Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അവർ മുമ്പേ പറഞ്ഞിരുന്നെങ്കിൽ നല്ല രീതിയിൽ ജീവിക്കാനുള്ള സൗകര്യം ഞങ്ങൾ ഒരുക്കിക്കൊടുക്കുമായിരുന്നു; മക്കളെ സ്വീകരിക്കാൻ ഇരു വീട്ടുകാരും തയ്യാറാണ്; റഹിമാന്റെ പേരിൽ പിതാവ് സ്ഥലം നൽകിയിട്ടുമുണ്ട്'; നെന്മാറയിൽ ഭാര്യയെ 10 വർഷം രഹസ്യമായി താമസിപ്പിച്ച സംഭവത്തിൽ വാർഡ് മെമ്പർ മറുനാടനോട് പറഞ്ഞത്

'അവർ മുമ്പേ പറഞ്ഞിരുന്നെങ്കിൽ നല്ല രീതിയിൽ ജീവിക്കാനുള്ള സൗകര്യം ഞങ്ങൾ ഒരുക്കിക്കൊടുക്കുമായിരുന്നു; മക്കളെ സ്വീകരിക്കാൻ ഇരു വീട്ടുകാരും തയ്യാറാണ്; റഹിമാന്റെ പേരിൽ പിതാവ് സ്ഥലം നൽകിയിട്ടുമുണ്ട്'; നെന്മാറയിൽ ഭാര്യയെ 10 വർഷം രഹസ്യമായി താമസിപ്പിച്ച സംഭവത്തിൽ വാർഡ് മെമ്പർ മറുനാടനോട് പറഞ്ഞത്

ജാസിം മൊയ്തീൻ

പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറക്ക് സമീപം അയിലൂർ പാലക്കാട്ടുപറമ്പിൽ 10 വർഷത്തോളം ഭാര്യയെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. അവർ ഇക്കാര്യം നേരത്തെ തുറന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് നല്ല രീതിയിൽ ജീവിക്കാനുള്ള സൗകര്യം ഒരുക്കി നൽകുമായിരുന്നു എന്ന് വാർഡ് മെമ്പർ പുഷ്പാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കാര്യം അറിഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് ഞങ്ങൾ നാട്ടുകാർ. മരിച്ചുപോയെന്ന് കരുതിയ മകളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് പെൺകുട്ടിയുടെ വീട്ടുകാരുള്ളത്.

എന്നാൽ ഇത്രയും കാലം തങ്ങൾക്കിടയിൽ ആരുമറിയാതെ ഒരാൾ കൂടി ജീവിച്ചിരുന്നു എന്ന അത്ഭുതത്തിലാണ് റഹിമാന്റെ വീട്ടുകാരുള്ളത്. ഇരു വീടുകളും തമ്മിൽ 150 മീറ്റർ മാത്രമാണ് ദൂരമുള്ളത്. 2010ലാണ് സജിതയെ കാണാതാകുന്നത്. ബന്ധവീട്ടിലേക്ക് പഞ്ചാമൃതവുമായി പോയ സജിതപിന്നീട് വീട്ടിലേക്ക് വന്നിട്ടില്ല. എന്നാൽ അന്ന് രാത്രി തന്നെ സജിതയും റഹിമാനും താലി ചാർത്തി വിവാഹിതരായിരുന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. നെന്മാറ പൊലീസ് കേസ് അന്വേഷിച്ചിരുന്നെങ്കിലും മൂന്ന് മാസങ്ങൾക്കകം അന്വേഷണം അവസാനിപ്പിച്ചു.

പിന്നീട് ഇന്നലെയാണ് സജിതയെ റഹ്മാനല്ലാത്ത മറ്റൊരാൾ കാണുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് റഹിമാനെയും വീട്ടിൽ നിന്ന് കാണാതായിരുന്നു. അതിന്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഇന്നലെ റഹ്മാന്റെ സഹോദരൻ ബഷീർ റഹിമാനെ ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന അവസ്ഥയിൽ കണ്ടത്. റഹിമാന്റെ പിതാവിന്റെ ബൈക്കായിരുന്നു റഹിമാൻ ഉപയോഗിച്ചിരുന്നത്. ലോറി ഡ്രൈവറായ ബഷീറിനെ കണ്ട റഹിമാൻ സ്പീഡിൽ ബൈക്കോടിച്ച് പോയി. എന്നാൽ ലോക്ഡൗണ് നിയന്ത്രണങ്ങളുടെ ഭാഗമായി പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് ബഷീർ വിവരം അറിയിച്ചു.കാണാതായ ആളാണിതെന്നും ഇയാൾക്കെതിരെ കേസുകളുണ്ടെന്നും ബഷീർ പൊലീസിനോട് പറഞ്ഞു.

