെ വാസുവിനെ മറുകണ്ടം ചാടിച്ചാണ് സിപിഎം തിരിച്ചടി നൽകിയത്. കഴിഞ്ഞ പിണറായി സർക്കാർ ഇതിന് പ്രത്യുപകാരമായി ഒ.കെ വാസുവിന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ പദവി നൽകുകയും ചെയ്തു .മറുകണ്ടം ചാടിയ ഒകെ വാസുവിനെതിരെ ആർഎസ്എസ് പ്രത്യാക്രമണം ശക്തമാക്കിയിരുന്നുവെങ്കിലും സിപിഎം പ്രതിരോധം ശക്തമാക്കിയതിനെ തുടർന്ന് ദുർബലമാവുകയായിരുന്നു
ഒകെ വാസു സഞ്ചരിച്ച വാഹനമുൾപ്പെടെ നിരവധി തവണ ഇവിടെ നിന്നും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊയിലൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ കൂടുതൽ സംഘർഷ ഭരിതമായത്.ആർ.എസ് എസിന് ശക്തമായ നിയന്ത്രണമുള്ള പാനൂർ മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പൊയിലൂർയ തലശേരി താലൂക്കിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സ്ഥിരം സാന്നിധ്യമാവാറുള്ള രാഷ്ട്രീയ ക്രിമിനലുകൾ ഓരോ ഓപ്പറേഷനു ശേഷവും ഒളിത്താവളങ്ങൾ ഒരുക്കുന്നത് വാഴമലയുടെ താഴ്വാരങ്ങളിലാണ്.
പൊലിസിന് ഒരിക്കലും കടന്നു ചെല്ലാൻ കഴിയാത്ത അതീവ രഹസ്യമായ കേന്ദ്രങ്ങൾ ഒളിത്താവളങ്ങൾ പൊയിലൂരിലുണ്ട്. ടി.പി വധത്തിന് ശേഷം കൊടി സുനിയും സംഘവും ഒളിവിൽ കഴിഞ്ഞിരുന്ന മുടക്കോഴി മലപ്പോലെ തന്നെ ഈച്ച പോലും കടക്കാൻ ഭയക്കുന്ന മേഖലയാണിത്. തലശേരി മേഖലയിൽ ബോംബുനിർമ്മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്നുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്നത് പൊയിലൂരിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികളുടെ മറവിലാണ്.
കണ്ണുരിൽ രാഷട്രീയ സംഘർഷത്തിന് ശമനമുണ്ടായപ്പോൾ തൊഴിൽ രഹിതരായ ക്വട്ടേഷൻ സംഘങ്ങൾക്വാറികളുടെ നടത്തിപ്പുകാരായി പ്രവർത്തിക്കുകയായിരുന്നു. ഇവരുടെ കേസ് നടത്തിപ്പും മറ്റു ചെലവുകൾക്കുമായി ലക്ഷങ്ങളാണ് ഇതിന് പ്രത്യുപകാരമായി ക്വാറി മാഫിയ പൊടിക്കുന്നത്. ഇതിനൊപ്പം പാർട്ടിയിലെ പ്രാദേശിക നേത്യത്വങ്ങൾക്കും കൈ നിറയെ പണം ലഭിച്ചപ്പോൾ പാനൂർ മേഖല അനധികൃത കരിങ്കൽ ക്വാറികളുടെ കൂത്തരങ്ങായി മാറി. കൈക്കുലി കൊടുത്തും ഭീഷണിപ്പെടുത്തിയും ഇവ തടയേണ്ട ഉദ്യോഗസ്ഥരെ വരുതിയിലാക്കിയതോടെ സമാന്തര സാമ്രാജ്യം തന്നെ ഇവർ സൃഷ്ടിക്കുകയായിരുന്നു.
അഞ്ചു വർഷം മുൻപ് അന്നത്തെ കണ്ണുർ കലക്ടറായിരുന്ന മിർ മുഹമ്മദലി അനധികൃത കരിങ്കൽ ക്വാറികൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥന്മാർ തുരങ്കം വെച്ചതിനാൽ നടപടികൾ നിലയ്ക്കുകയായിരുന്നു. അന്ന് റവന്യു വകുപ്പ് നടത്തിയ പരിശോധനയിൽ അറുപതിലേറെ കരിങ്കൽ ക്വാറികൾ യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടത്തിയിരുന്നു.കഴിഞ്ഞ തദ്ദേശ - നിയമ സഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടി നേതൃത്വങ്ങൾക്കായി ലക്ഷങ്ങളാണ് ക്വാറി മാഫിയ പാർട്ടി ഫണ്ടിലും അല്ലാതെയും ഒഴുക്കിയത്.
ഇപ്പോൾ അനധികൃത ഖനനത്തിനെതിരെ നാട്ടുകാർ ഒന്നടങ്കം സമരത്തിനിറങ്ങിയപ്പോൾ തങ്ങളുടെ മുഖം രക്ഷിക്കാനായി അതിന്റെ മുൻനിരയിൽ തന്നെ നിൽക്കാനുള്ള തത്രപ്പാടിലാണ് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങൾ.ഇതിനിടെ കരിങ്കൽ ക്വാറികൾ ഉരുൾപൊട്ടൽ ഭീഷണിയുയർത്തുന്നത് വാർത്തയായതിനെ തുടർന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സ്ഥലം സന്ദർശിച്ചു. വാഴമല -നരിക്കോട് മലയുടെ താഴ്വാരങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.
വാഴമല, നരിക്കോട്ട് മല താഴ് വരകളിലെ ജനജീവിതത്തിനും കൃഷിക്കും ക്വാറികൾ ഭീഷണിയായി മാറിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി റവന്യൂ അധികൃതർ ഉടൻ ഇടപ്പെടണം. പൊയിലൂർ മടപ്പുരയ്ക്ക് സമീപം കഴിഞ്ഞ ദിവസം മലയിടിച്ചിലുണ്ടയ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജൻ. കാലവർഷം കനത്തതോടെ ഉരുളൻ പാറകൾ കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഒഴുകി കൊണ്ടിരിക്കുകയാണ്. ക്വാറി മാഫിയകളുടെ സൗകര്യത്തിനനുസരിച്ചു മുകളിൽനിന്നും വരുന്ന വെള്ളച്ചാട്ടത്തെ ഗതി മാറ്റി ഒഴിക്കിയതാണ് ഇപ്പോഴത്തെ മലയിടിച്ചിലിന്റെ കാരണം.
ഒരു നിയന്ത്രണവുമില്ലാതെ ഇത്തരത്തിൽ ക്വാറികൾ പ്രവർത്തിക്കുന്നത് പ്രയാസകരമാണെന്നും എം വി ജയരാജൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ കെ പവിത്രൻ, ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, എ വി ബാലൻ, എ പി ഭാസ്കരൻ, എം പി ബൈജു എന്നിവരും ജയരാജനൊപ്പമുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