കോവിഡ് കാലത്ത് വീട്ടിലിരുന്ന് പതിനായിരങ്ങൾ സമ്പാദിക്കാമെന്ന മോഹനവാഗ്ദാനം; ഡയറക്ട് സെല്ലിങ് എന്ന പേരിൽ മണിചെയിൻ മോഡൽ തട്ടിപ്പ്; ചായപ്പൊടിക്കും കാപ്പിപ്പൊടിക്കും ഒക്കെ മൂന്നിരിട്ടി വില; ഡയറക്റ്റ് സെല്ലിങ് തട്ടിപ്പുകാരെ നിലയ്ക്ക് നിർത്താൻ ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷൻ വരവായി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : കോവിഡ്മഹാമാരിയെ മറയാക്കി കേരളത്തിൽ അരങ്ങേറുന്നത് ഡയറക്റ്റ് മാർക്കറ്റിങ്ങിന്റെ പേരിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ്.ലോക്ഡൗൺ കാലത്ത് സാമ്പത്തികമായും തൊഴിൽപരമായും സാധാരണക്കാർ ഉൾപ്പെടെ പ്രയാസങ്ങൾ നേരിടുമ്പോൾ വീട്ടിലിരുന്നു ജോലി ചെയ്യാം, ആയിരങ്ങളും പതിനായിരങ്ങളും സമ്പാദിക്കാം എന്ന വാഗ്ദാനവുമായാണ് നിരവധി ഡയറക്ട് മാർക്കറ്റിങ് കമ്പനികൾ രംഗ പ്രവേശനം ചെയ്തത്. എന്നാൽ, ഡയറക്ട് സെല്ലിങ് വിപണ രംഗത്ത് കള്ളനാണയങ്ങൾ ഏറിതോടെ, 2018 ൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയ മാർഗ്ഗരേഖകൾ കാറ്റിൽ പറത്തിയാണ് ചില കമ്പനികളുടെ പ്രവർത്തനം. ഇതിന് തടയിടാനും നിയമപരമായി നേരിടാനും ഫ്രാഞ്ചൈസി സ്ഥാപനങ്ങളുടെ കൂട്ടായ്മയിൽ ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
മോഹനവാഗ്ദാനങ്ങൾ നൽകി വലയിൽ വീഴ്ത്തും
യാതൊരു മുതൽ മുടക്കും വേണ്ട എന്നു പറയുമ്പോഴും ഇരുന്നൂറു രൂപ മുതൽ ഇരുപത്തയ്യായിരം രൂപ വരെയാണ് കമ്പനികൾ അവരുടെ ബിസിനസ്സിൽ പങ്കാളിയാകാൻ അഭ്യുദയകാംക്ഷികളിൽ നിന്നും ഈടാക്കുന്നത്.നിത്യോപയോഗ സാധനങ്ങളും ആരോഗ്യ പോഷക വസ്തുക്കളും എന്ന് വേണ്ട എന്തും ഏതും ഡയറക്ട് മാർക്കെറ്റിങ്ങ് വഴി വീട്ടിലിരുന്നു വിൽക്കാം, ദിവസവും ആയിരങ്ങളും പതിനായിരങ്ങളും സമ്പാദിക്കാം എന്ന് പറഞ്ഞാണ് ഇവർ ജനത്തെ സമീപിക്കുന്നത്.
മൾട്ടിലെവൽ മാർക്കെറ്റിങ്ങ് വിപണനരംഗത്തു കള്ളനാണയങ്ങൾ പെരുകിയപ്പോൾ അതിനെ തടയുന്നതിനും ഒരു സ്വയംതൊഴിൽ എന്ന നിലയിൽ ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് ആത്മാർത്ഥമായും അഭിമാനത്തോടും കൂടി പ്രവർത്തിക്കാവുന്ന ഒരു മേഖലയായി ഡയറക്ട് മാർക്കെറ്റിങ്ങ് വിപണന രംഗത്തെ മാറ്റുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശക്തവും വ്യക്തവുമായ ഒരു മാർഗ്ഗരേഖ 2018 ൽ പുറപ്പെടുവിക്കുകയുണ്ടായി. അതിന്റെ ഭാഗമായി നിയമ നടപടികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം.
എന്നാൽ ഈ മാർഗരേഖയിൽ പറഞ്ഞ കാര്യങ്ങൾക്കൊന്നും വില കൽപ്പിക്കാതെ നിരവധി കമ്പനികൾ കേരത്തിൽ പ്രവർത്തിക്കുന്നു . പുതിയവ ഉടലെടുക്കുന്നു. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടു കൊറോണക്കാലത്തു പ്രവർത്തനം തുടങ്ങിയ കമ്പനികൾ ജനത്തെ അറിഞ്ഞു കൊണ്ട് പറ്റിച്ചു മുന്നേറുന്നു.
വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാൽ നൂറ്റാണ്ടു പൂർത്തിയാക്കിയ വനിതാ സ്വാശ്രയ സംഘവും, പാലുൽപ്പാദകരായ കർഷകരെ ഉൾപ്പെടെ വിവിധ മേഖലയിൽ കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവരെ രക്ഷിക്കാനും മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കാനും വേണ്ടി പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന കമ്പനിയും മോഹന വാഗ്ദാനങ്ങൾ നൽകി നിത്യവൃത്തിക്ക് വകയില്ലാത്ത കൂലിപ്പണിക്കാരനെപ്പോലും വലയിലാക്കുന്നു.
വിലയിലെ തട്ടിപ്പ്
പൊതുവിപണിയിൽ 500 രൂപ മുതൽ 800 രൂപ വരെ വില നൽകിയാൽ വാങ്ങാൻ കഴിയുന്ന 500 ഗ്രാം ചായ പ്പൊടിയും, കാപ്പിപ്പൊടിയും, തേനും, പാത്രങ്ങളും 1500 രൂപമുതൽ 2000 രൂപവരെ വിലയീടാക്കി ആളുകളെ ചേർത്ത് കമ്പനിയും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരും ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടുന്നു. ഇത്തരത്തിൽ ഉത്പന്ന അധിഷ്ടിതമായി പ്രവർത്തിക്കുന്ന കമ്പനികൾ അധികവും ഉപഭോക്താക്കൾക്ക് പതിവായി സാധനങ്ങൾ ലഭ്യമാക്കാൻ താത്പര്യം കാണിക്കാതെ ഡയറക്ട് മാർക്കറ്റിങ് മേഖലയിൽ നിഷിദ്ധമായ ബൈനറി സംവിധാനത്തിന് (പിരമിഡ് ) പ്രാധാന്യം നൽകി പാക്കേജുകൾ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ മേൽ സാധനങ്ങൾ അടിച്ചേൽപ്പിക്കുന്നു.
ബിസിനസ്സിൽ പങ്കുചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് സൗജന്യമായി അംഗത്വം നൽകണമെന്നും അവരവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി വരുമാനം നേടാൻ അവസരം നൽകണമെന്നും ഏതെങ്കിലും പ്രത്യേക സാധനങ്ങൾ വാങ്ങിക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കാൻ പാടില്ല എന്ന മാർഗ്ഗ നിർദ്ദേശവും പാലിക്കപ്പെടുന്നില്ല.
മറ്റു ചിലരാകട്ടെ കേവലം 200 രൂപയും 220 രൂപയും നൽകി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിലൂടെ, മറ്റുള്ളവരെ ജീവകാരുണ്യ പ്രവർത്തിയിൽ പങ്കാളിയാക്കുന്നതിലൂടെ ലക്ഷങ്ങളും കോടികളും സമ്പാദിക്കാമെന്നു പറഞ്ഞു വാങ്ങിയ തുകയ്ക്കു ഒരു സാധനവും കൊടുക്കാതെ ജനത്തെ പറ്റിച്ചു പണമുണ്ടാക്കുന്ന തട്ടിക്കൂട്ട് സംഘടനകളും കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
മണിച്ചെയിൻ തട്ടിപ്പുകാരും കമ്പനികളുടെ തലപ്പത്ത്
ഡയറക്ട് മാർക്കറ്റിങ് വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളുടെ സ്ഥാപകരും ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവരും കഴിഞ്ഞ 5 വർഷത്തിനിടയിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസിൽ പ്രതികളായി ശിക്ഷിക്കപ്പെട്ടവരോ, തടവിൽ കഴിഞ്ഞവരോ ആയിരിക്കരുത് എന്ന നിർദ്ദേശം അവഗണിച്ച് മണി ചെയിൻ, ഓഹരി വ്യാപാരം, നിക്ഷേപത്തട്ടിപ്പ് തുടങ്ങി വിവിധ രീതിയിൽ ജനത്തെ കബളിപ്പിച്ച് കേസിൽ പ്രതിയായവർ ചില കമ്പനികളുടെ തലപ്പത്ത് വാഴുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
മൾട്ടി ലെവൽ മാർക്കറ്റിങ് വഴി വിപണനം ചെയ്യുന്ന ഉത്പന്നങ്ങളുടെ വില വിപണിയിൽ ക്രയവിക്രയം ചെയ്യപ്പെടുന്ന സമാനമായ സാധനങ്ങളുമായി വലിയ അന്തരം ഉണ്ടാകാൻ പാടില്ല എന്നതും പാലിക്കപ്പെടുന്നില്ല.
