കോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്രം മരവിപ്പിച്ചപ്പോൾ പ്രതിഷേധിച്ച കേരളം ഒടുവിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും വെട്ടിക്കുറച്ചു; പ്രതിപക്ഷത്തിന്റെ എതിർപ്പ് അറബിക്കടലിൽ; പ്രതിപക്ഷവും മാധ്യമങ്ങളും നിശബ്ദം; ആർക്കും പ്രതികരിക്കണ്ട, പ്രതിഷേധിക്കാനുമില്ല; നരേന്ദ്ര മോദി പിണറായിയെ കണ്ടു പഠിക്കേണ്ട സമയമോ?
വിഷ്ണു ജെ ജെ നായർ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പേരിൽ എംപി ഫണ്ട് കേന്ദ്രം മരവിപ്പിച്ചപ്പോൾ കക്ഷിരാഷ്ട്രീയമന്യേ പ്രതിഷേധിച്ച കേരളത്തിന്റെ നിയമനിർമ്മാണ സഭയിൽ നിന്നും പുതിയൊരു വാർത്ത. സംസ്ഥാനത്തെ നിയമസഭാ സാമാജികരുടെ ആസ്തിവികസന ഫണ്ട് വെട്ടിക്കുറക്കാനുള്ള സർക്കാർ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ അഞ്ചുകോടി രൂപയായിരുന്നത് ഒരു കോടിയായാണ് കുറച്ചത്. വെട്ടിക്കുറച്ച നാല് കോടി കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി നീക്കിവെക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ വകവയ്ക്കാതെയാണ് സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം.
സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലേയ്ക്ക് പകർച്ച വ്യാധികൾക്കായി 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ വീതം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഒരു കേന്ദ്രത്തിന് ഏകദേശം 3 കോടി രൂപ വീതം 636 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇത് എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കണ്ടെത്തുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷവുമായി ചർച്ചകൾ നടന്നപ്പോൾ 3 കോടി രൂപ വരെ പിടിക്കാമെന്ന സമീപനമാണ് പ്രതിപക്ഷം കൈകൊണ്ടത്. എന്നാൽ ഈ ധാരണ മറികടന്നുള്ള ഏകപക്ഷീയമായ തീരുമാനമാണ് ഇന്ന് സഭയിൽ ഉണ്ടായത്. എംഎൽ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിലൂടെ 560 കോടി രൂപയാണ് സർക്കാറിന് ലഭിക്കുക. ആസ്തിവികസന ഫണ്ട് ഒരുകോടിയായി കുറക്കുന്നത് പുനരാലോചിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സർക്കാർ തള്ളിക്കളഞ്ഞു.
കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനടക്കം സഹായങ്ങൾ താഴെത്തട്ടിലെത്തുന്നത് എംഎൽഎ ഫണ്ടിൽ നിന്നാണ്. എംഎൽഎ ഫണ്ടിൽ നിന്നും സ്ഥിരമായി തെരുവിലുള്ളവർക്കും ക്വാറന്റൈനിലുള്ളവർക്കും ഭക്ഷണ കിറ്റുകളടക്കം എത്തിക്കാൻ പല എംഎൽഎമാരും നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. ആ പ്രവർത്തനങ്ങൾക്കാണ് ഈ പ്രഖ്യാപനത്തോടെ താഴ് വീഴുന്നത്. ഇനി ഓൺലൈൻ വിദ്യാഭ്യാസ സഹായങ്ങളും ക്വാറന്റൈൻ വീടുകളിലേയ്ക്കുള്ള ഭക്ഷണകിറ്റുകളും തുടരണമെങ്കിൽ എംഎൽഎമാർ നാട്ടിലിറങ്ങി പിരിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കടൽക്ഷോഭം മൂലം മൂലം തകർച്ച സംഭവിച്ച സ്ഥലങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളെക്കാൾ ആദ്യമെത്തുന്നത് എംഎൽഎമാരുടെ സഹായങ്ങളായിരുന്നു. ഇനി ഒന്നും ചെയ്യാനാകാതെ സ്വന്തം ജനങ്ങൾ കഷ്ടപ്പെടുന്നത് കണ്ടുനിൽക്കാൻ മാത്രമെ എംഎൽഎമാർക്ക് സാധിക്കുകയുള്ളു. സർക്കാർ പ്രഖ്യാപനങ്ങൾ പലതും വെള്ളത്തിൽ വരച്ച വരയാകുമ്പോൾ ആരോഗ്യരംഗത്തടക്കം ഫലം കാണുന്ന വികസനമാതൃക തന്നെയായിരുന്നു ആസ്തിവികസന ഫണ്ട്.
വേണമെങ്കിൽ മുഖ്യമന്ത്രിക്ക് എംഎൽഎമാരോട് നിർദ്ദേശിക്കാമായിരുന്നു, ഈ വർഷത്തെ ഫണ്ടിന്റെ പകുതിയോ അതിലേറെയോ സ്വന്തം മണ്ഡലങ്ങളിൽ പകർച്ച വ്യാധികൾക്കായി 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ വിനിയോഗിക്കണമെന്ന്. അതായിരുന്നു ജനാധിപത്യമര്യാദ. പകരം ഇത് സംസ്ഥാന ഖജനാവിൽ നിന്നുള്ള പണമാണെന്ന അധികാരത്തോടെ പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന പോലും മാനിക്കാതെ 80% പിടിക്കാനാണ് സർക്കാർ തീരുമാനിച്ചത്. പല എംഎൽഎമാരും സ്വന്തം മണ്ഡലത്തിലെ ആശുപത്രികളിൽ കോവിഡ് ബന്ധിത നടപടികൾക്കായും വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസഹായങ്ങൾക്കായും സഹായങ്ങൾ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളെ ആകുന്നുള്ളു. അവയെല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
എംപി ഫണ്ട് മരവിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളൊക്കെ എംഎൽഎ ഫണ്ട് വെട്ടിക്കുറയ്ക്കുമ്പോഴും ഉണ്ടാകും എന്നതാണ് വസ്തുത. എന്നാൽ എംപി ഫണ്ടിന്റെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ ഉറഞ്ഞുതുള്ളിയ സാമൂഹ്യപരിഷ്കർത്താക്കളെ ഒന്നും ഇപ്പോൾ കാണാനില്ല. എംപി ഫണ്ട് മരവിപ്പിച്ചതിനെതിരെ പേന ചലിപ്പിച്ച മാധ്യമങ്ങളും നിശബ്ദരാണ്. അല്ലെങ്കിലും പിണറായിയെ കാണുമ്പോൾ കവാത്ത് മറക്കുന്നവരാണല്ലോ അവർ. എംപി ഫണ്ട് മരവിപ്പിച്ചത് കോവിഡിനെതിരായ പോരാട്ടത്തെ ദുർബലമാക്കുമെന്ന ശക്തമായ പ്രസ്താവന നടത്തിയ യെച്ചൂരിയുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തിലാണ് എംഎൽഎ ഫണ്ട് ഏകദേശം പൂർണമായും നിർത്തിയത്.
നരേന്ദ്ര മോദിയുടെ നയങ്ങൾ അതേപടി നടപ്പിലാക്കുന്നയാളാണ് പിണറായി വിജയനെന്ന അർത്ഥത്തിലാണ് അദ്ദേഹത്തെ മല്ലുമോദിയെന്നും മുണ്ടുടുത്ത മോദിയെന്നുമൊക്കെ പാളയത്തിനകത്തും പുറത്തുമുള്ള എതിരാളികൾ വിളിക്കുന്നത്. എന്നാൽ മോദിയെക്കാൾ നന്നായി ആ നയങ്ങൾ ജനങ്ങളുടെയും എതിരാളികളുടെയും കണ്ണിൽ പൊടിയിട്ട് അവരെ നിശബ്ദരാക്കി നടപ്പാക്കുന്ന വിദ്യ പിണറായിക്കറിയാം. ആ വിദ്യ പിണറായിയിൽ നിന്നും നരേന്ദ്ര മോദി പഠിക്കേണ്ടതുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