'ഈ വണ്ടി ആയി സജിയുടെ ആണോടേയ്? ഫോൺ സംഭാഷണം കേട്ട് ഞെട്ടി പൊലീസുകാർ; ശബ്ദത്തിന് ഉടമ തൊടുപുഴ സിഐ സുധീർ മനോഹറും; സസ്പെൻഷനിലായ സുധീറിനെ കുടുക്കിയത് ക്രിമിനലുകളുമായുള്ള സഹവാസം തന്നെ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി; പൊലീസ്-ക്രിമിനൽ ബന്ധം എക്കാലത്തും ചൂടേറിയ വിഷയമാണ്. വേലി തന്നെ വിളവ് തിന്നുന്ന സംഭവങ്ങൾ കുറവല്ല. കുപ്രസിദ്ധ ഗൂണ്ടയുമായുള്ള ബന്ധത്തിന്റെ പേരിൽ തൊടുപുഴ സിഐ സസ്പെൻഷനിലായത് പൊലീസിലെ ഗുരുതര പ്രശ്നം തന്നെയാണ്. സസ്പെൻഷനിലായ തൊടുപുഴ സി ഐ സുധീർ മനോഹറിനെതിരെയുള്ള വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞത് ഗുരുതരകൃത്യവിലോപം.
എറണാകുളം റേഞ്ച് ഐ ജി, ഇടുക്കി ,എറണാകുളം ജില്ലാ പൊലീസ് മേധാവികൾ എന്നിവർ നിൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്് ഐ ജി ഹർഷിത അട്ടല്ലൂരി സുധീർ മനോഹറിനെ സസ്പെൻഡ് ചെയ്തത്.
ആയി സജി 200 ൽ ഏഴ് വർഷത്തേക്ക് ജയിലിലായെങ്കിലും പിന്നീട് പഴയ പണി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആയി സജിയുമായി സുധീറിന് അടുത്തബന്ധമുണ്ടായിരുന്നെന്നാണ് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി, റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോട്ടയത്ത് മദ്യവുമായി എത്തിയ ലോറി പൊലീസ് പിടികൂടിയിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഗുണ്ടാ സംഘാംഗമായ യുവാവുമായി സി ഐ അടിക്കടി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി കൊച്ചി റേഞ്ച് ഐജിക്ക് നൽകുകയായിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐജി അന്വേഷണം ആരംഭിച്ചത്. ഇദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സിഐയെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തതിട്ടുള്ളത്. നിലവിലെ ഗുരുതരമായ കണ്ടെത്തലിനുപുറമെ മറ്റ് നിരവധി പരാതികളും സി ഐയ്ക്കെതിരെ ഉന്നതർക്ക് ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്. സി ഐ യുടെ ഗുണ്ടാ- മാഫിയ ബന്ധങ്ങൾ കണ്ടെത്തുന്നതിനായി ഇടുക്കി നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്പിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നും റേഞ്ച്ഐ ജി അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികളിൽ തീരുമാന മുണ്ടാവുക.
വഴിവിട്ട കോളുകൾ സുധീറിന് വിനയായി
പാല പൊലീസ് ചാർജ്ജുചെയ്ത 849/21 നമ്പറിലുള്ള അബ്കാരി കേസ്സിലെ 2 പ്രതികളുടെ ഫോൺ വിളി വിവരങ്ങൾ വഴിവിട്ട മാർഗ്ഗത്തിൽ ശേഖരിച്ചതും മദ്യം കടത്തുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് ആയി സജിയുടെ സഹായിയായി അറിയപ്പെട്ടിരുന്ന രഞജിത്തുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുമാണ് സുധീറിന് വിനയായത്.
ഈ വർഷം ഏപ്രിൽ 30-ന് മദ്യവുമായി എത്തിയ ലോറി പാല പൊലീസ് പിടികൂടിയിരുന്നു.ഇതുമായി ബന്ധപ്പട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആയി സജിയുടെ അടുപ്പക്കാരനായ രഞ്ജിത്തുമായി മദ്യം കടത്തിയ സംഘത്തിന് ബന്ധമുണ്ടെന്നും പൊലീസിന് ബോദ്ധ്യമായി.പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ സുധീർ മനോഹർ രഞ്ജിത്തിനെ വിളിച്ചിരുന്നതായും കോട്ടയം ജീല്ലാപൊലീസ് ടീമിന് വിവരം കിട്ടി.
ഇതിനുപിന്നാലെ ഇക്കഴിഞ്ഞ മെയ് 3-ന് തൊടുപുഴ സ്റ്റേഷൻ പരിധിയിൽ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തെ പിൻതുടർന്ന നടത്തിയ അന്വേഷണത്തിൽ വാഹനം വാടകയ്ക്കെടുത്തിട്ടുള്ളത് രഞ്ജിത്താണെന്ന് പൊലീസ് വ്യക്തമായി.ഇതും കൂടിയായതോടെ സുധീർ മനോഹറിന് മേലുള്ള ഉന്നതരുടെ സംശയം വർദ്ധിച്ചു.
