ലോക്ഡൗൺ കാലത്ത് അദാനി ഗ്രൂപ്പിൽ 45,000 കോടി നിക്ഷേപിക്കാൻ പോന്ന ഈ 'അജ്ഞാതർ' ആരാണ്? അക്കൗണ്ടുകൾ മരവിപ്പിച്ച ഈ മൂന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപ കമ്പനികൾക്കും മൗറിഷ്യസിലെ ഒരേ മേൽവിലാസം; ആരാണ് ഈ കമ്പനികളുടെ ഉടമകളെന്ന് വെളിപ്പെടുത്തണമെന്ന് സുബ്രഹ്മണ്യം സ്വാമി; അജ്ഞാതരായ ഉടമകൾ കള്ളപ്പണ നിക്ഷേപകരെന്നും ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറന്നു വന്നു. ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഈ കമ്പനികൾക്കെല്ലാമായി അദാനി ഗ്രൂപ്പിൽ 45,000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഈ മൂന്നു സ്ഥാപനങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് അന്വേഷണം നീളുന്നതെന്ന് 'പിഗുരൂസ്' റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും ട്വീറ്റ് ചെയ്തു. ഈ മൂന്ന് കമ്പനികൾക്കും മൗറീഷ്യസിലെ ഒരേവിലാസമാണെന്നാണ് റിപ്പോർട്ട്.
ഫോറിൻ പോർട്ടഫോളിയോ നിക്ഷേപകർ എന്നാണ് ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നിവ ഇന്ത്യൻ സ്റ്റോക് എക്സ്ചേഞ്ചിൽ അറിയപ്പെടുന്നത്. ഈ മൂന്നുകമ്പനികളുടെയും വിലാസം ലാ കസ്കേഡ് ബിൽഡിങ്, എഡിത് കാവൽ സ്ട്രീറ്റ്, പോർട്ട് ലൂയിസ് മൗറീഷ്യസ് എന്നാണ്. ഇപ്പോൾ സുബ്രഹ്മണ്യം സ്വാമി തന്റെ ട്വീറ്റിൽ ചോദിക്കുന്നത് ആരാണ് ഒരേവിലാസത്തിലുള്ള ഈ മൂന്ന് കമ്പനികളുടെയും ഉടമസ്ഥരെന്നാണ്. ലോക്ഡൗൺ കാലത്ത് അദാനി ഗ്രൂപ്പിൽ 45,000 നിക്ഷേപിക്കാൻ പ്രാപ്തരായ ഈ മൂന്നു കമ്പനികളുടെ ഉടമസ്ഥർ ആരാണ്? അധികം ആരും അറിയാത്ത ഈ കമ്പനികൾ ചില റിപ്പോർട്ടുകളിൽ പറയും പോലെ ഷെൽ കമ്പനികളാണോ? എന്തായാലും സ്വാമി പറയുമ്പോലെ കമ്പനികളുടെ വിശദവിവരങ്ങൾ നാട്ടുകാരെ അറിയിക്കേണ്ടത് കേന്ദ്രസർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും ബാധ്യതയാണ്.
എന്തുകൊണ്ടാണ് 13 ലക്ഷം ജനസംഖ്യ മാത്രമുള്ള മൗറീഷ്യസ് ഇന്ത്യയിൽ നിക്ഷേപം ഇറക്കുന്നത്? മൗറീഷ്യസ് വഴി കള്ളപ്പണം വൈറ്റാക്കുന്നുവെന്ന ആരോപണങ്ങൾ നേരത്തെ മുതലേ ഉണ്ട്. അദാനി പോർട്ട്സും, സെസ് ലിമിറ്റഡും ഓഹരിവിപണിയിൽ എത്തിയ 2007 ലാണ് കെസ്റ്റ് ഫണ്ടും സ്ഥാപിതമാകുന്നത്. അബുല ഇൻവസ്റ്റ്മെന്റും അതേ വർഷം തന്നെയാണ് സ്ഥാപിതമായത്.
