ഉരുൾപൊട്ടൽ ഭീഷണിയുള്ള മൂപ്പൈനാട്ടിൽ ക്വാറി ഖനനത്തിന് അനുമതി നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറിയെ രായ്ക്ക്രാമാനം നാടുകടത്തി; പകരം ചുമതലയുള്ളയാൾ അനുമതി നൽകിയത് പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പിനെയും മറികടന്ന്; പരിസ്ഥിതി ലോലപ്രദേശത്ത് ദുരന്ത ഭീതിയിൽ പ്രദേശവാസികൾ
വിഷ്ണു ജെ.ജെ നായർ
കൽപ്പറ്റ: വയനാട് ജില്ലയിലെ പരിസ്ഥിതിലോല പ്രദേശമായ മൂപ്പൈനാട്ടിൽ പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പ് പോലും അവഗണിച്ചു കൊണ്ട് പഞ്ചായത്ത് സെക്രട്ടറി സ്വകാര്യവ്യക്തിക്ക് ഖനനാനുമതി നൽകിയതായി പരാതി. കൽപ്പറ്റ സ്വദേശി ഒ.ഡി. തോമസ് എന്ന വ്യക്തിക്കാണ് പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായ പരിസ്ഥിതിലോലവും ദുരന്ത മേഖലയുമായ പ്രദേശത്ത് കരിങ്കൽപാറ ക്വാറിക്ക് അനധികൃതമായി അനുമതി നൽകിയിരിക്കുന്നത്.
1.33.07 ഹെക്ടർ സ്ഥലത്ത് കരിങ്കൽ ക്വാറി നടത്തുന്നതിനായി ഒ.ഡി. തോമസ് കഴിഞ്ഞ ഫെബ്രുവരി 18 നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. മാർച്ച് 10-ാം തീയതി ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഈ അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ നിലവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റമുണ്ടാകുകയും ഷിനോജ് മാത്യു എന്ന അസിസ്റ്റന്റ് സെക്രട്ടറിക്ക് സെക്രട്ടറിയുടെ അധികചുമതല നൽകുകയും ചെയ്തു. ഷിനോജ് മാത്യുവിന് സെക്രട്ടറിയുടെ ചാർജ് ലഭിച്ചതോടെ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.
പത്തനംതിട്ടയിലെ മറ്റൊരു വിഷയത്തിൽ ഉണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ജോസഫ് മാത്യുവിന്റെ നിയമോപദേശത്തിന്റെ മറവിലാണ് ഖനനാനുകൂലികൾ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഈ നിയമോപദേശത്തിന്റെ പേരിൽ തെരെഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതിയെയും, സ്റ്റാറ്റിയൂട്ടറി ബോഡിയായ ഗ്രാമസഭയെയും, കേന്ദ്ര നിയമത്തിലധിഷ്ഠിതമായ ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയേയും വെറും നോക്കുകുത്തിയാക്കുകയാണെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
2019-ലെ ഡിഡിഎംഎയുടെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഈ പ്രദേശത്ത് ക്വാറി ഖനനം പാടില്ലെന്ന് ആക്ഷൻ കൗൺസിലും പരിസ്ഥിതി പ്രവർത്തകരും വ്യക്തമാക്കുന്നു. എന്നാൽ ഡിഡിഎംഎയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഈ ഉത്തരവിന്റെ നഗ്നമായ ലംഘനത്തിന് എതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത് 40 ശതമാനത്തിലധികം ചരിഞ്ഞ പ്രദേശമായതിനാൽ ക്വാറി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതവും സമീപവാസികൾക്കുള്ള വെല്ലുവിളിയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. പശ്ചിമഘട്ടത്തിൽപെട്ട നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണെന്നതും ഈ പദ്ധതി പ്രദേശത്ത് നിന്നും സംരക്ഷിത റിസർവ് വനവുമായിട്ടുള്ള ദൂരം വെറും 150 മീറ്ററും ജനവാസമേഖല 100 മീറ്ററിനുള്ളിലുമാണെന്നുള്ളതും ഈ നിയമലംഘനത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
2009 ജൂലൈ 15ന് ഈ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി ഒരു വീട് ഒലിച്ച് പോകുകയും കുഞ്ഞേലി എന്ന വൃദ്ധ കൊലപ്പെടുകയുമുണ്ടായി. ഇതേ കാലഘട്ടത്തിൽ തന്നെ പത്രോസ് എന്നൊരാളും സമാന രീതിയിലുള്ള ദുരന്തത്തിൽ കാണാതായിട്ടുണ്ട്. ഈ വിവരങ്ങളൊക്കെയും മറച്ചു വെയ്ക്കുവാനുള്ള കരുതികൂട്ടിയുള്ള ശ്രമങ്ങൾ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ടെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. ഈ വിവരങ്ങളൊക്കെ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
മെയ് 17 ലെ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ക്വാറി അനുവദിച്ചതായി സെക്രട്ടറി ഏകപക്ഷീയമായി അറിയിക്കുകയായിരുന്നു. ലൈസൻസ് റദ്ദ് ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ആവശ്യപ്പെട്ടുവെങ്കിലും അതിനെ മറികടന്നാണ് ക്വാറിക്ക് അനുമതി നൽകാനുള്ള സെക്രട്ടറിയുടെ തീരുമാനം. ജൂനിയർ ഉദ്യോഗസ്ഥൻ മാത്രമായ ഷിനോജ് മാത്യു സെക്രട്ടറിയുടെ അഭാവത്തിലുള്ള താൽക്കാലിക ചാർജ് ഉപയോഗിച്ചാണ് ഈ തീരുമാനങ്ങളൊക്കെ എടുക്കുന്നത്.
2019 ൽ തയ്യാറാക്കിയ വയനാട് ജില്ല ഡിസാസ്റ്റർ പ്ലാൻ പ്രകാരം പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലൊന്നാണ് മൂപ്പൈനാട്. മാത്രമല്ല മുപ്പൈനാട് പഞ്ചായത്തിൽപ്പെട്ട 7-ാം വാർഡ് മുതൽ ഇപ്പോൾ ക്വാറി നടപ്പിലാക്കാൻ ശ്രമിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്ന 13-ാം വാർഡ് വരെയുള്ള പ്രദേശത്ത് ഭൂമി നിരങ്ങി മാറൽ എന്ന ഭൗമ പ്രതിഭാസം മഴ കാലത്ത് ഉണ്ടാകുന്ന പതിവുണ്ട്. ഈ ആപത്ത് മുൻകൂട്ടി മനസിലാക്കി ഈ വാർഡുകളിലെ ജനങ്ങളെ മാറ്റി താമസിക്കാറുണ്ട്. ഇതൊരു സ്ഥിരം പ്രതിഭാസമാണ്. അത്തരമൊരു പ്രദേശത്ത് ക്വാറി അനുവദിക്കുന്നതിലെ അപകടം ജില്ലാകളക്ടർ അടക്കമുള്ള അധികൃതർക്ക് ഇതുവരെ മനസിലായിട്ടില്ല.
2019-ലെ പ്രകൃതി ദുരന്തത്തിൽ കേരളത്തെ നടുക്കിയ പുത്തുമലയും നിലമ്പൂർ കവളപ്പാറയും മൂപ്പൈനാടിന്റെ സമീപപ്രദേശങ്ങളാണ്. പുത്തുമലയിലേക്ക് ഒരു കിലോമീറ്ററും കവളപ്പാറയിലേക്ക് 5 കിലോമീറ്ററുമാണ് ആകാശദൂരം. കഴിഞ്ഞ വർഷം ഇതേ പഞ്ചായത്തിൽപെട്ട കടച്ചിക്കുന്നിൽ നിയമവിരുദ്ധമായി അനുമതികൾ വാങ്ങി പ്രവർത്തിച്ചു തുടങ്ങിയ ഒരു ക്വാറിയിൽ മണ്ണും കരിങ്കൽപാറയും അടർന്നു വീണ് മാനന്തവാടി സ്വദേശി സിൽവസ്റ്റൺ എന്ന ഡ്രൈവർ കൊലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഡിഡിഎംഎയുടെ ചെയർമാനായ ജില്ല കളക്ടർ ആ ക്വാറി അടച്ചു പൂട്ടിയിരുന്നു. എന്നാൽ വീണ്ടും സമാനമായ ദുരന്തത്തിന് മൂപ്പൈനാട്ടിൽ കളമൊരുങ്ങുമ്പോൾ കളക്ടർ നിശബ്ദനാണ്. അദ്ദേഹം പുതിയൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണോ, ദുരന്തമുണ്ടായികഴിഞ്ഞുമാത്രമെ നടപടിയെടുക്കുകയുള്ളോ എന്നാണ് ഈ പ്രദേശത്തെ ജനങ്ങളുടെ ചോദ്യം.
Stories you may Like
- കണ്ണൂരിലെ ക്വാറി സമരം പിൻവലിച്ചു; വർധനവ് നാലു രൂപ മാത്രം
- കരിങ്കൽ വിലവർദ്ധനവിന് എതിരെ ടിപ്പർ ലോറി ഉടമകൾ
- ഇടപെടൽ അന്വേഷിക്കുമെന്ന് സിപിഎം; പരാതിയില്ലാതെ കരിങ്കൽ ക്വാറിക്ക് 2 കോടി!
- സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തിലേക്ക്
- ജിയോളജിസ്റ്റ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