Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജനമായ സ്ഥലവും ലോക്ഡൗണും ആയതിനാൽ ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല; തെളിവായി ആകെ കിട്ടിയത് ഇടിച്ച കാറിൽനിന്നു തെറിച്ചു വീണ കറുത്ത മിറർ മാത്രം; 18 ദിവസം തുടർച്ചയായി നടത്തി അന്വേഷണം വെറുതെയായില്ല; ഏതൊരു കുറ്റകൃത്യത്തിലും തുമ്പായി ഒരു തെളിവുണ്ടാകും; മറ്റൂരിലെ അപകടം കാലടി പൊലീസ് തെളിയിച്ച കഥ

വിജനമായ സ്ഥലവും ലോക്ഡൗണും ആയതിനാൽ ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല; തെളിവായി ആകെ കിട്ടിയത് ഇടിച്ച കാറിൽനിന്നു തെറിച്ചു വീണ കറുത്ത മിറർ മാത്രം; 18 ദിവസം തുടർച്ചയായി നടത്തി അന്വേഷണം വെറുതെയായില്ല; ഏതൊരു കുറ്റകൃത്യത്തിലും തുമ്പായി ഒരു തെളിവുണ്ടാകും; മറ്റൂരിലെ അപകടം കാലടി പൊലീസ് തെളിയിച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വഴിയാത്രക്കാരിയെ ഇടിച്ചിട്ടതിനു ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടിയതിന് പിന്നിൽ ദൈവം നൽകിയ തെളിവ്. സംഭവത്തിൽ .ഒരാൾ അറസ്റ്റിലായി. റാന്നി എടമൺ തെക്കേമാനിൽ വീട്ടിൽ ജെറിൻ വർഗീസ് (29) നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് വൈകിട്ട് 7 മണിക്ക് മറ്റൂർ നീലംകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. എല്ലാം കുറ്റകൃത്തിലും ഒരു തെളിവ് ഉണ്ടാകുമെന്ന തത്വം ഇവിടെ ജെറിൻ വർഗ്ഗീസിനെ കുടുക്കി. 18 ദിവസം തുടർച്ചയായുള്ള അന്വേഷണം നടത്തിയതു കാലടി സ്റ്റേഷനിലെ എഎസ്‌ഐ ജോഷി തോമസും സിവിൽ പൊലീസ് ഓഫിസർ കെ.എ. നൗഫലുമാണ്. എസ്‌ഐമാരായ പ്രശാന്ത് ബി.നായർ, ജെയിംസ് മാത്യു എന്നിവർ മേൽനോട്ടം വഹിച്ചു.

വെറുമൊരു അപകടം. വേണമെങ്കിൽ അന്വേഷിക്കാതെ പൊലീസിന് വെറുതെ വിടാമായിരുന്നു. എന്നാലും ഗുരുതരമായ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വില്ലനെ കണ്ടെത്താൻ തന്നെ പൊലീസ് തീരുമാനിക്കുകയായിരുന്നു. അപകട സ്ഥലം പൊലീസ് അരിച്ചു പെറുക്കി. ലോക്ഡൗൺ ആയതിനാൽ പൊലീസിന് വിവരം നൽകാൻ മറ്റാരും ഉണ്ടായുതമില്ല. ഈ വെല്ലുവിളിയെ കൈയിൽ കിട്ടിയെ ഏക തെളിവിലൂടെ പൊലീസ് മറിടകന്നു. എയർപോർട്ടിൽ നിന്നും യാത്രക്കാരുമായി പത്തിനംതിട്ടയിലേക്ക് പോയ വാഹനം യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നു കളയുകയായിരുന്നു.

