'ടിൻഡറിലൂടെ' പരിചയം; മേക്കപ്പ് ആർട്ടിസറ്റിന് വിളിച്ചു വരുത്തി ചതിയിലൂടെ ആദ്യ പീഡനം; പുറത്തു പറയരുതെന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷയും; പിന്നെ ഫോണിലൂടെ ഭീഷണിയും നഗ്നചിത്രമുണ്ടെന്ന് പറഞ്ഞ് പണം തിട്ടിക്കലും; വിപിനെതിരെ പൊലീസ് ഇടപെടൽ; ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി വില്ലനും
ആർ പീയൂഷ്
കൊച്ചി: 'ടിൻഡർ' എന്ന സമൂഹ മാധ്യമത്തിൽകൂടി പരിചയപ്പെട്ട യുവാവ് ലൈംഗിക പീഡനം നടത്തുകയും നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും തട്ടിയെടുത്തതായി പരാതി. മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയാണ് തൃപ്പൂണിത്തുറ കരിങ്ങച്ചിറ ശിൽപി ഗാർഡൻ വെൽവെറ്റ്-2യിൽ താമസിക്കുന്ന കെ.വി വിപിനെതിരെ ഫോർട്ട്കൊച്ചി സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
ആലപ്പുഴയിൽ ജോലിചെയ്യുന്ന യുവതി ജനുവരി ആദ്യമാണ് ടിൻഡർ എന്ന സമൂഹ മാധ്യമത്തിൽക്കൂടി വിപിനെ പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിങ്ങ് വഴി പരിചയപ്പെട്ട ഇരുവരും നേരിൽകാണുകയും ചെയ്തിരുന്നു. എറണാകുളത്ത് സ്ഥിരം താമസമായതിനാൽ മേക്കപ്പ് വർക്കുകൾ ശരിയാക്കി നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. ഇതിനിടയിൽ സുഹൃത്തുക്കൾ ചെയ്യുന്ന ഒരു ഷോട്ട് ഫിലിമിന്റെ മേക്കപ്പ് വർക്ക് യുവതിക്ക് നൽകാമെന്നും അതിനായി എറണാകുളത്തേക്ക് വരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഈ സമയം വയനാട്ടിൽ ഒരു വിവാഹത്തിന്റെ മേക്കപ്പുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു യുവതി. വയനാട്ടിൽ നിന്നും ഷൊർണ്ണൂരിൽ എത്തി നിൽക്കാനും അവിടെ വന്ന് കൂട്ടിക്കൊണ്ടു പോരാമെന്നും വിപിൻ യുവതിയോട് പറഞ്ഞു. ഇതിൻ പ്രകാരം ഷൊർണ്ണൂരിലെത്തിയ യുവതിയെ വൈകുന്നേരത്തോടെ കാറിൽ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ട് വന്നു.
യാത്രയിലുടനീളം ഛർദ്ദിക്കുകയും മറ്റും ചെയ്ത യുവതിയോട് എറണാകുളത്തെത്തിയപ്പോൾ എവിടെയെങ്കിലും ഹോട്ടലിൽ തങ്ങാമെന്ന് വിപിൻ പറഞ്ഞു. ഏറെ അവശയായ യുവതി ഇതിന് സമ്മതിക്കുകയും അരൂരിന് സമീപമുള്ള ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. തലവേദനയും ഛർദ്ദിലും മൂലം മരുന്ന് കഴിച്ച് കിടന്ന യുവതിയെ വിപിൻ ബലാൽക്കാരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഇതിന് ശേഷം യുവതിയോട് കാലുപിടിച്ച് മാപ്പു പറയുകയും ഇക്കാര്യം പുറത്തു പറഞ്ഞാൽ ജീവിതം തകർന്നു പോകുമെന്നും പറഞ്ഞു. പിന്നീട് ആലപ്പുഴയിലേക്ക് ഇയാൾ യുവതിയെ കൊണ്ടു വിട്ടു. ഈ സംഭവത്തിന് ശേഷം ഇയാൾ വിളിച്ചാൽ ഫോൺ എടുക്കാതെ ഒഴിഞ്ഞു മാറി. എന്നാൽ മറ്റൊരു നമ്പരിൽ നിന്നും വിളിച്ച് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പക്കലുണ്ടെന്നും ഇത് പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്യാതിരിക്കാൻ ഇപ്പോൾ തന്നെ വൈറ്റില മെട്രോയുടെ അടുത്തേക്ക വരാൻ നിർദ്ദേശം നൽകി ഫോൺ വച്ചു.
