കൊറോണ ഭീതിയിൽ ആരും അടുക്കാതിരുന്നപ്പോൾ രക്ഷകനായ രഘുവിനെ ഡെസ്മാസൂർ ഫ്ളൂറിൻ എങ്ങനെ മറക്കാൻ! ലോക്ഡൗണിൽ പഴ്സും പണവും നഷ്ടമായ ഫ്രഞ്ച് യുവതിയെ സഹായിച്ച സിപിഒക്ക് ഫ്രഞ്ച് കോൺസുലേറ്റിന്റെ അഭിനന്ദനം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയിൽ വച്ച് ബാഗും പണവും നഷ്ടപ്പെട്ട, കൈക്കുഞ്ഞുമായെത്തിയ ഫ്രഞ്ച് യുവതിയെ സഹായിച്ചതിന്റെ പേരിൽ രാജ്യം മുഴുവൻ പ്രശംസിച്ച കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘുവിന് ഫ്രഞ്ച് കോൺസുലേറ്റിന്റെ അഭിനന്ദനം. ഫ്രഞ്ച്കോൺസുലേറ്റിൽ നിന്ന് ഡെപ്യൂട്ടി കോൺസുൽ ജനറൽ ലിലാസ് ബേൺഹീം ഇന്നലെ ഉച്ചതിരിഞ്ഞ് രഘുവിനെ വിളിച്ച് നല്ലമനസിന് നന്ദി പറഞ്ഞു. ഒരുവർഷം മുമ്പ് ലോക്ഡൗൺകാലത്ത് നടന്ന സംഭവത്തെ കുറിച്ച് ഫ്രഞ്ച് യുവതി എഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ടതെയാണ് കോൺസുലേറ്റ് അഭിനന്ദനവുമായി എത്തിയത്. സദ്പ്രവൃത്തിയുടെ ഫലം കിട്ടിയതിൽ രഘുവും സന്തോഷവാനാണ്.
കഴിഞ്ഞ മാർച്ചിൽ സംസ്ഥാന പൊലീസും രഘുവിനെ അനുമോദിച്ചിരുന്നു, സംസ്ഥാന പൊലീസ് ചീഫീന് വേണ്ടി ഐജി വിജയ് സാക്കറെയാണ് രഘുവിന് പ്രശസ്തി പത്രവും അയ്യായിരം രൂപ ക്വാഷ് റിവാർഡും നൽകിയത്.
ഋഷികേശിലേക്ക് പോയ ഫ്രഞ്ച് യുവതിക്ക്, കോവിഡ് ഭീതിയിൽ ഹോട്ടലുകൾ എല്ലാം അടച്ച സാഹചര്യത്തിൽ അവിടത്തെ ഇന്ത്യൻ റെയിൽവെ പ്രെജക്ട് മാനേജർ പ്രമോദുമായി ബന്ധപ്പെട്ട് രഘു താമസ സൗകര്യവും ഒരുക്കി നൽകി. രഘുവിന്റെ പ്രവൃത്തിയുടെ പേരിൽ സംസ്ഥാന പൊലീസിനെ അഭിനന്ദിച്ച് ശശി തരൂർ എംപി ട്വിറ്റ് ചെയ്തു. തുടർന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലനൈൻ കേരളാ പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു.
താനിപ്പോൾ ഇന്ത്യക്കാരിയാണെന്നും, കാരണം തനിക്ക് ഇപ്പോൾ ഇന്ത്യക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സഹോദരനായി ഉണ്ടെന്നും ഫ്രഞ്ച് യുവതി പറഞ്ഞിരുന്നു. കേരള പൊലീസ് അയച്ചുനൽകിയ പണം ഡൽഹി പൊലീസിൽ നിന്ന് കൈപ്പറ്റിയ ശേഷമാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
2019 ൽ ഫോർട്ട് കൊച്ചിയിൽ വച്ച് അർദ്ധരാത്രിയിൽ ഒറ്റപ്പെട്ടുപോയ മെക്സിക്കൻ വനിതയെ രക്ഷിച്ച് സുരക്ഷിതമായി ഹോട്ടലിൽ എത്തിച്ചതിന് മുൻ ഡിജിപിയും റോ ഡയറക്ടറുമായിരുന്ന ഹോർമിസ് തരകൻ പ്രശംസാകുറിപ്പ് എഴുതിയിരുന്നു. ഇക്കാര്യത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും വിവിധ സംസ്ഥാന പൊലീസ് വകുപ്പുകളുടെയും അഭിനന്ദനം രഘുവിന് ലഭിച്ചിരുന്നു.ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓർഗനൈസിംങ്ങ് കമ്മറ്റി പ്രസിഡന്റ് സുഷമ പാർച്ചെ രഘുവിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ പൊലീസുകാരൻ കേരള പൊലീസിന്റെ അഭിമാനമാണെന്ന് ഡിജിപി അഭിപ്രായപ്പെട്ടു.
പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് യുവതിക്ക് സഹായം
കോവിഡ് കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് രാത്രി പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവർ ഒറ്റപ്പെട്ടു. ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്ളൂറിനും മകൻ മൂന്നുവയസ്സുള്ള താവോയുമാണ് പണം നഷ്ടപ്പെട്ട് നഗരത്തിൽ കുടുങ്ങിയത്.
എറണാകുളം മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പൊലീസ് കണ്ടെത്തുന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.രഘു ആദ്യം ഇവർക്ക് ഭക്ഷണം വാങ്ങിനൽകി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവർ യുവതിക്ക് പണമയച്ചു നൽകി. പിന്നീട് ഇരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പൊലീസ് മടങ്ങിയത്. രഘു നെടുമ്പാശ്ശേരി പൊലീസുമായി ചേർന്ന് പഴ്സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിൻഭാഗത്തുനിന്ന് പഴ്സ് കണ്ടെടുക്കുകയും ചെയ്തു. പഴ്സിൽനിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും ശ്രീലങ്കൻ കറൻസിയുമാണു കിട്ടിയത്. പിന്നീട് പണം യുവതിക്ക് അയച്ചു നൽകി. അന്ന് കേരള പൊലീസിനെ കൂടെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചിരുന്നു.
രഘു.പിഎസിന്റെ പഴയ കുറിപ്പ് കൂടി വായിക്കാം
കൊറോണ നേടിത്തന്ന ഫ്രഞ്ച് സഹോദരി.....
2020 മാർച്ച് 16 തിയതിയാണ് ഞാൻ ജോലി ചെയ്യുന്ന കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരുന്നത്, 'കോവിഡ് രോഗിയ ഒരു വിദേശ വനിത കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നു...കോവിഡിന്റെ തുടക്കകാലം ,വിദേശികളെ കണ്ടാൽ ആളുകൾ ഓടിയൊളിക്കുന്ന കാലം , കോവിഡ് ചിക്ത കേന്ദ്രമായ കളമശ്ശേരി മെഡിക്കൽ കോളേജ് പരിസരം പോലും ഭയത്തോടെ വീക്ഷിക്കുന്ന സാഹചര്യം
ഞാനും എസ്ടിപിഒ രാജേഷ് സാറും, ഡ്രൈവർ മിഥുൻ ബാബുവും ജീപ്പുമായി മെഡിക്കൽ കോളേജിലെത്തി.ഞങ്ങൾ ചെല്ലുമ്പോൾ ഒരു വിദേശയുവതിയും ചെറിയ കുട്ടിയും കോളേജിലെ പുൽതകിടിയിൽ ഇരിക്കുന്നു. ഞങ്ങൾ അവരോട് വിവരങ്ങൾ തിരക്കി
' തലെ ദിവസം നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്തുനിന്നാണ് അവരെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കൊറോണ സംശയത്താൽ 'കസ്റ്റടി 'യിലെടുത്ത് ആലുവ താലുക്ക് ആശുപത്രിയിലും തുടർന്ന് ങഇഒ ലേക്കും മാറ്റിയത് ഇതിനിടയിൽ പണവും ബാങ്ക് കാർഡുകളുമടങ്ങിയ പഴ്സും നഷ്ട്ടപ്പെട്ടിരുന്നു ,പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടതിനെ തുടർന്ന് അധികൃതർ പറഞ്ഞു വിട്ടു, അപ്പഴേക്കും രാത്രിയായിരുന്നു, കൈയിൽ പണമില്ലാതെ എവിടേക്കും പോകാൻ കഴിയാത്ത അവസ്ഥ, ആരും അടുക്കുന്നില്ല, കാണുമ്പോൾ ഭയത്തോടെ ഓടുന്നു,, വല്ലാത്ത നിസ്സഹായാവസ്ഥ, മൂന്ന് വയസ്സുള്ള കൈകുഞ്ഞുമായി വിശപ്പ് സഹിച്ച് കൊതുകു കടിയും സഹിച്ച് രാത്രി മുഴുവൻ ആ പുൽതകിടിയിൽ കഴിച്ചുകൂട്ടി,, യുവതി ഇത്രയും പറഞ്ഞപ്പഴേക്കും കണ്ണുകൾ നിറഞ്ഞ് തുളുമ്പി..