തുടർന്ന് മറ്റൂർ മുതൽ കീഴില്ലം വരെ ഇരുപത്തിയഞ്ചോളം സിസിടിവി കാമറകൾ പൊലീസ് പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടു കിട്ടുന്നത്. മുന്നിലെത്തിയ തെളിവുകൾ വിശകലനം ചെയ്താണ് കുറ്റവാളിയിലേക്ക് എത്തിയത്. അപകടമുണ്ടാക്കിയ കാറിന്റെ, റോഡരികിൽ തെറിച്ചുവീണ സൈഡ് മിററാണ് നിർണ്ണായക തെളിവായി മാറിയത്. ഇതു കൊണ്ട് മാത്രമാണ് കാലടി പൊലീസിന് പ്രതിയെ കണ്ടെത്താനായത്. അൻപതോളം സിസി ടിവി ക്യാമറകളും നൂറിലേറെ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ വിവരങ്ങളും ശേഖരിച്ചും വിലയിരുത്തിയുമായിരുന്നു അന്വേഷണം. അങ്ങനെ സമാനതകളില്ലാത്ത വഴികളിലൂടെ പൊലീസ് സഞ്ചരിച്ചു. ഫലമായി പ്രതികുടുങ്ങുകയാും ചെയ്തു.

മെയ്‌ 24 നു മറ്റൂർ- നെടുമ്പാശേരി വിമാനത്താവള റോഡിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയതാണു തുടക്കം. സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡവലപ്‌മെന്റിലെ പ്രൊജക്ട് ഡയറക്ടർ സെഫീന വിനോ (32) ആണ് അപകടത്തിൽപെട്ടത്. രാത്രി 7.15നു മറ്റൂർ നീലംകുളങ്ങര ക്ഷേത്രത്തിനു സമീപമാണ് എതിരെ വന്ന കാർ സഫീനയുടെ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയത്. സെഫീന തോട്ടിലേക്കു തെറിച്ചു വീണു. തോളെല്ലിനു 3 ഒടിവുകളുണ്ടായി.

വിജനമായ സ്ഥലവും ലോക്ഡൗണും ആയതിനാൽ ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. തെളിവായി ആകെ കിട്ടിയത് ഇടിച്ച കാറിൽനിന്നു തെറിച്ചു വീണ കറുത്ത മിറർ മാത്രം. പരിശോധനയിൽ ഇത് ഏതു തരം കാറിന്റേതാണെന്നു മനസ്സിലായി. മറ്റൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സിസി ടിവി പരിശോധിച്ചപ്പോൾ സെഫീന സ്‌കൂട്ടറിൽ പോകുന്നതും ഒരു മിനിറ്റിനുള്ളിൽ ഇത്തരം ഒരു കാർ എതിർ ദിശയിലേക്കു പോകുന്നതും കണ്ടു. കാലടി സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിലെ സിസി ടിവിയിൽനിന്ന് ഈ കാറിനു വലതു ഭാഗത്തു മിറർ ഇല്ലെന്നു വ്യക്തമായി. പക്ഷേ, മൂവാറ്റുപുഴ വരെയുള്ള സിസി ടിവി പലതും പരിശോധിച്ചിട്ടും കാർ നമ്പർ വ്യക്തമായില്ല.

കാറിന്റെ മുന്നിലെ ചില്ലിൽ എയർപോർട്ട് എന്നെഴുതി ഒട്ടിച്ചിരിക്കുന്നത് ഒരു സിസിടിവി ദൃശ്യത്തിൽ കണ്ടു. തുടർന്നു വിമാനത്താവളത്തിലെ എല്ലാ സിസി ടിവികളും പരിശോധിച്ചു. അവയിലും കാർ കണ്ടുവെങ്കിലും നമ്പർ വ്യക്തമല്ലായിരുന്നു. വിമാനത്താവളത്തിൽ വാഹന നമ്പർ രേഖപ്പെടുത്തുന്ന കൗണ്ടറിൽ നിന്ന് നമ്പറുകൾ ശേഖരിച്ച് റജിസ്‌ട്രേഷൻ വിവരങ്ങളെടുത്തു.

അപകടമുണ്ടാക്കിയ ഇനം കാറുകൾ മൂവാറ്റുപുഴ, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളിൽനിന്ന് അന്നു വന്നിട്ടുണ്ടെന്നു കണ്ടെത്തി. അങ്ങനെ റാന്നിയിൽ യഥാർഥ കാർ കണ്ടെത്തി. പ്രതി കുടുങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP