മകനെ നേതൃത്വം ഏൽപ്പിച്ച പസ്വാന്റെ തീരുമാനത്തിൽ തുടങ്ങിയ അസ്വാരസ്യം; എൻഡിഎ വിട്ട് തനിച്ച് മത്സരിച്ചത് ജെഡിയുവിനെ തകർക്കാൻ; ദലിത് വോട്ടുബാങ്കിൽ കണ്ണുവച്ച ചിരാഗിന് തിരിച്ചടിയായി ജനവിധി; കലഹം മുതലെടുത്ത് പാർട്ടിയെ പിളർപ്പിലെത്തിച്ചത് നിതീഷിന്റെ പ്രതികാരം; ഇത് മോദിക്കുള്ള മറുപടിയോ? ബീഹാറിൽ നിതീഷ് വീണ്ടും കിങ് മേക്കർ
ന്യൂസ് ഡെസ്ക്
പട്ന: ബിഹാറിൽ ദലിത് വോട്ടുബാങ്ക് സൃഷ്ടിച്ച് നേട്ടങ്ങൾ കൊയ്ത റാം വിലാസ് പാസ്വന്റെ കാലഘട്ടം കഴിഞ്ഞതോടെ ലോക് ജനശക്തി പാർട്ടി നേരിടുന്നത് കനത്ത തിരിച്ചടി. മകൻ ചിരാക് പാസ്വനെ പാർട്ടി നേതൃത്വം എൽപ്പിച്ച് 'തലമുറ' മാറ്റത്തിന് തുടക്കമിട്ട റാം വിലാസ് പാസ്വന്റെ തീരുമാനത്തിന് പിന്നാലെ തുടക്കമിട്ട അസ്വാരസ്യമാണ് പാർട്ടിയെ പിളർപ്പിൽ എത്തിച്ചത്.
പാർട്ടിയിൽ ചിരാഗിനു നൽകിയ അമിതാധികാരങ്ങൾ പിതൃസഹോദരൻ പശുപതി പാരസിനെ അലോസരപ്പെടുത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പാർട്ടിയുടെ ബിഹാർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു പശുപതി പാരസിനെ മാറ്റി ബന്ധുവായ പ്രിൻസ് രാജിനെ നിയോഗിച്ചതു പോലും ചിരാഗിന്റെ സ്വാധീനം ഉറപ്പിക്കാനായിരുന്നു. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. മകനെ പാർട്ടിയുടെ കടിഞ്ഞാൺ ഏൽപ്പിച്ച് കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിക്കഴിയാൻ തുടങ്ങവെയാണ് അപ്രതീക്ഷിതമായി പസ്വാന്റെ മരണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിട്ടു തനിച്ചു മൽസരിക്കാനുള്ള ചിരാഗ് പസ്വാന്റെ തീരുമാനം ബിഹാറിൽ ദലിത് രാഷ്ട്രീയത്തിന്റെ ബലപരീക്ഷണം കൂടിയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു പ്രചരണ സമയത്തായിരുന്നു റാം വിലാസ് പസ്വാന്റെ വിയോഗം. തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കുമെന്ന ചിരാഗ് പസ്വാന്റെ വീരവാദം, ഫലം വന്നപ്പോൾ പൊളിഞ്ഞു. എൽജെപി ടിക്കറ്റിൽ വിജയിച്ച ഏക എംഎൽഎ രാജ്കുമാർ ജെഡിയുവിൽ ചേർന്നതോടെ പാർട്ടിക്കു നിയമസഭയിലുണ്ടായിരുന്ന പ്രാതിനിധ്യവും നഷ്ടമായി. ദേശീയ തലത്തിൽ ദലിത് സ്വത്വ രാഷ്ട്രീയത്തിനു നേതൃത്വം നൽകിയ റാം വിലാസ് പസ്വാന്റെ വിയോഗം ബിഹാറിൽ ദലിത് രാഷ്ട്രീയത്തെ ഒന്നകെ തളർത്തുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി ജെഡിയു സ്ഥാനാർത്ഥികളുടെ പരാജയം ഉറപ്പാക്കുകയെന്ന ചിരാഗിന്റെ ആഗ്രഹം ഏകദേശം നടന്നു. എൻഡിഎയിലെ ഏറ്റവും വലിയ കക്ഷിയെന്ന സ്ഥാനം ബിജെപിക്ക് അടിയറ വച്ച് ജെഡിയു ജൂനിയർ പാർട്നറാവുകയും ചെയ്തു. ബിജെപിയുടെ ഔദാര്യത്തിൽ മുഖ്യമന്ത്രിയാകേണ്ടി വന്ന നിതീഷ് കുമാറിന്റെ പക മുഴുവൻ അതോടെ ചിരാഗ് പസ്വാനോടായി. ജെഡിയുവിനെ ദുർബലമാക്കാൻ ബിജെപിയുടെ മൗനാനുവാദം ചിരാഗ് പസ്വാനുണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ചിരാഗിന്റെ 'പോരാട്ടം' പ്രതീക്ഷിച്ചപോലെ തന്നെ ബിജെപിക്ക് ബിഹാർ രാഷ്ട്രീയത്തിൽ മേൽക്കൈ നൽകിയെങ്കിലും നിതീഷിന്റെ അപ്രമാതിത്വം ഇപ്പോഴും ചോദ്യം ചെയ്യാൻ ബിജെപി നേതൃത്വത്തിന് കഴിയുന്നതല്ല. ചിരാഗിനെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ ഗൂഢനീക്കങ്ങൾക്കുള്ള മറുപടിയാണ് നിതീഷ് ഇപ്പോൾ നൽകുന്നത്.
2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ശക്തി തെളിയിക്കുന്നതിൽ പരാജയപ്പെട്ട ചിരാഗ് പസ്വാൻ എൻഡിഎയിൽ തിരിച്ചെത്തി കേന്ദ്രമന്ത്രി സ്ഥാനം നേടാൻ ശ്രമം ഇതിന് തെളിവായിരുന്നു. എന്നാൽ നിതീഷ് കുമാർ കടുത്ത എതിർപ്പ് ഉയർത്തിയതോടെ എൻഡിഎ നേതൃത്വം ചിരാഗിനെ കൈവിട്ടു. പിതാവിന്റെ ഒഴിവിൽ കേന്ദ്രമന്ത്രിയാകാമെന്ന ചിരാഗിന്റെ പദ്ധതിയും വിജയിച്ചില്ല. നിതീഷ് കുമാറിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ ചിരാഗ് പസ്വാനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബിജെപി കേന്ദ്ര നേതൃത്വവും താൽപര്യമെടുത്തില്ല.
രാഷ്ട്രീയ ചാണക്യനായ നിതീഷ് കുമാർ അതിനിടെ ചിരാഗിനെ തകർക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ചിരാഗിനോട് ഇടഞ്ഞു നിന്ന പശുപതി പാരസിനെ കരുവാക്കി നീക്കം തുടങ്ങി. എൻഡിഎയിൽനിന്നു വിട്ടു നിന്നാൽ എൽജെപിക്ക് അധികാരവും ഭാവിയുമില്ലെന്ന പ്രായോഗിക സമീപനത്തിലേക്ക് മറ്റ് എംപിമാരും അതോടെ എത്തിച്ചേർന്നു. ബിജെപിജെഡിയു സഖ്യത്തിന്റെ ഭാഗമായി രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പാർട്ടി എംപിമാർ പശുപതി പാരസിനു പിന്നിൽ അണിനിരന്നതോടെ ചിരാഗ് പസ്വാന് അപ്രതീക്ഷിത പ്രഹരമേറ്റു.
പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും പാർലമെന്ററി പാർട്ടി നേതൃത്വത്തിൽനിന്നും പുറത്താക്കപ്പെട്ട ചിരാഗ് പസ്വാന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണ്. പാർട്ടി പിളർപ്പിൽ അഞ്ച് എംപിമാരുള്ള എതിർപക്ഷത്തിനു മുന്നിൽ ഒറ്റയാൾ പട്ടാളമായി നിൽക്കുകയാണ് ചിരാഗ്. അണികൾക്കിടയിൽ ചിരാഗിനു സ്വാധീനമുണ്ടെങ്കിലും ഫലത്തിൽ ഒറ്റപ്പെട്ട അവസ്ഥ. പരാസിനൊപ്പം പോയ 5 എംപിമാരെ പാർട്ടി ദേശീയ നിർവാഹക സമിതി യോഗം വിളിച്ചു പുറത്താക്കിയിരിക്കുകയാണ് ചിരാഗ്. ഇത്തരത്തിൽ പിളർന്നു ദുർബലമായ വിഭാഗത്തിന്റെ നേതാവായി സംഘടന വീണ്ടും കെട്ടിപ്പടുക്കാൻ ഭഗീരഥ പ്രയത്നം വേണ്ടി വരും. എൻഡിഎയിലേക്കു തിരിച്ചു കയറാൻ കഴിയില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട ചിരാഗ് പസ്വാന് ഇനി അഭയം മഹാസഖ്യം മാത്രം.
ചിരാഗ് പസ്വാനെ ആർജെഡിയും കോൺഗ്രസും സ്വാഗതം ചെയ്തു കഴിഞ്ഞു. ബിഹാർ രാഷ്ട്രീയത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവും ചിരാഗ് പസ്വാനും കൈകോർത്താൽ ഭാവിയുണ്ടെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. പിതാവിന്റെ തണലിൽ സുരക്ഷിതനായിരുന്ന ചിരാഗിനു മുന്നിൽ ഇനിയുള്ളത് വെല്ലുവിളിയുടെ നാളുകളാണ്. പശുപതി പരാസ് വിഭാഗത്തിന്റെ ഭാവിയും അത്ര ശോഭനമല്ല. തൽക്കാലം കേന്ദ്രമന്ത്രിസ്ഥാനത്തിലൂടെ പിടിച്ചു നിൽക്കാമെങ്കിലും വരും തിരഞ്ഞെടുപ്പുകളിൽ എൻഡിഎയിൽ മുൻകാല പ്രാധാന്യം പാർട്ടിക്കു ലഭിക്കുമോയെന്ന കാര്യം സംശയമാണ്. പാർട്ടി എംപിമാരെയും എംഎൽഎമാരെയും വിലയ്ക്കെടുക്കാൻ കാത്തുനിൽക്കുന്ന പ്രബല കക്ഷികളുടെ ഭീഷണിയും എന്നും പരാസിന്റെ തലയ്ക്കു മുകളിലുണ്ടാകും. യഥാർഥ എൽജെപി ആരുടേതെന്ന തർക്കത്തിൽ വരുംനാളുകളിൽ നിയമപോരാട്ടത്തിനും പരാസിനു മുൻപന്തിയിൽ നിൽക്കേണ്ടി വരും. അവിടെ തിരിച്ചടിയേൽക്കാതെ നോക്കുകയും വേണം.
