നിലമ്പൂരിൽ പ്രകാശിനെ മത്സരിപ്പിക്കാൻ ആര്യാടന്റെ മകനെ താൽകാലിക പ്രസിഡന്റാക്കി; വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പറഞ്ഞു പറ്റിച്ചു; പ്രകാശ് മരിച്ചപ്പോൾ പുതിയ സമവാക്യം; മലപ്പുറം ഡിസിസി അധ്യക്ഷനാകാൻ കരുക്കൽ നീക്കി കെസി വേണുഗാപലിന്റെ കൂട്ടുകാരൻ അനിൽകുമാർ; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ ഗൂഡനീക്കം സജീവം
ജംഷാദ് മലപ്പുറം
മലപ്പുറം: കോൺഗ്രസ് പുനഃസംഘടനയിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം നേടിയെടുക്കാൻ രണ്ടു ദിവസം നീണ്ട ഡൽഹി ചർച്ചകളുമായി എ.പി അനിൽകുമാർ എംഎൽഎ. കോൺഗ്രസ് സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറുമായും ചർച്ച നടത്തിയ അനിൽകുമാർ തന്റെ ബയോഡാറ്റ രാഹുൽഗാന്ധിയുടെ ഓഫീസിൽ സമർപ്പിച്ചാണ് മടങ്ങിയതെന്നാണ് വിവരം.
രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്നും ചില മുതിർന്ന നേതാക്കൾ പറഞ്ഞു. രാഹുൽഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാടിന്റെ ഭാഗമായതിനാൽ മലപ്പുറം, വയനാട് ഡി.സി.സി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ നിലപാടാണ് നിർണായകം. കെ സി വേണുഗോപാലിന്റെ മനസ്സും നിർണ്ണായകമാകും. വേണുഗോപാലിന് അനിൽകുമാറിനോട് താൽപ്പര്യവും ഏറെയാണ്.
മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന വി.വി പ്രകാശിന് നിലമ്പൂരിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയപ്പോൾ എ.ഐ.സി.സി തലത്തിൽ നടത്തിയ സമവായ ചർച്ചകൾക്കൊടുവിൽ നിലമ്പൂരിനായി അവസാനം വരെ പരിഗണിച്ചിരുന്ന ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകുകയായിരുന്നു. എന്നാൽ സമവായ ധാരണകൾ അട്ടിമറിച്ച് തെരഞ്ഞെടുപ്പിന് ശേഷം ഷൗക്കത്തിനെ മാറ്റി വി. വി പ്രകാശ് തന്നെ വീണ്ടും ഡി.സി.സി പ്രസിഡന്റായി. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രകാശ് ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെ മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റില്ലാത്ത അവസ്ഥയാണിപ്പോൾ.
എ ഗ്രൂപ്പിന്റെ കൈവശമുള്ള മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് എ ഗ്രൂപ്പ് നേതൃത്വം ഉയർത്തികാട്ടുന്നത്. എന്നാൽ ഗ്രൂപ്പുകൾക്കതതീതമായി പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് അനിൽകുമാർ സ്വയം രംഗത്തെത്തിയത്.
നിലവിൽ എംപിയായ കെ. സുധാകരനെ കെപിസിസി പ്രസിഡന്റും എംഎൽഎമാരായ പി.ടി തോമസ്, ടി. സിദ്ദിഖ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചതോടെ എംഎൽഎയായ തനിക്ക് ഡി.സി.സി പ്രസിഡന്റാകാൻ തടസമില്ലെന്ന നിലപാടാണ് അനിൽകുമാറിന്. നിലവിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയാണ് വയനാട് ഡി.സി.സി പ്രസിഡന്റ്. രാഹുൽഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളുടെ ചുമതല ഇപ്പോൾ അനിൽകുമാറിനാണ്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായുള്ള സൗഹൃദമാണ് അനിൽകുമാറിന്റെ കരുത്ത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തലയെ കൈവിട്ട് വി.ഡി സതീശന്റെ പേരായിരുന്നു അനിൽകുമാർ നിർദ്ദേശിച്ചത്. ജില്ലയിൽ ഐ ഗ്രൂപ്പിന്റെ പൂർണ അനിൽകുമാറിനില്ലെന്നതാണ് പ്രധാന തിരിച്ചടി. കെ.പി അബ്ദുൽമജീദ്, പി.ടി അജയ്മോഹൻ, വി. ബാബുരാജ് എന്നീ മൂന്ന് കെപിസിസി സെക്രട്ടറിമാരാണ് ജില്ലയിൽ ഐ ഗ്രൂപ്പിനുള്ളത്. അനിൽകുമാറും അജയ്മോഹനും ചേർന്നാണ് ഐ ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത്. എന്നാൽ പൊന്നാനി സീറ്റ് വിട്ടു നൽകിയിട്ടും കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകാതെ അജയ് മോഹനെ യു.ഡി.എഫ് ജില്ലാ ചെയർമാനാക്കി ഒതുക്കുകയായിരുന്നു. അതേസമയം എ ഗ്രൂപ്പ് വി.എ കരീമിന് പുറമെ വി എസ് ജോയിയെയും മുൻ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞിയെയും കെപിസിസി ജനറൽ സെക്രട്ടറിമാരാക്കി.
അനിൽകുമാറുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് മുഹമ്മദ്കുഞ്ഞി. ആര്യാടൻ ഷൗക്കത്തിന് പകരം മുഹമ്മദ്കുഞ്ഞിയെ ഡി.സി.സി പ്രസിഡന്റാക്കാൻ അനിൽകുമാർ കരുനീക്കിയെങ്കിലും തലമുറ മാറ്റത്തിൽ മുഹമ്മദ്കുഞ്ഞിയുടെ വഴിയടയുകയായിരുന്നു. ഇതോടെയാണ് ഡി.സി.സി പ്രസിഡന്റാകാൻ അനിൽകുമാർ സ്വയം രംഗത്തിറങ്ങിയത്. അനിൽകുമാർ ടൂറിസം മന്ത്രിയായിരിക്കെ കണ്ണൂർ കോട്ട ടൂറിസം പദ്ധതിയിലെ അഴിമതിയിൽ അന്നത്തെ കണ്ണൂർ എംഎൽഎയായിരുന്ന എ.പി അബ്ദുള്ളക്കുട്ടി അനിൽകുമാറിനെതിരെ അഴിമതി ആരോപണം ഉയർത്തിയിരുന്നു. പഴയ സുഹൃത്തും സഹപ്രവർത്തകനുമായ അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിൽ അനിൽകുമാറിനായി ജില്ലയിലെ ഒറ്റ കോൺഗ്രസ് നേതാവും രംഗത്തിറങ്ങിയിരുന്നില്ല. അനിൽകുമാർ സ്വന്തം നിലക്കാണ് പ്രസ്താവനയിറക്കി പ്രതിരോധിച്ചത്.
അതേസമയം ബിജെപി ഉപാധ്യക്ഷനായ അബ്ദുള്ളക്കുട്ടിക്കായി ബിജെപി നേതൃത്വം തന്നെ രംഗത്തിറങ്ങുകയും ചെയ്തു. ഇതും അനിൽകുമാറിനെ ചൊടിപ്പിച്ചിരുന്നു. സോളാർ പീഡനക്കേസിൽ പ്രതികൂടിയായ അനിൽകുമാറിനെ ഇടതുസർക്കാർ വേട്ടയാടിയാൽ പാർട്ടി പിന്തുണ പ്രധാനമാണ്. ഇതുകൂടി ലക്ഷ്യമിട്ടാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി പിടിമുറുക്കുന്നത്. അതേസമയം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഒരാൾക്ക് ഒരു പദവി നടപ്പാക്കി അനിൽകുമാറിനെ വെട്ടാൻ എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്.
മലപ്പുറത്ത് ഐ ഗ്രൂപ്പ് നേതൃത്വം എംപി ഗംഗാധരനിലായപ്പോഴാണ് കെ. മുരളീധരന്റെ വിശ്വസ്ഥനായി അനിൽകുമാർ ഐ ഗ്രൂപ്പ് നോമിനിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായത്. 1996ൽ തൃത്താലയിൽ മത്സരിച്ച് പരാജയപ്പെട്ട അനിൽകുമാറിന് 2001ൽ വണ്ടൂരിൽ സീറ്റ് നൽകിയത് കെ. മുരളീധരന്റെ ഇടപെടലിലായിരുന്നു. വണ്ടൂർ എംഎൽഎയായി മുരളീധരന്റെ വാശിയിൽ ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയുമായി. കെ.കരുണാകരനും മുരളീധരനും ഡി.ഐ.സിയുണ്ടാക്കി കോൺഗ്രസ് വിട്ടപ്പോൾ മുരളീധരനെ കൈവിട്ട് ഉമ്മൻ ചാണ്ടിക്കൊപ്പം നിന്ന് മന്ത്രിസ്ഥാനം സംരക്ഷിക്കുകയായിരുന്നു അനിൽകുമാർ.
പിന്നീട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വിശാല ഐ ഗ്രൂപ്പുണ്ടായപ്പോൾ ചെന്നിത്തലക്കൊപ്പം നിന്നു. 2011ൽ പി.കെ ജയലക്ഷ്മി മന്ത്രിയായിട്ടും അനിൽകുമാറിന് മന്ത്രി സ്ഥാനം നൽകിയത് രമേശ് ചെന്നിത്തലയുടെ ഇടപെടൽകൊണ്ടായിരുന്നു. എന്നാൽ ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേരുപറയാതെ വി.ഡി സതീശനെ പിന്തുണച്ച് മലക്കംമറിയുകയായിരുന്നു അനിൽകുമാർ. കെ.സി വേണുഗോപാൽ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായതോടെ ചെന്നിത്തലയെ വിട്ട് കെ.സി വേണുഗോപാലിനൊപ്പമാണിപ്പോൾ അനിൽകുമാർ.
ആര്യാടൻ മുഹമ്മദിനു ശേഷം മലപ്പുറത്ത് കോൺഗ്രസ് നേതൃത്വത്തെ കൈപ്പിടിയിലൊതുക്കാൻ അനിൽകുമാറിന്റെ നീക്കങ്ങളാണിപ്പോൾ മലപ്പുറത്ത് കോൺഗ്രസിൽ കലാപത്തിരികൊളുത്തുന്നത്. സംഘടനാതെരഞ്ഞെടുപ്പ് നടന്നപ്പോൾ എ ഗ്രൂപ്പിന് ആധിപത്യം ലഭിച്ച ജില്ലയാണ് ആര്യാടന്റെ തട്ടകമായ മലപ്പുറം. ഗ്രൂപ്പ് സമവാക്യം തിരുത്തിക്കുറിച്ച് എ.പി അനിൽകുമാർ ഡി.സി.സി പ്രസിഡന്റായാൽ സംഘടനയെ ഒരുമിച്ച് നയിക്കാനാവുമോ എന്നതാണ് പ്രതിസന്ധി.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- മലപ്പുറത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