മതം തടസ്സമായില്ല; ഹിന്ദു യുവതിക്ക് അന്ത്യകർമ്മം ചെയ്ത് മുസ്ലിം കൂട്ടുകാരി: ദുബായിൽ തനിച്ചായിപ്പോയ ഭാരതിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേർന്ന് ജെറീനാ ബീഗം
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ദുബായിൽ ഒറ്റയ്ക്ക് കഴിയുന്ന ജെറീനാ ബീഗത്തിന് എല്ലാം എല്ലാം ആയിരുന്നത് ഉറ്റ കൂട്ടുകാരി ഭാരതിയും അവളുടെ പത്ത് മാസം പ്രായമായ കുഞ്ഞുമായിരുന്നു. അതുകൊണ്ട് തന്നെ കോവിഡ് ബാധിച്ചു പ്രിയ കൂട്ടുകാരി മരിച്ചപ്പോൾ അന്ത്യകർമങ്ങൾ ചെയ്യാൻ ജെറീനാ ബീഗത്തിന് മതം തടസ്സമായില്ല. ജബൽ അലിയിലെ ഹിന്ദു ശ്മശാനത്തിൽ തമിഴ്നാട് സ്വദേശി ഭാരതി(40)ക്ക് ജറീനാ ബീഗം മതപരമായി തന്നെ അന്ത്യകർമ്മങ്ങൾ ചെയ്തു. പോറ്റമ്മ എന്താണ് ചെയ്യുന്നതെന്നറിയാതെ ജറീനയുടെ കയ്യിലിരുന്നു ഭാരതിയുടെ കുഞ്ഞു മകൻ എല്ലാത്തിനും മൂക സാക്ഷിയായി.
ഭാരതിയുടെ മൃതദേഹം കത്തിയമരുമ്പോൾ, അവരുടെ പത്തുമാസം പ്രായമുള്ള മകൻ ദേവേഷ് വേലവനെ നെഞ്ചോടു ചേർത്ത് പെിടിച്ച് ജെറീന തേങ്ങി. ഭാരതിക്ക് കോവിഡ് വന്നതു മുതൽ ജെറീനയായിരുന്നു ആ കുഞ്ഞിന്റെ അമ്മ. കുഞ്ഞിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് ഇനി ശ്രമം. കഴിഞ്ഞ മാസം 29 നാണ് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ഭാരതി ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡെന്തെന്ന് പോലും അറിയാത്ത കുരുന്നിനെ അന്യ നാട്ടിൽ ഒറ്റയ്ക്കാക്കിയാണ് ഭാരതി ഈ ലോകത്തോട് വിടപറഞ്ഞഅ പോയത്.
ഭാരതിക്ക് നാട്ടിൽ ഭർത്താവും മറ്റൊരു കുട്ടിയുമുണ്ട്. എന്നാൽ, ജോലിക്ക് പോകാത്ത ഭർത്താവിന്റെ അലസത മൂലം കുടുംബം പട്ടിണിയിലായി. പ്രണയവിവാഹമായതിനാൽ ബന്ധുക്കളും കൈവിട്ടിരുന്നു. ഇതോടെ കുടുംബം പോറ്റാനായാണ് പലരോടും കടം വാങ്ങിയും വിറ്റുപെറുക്കിയും സന്ദർശക വീസയിൽ യുഎഇയിലെത്തിയത്. മക്കളുടെ നല്ല ജീവിതത്തിനായി അന്യനാട്ടിൽ എത്തിയ ഭാരതിയെ തട്ടിയെടുക്കുക ആയിരുന്നു.
വീട്ടുജോലി ചെയ്ത് നാട്ടിലെ കുടുംബത്തെ പോറ്റുകയായിരുന്നു ഉദ്ദേശ്യം. കൂടെപ്പിറപ്പ് പോലെ സ്നേഹിക്കുന്ന ജെറീന ബീഗത്തിനൊപ്പം കുടുസ്സുമുറിയിൽ താമസിച്ച് ജോലി അന്വേഷിക്കുന്നതിനിടെയായിരുന്നു മഹാമാരി നിഷ്കരുണം ഈ യുവതിയുടെ ജീവനെടുത്തത്. അതോടെ, ദേവേഷിന് ജറീന അമ്മയായി. ദുബായിൽ വീട്ടുജോലിക്കാരിയായ ജെറീന പുറത്തേക്കു പോകുമ്പോൾ തൊട്ടടുത്തുള്ള ശ്രീലങ്കൻ യുവതിയെയാണ് അവനെ ഏൽപിക്കുന്നത്.