രാം വിലാസ് പസ്വാൻ അന്തരിച്ച് വെറും എട്ടു മാസം തികയുമ്പോഴേക്കുമാണ് പാർട്ടി രണ്ടായി പിളർന്നിരിക്കുന്നത്. പാർട്ടിയുടെ ആറ് എംപിമാരിൽ അഞ്ചു പേരും പരാസിനൊപ്പമാണെങ്കിലും നിയന്ത്രണം ഇപ്പോഴും തന്റെ കയ്യിലാണെന്നു വ്യക്തമാക്കാനാണ് ചിരാഗ് ദേശീയ നിർവാഹക സമിതി വിളിച്ചു ചേർത്തത് (ജാമുയി എംപിയാണ് ചിരാഗ്). വെർച്വൽ യോഗത്തിൽ സമിതിയിലെ 76 അംഗങ്ങളിൽ 41 പേരും പങ്കെടുത്തെന്നും എൽജെപി ബിഹാർ യൂണിറ്റഡ് വർക്കിങ് പ്രസിഡന്റ് രാജു തിവാരി വ്യക്തമാക്കുന്നു. അഞ്ച് എംപിമാരെ 'പാർട്ടി വിരുദ്ധ' പ്രവർത്തനത്തിനാണു പുറത്താക്കിയതെന്നും യോഗം വ്യക്തമാക്കി. പെട്ടെന്നു വിളിച്ചു ചേർത്ത യോഗമായതിനാലാണു പലർക്കും പങ്കെടുക്കാനാകാതെ പോയത്. അവരെല്ലാം ചിരാഗിന് പിന്തുണ അറിയിച്ചെന്നും തിവാരി വ്യക്തമാക്കി.
പരാസും സമാന്തരമായി നിർവാഹകസമിതി യോഗം ചേർന്നെങ്കിലും എത്ര പേർ പങ്കെടുത്തുവെന്നതു വ്യക്തമാക്കിയില്ല. 'ഒരാൾക്ക് ഒരു പദവി' എന്ന പാർട്ടി നയം അനുസരിച്ചാണ് ചിരാഗിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതെന്നും പരാസ് വിഭാഗം വ്യക്തമാക്കി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ പാർട്ടിയുടെ ദേശീയ കൗൺസിൽ അഞ്ചു ദിവസത്തിനകം ചേരുമെന്നും വിമതവിഭാഗം അറിയിച്ചിട്ടുണ്ട്. അതിനിടെ ബുധനാഴ്ച വാർത്താ സമ്മേളനം വിളിക്കാൻ ചിരാഗ് തീരുമാനിച്ചിട്ടുണ്ടെന്നാണു വിവരം. പാർട്ടി എംപിയും ബന്ധുവുമായ പ്രിൻസ് രാജിനെ ഭീഷണിപ്പെടുത്തിയാണ് പരാസ് ഒപ്പം നിർത്തിയതെന്നും ചിരാഗ് ആരോപിക്കുന്നു. ലൈംഗിക പീഡനാരോപണം ഉന്നയിക്കുമെന്ന് ഒരു യുവതിയെക്കൊണ്ടു പറയിച്ചാണ് പരാസ് പ്രിൻസിനെ ഒപ്പം നിർത്തിയതെന്നും ചിരാഗ് ആരോപിച്ചു. 'പൊലീസിൽ പരാതിപ്പെടൂ..' എന്നായിരുന്നു ഇതിനെപ്പറ്റി പരാസ് പ്രിൻസിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിന്മേൽ പ്രിൻസ് പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ബിജെപിയുടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങളും തന്ത്രപരമായ മൗനം തുടരുകയാണ്.
ബിഹാറിൽ ദലിത് വോട്ടുബാങ്ക് സൃഷ്ടിച്ച റാം വിലാസ് പസ്വാൻ എൽജെപിയെ കുടുംബ പാർട്ടിയാക്കി മാറ്റിയതിന്റെ അനന്തര ഫലമാണ് അടി തെറ്റിയുള്ള എൽജെപിയുടെ വീഴ്ച. ദേശീയ തലത്തിൽ ദലിത് സ്വത്വ രാഷ്ട്രീയത്തിനു നേതൃത്വം നൽകിയ റാം വിലാസ് പസ്വാന്റെ പാർട്ടിയും നേതാക്കളും രാഷ്ട്രീയ അഭയം തേടി എതിരാളികൾക്ക് മുന്നിൽ കാത്തുനിൽക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്