ഞങ്ങൾ ആദ്യം ബ്രഡും വെള്ളവും, കുട്ടിക്ക് ചോക്ക്ലേറ്റും വാങ്ങി നൽകി, അഞ്ച് വർഷം ടൂറിസം പൊലീസിൽ ജോലി ചെയ്ത പരിചയം എനിക്കുണ്ട്,ഞാനുടനെ റിജിണൽ ഫോറിൻ രജിസ്ടേഷൻ ഓഫീസറുമായി ബന്ധപ്പെട്ടു, തുടർന്ന് പുതുച്ചേരി ഫ്രഞ്ച് കോൺസുലേറ്റുമായും ബന്ധപ്പെട്ടു, അവരോട് കാര്യങ്ങൾ വിശദീകരിച്ചു, ഉടനെ യുവതിയുടെ ചെലവിനായി വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ വഴി പണം അയക്കാമെന്ന് കോൺസുലേറ്റ് ഉദ്ദോഗസ്ഥൻ അറിയിച്ചു.
യുവതി അന്ന് ഡൽഹി വഴി ഋഷികേശിലേക്ക് പോകുന്നതിനായി നേരത്തെ ട്രെയിൻ ബുക്ക് ചെയ്തിരുന്നു. യുവതിയുമായി ഞങ്ങൾ വെസ്റ്റേൺ യൂണിയനിൽ പോയി പണം വാങ്ങി തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി, അപ്പോഴാണ് മറ്റൊരു പ്രശ്നം മനസിൽ തോന്നിയത്, അവര് യാത്ര ചെയ്യുമ്പോഴും ഡൽഹിയിലെത്തുമ്പോഴും ഇതേ സാഹചര്യം ഉടലെടുക്കാം, കൊറോണ ഭയത്താൽ ഒറ്റപ്പെടാം, പൊലീസ് ,ആരോഗ്യ വകുപ്പ് കസ്റ്റടിയിലെടുക്കാം, അന്ന് ഇന്ത്യയിൽ വിദേശികൾക്ക് അതാണ് സാഹചര്യം. ഉടൻ ഞങ്ങൾ മെഡിക്കൽ കോളേജുമായി ബന്ധപ്പെടു, ഹോസ്പിറ്റലിൽ നിന്ന് രാജേഷ് സാറിന്റെ ഫോണിൽ അവരുടെ കൊറോണ രോഗമില്ലെന്ന സർട്ടിഫിക്കറ്റ് അയച്ചു തന്നു, അത് ഫ്രിന്റ് എടുത്ത് നൽകി, ഫോണും റീചാർജ് ചെയ്തു നൽകി, തൊഴുകൈകളുമായി ആ ഫ്രഞ്ച് സഹോദരിയെയും കുഞ്ഞിനെയും യാത്രയാക്കി...
യാത്രയിലുടനീളം അവരുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിരുന്നു, യാത്രയിലും തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടാകാവുന്ന പണച്ചെലവിനെക്കുറിച്ച് ആവർ ആകുലയായിരുന്നു. നെടുമ്പാശ്ശേരി ഇക ബൈജു സാറുമായി ബന്ധപ്പെട്ട് യുവതിയുടെ നഷ്ട്ടപ്പെട്ട പഴ്സ് കണ്ടു പിടിച്ചു. തുടർന്ന് ഞാൻ ഡൽഹി പൊലീസുമായി ബന്ധപ്പെട്ടു, വിവരങ്ങൾ ധരിപ്പിച്ചു. യുവതി നാളെ ഡൽഹിയിൽ എത്തുമെന്നും തിരികെ ലഭിച്ച പണം കൈമാറാനുള്ള സഹായം അഭ്യർത്ഥിക്കുകയും ചെയ്തു, തുടർന്ന് ഡൽഹി പൊലീസിലെ മലയാളി ഉദ്ദോഗസ്ഥൻ ഷാജഹാനുമായി ബന്ധപ്പെട്ടു, അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു, അദ്ദേഹം ട്രെയിൻ എത്തുന്ന സമയത്ത് സ്റ്റേഷനിൽ എത്തി പണം നൽകാമെന്ന് ഉറപ്പ് നൽകി.
യുവതിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. അവർ ഡൽഹിയിൽ നാല് മണിക്കൂർ മാത്രമെ ഉണ്ടാകൂ, അവിടന്ന് ഋഷികേശിലേക്ക് പോകുമെന്നും, പക്ഷെ ഋഷികേശിൽ താമസ സൗകര്യം ലഭിച്ചിട്ടില്ലായെന്നും അറിയിച്ചു. വിഷമിക്കണ്ട പരിഹാരം ഉണ്ടാക്കാമെന്നും ഞാൻ ആശ്വസിപ്പിച്ചു.ഉടൻ ഞാൻ ഉത്തരാഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ടു, വിവരങ്ങൾ ധരിപ്പിച്ചു, യുവതി പോകുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ ' കോത്തുവാലി' പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. റതീഷ് ഷായുമായി ഫോണിൽ ബന്ധപ്പെട്ടു, അദ്ദേഹത്തെ വിവരങ്ങൾ ധരിപ്പിച്ചു, അദ്ദേഹം സഹായം വാഗ്ധാനം ചെയ്തു.
തുടർന്ന് ഋഷികേശിൽ യുവതിക്കായി ഹോട്ടലിൽ താമസ സൗകര്യം ഒരുക്കി. കുടാതെ യുവതിയെ തുടർന്നുള്ള ആവശ്യങ്ങൾക്ക് സഹായിക്കാനായി ഇന്ത്യൻ റെയിൽവേയുടെ ഋഷികേശ് പ്രെജക്ട് മാനേജരും മലയാളിയുമായ ശ്രീ പ്രമോദിന്റെ നമ്പർ നൽകി, തുടർന്ന് ഞാൻ പ്രമോദുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മേൽവിലാസത്തിൽ യുവതിയുടെ തിരിച്ച് കിട്ടിയ പഴ്സ് അയച്ചു നൽകി. ഡൽഹിയിലെത്തിയ യുവതിക്ക് ഡൽഹി പൊലീസ് പണം കൈമാറി ,പൊലീസ് വാഹനത്തിൽ ഋഷികേശിലേക്ക് പോകുന്ന വാഹനത്തിൽ എത്തിച്ച് യാത്രയാക്കി.
ഋഷികേശിലെത്തിയ യുവതിയെ കോത്ത്വാലി പൊലീസ് ഇൻസ്പെക്ടർ റതീഷ് ഷാ സ്വികരിക്കുകയും താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. ഞാൻ അയച്ചു നൽകിയ പഴ്സ് ശ്രി. പ്രമോദ് തൊട്ടടുത്ത ദിവസം ഹോട്ടലിലെത്തി യുവതിക്ക് കൈമാറുകയും ചെയ്തു. ആ ഫ്രഞ്ച് യുവതി നന്ദി പറഞ്ഞ് നിരവധി മെസേജുകൾ എനിക്ക് അയക്കുകയുണ്ടായി, അവരുടെ സന്തോഷവും, പൊലീസിനോടുള്ള വിശ്വാസവുമെല്ലാം എനിക്ക് എന്റെ കാക്കിക്ക് സ്വർണ്ണ നിറം ലഭ്യമാക്കിയത് പോലെ കേരളത്തിലെ മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ ഇതെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു, ശശി തരൂർ എംപി ട്വിറ്റ് ചെയ്യുകയും, ബഹു: കൊച്ചി സിറ്റി കമ്മീഷണർ ഐ ജി വിജയ് സാക്കറെ സർ എനിക്ക് പ്രശസ്തിപത്രവും ,അയ്യായിരം രുപ ക്വാഷ് റിവാർഡും നൽകി.
കേരള പൊലീസിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായ എനിക്ക് ഡൽഹി പൊലീസും, ഉത്തരാഖണ്ഡ് പൊലീസും നൽകിയ പ്രാധാന്യവും സഹായവും ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ത്യയിൽ നിന്ന് മടങ്ങും മുൻപ് അവരെന്നെ വിളിച്ചു, എന്നിട്ട് എന്നോട് പറഞ്ഞു ' ഞാനിപ്പോൾ ഇന്ത്യക്കാരിയാണ്, കാരണം എനിക്കിപ്പോൾ പൊലീസുകാരനായ ഒരു ഇന്ത്യൻ സഹോദരനുണ്ട് ' എന്ന് അതു കേട്ടപ്പോൾ എന്റെ മനസിൽ ഇന്ത്യ വാങ്ങിയ 32 റഫേൽ വിമാനങ്ങളും ഒരുമിച്ച് പറക്കുന്നത് പോലെ തോന്നി..ഒരാളെ സഹായിക്കാൻ ഭാഷയോ, ഔദ്യോഗിക റാങ്കോ, ദേശമോ, ദൂരമോ ഒന്നും പ്രശ്നമല്ല മനസ്സ് മാത്രം മതി...
കരുതലോടെ
രഘു പി എസ്
സിവിൽ പൊലീസ് ഓഫിസർ
കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷൻ
കൊച്ചി സിറ്റി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്