സെപഷ്യൽ ബ്രാഞ്ച് ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണം നടത്തി,ലഭ്യമായ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് നൽകുകയും ചെയ്തു.ഇടുക്കി,എറണാകുളം ജില്ലാ പൊലീസ് മേധാവികൾ അന്വേഷണ റിപ്പോർട്ട് കൊച്ച് റേഞ്ച് ഐ ജിക്ക് കൊമാറിയതോടെയാണ് നടപടികൾ വേഗത്തിലായത്.
മദ്യമാഫിയയും ക്രിമിനൽ പശ്ചാത്തലമുള്ള വരുമായി വഴിവിട്ട ബന്ധം പുലർത്തിയതിനും അധികാര ദുർവിനയോഗം നടത്തിയതിനുമാണ് സസ്പെൻഷൻ നടപടിയെന്നാണ് ഇതുസംമ്പന്ധിച്ച് പൊലീസ് ആസ്ഥാനത്തുനിന്നും ഇറക്കിയ ഉത്തരവിലെ സൂചന.നപടിക്ക് പിന്നാലെ നിലവിൽ സുധീറിനെതിരെ ലഭിച്ചിട്ടുള്ള ചട്ടലംഘനത്തെക്കുറിച്ച് കുടുതൽ അന്വേഷണങ്ങൾ നടത്താൻ ഇടുക്കി നർക്കോട്ടിക് സെൽ ഡി വൈ എസ് പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അന്വേഷണത്തിന് രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.
അരയ്ക്ക് താഴോട്ട് തളർന്നിട്ടും ആയി സജി ക്വട്ടേഷൻ നിർത്തിയില്ല
2003-കൊച്ചി ഏലൂരിൽ പൊലീസിനു പിടിനൽകാതെ കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയതു മൂലമാണ് ആയി സജിക്ക് അരയ്ക്കു താഴേക്കു തളച്ച വന്നത്. നീണ്ടകാലത്തെ ചികിൽസയ്ക്കൊടുവിൽ ആയിയെ കോടതിയിൽ ഹാജരാക്കിയെങ്കിലും ഭിന്നശേഷിക്കാരനെന്ന പേരിൽ ഇയാളെ വെറുതേ വിട്ടു. ശരീരം തളർന്നെങ്കിലും 2003നു ശേഷവും ഒട്ടേറെ കേസുകളിൽ പ്രതിയായി. മണൽലോറി തട്ടിക്കൊണ്ടുപോകൽ, മോഷണം, വീട് ആക്രമണങ്ങൾ എന്നിവയടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
പാലാ, കിടങ്ങൂർ, പള്ളിക്കത്തോട്, മേലുകാവ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് നിലവിലുണ്ടായിരുന്നത്.കളമശേരി, കുറവിലങ്ങാട്, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ കൊലപാതകശ്രമ കേസുകളിലും ഇയാൾ പ്രതിചേർക്കപ്പെട്ടിരുന്നു. ആക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകൽ, മോഷണം എന്നിവയാണു പ്രധാന കേസുകൾ. കേരളത്തിനകത്തും പുറത്തുമായി നൂറോളം കേസുകളിൽ ഇയാൾ പ്രതിയാണെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
2010 ൽ പൊലീസുകാരെ അക്രമിക്കുകയും തോക്കു ചൂണ്ടി അറസ്റ്റ് തടയാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ആയി സജിക്ക് (ഇടപ്പാടി ഇഞ്ചിയിൽ സജി) കോടതി ഏഴു വർഷം കഠിന തടവ് വിധിച്ചിരുന്നു. നിരവധി ഗുണ്ടാക്കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു എങ്കിലും അന്നാദ്യമായാണ് സജിക്ക് ശിക്ഷ ലഭിക്കുന്നത്. മുമ്പത്തെ കേസുകളിൽ സാക്ഷികളില്ലാത്തതിനാൽ സജിയെ വെറുതെ വിടുകയായിരുന്നു.
2002 ഒക്ടോബർ ഇരുപത്തിനാലാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം ജിസിഡിഎ കോംപ്ലക്സിൽ ആയി സജി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞു പാലാ സിഐ ആയിരുന്ന ജോർജ് വർഗീസ് എആർ ക്യാംപിലെ പൊലീസുകാരുമായി എത്തിയെങ്കിലും ആയി സജി ഓട്ടോയിൽ രക്ഷപ്പെട്ടു. വേറൊരു ഓട്ടോയിൽ പൊലീസുകാർ ആയി സജി സഞ്ചരിച്ചിരുന്ന ഓട്ടോയെ പിന്തുടർന്നുവെങ്കിലും പൊലീസിന്റെ നേർക്കു വെടിവച്ചശേഷം ആയി സജി രക്ഷപ്പെട്ടുവെന്നാണു കേസ്.
