അമ്പിളിക്കേ പാസ്പോർട്ട് കൈമാറുവെന്ന് മൂന്നാം വരവിൽ പോസ്റ്റ്മാൻ കട്ടായം പറഞ്ഞു; അർദ്ധ രാത്രി ആക്ടീവ സ്റ്റാർട്ടാകാതെ ഉരുട്ടി ഇറക്കിയ അച്ഛൻ; പോയത് തിരൂരിലെ ഭാര്യ വീട്ടിൽ നിന്ന് അമ്പിളിയെ എത്തിക്കാൻ; ടിക് ടോക്ക് താരത്തെ കുടുക്കിയത് തന്ത്രത്തിലൂടെ
ആർ പീയൂഷ്
തൃശൂർ: ടിക്ക് ടോക്ക് താരം അമ്പിളി എന്ന വിഘ്നേഷ് കൃഷ്ണ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പീഡനത്തിരയായ പെൺകുട്ടി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഈ പെൺകുട്ടി ഉന്നയിച്ചത്. ഇപ്പോൾ 7 മാസം ഗർഭിണിയാണ്. പൊലീസ് അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്ന് പറയുന്നതെല്ലാം കള്ളമാണ്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച് തല്ലുകയും ചെയ്തു. അച്ഛനെ തല്ലിയതോടെ അമ്പിളി സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നുഎന്നും തന്നെ പൊലീസ് അനാവശ്യം പറഞ്ഞു എന്നും പെൺകുട്ടി ആരോപിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പറയുകയാണ് പൊലീസ്.
തന്ത്രങ്ങളിലൂടെയാണ് അമ്പിളിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകൃത്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചൈൽഡ് ലൈൻ
പ്രവർത്തകരുടെ സഹായത്തോടെ പെൺകുട്ടിയിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. ഇക്കാര്യത്തിൽ അമ്പിളിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു പൊലീസിന്റെ കടമ. ഇതാണ് ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു.
വിഘ്നേഷിന്റെ മാതാവിന്റെ തിരൂരിലെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഒരുമാസമായി അന്വഷണം നടത്തിയിട്ടും തുമ്പൊന്നും കിട്ടാതിരുന്ന പൊലീസ് വിദേശത്തേക്ക് പോകാനായി പാസ്പോർട്ടിന് അപേക്ഷിച്ചിരിക്കുന്ന വിവരം മനസ്സിലാക്കി. ഇതോടെ ഒരു നാടകം അവർ തയ്യാറാക്കി. പാസ്പോർട്ട് പോസ്റ്റോഫീസിൽ വന്നിട്ടിട്ടുണ്ടെന്നും അത് കൈപ്പറ്റാൻ വിഘ്നേഷ് എത്തണമെന്നും പോസ്റ്റ്മാനെകൊണ്ട് ഇയാളുടെ വീട്ടിൽ പറയിപ്പിച്ചു. വിഘ്നേഷ് സ്ഥലത്തില്ലെന്നും തന്റെ കയ്യിൽ തന്നാൽ മതിയെന്നും പിതാവ് പറഞ്ഞു.
എന്നാൽ വിഘ്നേഷ് തന്നെ വരണമെന്ന് പോസ്റ്റമാൻ കട്ടായം പറഞ്ഞു. ഇതോടെ ഗത്യന്തരമില്ലാതെ പിതാവ് രാത്രി 11.30 ഓടെ തന്റെ ടൂവീലർ എടുത്ത് സ്റ്റാർട്ട് ചെയ്യാതെ പുറത്തേക്ക് പോയി. കുറച്ചു ദൂരം പിന്നിട്ട ശേഷമാണ് സ്റ്റാർട്ട് ചെയ്തത്. വീടിന് സമീപം നിരീക്ഷണത്തിൽ ഉണ്ടായിരുന്ന
പൊലീസ് സംഘം ഇയാളുടെ പിന്നാലെ പോയി. തുടർന്നാണ് ബന്ധുവീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പോക്സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തു.