പരിഭ്രാന്തയായ യുവതി വേഗം തന്നെ വൈറ്റിലയിലെത്തി. അവിടെ കാത്തു നിന്ന വിപിൻ യുവതിയെ സംസാരാക്കാനുണ്ടെന്ന് പറഞ്ഞ് മെർമൈഡ് ഹോട്ടലിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ചും ബലാൽക്കാരമായി പീഡിപ്പിക്കുകയും ചെയ്തു. ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യണമെങ്കിൽ കാലിൽ കിടക്കുന്ന സ്വർണ്ണക്കൊലുസു വേണമെന്ന് പറഞ്ഞു. യുവതിയുടെ കാലിൽ കിടന്ന കൊലുസ് ഇയാൾ ഊരി എടുത്തു. പിന്നീട് മൊബൈലിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ ഇയാൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഇക്കാര്യങ്ങൾ പുറത്തറിഞ്ഞാൽ എനിക്കൊന്നും സംഭവിക്കില്ലെന്നും നിനക്ക് മാത്രമാണ് നാണക്കേടെന്നും വിപിൻ പറഞ്ഞു. എന്നാൽ പിന്നീട് വീണ്ടും ഇയാൾ ദൃശ്യങ്ങൾ മറ്റൊരു ഫോണിൽ ഉണ്ടെന്ന് പറഞ്ഞ് പലപ്പോഴും 5,000, 10,000 തുകകളായി രൂപ ഭീഷണിപ്പെടുത്തി വാങ്ങാൻ തുടങ്ങി. ഒരു ദിവസം 50,000 രൂപ വേണമെന്നാവശ്യപ്പെട്ടപ്പോൾ സ്വർണം പണയം വച്ച് ഇയാൾക്ക് പണം കൊടുക്കുകയായിരുന്നു.
ഇങ്ങനെ നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങാൻ തുടങ്ങിയതോടെ അഭിഭാഷകൻ മുഖേന ഒത്തു തീർപ്പാക്കുകയും ഇയാൾ പലപ്പോഴായി വാങ്ങിയ സ്വർണ്ണത്തിന്റെ തുകയും ഭീഷണിപ്പെടുത്തി വാങ്ങിയ തുകയും ചേർത്ത് 1 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. ഒത്തു തീർപ്പാക്കിയ എഗ്രിമെന്റ് കോപ്പി പക്ഷേ ഇയാളുടെ അഭിഭാഷകൻ യുവതിക്ക് നൽകിയില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയപ്പോൾ എഗ്രിമെന്റ് ഉടൻ നൽകാമെന്ന് പറഞ്ഞു.
ഇതിനിടയിൽ ഭാര്യയോട് ഇക്കാര്യം ആരോ പറഞ്ഞതിനെ തുടർന്ന് പ്രശ്ങ്ങളായതോടെ യുവതിയാണ് ഇതിനു പിന്നിലെന്നാരോപിച്ച് വിപിൻ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ക്വട്ടേഷൻ നൽകി വാഹനാപകട മരണമാക്കുമെന്നുമാണ് ഇയാൾ പറയുന്നതെന്ന് യുവതി പറയുന്നു. ഇതോടെ യുവതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫോർട്ട്കൊച്ചി പൊലീസിന് പരാതി നൽകിയിരിക്കുകയാണ്.
പരാതിയിന്മേൽ പൊലീസ് മഹസ്സർ എടുക്കാൻ പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെഡിക്കൽ എടുക്കുകയും മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകുകയും ചെയ്തു.
Stories you may Like
- കാട്ടക്കടയിൽ വിപിനെ കുടുക്കി അന്വേഷണം; എട്ടു മാസത്തിന് ശേഷം ഭർത്താവ് അഴിക്കുള്ളിൽ
- രഹസ്യബന്ധമെന്ന് സംശയം; യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചു
- ചർച്ചയ്ക്ക് എത്തിയത് ആസിഡുമായി; വിപിൻരാജ് കുറ്റസമ്മതം നടത്തുമ്പോൾ
- ബേക്കലിൽ മണൽ മാഫിയയുടെ കുപ്രചാരണത്തിൽ അന്വേഷണം
- പ്രബേഷൻ എസ് ഐ കെവി വിപിനെതിരെ കടുത്ത നടപടി വന്നേക്കും
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