പല കമ്പനികളും ലീഡർമാരും അവരുടെ വരുമാനം കൂട്ടുന്നതിനായി തൊഴിൽ രഹിതരെയും വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വന്ന പ്രവാസികളെയും മോഹന വാഗ്ദാനങ്ങൾ നൽകിയും പ്രലോഭിപ്പിച്ചും ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കി ഫ്രാഞ്ചൈസികളും സ്റ്റോക്ക് പോയന്റുകളും കേരളത്തിലുടനീളം തുടങ്ങുന്നു. തുടക്കത്തിൽ നൽകിയ വാഗ്ദാനമൊന്നും പാലിക്കാതെ, വേണ്ട സഹായം നൽകാതെ വിൽപ്പനശാലകൾ തുടങ്ങിയവരെ വഴിയാധാരമാക്കുന്നു.
തട്ടിപ്പിന് തടയിടാൻ ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷൻ
കേരളത്തിൽ പ്രവർത്തിക്കുന്ന വ്യത്യസ്തമായ ഡയറക്ട് മാർക്കെറ്റിങ്ങ് കമ്പനികൾ വഴിയും ലീഡർമാർവഴിയും ഫ്രാഞ്ചൈസികൾ തുടങ്ങി വിവിധ രീതിയിൽ പ്രയാസങ്ങൾ നേരിടുന്ന സ്ഥാപന ഉടമകളെ ഒന്നിച്ചു ചേർക്കുക എന്ന ലക്ഷ്യത്തോടെ ഒരു സംഘടന രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.
നിയമവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളെയും ലീഡർമാരെയും പൊതുജനമധ്യത്തിൽ തുറന്നു കാണിക്കുക, ഫ്രാഞ്ചൈസി / ഹോം ഷോപ്പി / സ്റ്റോക്ക് പോയിന്റ് ഉടമകൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തികനഷ്ടം പരിഹരിക്കുന്നതിന് ആവശ്യമായ നിയമനടപടികൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുക. പൊതുജങ്ങൾക്കു ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുക. ഫ്രാഞ്ചൈസികൾ തുടർന്ന് നടത്താൻ പ്രയാസപ്പെടുന്നവർക്കു സാധ്യമായ രീതിയിൽ സാമ്പത്തികമായി സഹായം നൽകുക. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചു ഡയറക്ട് മാർക്കറ്റിങ് മേഖലയിൽ നീതിപൂർവമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. പ്രേംജി. എം. പി (വയനാട്)- പ്രസിഡന്റ്, മധു. ആർ പണിക്കർ (കോട്ടയം) -സെക്രട്ടറി, അനിൽ കുമാർ.കെ.പി ( എറണാകുളം) - ഖജാൻജി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഫ്രാഞ്ചൈസികളിൽ വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നതും കാലാവധി കഴിഞ്ഞതുമായ സാധനങ്ങൾ തിരിച്ചെടുക്കാൻ ഡയറക്ട് മാർക്കെറ്റിങ്ങ് വിപണനവുമായി ബന്ധപ്പെട്ട കമ്പനികൾ തയ്യാറാകുന്നില്ല. നാമമാത്രമായ കമ്മീഷൻ മാത്രം ലഭിക്കുന്ന ഫ്രാഞ്ചൈസി ഉടമകൾ ഇത്തരത്തിൽ വിൽക്കാനാകാതെ അവശേഷിക്കുന്ന സാധനങ്ങളുടെ നഷ്ടംകൂടി വഹിക്കാൻ നിർബന്ധിക്കപ്പെടുന്നു. പല സ്ഥലത്തും ഫ്രാഞ്ചൈസി തുടങ്ങാൻ നിർബന്ധിച്ച ലീഡർമാർ തിരിഞ്ഞുനോക്കാത്ത അവസ്ഥ. ഡയറക്ട് മാർകെറ്റിങ്ങ് വിപണനവുമായി ബന്ധപ്പെട്ടു സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ ലീഡർമാർ നേരിട്ട് പാക്കേജുകൾ മണിചെയിൻ മാതൃകയിൽ വിപണനം നടത്തുന്നതിനെ കമ്പനികളും പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികളുടെയും ലീഡർമാരുടെയും പേരിൽ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറെടു ക്കുകയാണ് ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷൻ
Stories you may Like
- 'മണി ചെയിൻ' ഉൽപന്ന വിൽപന ഇനി അഥോറിറ്റിയുടെ നിരീക്ഷണത്തിലാക്കും
- കൊട്ടാരക്കരയിൽ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം തട്ടിയെടുത്ത മൂന്നുപേർ അറസ്റ്റിൽ
- ആർ ഷെട്ടിക്ക് അറ്റ്ലസ് രാമചന്ദ്രന്റെ അവസ്ഥയിലേക്ക്
- കരിങ്കൽ വിലവർദ്ധനവിന് എതിരെ ടിപ്പർ ലോറി ഉടമകൾ
- പ്ലെയിനുകളുടെ ട്രെയ്ഡ് സീക്രട്ടുകൾ വിവരിച്ചുകൊണ്ട് ട്രാവൽ എക്സ്പർട്ട്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്