Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ചു; ജിഹാദിനായുള്ള തയ്യാറെടുപ്പുകൾക്കായി ഐഎസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ച സാങ്കേതിക വിദഗ്ധൻ; ഐഎസ് പ്രവർത്തനത്തിന് ദേശീയ അന്വേഷണ ഏജൻസി തമിഴ്‌നാട്ടിൽ കുറ്റപത്രം സമർപ്പിച്ചു മലയാളി സയ്യിദ് അലി ചില്ലറക്കാരനല്ല

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ചു; ജിഹാദിനായുള്ള തയ്യാറെടുപ്പുകൾക്കായി ഐഎസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ച സാങ്കേതിക വിദഗ്ധൻ; ഐഎസ് പ്രവർത്തനത്തിന് ദേശീയ അന്വേഷണ ഏജൻസി തമിഴ്‌നാട്ടിൽ കുറ്റപത്രം സമർപ്പിച്ചു മലയാളി സയ്യിദ് അലി ചില്ലറക്കാരനല്ല

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ദക്ഷിണേന്ത്യയിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച കേസിൽ മലയാളിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിലാണു തിരുവനന്തപുരം പാറശാല പുന്നക്കാട്ടുവില്ലയിൽ സയ്യിദ് അലി (31)ക്കെതിരെ കുറ്റപത്രം നൽകിയത്.

ഐഎസ് ഭീകരരെ സഹായിച്ചു എന്ന കുറ്റത്തിനാണ് സയ്യിദ് അലിക്കെതിരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ഐ എസ് ഭീകരരെ സഹായിച്ചു എന്നതാണ് ഇയാൾ ചെയ്ത കുറ്റം. സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാനും , ജിഹാദ് നടത്താനുള്ള തയ്യാറെടുപ്പുകൾക്കുമായി ഐ എസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ചത് സാങ്കേതിക വിദഗ്ധനായിരുന്ന സയ്യീദ് അലിയായിരുന്നു . ദക്ഷിണേന്ത്യയിലെ വനങ്ങളിൽ ഐഎസ് പ്രവിശ്യ സ്ഥാപിക്കാനും അവർ ശ്രമിച്ചിരുന്നുവെന്ന് എൻഐഎ കണ്ടെത്തി

സയ്യിദ് അലി ഗൂഢാലോചനയിൽ പങ്കെടുക്കുകയും ഐ എസ് ഭീകരർക്ക് സുരക്ഷിതമായ ഒളിത്താവളങ്ങൾ ഒരുക്കുകയും ചെയ്തതായും എൻ ഐ എ കണ്ടെത്തി.നിരവധി പേരുടെ ഐ ഡി കാർഡുകൾ ഉപയോഗിച്ച് വ്യാജ സിം കാർഡുകൾ ഉണ്ടാക്കിയ കേസിൽ ചെന്നൈയിലും, സേലത്തുമായി ഏറെ പേർ അറസ്റ്റിലായിരുന്നു. ഇത്തരത്തിൽ ലഭിച്ച വ്യാജ സിമ്മുകൾ ഭീകര പ്രവർത്തനങ്ങൾക്കായാണ് പ്രതികൾ ഉപയോഗിച്ചത്.

ഐഎസ് പ്രവർത്തകരായ ഖജാ മൊയ്തീൻ, ലിയാകത്ത് അലി എന്നിവർക്കാണ് സിം വിതരണം ചെയ്തതെന്നും പിന്നീട് എൻ ഐ എ കണ്ടെത്തി. ഗൂഢാലോചന നടത്തുന്നതിനും, ഐ എസിലേക്ക് വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിനും നിരോധിത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനും , ഫണ്ട് സ്വരൂപിക്കുന്നതിനും മൊയ്തീനും കൂട്ടാളികളും ഈ സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സയ്യിദ് അലി പിടിയിലായത്.