പെറ്റമ്മയുടെ വിടവ് നികത്തി ജെറീന
ജെറീനയുടെ ലോകം ഭാരതിയും ദേവേഷും ആയിരുന്നു. അതുകൊണ്ട് തന്നെ ആത്മാർഥ സുഹൃത്തിന്റെ വിയോഗം ഏറെ തളർത്തിയത് ജെറീനാ ബീഗത്തിനെയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഭാരതിയുടെ അന്ത്യ കർമങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം അമ്മയുടെ വിടവ് നികത്തി ജെറീന ബീഗം ദേവേഷിന് മാതൃസ്നേഹം നൽകി. അവനെ കുളിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയും കളിപ്പിക്കുകയും ഉടുപ്പിടുവിക്കുകയും ഉറക്കുകയുമെല്ലാം ഈ കൂട്ടുകാരി തന്നെ. ദേവേഷിനും ജെറീനയെ മതി. എങ്കിലും ഇടയ്ക്കിടയ്ക്ക് ആ കുഞ്ഞി കണ്ണുകൾ പെറ്റമ്മയെ തേടും.
ദുബായിൽ വീട്ടുജോലിക്കാരിയായ ജെറീന പക്ഷേ, പുറത്തേയ്ക്ക് പോകുമ്പോൾ തൊട്ടടുത്തുള്ള ഒരു ശ്രീലങ്കൻ യുവതിയെയാണ് ദേവേഷിനെ നോക്കാൻ ഏൽപ്പിക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങുവോളം കുട്ടിയെ ഓർത്ത് ഈ യുവതിയുടെ മനസ്സ് വിങ്ങും. എങ്ങനെയെങ്കിലും കുട്ടിയെ നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തെത്തിക്കണമെന്നാണ് ആഗ്രഹം.
ദുബായിലെത്തിയത് മടിയനായ ഭർത്താവിന് പകരം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
വിവാഹത്തോടെ ഒറ്റപ്പെട്ടുപോയ ഭാരതി കഴിഞ്ഞ 10 വർഷത്തിലേറെയായി ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു.ഭാരതിയുടേത് പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് തന്നെ വീട്ടുകാരും ബന്ധുക്കളും എതിർത്തു. ഇതോടെ എങ്ങുനിന്നും ശകാരങ്ങളുയർന്നു. ഒറ്റപ്പെടുത്തലിൽ വീർപ്പുമുട്ടി.ഒടുവിൽ പ്രേമബന്ധം വിജയിച്ചപ്പോൾ തന്റെയും ഭർത്താവിന്റെയും കുംടുംബങ്ങൾ ഭാരതിയെ അകറ്റി നിർത്തി.
പക്ഷെ ജീവിതത്തിൽ ഭാരതിക്കു തെറ്റു പറ്റി. വലിയ സ്വപ്നങ്ങളുമായി ദാമ്പത്യ ജീവിതം ആരംഭിച്ച ഭാരതിയെ കാത്തിരുന്നത് പക്ഷേ, അശുഭകരമായ നാളുകളായിരുന്നു. ഒരുമിച്ച് ജീവിതം തുടങ്ങിയെങ്കിലും മടിയനായിരുന്നു ഭാരതിയുടെ ഭർത്താവ്. ജോലിക്കു പോകാതെ സദാസമയവും വീട്ടിൽ തന്നെ. ഇതോടെ ജീവിതത്തിന്റെ താളം പിഴയ്ക്കാൻ തുടങ്ങി എങ്കിലും തോറ്റുകൊടുക്കാൻ ഭാരതി തയാറല്ലായിരുന്നു.
അങ്ങനെ 2011 ൽ ആദ്യമായി യുവതി ദുബായിലെത്തി. ആദ്യ ഒരു വർഷം ഒരു ഹോട്ടലിൽ ജോലി ചെയ്തു. പിറ്റേ വർഷം നാട്ടിലേയ്ക്ക് മടങ്ങി. പക്ഷേ വിധിയുടെ വിളയാട്ടം തുടർന്നു. ആദ്യകുട്ടിക്ക് ജന്മം നൽകിയ ശേഷം കുറച്ചു കാലം എങ്ങനെയെല്ലാമോ നാട്ടിൽ പിടിച്ചു നിന്നു. ഭർത്താവ് ഉത്തരവാദിത്തമേറ്റെടുക്കാൻ തയാറാകാതെ വന്നപ്പോൾ, 2017ൽ വീണ്ടും ഭാരതി ദുബായിലേയ്ക്ക് തിരിച്ചുവന്നു. വീട്ടുജോലിക്കാരിയായി കഴിയവെയാണ് ജെറീനാ ബീഗമെന്ന സ്വന്തം നാട്ടുകാരിയെ പരിചയപ്പെടുന്നത്. ഇരുവരും ഉറ്റ കൂട്ടുകാരികളാകാൻ ഏറെ നാളുകൾ വേണ്ടിവന്നില്ല.
2019 വരെ പലയിടങ്ങളിൽ ജോലി ചെയ്ത ഭാരതി ചെറിയ സമ്പാദ്യവുമായി സമാധാനം നിറഞ്ഞ ജീവിതം സ്വപ്നം കണ്ട് നാട്ടിലേയ്ക്ക് മടങ്ങി. പക്ഷേ മുൻപത്തേക്കാളും കഷ്ടപ്പാടും ദുരിതവുമായിരുന്നു അവരെ കാത്തിരുന്നത്. ഈ സമയത്തെല്ലാം ജെറീനയുടെ ആശ്വാസ വാക്കുകളായിരുന്നു സങ്കടങ്ങളകറ്റിയത്. അതിനിടയിലാണ് ദേവേഷിന്റെ ജനനം. പിന്നീട് ഈ വർഷം മാർച്ചിൽ കൈക്കുഞ്ഞുമായി ഭാരതി ദുബായിലെത്തി. ഇനിയുള്ള കാലം മക്കൾക്കു വേണ്ടി മാത്രം ജീവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഭാരതി ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് ജെറീന ദുഃഖമടക്കാനാകാതെ പറയുന്നു.
ഭാരതിയെ കാത്ത് ആശുപത്രിക്ക് മുന്നിൽ ജറീനയും ദേവേഷും
പ്രവാസ ജീവിതം പ്രതീക്ഷയോടെ മുന്നോട്ടുപോകുമ്പോഴായിരുന്നു കോവിഡ് വില്ലനായെത്തിയത്. ദുബായ് റാഷിദ് ആശുപത്രിയിൽ ഭാരതിയെ പ്രവേശിപ്പിച്ച ദിവസം മുതൽ ദേവേഷ് ജെറീനയ്ക്കൊപ്പമായിരുന്നു. കുഞ്ഞിനെയുമെടുത്ത് പ്രാർത്ഥനയോടെ ആശുപത്രി മുറ്റത്ത് തിരിച്ചുവരവ് കാത്തിരുന്നു, ഈ കൂട്ടുകാരി. അമ്മ മരണത്തോട് മല്ലടിക്കുന്നതറിയാതെ ദേവേഷ് ജെറീനയുടെ കൈകളിൽ ഇരുന്നു.
പ്രതിസന്ധികളേറെയുണ്ടായിട്ടും ജീവിതത്തോട് പൊരുതി നിന്നിരുന്ന ഭാരതി, കൊറോണ വൈറസിനെ തോൽപ്പിച്ച് ആശുപത്രിയിൽ നിന്ന് പുഞ്ചിരിയോടെ ഇറങ്ങിവരുമെന്ന് തന്നെയായിരുന്നു അവസാന നിമിഷം വരെ ജെറീന ഉറച്ചുവിശ്വസിച്ചിരുന്നത്. പക്ഷേ തോറ്റതുകൊറോണയായിരുന്നില്ല, ഭാരതിയായിരുന്നു.
തുണയായി സാമൂഹിക പ്രവർത്തകർ
ദുബായിലെ സാമൂഹിക പ്രവർത്തകരായ നാസറിനെയും മുഹമ്മദുമാണ് ജറീനയ്ക്ക് തുണയായത്. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറത്ത് മനുഷ്യ സ്നേഹത്തിന്റെ വലിയ പാഠം പകർന്നു കൂടപ്പിറപ്പിനെപോലെ വർഷങ്ങളായി ഒരുമിച്ചുണ്ടായിരുന്ന ഭാരതിയെ അവസാനമായി യാത്രയയക്കാൻ ജെറീനയും നാസറും മുഹമ്മദും മുന്നിൽ നിന്നു. എല്ലാത്തിനും മൂകസാക്ഷിയായി ദേവേഷും. കൊറോണ വൈറസ് പലവിധത്തിൽ നമ്മെ തകർക്കാൻ ശ്രമിച്ചാലും ജാതിക്കും മതത്തിനും ദേശത്തിനും അതീതമായി ഒറ്റക്കെട്ടായി മനുഷ്യരുണ്ട് എന്നതാണ് ഈ കാലം നമ്മളെ പഠിപ്പിക്കുന്നതെന്ന് നാസർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