ഇതോടെ പൊലീസ് റഹിമാനെ ചോദ്യം ചെയ്തു. ഈ സമയത്ത് എന്നെ മനസ്സമാധാനത്തോടെ ജീവിക്കാൻ സമ്മദിക്കില്ലെ എന്ന് ചോദിച്ച് റഹിമാൻ ബഷീറിനോട് കയർത്തിരുന്നു. പിന്നീട് കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് താൻ വിത്തിലശ്ശേരിയിൽ വാടകക്ക് താമസിക്കുകയാണെന്നും തന്നോടൊപ്പം 10 വർഷം മുമ്പ് കാണാതായ സജിതയുണ്ടെന്നും റഹിമാൻ വെളിപ്പെടുത്തിയത്. പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ റഹിമാനൊപ്പം ജീവിക്കാനാണ ്താത്പര്യം എന്ന് പറഞ്ഞ സജിതയെ റഹിമാനൊപ്പം തന്നെ വിട്ടയക്കുകയായിരുന്നു.

ഇന്ന് പൊലീസ് റഹിമാന്റെ വീട്ടിലെത്തി ടിവിയും മറ്റ് ഉപകരണങ്ങളും റഹിമാന് എത്തിച്ച് നൽകിയിട്ടുണ്ട്. വീട്ടുകാർ റഹിമാനെ സ്വകരിക്കാൻ തയ്യാറാണ്. റഹിമാൻ ഉപയോഗിക്കുന്ന ബൈക്ക് പോലും പിതാവ് വാങ്ങി നൽകിയതാണ്. റഹിമാന്റെ പേരിൽ പിതാവ് 5 സെന്റ് സ്ഥലവും വാങ്ങി നൽകിയിട്ടുണ്ട്. ഇത്രയും വർഷം തങ്ങൾക്കിടയിൽ സജിതയെ ഒളിപ്പിച്ച് താമസിച്ചതിലുള്ള പരിഭവം മാത്രമാണ് വീട്ടുകാർക്കുള്ളതെന്നും വാർഡ് മെമ്പർ പുഷ്പാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മരിച്ചുപോയെന്ന് കരുതിയ മകളെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സജിതയുടെ വീട്ടുകാരെന്നും പുഷ്പാകരൻ പറഞ്ഞു.

വീട്ടുകാർക്ക് മുന്നിൽ മാനസിക വിഭ്രാന്തിയുള്ള ആളെ പോലെയായിരുന്നു റഹിമാൻ പെരുമാറിയിരുന്നത്. അതു കൊണ്ട് തന്നെ റഹിമാന്റെ പ്രവർത്തികളെല്ലാം വിചിത്രമായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ റഹിമാൻ വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചിട്ടില്ല. തനിക്കുള്ള ഭക്ഷണം പ്രത്യേകം പാത്രത്തിലാക്കി മുറിയിൽ കൊണ്ടുപോയി സജിതക്കൊപ്പമാണ് കഴിച്ചിരുന്നത്. വാതിലുകളിൽ ഇലക്ട്രിക് കേബിളുകൾ ഘടിപ്പിച്ചിരുന്നു. മറ്റാരെങ്കിലും തുറക്കാൻ ശ്രമിച്ചാൽ കരണ്ടടിക്കുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ഭയന്ന് വീട്ടുകാർ വാതിൽ തുറക്കാനും ശ്രമിച്ചില്ല.

ശ്രമിച്ച ചിലർക്ക് ഷോക്കേൽക്കുകയും ചെയ്തു. ഇത്രയും ചെറിയ വീട്ടിൽ എങ്ങിനെയാണ് ഇത് സംഭവിച്ചത് എന്ന അത്ഭുതത്തിലാണ് നാട്ടുകാരും വീട്ടുകാരുമുള്ളത്. മാനിക വിഭ്രാന്തിയുള്ളത് പോലെ പെരുമാറിയതിനാൽ റഹിമാന്റെ വീട്ടുകാർ റഹിമാന്റെ പെരുമാറ്റത്തിൽ സംഷയം പ്രകടിപ്പിച്ചതുമില്ല. നിലവിൽ വിത്തിലാശ്ശേരിയിലെ വാടക വീട്ടിലാണ് ഇരുവരുമുള്ളത്. ഇരു വീട്ടുകാരും ഇരുവരെയും സ്വീകരിക്കാൻ തയ്യാറാണ്. എങ്കിലും വാടക വീട്ടിൽ താമസിക്കാനാണ് ഇരുവരും ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ റഹിമാന്റെ വീട്ടിലുണ്ടായിരുന്ന ഇരുവരുടെയും വീട്ടുപകരണങ്ങൾ അടക്കമുള്ളവ അൽപ സമയം മുമ്പ് പൊലീസെത്തി കൊണ്ടുപോയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP