അഗസ്റ്റിൻ സഹോരങ്ങളുമായി മന്ത്രി എകെ ശശീന്ദ്രനുള്ളത് ആത്മബന്ധം? മന്ത്രിയേയും തട്ടിപ്പിലൂടെ മുന്നേറുന്ന മുതലാളിമാരേയും അടുപ്പിച്ചത് ധർമ്മടത്തെ മാധ്യമ പ്രവർത്തകൻ; ശശീന്ദ്രനെ വനംവകുപ്പ് മന്ത്രിയാക്കിയത് മുട്ടിൽ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയോ? 2020 ജൂണിലെ ഈ ചിത്രം സത്യം പറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: എകെ ശശീന്ദ്രനെ വനം മന്ത്രിയാക്കിയതിന് പിന്നിൽ മാംഗോ മുതലാളിമാരുടെ ഗൂഢാലോചനയോ? ശശീന്ദ്രനുമായി ദീർഘകാല അടുപ്പം അഗസ്റ്റിൻ സഹോദരങ്ങൾക്കുണ്ടായിരുന്നു. ഇവരെ അടുപ്പിച്ച് നിർത്തിയത് മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടവും. ശശീന്ദ്രനും ദീപക്കിനും അഗസ്റ്റിൻ സഹോദരന്മാർക്കുമിടയിൽ അതിശക്തമായ ബന്ധം ഉണ്ടെന്നാണ് സൂചന. 2020 ജൂണിൽ കോവിഡുകാലമാണ്. ഈ സമയത്ത് എംഫോണിന്റെ പരിപാടിയുടെ ഉദ്ഘാടകൻ ശശീന്ദ്രനായിരുന്നു. കോവിഡ് കാലമായതിനാൽ മന്ത്രിയും മുതലാളിമാരും മാത്രം പങ്കെടുത്ത ചടങ്ങ്. ഈ ചടങ്ങിൽ ഉണ്ടായിരുന്ന മറ്റൊരാൾ ദീപക് ധർമ്മടവും.
വനംവകുപ്പ് സിപിഐയുടെ കൈയിലായിരുന്നു മുൻകാലത്ത്. രണ്ടാം പിണറായി സർക്കാരിൽ ഈ വകുപ്പ് സിപിഐ തന്നെ വേണ്ടെന്ന് വച്ചു. അഴിമതി ആരോപണങ്ങൾ ഉണ്ടാകുമെന്ന തിരിച്ചറിവിലായിരുന്നു. ഇത് കേരളാ കോൺഗ്രസ് എമ്മിന് കൊടുക്കാനായിരുന്നു ആദ്യ ആലോചന. പിന്നീട് ജനതാദൾ എസിന് കൊടുക്കുന്നതും പരിഗണനയിൽ വന്നു. പക്ഷേ നൽകിയത് ശശീന്ദ്രനാണ്. മുട്ടിൽ മരംമുറിയിലെ അഴിമതി മറയ്ക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി അഗസ്റ്റിൻ സഹോദരങ്ങൾ നടത്തിയ ഗൂഢാലോചനയാണ് ശശീന്ദ്രനെ വനംമന്ത്രിയാക്കിയതെന്നും സൂചനയുണ്ട്. ഏതായാലും വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിനെ അടക്കം പറ്റിച്ച കേസിലെ പ്രതിയായ ദീപക്കും അഗസ്റ്റിൻ സഹോരങ്ങളുമായുള്ള അടുപ്പം പുതിയ ചർച്ചകൾക്കും വഴിവയ്ക്കുകയാണ്.
മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരന്മാർ പ്രതിസ്ഥാനത്താണ്. മന്ത്രിയെ ഇവർ കണ്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കേസ് ഒതുക്കി തീർക്കാനായി നടന്നെന്ന് ആരോപിക്കുന്ന ഈ കൂടിക്കാഴ്ചയെ മന്ത്രി നിഷേധിക്കുന്നില്ല. പലരും തന്നെ വന്നു കണ്ടിട്ടുണ്ടാമെന്ന് മന്ത്രി പറയുന്നു. ഇതിനിടെയാണ് 2020ലെ ആ ചടങ്ങിന്റെ വിശദാംശങ്ങൾ മറുനാടന് കിട്ടുന്നത്. ഈ പരിപാടി യാഥാർത്ഥ്യമാക്കിയതും ദീപക് ധർമ്മടമാണ്. മുട്ടിൽ മരം മുറിയിലെ അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവ്വം വാർത്തകൾ നൽകാൻ മുന്നിൽ നിന്നത് ദീപക് ധർമ്മടമായിരുന്നു. 24ന്യൂസിലെ കോഴിക്കോട് ബ്യൂറോ ചീഫായ ദീപക് ചാനലിനെ പോലും തെറ്റിധരിപ്പിക്കുകയായിരുന്നു. ഇത് 24 ന്യൂസും തിരിച്ചറിഞ്ഞിട്ടുണ്ട്.