നേരത്തെ കേരളവും കർണാടകവും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇസ്ലാമികക്ക് സ്റ്റേറ്റിന് വേരുകൾ ഉണ്ടെന്ന യുഎൻ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഐഎസിന് വേണ്ടി മൊബൈൽ ആപ്പ് നിർമ്മിച്ച ഡോക്ടർ ബെംഗളൂരുവിൽ എൻഐഎയുടെ പിടിയിലുമായിരുന്നു. സിറിയയിലെ സംഘർഷ മേഖലകളിൽ ഐഎസ് പ്രവർത്തകർക്ക് ഉപയോഗിക്കാനായി ഇയാൾ ആപ്പുകൾ വികസിപ്പിച്ചിരുന്നെന്ന് എഎൻഐഎ കണ്ടെത്തി.

ബംഗളൂരു എംഎസ് രാമയ്യ മെഡിക്കൽ കോളേജിലെ നേത്രരോഗവിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഡോ. അബദുൾ റഹ്മാനാണ് പിടിയിലായത്. ഇറാക്കിലെയും സിറിയയിലെയും സംഘർഷ മേഖലകളിൽ ഐഎസ് തീവ്രവാദികൾക്ക് ഉപയോഗിക്കാനായി ചികിത്സാ വിവരങ്ങളടങ്ങിയ ആപ്പും, ആയുധങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആപ്പുമാണ് അബ്ദുൾ റഹമാൻ വികസിപ്പിച്ചിരുന്നു.

ഗൂഢാലോചനയിൽ പങ്കെടുക്കാൻ മെസേജിങ് ആപ്പുകൾ വഴി കശ്മീരിലെയും സിറിയയിലെയും തീവ്രവാദികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. 2014ൽ സിറിയയിലെ ഐഎസ് ക്യാമ്പിലെത്തിയ ഇയാൾ പത്ത് ദിവസത്തോളം ക്യാമ്പിൽ കഴിഞ്ഞ് പരിക്കേറ്റ ഐഎസ് തീവ്രവാദികളെ ചികിത്സിച്ചിട്ടുണ്ടെന്നും എൻഐഎ അറിയിച്ചിരുന്നു.

ഐഎസ്, അൽഖ്വയ്ദ എന്നിവയുടെ ഭീകര പ്രവർത്തനം നിരീക്ഷിക്കുന്ന, ഐക്യരാഷ്ട്രസഭയുടെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ങ്ഷൻസ് മോണിറ്ററിങ് ടീമിന്റെ 26-ാം റിപ്പോർട്ടിലാണ് കേരളത്തിലെ ഐഎസ് സാന്നിധ്യത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിലും കർണാടകത്തിലുമായി 150നും 200നും ഇടയ്ക്ക് ഐഎസ് ഭീകരരുണ്ട്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, മ്യാന്മർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരരും ഇക്കൂട്ടത്തിലുണ്ട്. അൽഖ്വയ്ദയുടെ ഇന്ത്യയിലെ ഭീകര സംഘടന മേഖലയിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിട്ടുള്ളതായും യുഎൻ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ കാന്ധഹാർ, ഹെൽമണ്ട്, നിംറൂസ് എന്നിവിടങ്ങളിലെ താലിബാന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദ മേധാവി ഒസാമ മഹ്മൂദാണ്. ആസിം ഉമർ കൊല്ലപ്പെട്ട ശേഷമാണ് മഹ്മൂദ് ആ ചുമതലയേറ്റത്. ഇയാളുടെ കൊലപാതകത്തിന് പകരം ചോദിക്കാൻ അൽഖ്വയ്ദ മേഖലയിൽ വലിയ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ട്, റിപ്പോർട്ടിൽ പറയുന്നു.

2019 മെയ് 10ന് ആരംഭിച്ച, ഐഎസിന്റെ ഇന്ത്യൻ ഭീകരസംഘടനയായ ഹിന്ദ് വിലായത്തിൽ ഇരുനൂറോളം ഭീകരരുണ്ട്. കേരളത്തിലും കർണാടകത്തിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഡെയ്ഷ്, ഐഎസ്ഐഎൽ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇന്ത്യയിലെ ഐഎസ് കഴിഞ്ഞ മെയിൽ ഇന്ത്യയിൽ പുതിയ പ്രവിശ്യ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ കടുത്ത സമയത്താണ് ഈ പ്രവിശ്യ രൂപീകരിച്ചത്, റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP