തൃശൂരിലും ഇടുക്കിയിലും കടത്തിയത് കോടികളുടെ മരങ്ങൾ; വന്യജീവി സങ്കേതത്തിൽ നിന്നും കോടികളുടെ മരം മുറിച്ചു; തട്ടേക്കാട് റേഞ്ചിൽ മാത്രം മുറിച്ചത് 80ൽ അധികം വൃക്ഷങ്ങൾ; മരം കൊള്ളയ്ക്ക് വഴിവെച്ചത് റവന്യു വകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വയനാട്ടിലെ മരംമുറി വിവാദമാകുമ്പോൾ റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് മറയാക്കി തൃശൂർ, ഇടുക്കി ജില്ലകളിലും വ്യാപക മരം മുറി. ജില്ലയിലെ 3 റേഞ്ചുകളിൽ നിന്നും ഇടുക്കി വന്യജീവി സങ്കേതത്തിൽ നിന്നും കോടികളുടെ മരം മുറിച്ചു കടത്തി. 2020 ലെ റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും തൃശൂരിലും ഇടുക്കിയിലും മരങ്ങൾ മുറിച്ചു കടത്തിയെന്നാണു വനം വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്.
തട്ടേക്കാട് റേഞ്ചിൽ മാത്രം 80ൽ അധികം വൃക്ഷങ്ങൾ കടത്തി. സംരക്ഷിത വനപ്രദേശങ്ങളിൽ നിന്നും സർക്കാർ ഉടമസ്ഥതയിലുള്ള റവന്യുഭൂമിയിൽ നിന്നും മരം മുറിച്ചതായി ആരോപണമുണ്ട്. തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി, മച്ചാട്, പട്ടിക്കാട് റേഞ്ചുകളിലാണു വ്യാപകമായി മരം വെട്ടിക്കടത്തിയത്. 500 വൻവൃക്ഷങ്ങളെങ്കിലും ഇവിടെ നിന്ന് മുറിച്ചു കടത്തി. കഴിഞ്ഞ നവംബർ മുതലാണ് വ്യാപകമായി മരം മുറിച്ചത്.
മച്ചാട് മേഖലയിലെ പട്ടയഭൂമികളിൽ നിന്നു കടത്തിയ 85 തേക്ക് മലപ്പുറം വാണിയമ്പലത്തെ മില്ലിൽ നിന്ന് വനംവകുപ്പ് കണ്ടെത്തി. അടച്ചുപൂട്ടിയ പൊങ്ങണംകാട് സ്റ്റേഷന്റെ പരിധിയിലെ പൂമലയിൽ നിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന 85 തേക്ക് വെട്ടിക്കടത്തിയതായും കണ്ടെത്തി. 3 പാസ് ഉപയോഗിച്ചു മുറിച്ച മുഴുവൻ തടിയും കണ്ടെടുത്തതായി അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് ഫർണിച്ചർ പണിയാൻ ഉപയോഗിച്ചെന്നു സൂചനയുണ്ട്. ഇതേസമയം, അനുമതി വാങ്ങി കൊണ്ടുവന്ന തടിയാണു മില്ലിൽ ഉള്ളതെന്ന് ഉടമ പറഞ്ഞു.
ഒരുമാസം മുൻപു പൊങ്ങണംകാട്, വാണിയംപാറ, അകമല, പൂങ്ങോട് സ്റ്റേഷനുകൾ വനംവകുപ്പ് നിർത്തലാക്കിയതുകൊള്ള മറച്ചുവയ്ക്കാൻ വേണ്ടിയാണെന്ന വാദം ബലപ്പെട്ടിരിക്കയാണ്. മരംവെട്ടാൻ അനുവാദം നൽകിയ പട്ടയഭൂമിയുടെ ഉടമസ്ഥനെയും തടിക്കച്ചവടക്കാരനെയും വനംവകുപ്പ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തെങ്കിലും ഇവർക്കു ജാമ്യം നൽകിയതായി അറിയുന്നു. ഈ മേഖലയിൽ പാസ് നൽകിയതിന്റെ രേഖകളും മുക്കിയതായാണു സൂചന. ഇതിനിടെ, വനംകൊള്ളയ്ക്കു കുപ്രസിദ്ധി നേടിയ മാന്ദാമംഗലത്തു മുപ്പതോളം തേക്ക് വെട്ടിക്കടത്തിയതിന് 3 കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. ഇവിടെയും പാസിന്റെ ഫയലുകൾ അപ്രത്യക്ഷമായതായി സൂചനയുണ്ട്.
അതേസമയം മരംകൊള്ളയ്ക്കു വഴിവച്ച ഒക്ടോബർ 24ലെ ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കിയത്, ഇതേ ഉത്തരവിന് അടിസ്ഥാനമായ മാർച്ചിലെ സർക്കുലർ റദ്ദാക്കണമെന്ന ശുപാർശ തള്ളിക്കൊണ്ട്. അതിനു വഴിവച്ചതാകട്ടെ, അന്നത്തെ റവന്യു മന്ത്രിയുടെ ഓഫിസിൽ നിന്നെത്തിച്ച 2 പേജുള്ള കുറിപ്പും. വനം വകുപ്പിന്റെ അഭിപ്രായം ആരായാതെയും നിയമോപദേശം പരിഗണിക്കാതെയുമാണു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവു പുറത്തിറക്കിയത്.
കഴിഞ്ഞ വർഷം മാർച്ച് 11നു റവന്യു വകുപ്പ് ഇറക്കിയ സർക്കുലറിൽ (യു3 1872019 റവന്യു) പട്ടയ ഭൂമിയിൽ നിലനിർത്തിയ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം ഉടമയ്ക്കാണെന്നും അവ മുറിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ ഒരു പരിസ്ഥിതി സംഘടന കേസിനു പോയി. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർമാരും റിപ്പോർട്ടുകൾ നൽകി.
തുടർന്നു സർക്കുലർ റദ്ദാക്കുന്നതാണ് ഉത്തമമെന്ന് റവന്യു അണ്ടർ സെക്രട്ടറി ഫയലിൽ എഴുതി. എന്നാൽ ഇതു പരിഗണിക്കാതെ പ്രിൻസിപ്പൽ സെക്രട്ടറി, ഫയൽ മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. തിരിച്ചെത്തിയ കുറിപ്പിൽ മരം മുറിക്കാൻ അനുവദിച്ച് ഉത്തരവിടണമെന്ന നിർദ്ദേശം ഉൾപ്പെടുത്തിയിരുന്നു. തുടർന്നാണ് മരംവെട്ടിനെതിരെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിടേണ്ടി വരും എന്ന ഭീഷണി ഉൾപ്പെടുത്തി ഒക്ടോബർ 24ന് 2612020 നമ്പർ ഉത്തരവ് ഇറങ്ങിയത്.
അതിനിടെ വയനാട് മുട്ടിലിൽ മരംമുറിക്കുന്നതിനു വനം വകുപ്പുദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കോഴ നൽകിയതായി പ്രതി റോജി അഗസ്റ്റിൻ ആരോപിച്ചു. ഡിഎഫ്ഒയ്ക്ക് 10 ലക്ഷവും റേഞ്ച് ഓഫിസർക്ക് 5 ലക്ഷവും നൽകി. ഓഫിസ് ജീവനക്കാർക്കും പണം നൽകി. റവന്യൂ ഉദ്യോഗസ്ഥർക്കു നൽകിയിട്ടില്ല. മരംമുറിക്കുന്നതുമായി ബന്ധപ്പെട്ടു വനം മന്ത്രിയെ കണ്ടിട്ടില്ലെന്നും റോജി പറഞ്ഞു.
സ്വന്തം പറമ്പിലെ 14 എണ്ണം ഉൾപ്പെടെ 56 മരങ്ങൾ മുറിച്ചു. താനും പിതാവും നട്ടുവളർത്തിയ മരങ്ങളാണു മുറിച്ചത്. ലൈസൻസ് ഉപയോഗിച്ചു പെരുമ്പാവൂരിലാണു തടി എത്തിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തി വനത്തിൽ നിന്നു മരംമുറിച്ചതായി കാട്ടി കേസെടുത്തു. മരം മുറിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാറുമായി നടത്തിയ ഫോൺ സംഭാഷണവും റോജി പുറത്തു വിട്ടു. ഡിഎഫ്ഒയ്ക്കു പണം നൽകിയതു സംബന്ധിച്ച പരാമർശവും ഇതിലുണ്ട്.
Stories you may Like
- നരഭോജിക്കടുവയെ കടുവയെ വെടിവെച്ചു കൊല്ലണമെന്ന് നാട്ടുകാർ
- ചാനൽ മാറുന്നു, വേഷം മാറുന്നു, വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു!
- വയനാട് സുഗന്ധഗിരി മരംമുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി
- സുഗന്ധഗിരി മരംമുറി കേസിൽ ആറ് പ്രതികളുടെയും മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