അദിലാ അബ്ദുള്ളയെ സ്വാധീനിക്കാനാകില്ലെന്ന് മാധ്യമ സുഹൃത്തിന് സന്ദേശം അയച്ച ഐഎഎസുകാരൻ; റവന്യൂ വകുപ്പിനെ ചൊൽപ്പടിക്ക് നിർത്തിയ രാഷ്ട്രീയ ഉന്നതൻ; മരം കൊണ്ടു പോയാൽ കൂട്ടരാജിയെന്ന് നിലപാട് എടുത്ത വയനാട് സിപിഐയിലെ പരിസ്ഥിതി സ്നേഹികളും; അഗസ്റ്റിൻ സഹോദരങ്ങൾ പിന്നിൽ വൻതോക്കുകൾ; എഡിജിപി ശ്രീജിത്തിൽ ഏവർക്കും പ്രതീക്ഷ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വയനാട്ടിലെ മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ കണക്കു കൂട്ടൽ തെറ്റിച്ചത് സിപിഐ ജില്ലാ ഘടകമെന്ന് സൂചന. കെ രാജു വനം മന്ത്രിയായിരുന്നപ്പോൾ വയനാട് സിപിഐ ഘടകം നടത്തിയ ഇടപെടലാണ് മരം കടത്തിന് താമസമുണ്ടാക്കിയത്. ഇതാണ് പിന്നീട് കോടികളുടെ കൊള്ള പുറംലോകത്ത് എത്തിക്കാൻ വഴിയൊരുക്കിയത്. ചില മാധ്യമ പ്രവർത്തകരും തിരുവനന്തപുരം കേന്ദ്രീകരിച്ച് മരം മുറിയിൽ കൊള്ളക്കാർക്ക് അനുകൂലമായ നിലപാടുകൾ എടുത്തിരുന്നു. ഇത് മനസ്സിലാക്കിയാണ് ഫെബ്രുവരിയിൽ സിപിഐ വയനാട് ഘടകം രംഗത്ത് എത്തിയത്.
റവന്യൂവകുപ്പിലെ ഉത്തരവായിരുന്നു കൊള്ളയ്ക്ക ആധാരമായത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ചിലരും ഇതിന് പിന്നിൽ കരുക്കൾ നീക്കം, മാധ്യമ പ്രവർത്തകരുമായി ചേർന്ന് രണ്ടു ഉദ്യോഗസ്ഥരും റവന്യൂ വകുപ്പിൽ സ്വാധീനം ചെലുത്തി. ഐ എ എസുകാരായ ചിലരാണ് ഇതിന് പിന്നിൽ. ഇതിലൊരാൾ വയനാട് കളക്ടർ ആദില അബ്ദുള്ളയെ ഒരു കാരണവശാലും സ്വാധീനിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും അഗസ്റ്റിൻ സഹോദരങ്ങൾക്ക് നൽകിയിരുന്നു. ഇത് സത്യമാവുകയും ചെയ്തു. ആദില നടത്തിയ ഇടപെടലും വനംകൊള്ളക്കാർക്ക വിനയായി. എന്നാൽ ഇപ്പോഴും സർക്കാർ അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റു ചെയ്യാതെ ഒത്തുകളിക്കുകയാണ്.
ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് അന്വേഷണം ഏറ്റെടുക്കുന്നതോടെ കാര്യങ്ങൾ മാറും. അപ്പോഴും മരം മുറിക്ക് വേണ്ടി അന്യായ ഉത്തരവ് ഇറക്കാൻ കൂട്ടു നിന്ന റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടി ഉണ്ടാകുമെന്ന് ആർക്കും അറിയില്ല. ഒരു മുതിർന്ന നേതാവിന്റെ സഹായവും ഇക്കാര്യത്തിൽ കൊള്ളക്കാർക്ക് കിട്ടി. അതുകൊണ്ടാണ് റവന്യൂ വകുപ്പ് മൗനം തുടർന്നത്. വനം മന്ത്രിയായിരുന്ന കെ രാജു ആദ്യ ഘട്ടത്തിൽ ഇതിനെ റവന്യൂഭൂമിയിലെ മരം മുറിയായാണ് കണ്ടത്. ഇതിനിടെയാണ് സിപിഐ ജില്ലാ ഘടകം ഇടപെട്ടത്. മരം കൊണ്ടു പോകാൻ അനുമതി നൽകിയാൽ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുമെന്ന് പോലും നേതാക്കൾ അറിയിച്ചു. ഇതോടെ രാജു കൊള്ളക്കാർക്ക് എതിരായി.
ഇതിന് ശേഷം തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും മരം കൊണ്ടു പോകാൻ ഇടപെടലുകൾ നടന്നു. ഇതാണ് വനംവകുപ്പിലെ ഒരുവിഭാഗം ചേർന്ന് പിടിച്ചതും സംസ്ഥാനത്താകെ നടന്ന തട്ടിപ്പ് പുറത്താക്കിയതും. ന്യൂസ് 24ലെ കോഴിക്കോട് റിപ്പോർട്ടർ ദീപക് ധർമ്മടം തുടക്കം മുതൽ ഇടപെടലുകൾ നടത്തി. കൊള്ള നടത്താൻ ചില വ്യാജ രേഖകൾ പ്രതികൾ ചമച്ചിട്ടുണ്ട്. പ്രതിരോധ വകുപ്പിന് നൽകാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിലെ പ്രതിയാണ് ദീപക്. പാസ്പോർട്ടിലും ഇസിഎൻആർ പതിക്കാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയിട്ടുണ്ട്. ഈ ദീപക്കാണ് ഇവർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയതെന്നും സൂചനയുണ്ട്.
എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ എല്ലാ തട്ടിലും അന്വേഷണം നടത്തും. മാധ്യമ ഇടപെടലുകളിലേക്ക് അന്വേഷണം എത്തുമോ എന്ന് ഇനിയും ഉറപ്പില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ചും വനംകൊള്ളക്കാർക്ക് വേണ്ടി മാധ്യമ ഇടപെടലുകൾ നടന്നിരുന്നുവെന്നതാണ് വസ്തുത. റോജി അഗസ്റ്റിൻ കഴിഞ്ഞ ദിവസം മനോരമ ചാനലിൽ അഭിമുഖം നൽകാൻ എത്തിയിരുന്നു. ഇതും ചാനൽ വണ്ടിയിലാണെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. തൃശൂരിൽ നിന്നും അഭിമുഖത്തിന് റോജി എത്തിയതും മടങ്ങിയതും ചാനൽ വാഹനത്തിൽ ആണെന്നാണ് പുറത്തു വരുന്ന സൂചന.
മുട്ടിൽ മരംമുറിയെ കുറിച്ച് വയനാട് കളക്ടർ നൽകിയ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നുകഴിഞ്ഞു. ഡിസംബറിൽ കളക്ടർ ലാൻഡ് റവന്യൂ കമ്മീഷണർക്കാണ് കളക്ടർ കത്ത് നൽകിയത്. റവന്യൂ ഉത്തരവിന്റെ മറവിൽ വ്യാപക മരംമുറി നടക്കുമെന്നാണ് വയനാട് ജില്ലാ കളക്ടർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നത്. അതിനിടെ, 2020 ലെ വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പും റവന്യു വകുപ്പിന്റെ ഒത്താശയോടെ വന ഭൂമിയിലെ മരങ്ങൾ വ്യാപകമായി മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു.
മുട്ടിൽ മരംമുറി വിവാദമാകും മുൻപേ അന്വേഷണത്തിനു നിർദ്ദേശം നൽകിയിരുന്നതായി മുൻ വനംമന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്. വയനാട്ടിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകന്റെ പരാതി കിട്ടിയപ്പോൾ, ഫെബ്രുവരിയിൽത്തന്നെ നടപടിക്കു ശുപാർശ ചെയ്തു വനംവകുപ്പ് ആസ്ഥാനത്തേക്ക് അയച്ചു. ഇതേക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴും അന്വേഷണത്തിനു നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാകാം നിയമസഭയിൽ ചർച്ചയാകുംമുൻപേ വനം ഉദ്യോഗസ്ഥർ തടി പിടിച്ചെടുത്തു കേസെടുത്തത്. ഈ വിഷയത്തിൽ തന്നെ ആരും വന്നു കണ്ടിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകണം. അന്വേഷണ റിപ്പോർട്ടൊന്നും തന്റെ കാലത്തു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മുട്ടിൽ മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിൻ കഴിഞ്ഞ ജൂണിൽ തന്നെ കണ്ടിരുന്നതായും ഇദ്ദേഹത്തെ ഒരിക്കലും സഹായിച്ചിട്ടില്ലെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മാംഗോ മൊബൈൽ ഫോണിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് റോജി എത്തിയത്. വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യാനുള്ള താൽപര്യം അറിയിച്ചാണ് സമീപിച്ചത്. എന്നാൽ അതു തീരുമാനിക്കേണ്ടത് താനല്ലെന്ന് അവരോട് വ്യക്തമാക്കി. അവരിൽ നിന്നു നിവേദനം സ്വീകരിക്കുന്ന സമയത്തെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. അവരുമായി മറ്റു ബന്ധമില്ലെന്നും തന്റെ മടിയിൽ കനമില്ലെന്നും മന്ത്രി പറഞ്ഞു.
ഇതിനു ശേഷം റോജിയെ കണ്ടിട്ടില്ല. ഒരു ഉദ്ഘാടന ചടങ്ങിനു ക്ഷണിച്ചെങ്കിലും അസൗകര്യം കാരണം പങ്കെടുത്തില്ല. റോജിയെ കണ്ടതു കൊണ്ടു സഹായിക്കണമെന്നില്ല. മരം മുറിക്കുന്നതിന് വനം ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കാനില്ല. റോജി പരാതി പറയേണ്ടത് മാധ്യമങ്ങളോടല്ല. അദ്ദേഹത്തിന് അന്വേഷണ സംഘത്തെ സമീപിക്കാം.കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ പി. ധനേഷ്കുമാറിനെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയിട്ടില്ല. ധനേഷ് കുമാറിന് തൃശൂർ-എറണാകുളം ജില്ലകളുടെ ചുമതലകളാണ് നൽകിയിരിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നവർ ഒരു കാരണവശാലും അവർക്ക് ബന്ധമുള്ള ജില്ലകളിൽ ഉണ്ടാകാൻ പാടില്ല. അതിനനുസരിച്ചാണ് സംഘത്തിൽ മാറ്റം വരുത്തിയത്.
റവന്യു വകുപ്പിന്റെ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഇതിൽ വനം വകുപ്പിന് പങ്കില്ല. ഉത്തരവിറക്കിയതും റദ്ദാക്കിയതും റവന്യു വകുപ്പാണ്. വനഭൂമിയിൽ നിന്നല്ല, പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചത്. വനഭൂമിയിൽ നിന്ന് ഒരടി വൃക്ഷം പോലും നഷ്ടപ്പെട്ടിട്ടില്ല. മരം മുറി വിഷയത്തിൽ ഇടക്കാല റിപ്പോർട്ട് 12 ദിവസത്തിനകം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മരം കടത്താൻ ഉദ്യോഗസ്ഥർ കൂട്ടു നിന്നിട്ടുണ്ടോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മറ്റ് വകുപ്പുകളുടെ അന്വേഷണം നടത്തും. വിഷയത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചിട്ടില്ല മന്ത്രി വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