All the three firms that invested Rs.45,000 crores in Gautam Adani’s companies have the same address in Mauritius. Who are the owners of these three firms? https://t.co/ewY30uGtn0 via @PGurus1
— Subramanian Swamy (@Swamy39) June 15, 2021
കള്ളപ്പണ നിക്ഷേപത്തിൽ കടുത്ത നടപടി ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി രംഗത്ത് എത്തിയിരിക്കുന്നത്. ആ ട്രെപ്പീസ് കലാകാരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകൾ ഇതിലുണ്ട്. അട്ടിറി നടക്കാതിരിക്കാൻ പ്രധാനമന്ത്രിയുമായി ആലോചിച്ച് പ്രോസിക്യൂഷൻ തുടങ്ങണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കനത്ത തിരിച്ചടി നേരിടുന്നതിനിടെ കടുത്ത നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടാണ് സുബ്രഹ്മണ്യസ്വാമി വീണ്ടും രംഗത്ത് വന്നത്.
ഗൗതം അദാനിക്കെതിരായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കഴിഞ്ഞ ദിവസം നടത്തിയ ട്വിറ്റർ പരാമർശം അദാനി ഗ്രൂപ്പിന് കനത്ത നഷ്ടമാണ് സമ്മാനിച്ചത്. കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രപ്പീസ് കളിക്കാരനാണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അദാനിയിൽ നിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാൽപ്പര്യാർഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് വിപണിയിൽ വൻതിരിച്ചടിയാണ് കിട്ടിയത്. അതിനിടെയാണ് വീണ്ടും അദാനിക്കെതിരെ സ്വാമിയുടെ ട്വീറ്റ് വന്നത്.
കിട്ടാക്കടത്തിന്റെ പേരിൽ അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സർക്കാരിനും അദാനി നാണക്കേടുണ്ടാക്കുകയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നാഷനൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ഒഹരികൾ മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ഇതോടെ അദാനിയുടെ ഓഹരികളിൽ കനത്ത ഇടിവുണ്ടായി. അദാനി എന്റർപ്രൈസസ്, നിഫ്റ്റി 50 ലിസ്റ്റുചെയ്ത അദാനി പോർട്ടുകൾ, സ്പെഷൽ ഇക്കണോമിക് സോൺ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ആൽബുല ഇൻവെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഈ കമ്പനികൾക്കെല്ലാമായി അദാനി ഗ്രൂപ്പിൽ 45,000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.
ആവശ്യമായ ഉടമസ്ഥാവകാശ രേഖകളുടെ അപര്യാപ്തത മൂലമാണ് നാഷനൽ സെക്യൂരിറ്റീസ് ഡിപോസിറ്റിന്റെ നീക്കമെന്നാണ് വിവരം. മൂന്ന് കമ്പനികളും മൗറീഷ്യസ് ആസ്ഥാനമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് കമ്പനികളും ഒരേ വിലാസത്തിലുള്ളവയാണ്. കമ്പനികൾക്ക് വെബ്സൈറ്റുപോലുമില്ല. മൂന്ന് ഫണ്ടുകളും സെബിയിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എൻ എസ് ഡി എൽ) മൂന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ് പി ഐ) അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അതേ സമയം മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കി അദാനി എന്റർപ്രൈസസ് ഒരു പ്രസ്താവന പുറത്തിറക്കി. നിക്ഷേപ സമൂഹത്തെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ശ്രമമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ അദാനി ഗ്രൂപ്പിനെതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കള്ളപ്പണ നിക്ഷേപത്തിൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അദാനിയെ കുടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത് അടക്കം പ്രതിപക്ഷ കക്ഷികൾ ആവശ്യം ഉന്നയിച്ചേക്കും.
അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ് എന്നീ കമ്പനികളിലായാണ് ഓഹരികൾ ഉള്ളത്. എൻ എൽ ഡി എസിന്റെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മെയ് 31-നോ അതിന് മുമ്പോ ആയാണ് ഈ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുള്ളത് എന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കള്ളപ്പണം തടയാനുള്ള നിയമപ്രകാരം (പി എം എൽ എ) ആവശ്യമായ വിവരങ്ങൾ ഈ വിദേശ നിക്ഷേപകർ വെളിപ്പെടുത്താത്തതാണ് നടപടിക്ക് പിന്നിലെ കാരണമെന്ന് കസ്റ്റോഡിയൻ ബാങ്കുകളിലെയും വിദേശനിക്ഷേപകരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിയമ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ മൂന്ന് നിക്ഷേപക സ്ഥാപനങ്ങളും മൗറീഷ്യസിലെ പോർട്ട് ലൂയിസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവ ആണെന്നാണ് അറിയാൻ കഴിയുന്നത്, എന്നാൽ, മൂന്ന് കമ്പനികൾക്കും സ്വന്തമായി വെബ്സൈറ്റുകൾ ഇല്ല. ഈ സ്ഥാപനങ്ങൾക്ക് അദാനി എന്റർപ്രൈസസിൽ 6.82 ശതമാനവും അദാനി ട്രാൻസ്മിഷനിൽ 8.03 ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.92 ശതമാനവും അദാനി ഗ്രീൻ എനർജിയിൽ 3.58 ശതമാനവും ഓഹരികളാണ് ഉള്ളത്.
വിദേശ നിക്ഷേപകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതായുള്ള റിപ്പോർട്ട് പുറത്തു വന്നതോടെ അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്യാസ് എന്നീ കമ്പനികളുടെ ഓഹരിവിലയിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. അദാനി എന്റർപ്രൈസസ് 20 ശതമാനത്തിന്റെ തകർച്ചയാണ് നേരിട്ടത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി അദാനി ഗ്രൂപ്പിലെ ആറ് ഓഹരികളിൽ വലിയ കുതിപ്പാണ് ഉണ്ടായിരുന്നത്. അദാനി പോർട്സ്, അദാനി പവർ എന്നിവയാണ് മറ്റു രണ്ടു കമ്പനികൾ, ഒരു വർഷം മുൻപ് 1.34 ലക്ഷം കോടി വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം 7.84 ലക്ഷം കോടിയായി ഇടിഞ്ഞിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 200 ശതമാനം മുതൽ 1000 ശതമാനം വരെ നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് സെബി അന്വേഷിക്കുന്നുണ്ട്. 2020 ൽ ആരംഭിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ അദാനി ട്രാൻസ്മിഷൻ ഓഹരികൾ 669 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 349 ശതമാനവും അദാനി എന്റർപ്രൈസസ് ഓഹരികൾ 972 ശതമാനവും അദാനി ഗ്രീൻ 254 ശതമാനവും ഉയർന്നു. അദാനി പോർട്ടുകളും അദാനി പവറും യഥാക്രമം 147 ശതമാനവും 295 ശതമാനവും മുന്നേറിയിരുന്നു.
ആദാനി ഗ്രൂപ്പിന് ആറ് ലിസ്റ്റ് ചെയ്ത കമ്പനികളുണ്ട്. അദാനി പോർട്ടുകൾ, അദാനി പവർ എന്നിവയാണ് മറ്റ് രണ്ടെണ്ണം. ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ 2019 ൽ പിഎംഎൽഎയ്ക്ക് അനുസൃതമായി എഫ്പിഐ കൾക്കായുള്ള കെവൈസി ഡോക്യുമെന്റേഷൻ പുതുക്കിയിരുന്നു. പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് 2020 വരെ സമയം നൽകിയിരുന്നു. പുതിയ നിയമപ്രകാരം പൊതു ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഫണ്ടിലെ പ്രധാന ജീവനക്കാരുടെ സ്വകാര്യ വിശദാംശങ്ങളുമടക്കം ചില അധിക വിശദാംശങ്ങൾ എഫ്പിഐ സമർപ്പിക്കേണ്ടതുണ്ട്.
കമ്പനിയുടെ മൂല്യത്തിൽ 600 ശതമാനത്തിലേറെ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് എൻ എസ് ഡി എല്ലിന്റെ ഭാഗത്ത് നിന്ന് ഈ നടപടി ഉണ്ടായത്. അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ ആ കമ്പനികൾക്ക് നിലവിലുള്ള ഓഹരികൾ വിൽക്കാനോ പുതിയവ വാങ്ങാനോ കഴിയില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്