കോട്ടയം, ഇടുക്കി ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ആയി സജി പൊലീസ് വലയിലായത് തികച്ചും അപ്രതീക്ഷിതമായാണ്. 2009 സെപ്റ്റംബർ പത്താം തീയതിയാണ് ആയി സജി പൊലീസിന്റെ പിടിയിലായത്. പൊലീസുകാരനായ ജ്യേഷ്ഠന്റെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്നു ആയി സജി.
രാവിലെ എട്ടരയോടെ ആയി സജിയും സംഘവും യാത്ര ചെയ്തിരുന്ന വെള്ള ഷെവർലെ കാർ കൊല്ലപ്പിള്ളി ടൗണിലെ ഒരു പെട്രോൾ പമ്പിൽ നിന്ന് ആയിരം രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നത് ആയി സജിയാണെന്ന് മനസിലാക്കിയ പമ്പ് ജീവനക്കാർ പൊലീസിന് വിവരം നൽകി. തുടർന്ന് പല സംഘങ്ങളായി തിരിഞ്ഞ പൊലീസ് വെള്ള ഷെവർലെ കാർ ലക്ഷ്യമാക്കി തെരച്ചിൽ ആരംഭിച്ചു.
മഫ്തിയിൽ ഒരു സംഘം ആയി സജിയുടെ കാറിനെ പിന്തുടർന്ന് പൊലീസിന് വിവരങ്ങൾ കൈമാറി. തൊടുപുഴ റൂട്ടിൽ നെല്ലപ്പാറയിൽ വെച്ച് ഷെവർലെ കാർ പൊലിസ് തടഞ്ഞെങ്കിലും പിടികൂടാനായില്ല. എന്നാൽ ഇവിടെ വച്ച് കോൺസ്റ്റബിൾ വി ആർ ജയചന്ദ്രൻ കാറിന്റെ ചില്ല് കൈകൊണ്ട് അടിച്ച് തകർത്തു.
ഇതോടെ പൊലീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ചില്ല് തകർന്ന കാർ ലക്ഷ്യമാക്കി തെരച്ചിൽ തുടരാൻ എല്ലാ സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശം പാഞ്ഞു. നെല്ലപ്പാറയിൽ നിന്ന് കുറിഞ്ഞി വഴി രാമപുരം, കൂത്താട്ടുകുളം റൂട്ടിലേക്ക് കടന്നു. തുടർന്ന് കൂത്താട്ടുകുളത്തുനിന്നും പൊലീസിന്റെ വലയിൽപ്പെടാതെ ആയി രക്ഷപ്പെട്ടു. തുടർന്ന് പുതുവേലിയിൽ നിന്ന് വൈക്കം റോഡിലേക്ക് തിരിഞ്ഞ ഷെവർലെ കാർ നാല് ഭാഗത്ത് നിന്നും പൊലീസ് വളഞ്ഞു.
രക്ഷയില്ലെന്ന് മനസിലായതോടെ കാറിന്റെ ഡ്രൈവർ ചിരട്ടപ്പൂൾ സജി ഓടി രക്ഷപ്പെട്ടു. നേരത്തെ ഒരു സംഘട്ടനത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് അരയ്ക്കു താഴെ തളർന്ന സജി കാറിന്റെ മുൻഭാഗത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു. പാലായിൽ ഓട്ടോ ഡ്രൈവറായിരുന്ന സജി തല്ലുകേസുകളിലാണ് ആദ്യം പൊലീസിന്റെ നോട്ടപുള്ളിയാകുന്നത്. പിന്നീട് പിലു ആനന്ദ് എന്ന ഗുണ്ടയോടൊപ്പം ചേർന്നതോടെ 'സജി' പാലാ നഗരത്തെ വിറപ്പിക്കുന്ന ഗുണ്ടയായി വളർന്നു. ആർപ്പൂക്കരയിൽ ടാക്സി ഡ്രൈവറുടെ കൈ വെട്ടിയതും മൂന്നാറിൽ വ്യാപാരിയെ ആക്രമിച്ച് ഒരുകോടിയോളം രൂപ തട്ടിയതും ആയിയുടെ ക്വട്ടേഷൻ സംഘങ്ങളായിരുന്നു.
Stories you may Like
- സജി കുളത്തുങ്കലിന്റെ പണി പോയി; പോരാത്തതിന് ആറു വർഷത്തേക്ക് വിലക്കും
- മാറനല്ലൂർ ആസിഡ് ആക്രമണത്തിന് പിന്നിൽ
- മണൽക്കടത്ത് കേസിൽ സിഡ്കോയുടെ 5.24 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
- സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇ. ഡി ചോദ്യം ചെയ്യുന്നു
- ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്