'മറവിയുള്ളവർക്കുപോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഒരിക്കലും മറക്കാനാവില്ല': മഹാനടൻ സത്യന്റെ വിടവാങ്ങലിന് അൻപതാണ്ട് തികയുമ്പോൾ മാധ്യമപ്രവർത്തകനായ ആർ.ബാലകൃഷ്ണൻ എഴുതുന്നു: 'ഒരു പത്താംക്ലാസുകാരന്റെ ഓർമത്താളിൽ നിന്ന്'
ആർ ബാലകൃഷ്ണൻ
ഒരു പത്താംക്ലാസുകാരന്റെ ഓർമത്താളിൽ നിന്ന്
രാവിലെ തന്നെ പത്രം മുഴുവൻ വായിക്കുന്നത് ഒരു ശീലമായിരുന്നു അക്കാലത്ത്. പരീക്ഷയുടെ ദിവസങ്ങളിൽ പോലും തെറ്റിച്ചിട്ടുമില്ല ആ പതിവ്. ഇതൊരു ജൂൺ മാസത്തിലാണ് സംഭവിക്കുന്നത്. അകത്തെ പേജിലായിരുന്നു മദ്രാസിൽ നിന്നുള്ള ആ സിംഗിൾ കോളം വാർത്ത. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ആ മഹാനടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു തലക്കെട്ട്.
സ്റ്റുഡിയോയിൽ നിന്ന് ആശുപത്രിയിലേയ്ക്ക് അദ്ദേഹം സ്വയം കാറോടിച്ചാണ് പോയത് എന്ന വാചകമായിരുന്നു ഏക ആശ്വാസം. ഒന്നും സംഭവിക്കില്ലെന്ന് ഞാനുറപ്പിച്ചു. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കരുത്ത് അത്രമേൽ എന്നെ സ്വാധീനിച്ചിട്ടുണ്ടായിരുന്നു.കേണൽ രാജശേഖരനും ദാമോദരൻ മുതലാളിയും അപ്പുക്കുട്ടനും നാരായണക്കൈമളും മകൻ രഘുവും പ്രഫ. ശ്രീനിയും ഡോ. തോമസും പഴനിയുമെല്ലാം മറ്റൊരു നടനെക്കൊണ്ടും അഭിനയിച്ച് ഫലിപ്പിക്കാനാവില്ലെന്ന് വിശ്വസിച്ചിരുന്ന കൗമാരക്കാരൻ. കടുത്ത ആരാധകൻ.
ടെൻ 'എ' യിൽ രാവിലെ ക്ലാസ് തുടങ്ങുന്നതുവരെ അതുതന്നെയായിരുന്നു ചർച്ച. പതിനൊന്ന് ഇരുപതിനുള്ള ഇന്റർവെൽ സമയത്തും. ഉൽക്കണ്ഠ പങ്കു വയ്ക്കുകയല്ലാതെ വാർത്തയറിയാൻ അന്ന് മറ്റ് മാർഗമില്ലല്ലോ. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വീട്ടിൽ പോകുമ്പോൾ
കൂടുതൽ വിവരങ്ങളറിയാമെന്ന ആശ്വാസത്തിലായിരുന്നു ഞാൻ. അച്ഛൻ ആകാശവാണിയുടെ സ്ഥിരം ശ്രോതാവാണ്. ഉച്ചയ്ക്കുള്ള വാർത്തയും കേൾക്കുന്ന ശീലമുള്ളയാൾ.
സ്കൂളിൽനിന്ന് മെയിൻ റോഡിലേയ്ക്ക് തിരിയുന്ന കവലയിലെ ചായക്കടയ്ക്കു മുന്നിലെ ആൾക്കൂട്ടം അതിനുമുൻപേ വിവരം പറഞ്ഞു. വീട്ടിലെത്തിയപ്പോൾ അച്ഛനും. തിരിച്ച് എത്തുമ്പോഴേയ്ക്കും സ്കൂളിലും വാർത്ത പരന്നിരുന്നു. മൈതാനത്തെ കളികൾക്കും മാഞ്ചോട്ടിലെ കൂട്ടം ചേരലുകൾക്കും ബഹളങ്ങൾക്കും പക്ഷേ, ഒരു കുറവുമുണ്ടായിരുന്നില്ല. എന്നെ അത് വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.
ഫസ്റ്റ് ബെൽ. സ്കൂളിലെ ആരവങ്ങൾ ഒതുങ്ങിത്തുടങ്ങി. എന്നിലെ ആരാധകൻ പിന്നെയും അസ്വസ്ഥനായിരുന്നു. ഒരനുശോചനയോഗം ചേരേണ്ടതല്ലേ.? പക്ഷേ ആര് മുൻകയ്യെടുക്കും എന്നതായിരുന്നു എന്നെ അലട്ടിയിരുന്ന പ്രശ്നം. സാഹിത്യസമാജവും 'ക്ലബ്ബു'കളുമൊന്നും രൂപീകരിക്കാനുള്ള സമയമായിട്ടില്ല. വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പും നടന്നിട്ടില്ല.