പൊലീസിന്റെ നിർദ്ദേശ പ്രകാരം മൂന്ന് തവണ പോസ്റ്റ്മാൻ വീട്ടിലെത്തിയിരുന്നു. മൂന്നാം തവണയാണ് പാസ്പോർട്ട് തിരിച്ചയയ്ക്കുമെന്ന് വ്യക്തമായി പറഞ്ഞത്. അന്ന് തന്നെ അച്ഛൻ അമ്പിളിയുടെ അടുത്തെത്തുമെന്ന് പൊലീസ് കരുതി. അതുകൊണ്ട് തന്നെ വീട്ടിന് അടുത്ത് നിരീക്ഷണവും ഏർപ്പെടുത്തി. ഇതു മനസ്സിലാക്കാതെയാണ് രാത്രിയിൽ ആക്ടീവാ സ്കൂട്ടറും തള്ളി അച്ഛൻ പുറത്തിറങ്ങിയത്. അയൽക്കാർ അറിയരുതെന്ന ദീർഘവീക്ഷണമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ പൊലീസിന്റെ തന്ത്രം അമ്പിളിയുടെ അച്ഛൻ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു. തിരൂരിൽ നിന്നായിരുന്നു അറസ്റ്റ്. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു.
തന്നെയാരും പീഡിപ്പിച്ചിട്ടില്ല എന്നും തന്റെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വിശദീകരിച്ചു കൊണ്ടാണ് 17 കാരിയായ പെൺകുട്ടി ഓഡിയോ പോസ്റ്റ് ചെയ്തത്. താൻ ഏഴുമാസം ഗർഭിണിയാണെന്നും പെൺകുട്ടി തന്നെ പറയുന്നു. പൊലീസ് പിതാവിനെ ഉപദ്രവിച്ചുവെന്നും മറ്റുമുള്ള ഗുരുതര ആരോപണങ്ങളും പെൺകുട്ടി ഉന്നയിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് പെൺകുട്ടി വിശദീകരണ ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തം പേര് പറഞ്ഞുകൊണ്ട് അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്ന പെൺകുട്ടി ഞാനാണ് എന്ന് വെളിപ്പെടുത്തികൊണ്ടായിരുന്നു വിശദീകരണം. ഇത് വ്യാജ വാർത്തയാണ്, ഇതൊന്നും അല്ല സത്യം. അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്നത് നുണയാണെന്നും പൊലീസുകാർ കെട്ടിച്ചമച്ച കഥയാണെന്നുമാണ് പെൺകുട്ടിയുടെ വാദം. സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം പോയത് എന്ന് പെൺകുട്ടി പറയുന്നു.
ഇപ്പോൾ 7 മാസം ഗർഭിണിയാണ്. പൊലീസ് അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്ന് പറയുന്നതെല്ലാം കള്ളമാണ്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച് തല്ലുകയും ചെയ്തു. അച്ഛനെ തല്ലിയതോടെ അമ്പിളി സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നുഎന്നും തന്നെ പൊലീസ് അനാവശ്യം പറഞ്ഞു എന്നും പെൺകുട്ടി ആരോപിക്കുന്നു. പൊലീസ് വേട്ടയാടുകയാണെന്നും അമ്പിളിക്കെതിരെ മൊഴി നൽകിയാൽ 5 ലക്ഷം രൂപ തരാമെന്നും സർക്കാർ എന്നെ ഏറ്റെടുക്കുമെന്നും മറ്റും പൊലീസ് പറഞ്ഞെന്നും പെൺകുട്ടി വിശദീകരിക്കുന്നുണ്ട്.