മുട്ടിൽ മരംമുറയിൽ സത്യസന്ധമായ വാർത്തകളാണ് ഇന്നും 24ന്യൂസ് നൽകുന്നത്. ദീപക്കിനെ താൽകാലികമായി ചാനൽ ചുമതലകളിൽ നിന്നും നീക്കിയതായാണ് സൂചന. എന്നാൽ തനിക്ക് കോവിഡാണെന്നും അതുകൊണ്ട് മാറി നിൽക്കുന്നുവെന്നുമാണ് ദീപക്കിന്റെ വിശദീകരണം. ഇതിനിടെയാണ് അഗസ്റ്റിൻ സഹോദരന്മാരുമായി ദീർഘകാല ബന്ധം ദീപക്കിനുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രം മറുനാടന് കിട്ടുന്നത്. ഇതോടെ വലിയ ഗൂഢാലോചനകൾ ഇക്കാര്യത്തിൽ ദീപക് നടത്തിയതായും വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ മാധ്യമ സുഹൃത്താണ് ദീപക്.
കേരളത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് രണ്ടു കോടി രൂപയുടെ മാംഗോ ഫോൺ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനമാണ് 2020ൽ ജൂണിൽ അന്ന് ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ നിർവഹിച്ചത്. കൂടാതെ കോവിൽ പ്രതിരോധ പ്രവർത്തനത്തിന് 25 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ എം ഫോൺ കമ്പനി മന്ത്രിക്ക് കൈമാറിയ ജൂൺ ഒന്നുമുതൽ മുതൽ കേരളത്തിൽ ഓൺലൈൻ വിദ്യാഭ്യാസം നടന്നു വരുന്നതിനിടയിൽ നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് ഈ വിദ്യാഭ്യാസത്തിന് ഭാഗമാകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ആണ് എം ഫോൺ സ്മാർട്ട് ഫോണുകൾ നൽകാൻ തീരുമാനിച്ചതെ്ന്നും കമ്പനി പറയുന്നുണ്ട്.
കൂടാതെ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് 25 ലക്ഷം രൂപയുടെ ഫീച്ചർ ഫോണുകൾ എം ഫോൺ കമ്പനി ചെയർമാൻ റോജി അഗസ്റ്റിൻ മന്ത്രിക്ക് കൈമാറി. കമ്പനിയുടെ ഡയറക്ടർമാരായ ആന്റോ അഗസ്റ്റിൻ ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരും ഈ ചടങ്ങിനെത്തി. പിന്നി ദീപക്കും. ഈ സാഹചര്യത്തിലാണ് മുട്ടിൽ മരം മുറിയിലെ ദീപക്കിന്റെ ഇടപെടലുകളെ വനംവകുപ്പ് സംശയത്തോടെ കാണുന്നത്. വയനാട് മുട്ടിൽ വനംകൊള്ള അട്ടിമറിക്കാൻ റിപ്പോർട്ടർ ടിവി ചാനലിനൊപ്പം 24 ന്യൂസിലെ റിപ്പോർട്ടറും പങ്കെടുത്തതായി വനംവകുപ്പിന്റെ വെളിപ്പെടുത്തൽ നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. മുട്ടിൽ മരമുറിയെ മായ്ക്കാൻ കള്ളക്കഥയുണ്ടാക്കിയെന്നാണ് ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിലെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള 24 ന്യൂസിലെ ഉന്നതനാണ് സംഭവത്തിൽ ഇടപെട്ടിരിക്കുന്നത്. റിപ്പോർട്ടർ ടിവിയോടൊപ്പം ഇയാൾകൂടി ചേർന്നാണ് കേരളത്തിലെ കാട് വെട്ടിവെളിപ്പിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് 24 ന്യൂസ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ദീപക് ധർമ്മടത്തിനെതിരെ നടപടിയും തുടങ്ങി. മുട്ടിൽ മരം മുറിയിലെ കേസ് അവസാനിപ്പിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനും 24 ന്യൂസിലെ മാധ്യമ പ്രവർത്തകൻ ശ്രമിച്ചുവെന്നും വനം വകുപ്പിലെ ഉന്നതർ മറുനാടനോട് പറഞ്ഞു.
കോടികളുടെ മരങ്ങളാണ് മൂട്ടിൽ വനത്തിൽ നിന്നും കടത്തിയതെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയിൽ നിന്നും റോജി അഗസ്റ്റിൻ, ആന്റോ എന്നിവർ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാനാണ് റിപ്പോർട്ടറിനൊപ്പം 24 ന്യൂസിലെ ഉന്നതനും ശ്രമിച്ചത്. റിപ്പോർട്ടർ ടിവി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ ശ്രമിച്ചതായാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മുൻ സിപിഎം സ്ഥാനാർത്ഥിയായ എംവി നികേഷ് കുമാർ നേതൃത്വം നൽകുന്നതാണ് ചാനലെങ്കിലും നികേഷിനെ വ്യക്തിപരമായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുനുമില്ല. 2020 ഒക്ടോബർ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് പ്രതികൾ വനംകൊള്ള നടത്തിയത്. മരം കടത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പെരുമ്പാവൂരിലെ തടിമില്ലിൽ നിന്ന് മരങ്ങൾ കണ്ടെടുത്തു. ഇതേ തുടർന്ന് ഫെബ്രുവരി 13 ന് ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങ്ങിന്റെ ചുമതല കണ്ണൂർ ധർമ്മടം സ്വദേശിയായ എൻ ടി സാജനെന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഏറ്റെടുത്തു. വെറും നാല് ദിവസത്തേക്ക് മാത്രമായിരുന്നു സാജന്റെ നിയമനം.
24 ന്യൂസിലെ വിവാദ റിപ്പോർട്ടറും ധർമ്മടം സ്വദേശിയാണ്. ആന്റോ അഗസ്റ്റിന് വേണ്ടി ഈ മാധ്യമ പ്രവർത്തകൻ നടത്തി നീക്കമാണ് സാജനെ കസേരയിൽ എത്തിച്ചത്. മുട്ടിൽ മരം മുറിയെ അട്ടിമറിക്കാനായിരുന്നു ഇത്. അന്വേഷണം ഏറ്റെടുത്ത സാജൻ കേസിന്റെ വകുപ്പുകൾ മാറ്റി എഴുതാൻ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിനോട് നിർദ്ദേശിച്ചു. എന്നാൽ ഇതിന് സമീർ വിസമ്മതിച്ചതോടെ സമീറിനെതിരെ കേസ് കെട്ടിച്ചമയ്ക്കാൻ സാജൻ ശ്രമിച്ചെന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ തുടർന്ന് സാജന്റെ അടുത്ത സുഹൃത്തും ധർമ്മടംകാരനായ 24 ന്യൂസിലെ റിപ്പോർട്ടറും റിപ്പോർട്ടർ ചാനലും ഗൂഢാലോചനയുടെ ഭാഗമായി നിരപരാധിയായ സമീറിനെതിരെ തുടർച്ചയായ വാർത്തകൾ നൽകി. ഇതെല്ലാം ആസൂത്രണം ചെയ്ത് തയാറാക്കിയ വ്യാജവാർത്തകളായിരുന്നു. എന്നാൽ റിപ്പോർട്ട് ചർച്ചയായതോടെ 24 ന്യൂസ് റിപ്പോർട്ടർക്കെതിരെ നടപടികൾ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഏറെ അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് ഇയാൾ.
നേരത്തെ പ്രതിരോധ വകുപ്പിന്റെ കോഴിസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പോയ കേസിലും ഇയാൾ കുടുങ്ങിയിരുന്നു. പാസ്പോർട്ടിൽ ഇസിഎൻആർ രേഖപ്പെടുത്താൻ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതിൽ പിടിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിലൊരു റിപ്പോർട്ടറാണ് വീണ്ടും 24 ന്യൂസിന് തലവേദനയാകുന്നത്.
Stories you may Like
- മുട്ടിൽ മരം മുറിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- ചാനൽ മാറുന്നു, വേഷം മാറുന്നു, വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു!
- മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; മന്ത്രി എ കെ ശശീന്ദ്രൻ
- മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ വില്ലേജോഫീസിൽ സമർപ്പിച്ച അപേക്ഷകളും വ്യാജം
- പഴമ്പിള്ളിച്ചാലിലെ വനംകൊള്ള: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്