വൈകുന്നേരം ദേശീയഗാനത്തിനുമുൻപ് സ്കൂൾ ഒന്നടങ്കം ഒരു മിനിറ്റ് മൗനമാചരിക്കുന്നതാണ് പ്രായോഗികമെന്ന് എനിക്ക് തോന്നി. സെക്കൻഡ് ബെൽ അടിക്കാറായി. ഹെഡ്മാസ്റ്ററോട് പറയാൻ ഇനി വൈകിക്കൂടാ. ഞാൻ അദ്ദേഹത്തിന്റെ മുറിക്ക് മുൻപിൽ അനുവാദം കാത്തുനിന്നു. ( പോയവർഷം ക്ലാസ് പ്രതിനിധിയായിരുന്നു എന്നതായിരുന്നു എന്റെ ധൈര്യം. ) 'പത്താം ക്ലാസ്സിലാണെന്ന് ഓർമവേണം' എന്നു പറഞ്ഞാണ് അദ്ദേഹം എന്നെ നേരിട്ടത്. 'പോയിരുന്ന് പഠിക്കാൻ നോക്ക്' എന്ന പതിവ് പല്ലവി. 'നേതാവ് ചമഞ്ഞ് ഇങ്ങോട്ട് വരേണ്ടെന്നും നടപ്പില്ലെന്നും' മറ്റ് അദ്ധ്യാപകർ കേൾക്കെ ഒരാക്രോശവും. ഒറ്റയ്ക്ക് വരേണ്ടിയിരുന്നില്ലെന്ന് തോന്നി. നാണംകെട്ട് ഞാൻ മടങ്ങി.
ആ പ്രാവശ്യവും ക്ലാസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് ഞാനായിരുന്നു. ആദ്യ യോഗത്തിൽ തന്നെ ഞാനൊരു നിർദ്ദേശം വച്ചു. സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ നാടകമത്സരത്തിലെ മികച്ച നടന് ആ അനശ്വരനടന്റെ പേരിൽ ട്രോഫി നൽകണം. ഒരു ചെറിയ 'കപ്പ്' മതി. എന്റെ നിർദ്ദേശത്തിന് നല്ല പിന്തുണ കിട്ടി. ഐകകണ്ഠ്യേന അത് അംഗീകരിക്കപ്പെടുകയും ചെയ്തു.
യോഗം കഴിഞ്ഞയുടനെ സ്കൂൾ ലീഡറും ഞാനും സിനിമയിൽ താല്പര്യമുള്ള മറ്റ് രണ്ടുമൂന്നു അംഗങ്ങളും ചേർന്ന് ഹെഡ്മാസ്റ്ററെ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാനും തീരുമാനിച്ചു. ആവേശത്തിലായിരുന്നു ഞാൻ. തികഞ്ഞ ആത്മവിശ്വാസത്തിലും.
സ്കൂൾ വക പ്രത്യേക സമ്മാനമൊന്നും സാധിക്കില്ലെന്ന് ആദ്യമേതന്നെ ഹെഡ്മാസ്റ്റർ കട്ടായം പറഞ്ഞു. ഉപന്യാസത്തിനും കവിതയ്ക്കും ഗാനാലാപനത്തിനും ഒന്നാം സമ്മാനം നേടുന്നവർക്കും അങ്ങനെ സമ്മാനം കൊടുക്കണമെന്ന് വേറൊരു കൂട്ടർ ആവശ്യപ്പെട്ടാൽ താനെന്തുചെയ്യുമെന്നായിരുന്നു മറുചോദ്യം. മറ്റ് ചില സീനിയർ അദ്ധ്യാപകർ ഇടപെട്ടതോടെ അനുരഞ്ജനത്തിന്റെ വഴിതുറന്നുവന്നു.
'ആരെങ്കിലും റോളിങ് ട്രോഫി ഏർപ്പാടാക്കിയാൽ അപ്പോഴാലോചിക്കാ'മെന്നായി അദ്ദേഹം. ഞങ്ങളിറങ്ങി. ഒരു എവർ റോളിങ് ട്രോഫി സംഭാവന ചെയ്യാൻ താല്പര്യമുള്ള സഹൃദയനായ ഒരു കച്ചവടക്കാരൻ അൻപത് വർഷം മുൻപ് കൊരട്ടി എന്ന ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ആ ആഗ്രഹവും....
തങ്ങളുടെ പുതിയ ചിത്രത്തോടൊപ്പം ആ അതുല്യനടന്റെ അന്ത്യയാത്രയും സംസ്കാരച്ചടങ്ങുകളും പ്രദർശിപ്പിക്കുന്നതാണെന്ന ഒരു ചലച്ചിത്രനിർമ്മാതാവിന്റെ അറിയിപ്പ് വരുന്നത് ആയിടെയാണ്. പിന്നെ ആ ചിത്രവും കാത്തിരുപ്പായി. തൊട്ടടുത്ത പട്ടണമായ ചാലക്കുടി അന്നും മലയാള ചിത്രങ്ങളുടെ ഒരു റിലീസ് സെന്ററായിരുന്നു. പത്രത്തിൽ കണ്ടതും വായിച്ചതും ഒരിക്കൽക്കൂടി കൺമുന്നിൽ തെളിഞ്ഞുവരികയായി. പൂർത്തീകരിക്കാനാകാതെപോയ ആ ചലച്ചിത്രവും.
ആറോ ഏഴോ മാസങ്ങൾക്കുശേഷം ആ 'പടം' ഞങ്ങളുടെ നാട്ടിലെ ഓലമേഞ്ഞ 'കൊട്ടക'യിലുമെത്തി. ആ അഭിനയ ചക്രവർത്തിയെ ഒരിക്കൽക്കൂടി കാണാതിരിക്കാനാവില്ലല്ലോ. കറുപ്പിലും വെളുപ്പിലും വീണ്ടും ചലിക്കുന്ന ചിത്രങ്ങളായി ആ നഷ്ടം വീണ്ടും കൺമുന്നിലൂടെ ഓടി മറയുകയായിരുന്നു.
അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിയാതെപോയ ചിത്രങ്ങളിറങ്ങിയപ്പോൾ അവ എന്റെ ഗ്രാമത്തിലെ 'സി ക്ലാസ്' തീയറ്ററിൽ 'കളിക്കുന്നതു'വരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല എനിക്ക്. ചാലക്കുടിയിലെ തീയറ്ററിൽ ക്യൂ നിന്ന് ഉന്തിലും തള്ളിലും വലഞ്ഞ് അവ കണ്ടു. പതിവുപോലെ മാസങ്ങൾക്കുശേഷം നാട്ടിലെ 'കൊട്ടക'യിലും.
ശരശയ്യയിലെ ഡോ. തോമസ്, അനുഭവങ്ങൾ പാളിച്ചകളിലെ സഖാവ് ചെല്ലപ്പൻ....ആ മഹാനടൻ ആടിത്തകർക്കുകയായിരുന്നു.ലോഗോയ്ക്ക് പിറകിൽ മിന്നിമറയുന്ന ആ നടന്റെ ചിരിക്കുന്ന മുഖവുമായാണ് പിന്നീട് 'മഞ്ഞിലാസ്' ചിത്രങ്ങൾ തുടങ്ങിയിരുന്നത്.ആ മുഖമൊന്ന് കാണാൻവേണ്ടി മാത്രം എത്രയോ തവണ അവരുടെ സിനിമകൾ കണ്ടിരിക്കുന്നു.!
'എസ്.എസ്.എൽ.സി.' എന്ന 'പരീക്ഷ' കഴിഞ്ഞു. കൂട്ടുകാരോടൊപ്പം അംഗമായിരുന്ന കലാ - സാഹിത്യ - സാംസ്കാരിക സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. ഒരു 'മുഖപത്രം' തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. കയ്യെഴുത്ത് മാസികകളുടെ കാലമായിരുന്നു അത്.
തീരെ മോശമല്ലാത്ത കയ്യക്ഷരമായിരുന്നതുകൊണ്ട് എന്നെയാണ് പത്രാധിപരാക്കിയത്. ( നാല് ക്വയർ കടലാസ്, ഒരു കുപ്പി മഷി, ബയന്റിങ് ചാർജ് - അഞ്ചു രൂപ ഒപ്പിക്കാൻ പെട്ട പാട്.! )
സുഹൃത്തുക്കളും നാട്ടിലെ ചില പ്രമുഖരും അടുപ്പമുള്ള ഏതാനും അദ്ധ്യാപകരും ചേർന്ന് ആദ്യ ലക്കം അവിസ്മരണീയമാക്കി. ആ വർഷം ഓഗസ്റ്റ് പതിനഞ്ചിന് 'ദർശന' പ്രസിദ്ധീകരിച്ചു. മുഖക്കുറിക്കു പുറമെ മറ്റൊരു നാലുപേജ്കൂടി പത്രാധിപരുടേതായുണ്ടായിരുന്നു. ഒരു ഓർമ്മക്കുറിപ്പ്.
'മറവിയുള്ളവർക്കുപോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഒരിക്കലും മറക്കാനാവില്ലെ'ന്ന് ആ ആരാധകൻ അതിൽ കുറിച്ചുവച്ചു. 'അഭിനയ ചക്രവർത്തിയുടെ ജീവൻ അപഹരിക്കുന്നതിന് ഇത്ര ധൃതി കാണിച്ചതെന്തിനെന്ന്' ആരോടെന്നില്ലാതെ ഒരു ചോദ്യവും. ആ വേർപാടിന്, അനുസ്മരണക്കുറിപ്പിന് അൻപതാണ്ട് പൂർത്തിയാവുകയാണ്. അര നൂറ്റാണ്ട്..!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്