രണ്ടു ദിവസം മുമ്പാണ് അമ്പിളി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണയെ പൊലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അറസ്റ്റിന് പിന്നാലെ ഇയാൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. നിരവധി ട്രോൾ ഗ്രൂപ്പുകൾ അമ്പിളിയുടെ ഉപദേശ വീഡിയോകൾ ചികഞ്ഞെടുത്ത് ട്രോളാക്കി ആഘോഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വിശദീകരണം എത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാൾക്കെതിരെ 17കാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ആറുമാസം മുൻപാണ് പ്ലസ്ടു കഴിഞ്ഞ് നൽക്കുകയായിരുന്ന പെൺകുട്ടി ഇൻസ്റ്റാഗ്രാം വഴി വിഘ്നേഷിനെ പരിചപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച് പരിചയപ്പെടുകയും പിന്നീട് ഫോൺ നമ്പർ കൈമാറുകയുമായിരുന്നു. ഇരുവരും പ്രണയത്തിലായതോടെ പല സ്ഥലങ്ങളിലും ഇയാൾ പെൺകുട്ടിയെയും കൂട്ടി പോയിരുന്നു. ഇതിനിടയിലാണ് പീഡനം നടത്തിയത് എന്നാണ് കേസ്.
വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം എന്നാണ് ആരോപണം. ഇതിനിടയിൽ മെയ്മാസത്തിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് വീട്ടുകാരറിയുന്നത്. ഇതിനിടയിൽ ബന്ധു വിവരം പൊലീസിലും ചൈൽഡ്ലൈനിലും അറിയിച്ചു. എന്നാൽ കഴിഞ്ഞ 9 മാസങ്ങളായി പെൺകുട്ടിയെ ഇയാൾ മാതാപിതാക്കളുടെ അറിവോടെ വീട്ടിൽ താമസിപ്പിച്ചു വരികയായിരുന്നു എന്നതാണ് വസ്തു. 2020 സെപ്റ്റംബർ മാസത്തിലാണ് 17 കാരിയെ വിഘ്നേഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. അന്ന് ഇയാളുടെ മാതാപിതാക്കൾ തിരൂരിലെ ബന്ധുവിന്റെ വീട്ടിൽ വച്ച് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അവിടെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രാത്രിയിൽ പെൺകുട്ടിയുമായെത്തിയ വിഘ്നേഷിനെ പിറ്റേദിവസം വെള്ളിക്കുളങ്ങര പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. അന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പൊലീസ് വിട്ടയച്ചു. എന്നാൽ മുന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പെൺകുട്ടിയെ വിഘ്നേഷ് കൂട്ടിക്കൊണ്ടു വരികയായിരുന്നു.
പെൺകുട്ടിയുമായി ഇയാൾ വീണ്ടും വീട്ടിലെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കളെത്തി. പെൺകുട്ടിയെ ഉപേക്ഷിക്കാൻ കഴിയല്ലെന്നും വിവാഹം കഴിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. തുടർന്ന് ബന്ധുക്കളും മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ കേസ് വരുമെന്ന് പറഞ്ഞെങ്കിലും ഇയാൾ വഴങ്ങിയില്ല. ഗത്യന്തരമില്ലാതെ വീട്ടുകാർ സമ്മതം മൂളുകയായിരുന്നു. ഇതിനിടയിൽ ക്വാറന്റൈൻ കഴിഞ്ഞെത്തിയ മാതാപിതാക്കൾ ഇവരോട് ശാരീരക ബന്ധം പാടില്ലെന്നും കുട്ടികളുണ്ടായാൽ കേസാകുമെന്നും പറഞ്ഞു. എന്നാൽ ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു. ഗർഭിണിയായ വിവരം ആദ്യം രണ്ടു പേരും മറച്ചു വച്ചു. വീട്ടുകാരറിഞ്ഞാൽ പ്രശ്നമാകും എന്ന് ഭയന്നായിരുന്നു. എന്നാൽ നാലുമാസമായപ്പോൾ പെൺകുട്ടി് അസ്വസ്ഥതകൾ കാട്ടിതുടങ്ങിയതോടെ വിവരം മാതാപിതാക്കൾ അറിഞ്ഞു. തുടർന്ന് പെൺകുട്ടിയെയും വിഘ്നേഷിനെയും അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതാണ് കേസിനുള്ള സാഹചര്യം ഉണ്ടാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്