നാട്ടുകാർ കളിച്ചു നടക്കുന്ന ഒരു ഉഴപ്പൻ എന്ന് വിളിച്ചതിനാൽ അപ്പച്ചന് ഉണ്ടായിരുന്നത് വല്ലാത്ത ദേഷ്യം; റേഷൻ കട തുറന്നിട്ട് കളിക്കാൻ പോയതിന് കുറേ തല്ലും കിട്ടി; യൂണിവേഴ്സിറ്റിക്ക് ഗോൾ നേടിയതു മുതൽ അപ്പച്ചന് കളിയോട് ഇഷ്ടം തുടങ്ങി; കളത്തിൽ നിറഞ്ഞത് ഗോളടിച്ച്; ഇനി ലക്ഷ്യം ഗോൾകീപ്പർമാരെ സൃഷ്ടിക്കൽ; സിവി പാപ്പച്ചൻ ഫുട്ബോൾ ജീവിതം പറയുമ്പോൾ
ആർ പീയൂഷ്
തൃശൂർ: കൊയ്ത്തു കഴിഞ്ഞ പറപ്പൂർ ഗ്രാമത്തിലെ പാടത്ത് പന്തുതട്ടി തുടങ്ങിയ സി.വി പാപ്പച്ചൻ എന്ന കൗമാരക്കാരന് കാൽപന്തുകളിയോട് വല്ലാത്ത ഭ്രമമായിരുന്നു. തൊട്ടടുത്തെ ഹൈസ്ക്കൂളിലെ വിശാലമായ ഗ്രൗണ്ട് ലഭിച്ചപ്പോൾ അവിടെയായി കളി. പത്താംക്ലാസ് പാസ്സായതോടെ യൂണിവേഴ്സിറ്റി ടീമിൽ കളിക്കണമെന്ന മോഹമായിരുന്നു. അങ്ങനെ കേരള വർമ്മ കോളേജിൽ എത്തിപ്പെടുകയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി ആദ്യമായി ജഴ്സി അണിയുകയും ചെയ്തു. പിന്നീട് പ്രീമിയർ പ്രീമിയർ ടയേഴ്സിന്റെ കളിക്കാരനായി. നാഗ്ജി ഫുട്ബോളിൽ കളിച്ചു. പിന്നീട് കേരളാ പൊലീസിന്റെ ഭാഗമായി തീർന്ന പാപ്പച്ചൻ സൂപ്രണ്ട് ഓഫ് പൊലീസ് എന്ന പദവിയിലാണ് വിരമിക്കുന്നത്. തന്റെ ഫുട്ബോൾ ജീവിത കഥ മറുനാടനോട് പങ്കു വയ്ക്കുകയാണ് അദ്ദേഹം.
തൃശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമായിരുന്നു പറപ്പൂർ. അവിടെയുള്ളവരൊക്കെ ഫുട്ബോൾ ആരാധകരും കളിക്കാരുമായിരുന്നു. പറപ്പൂർ എൽ.പി സ്ക്കൂളിലെ ഗ്രൗണ്ടിലാണ് പന്തുകളി ആരംഭിച്ചത്. പിന്നീട് ഹൈസ്ക്കൂൾ ഗ്രൗണ്ടിലും. കളിക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ ആഗ്രഹം. എന്റെ നാട്ടിൽ ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുമ്പോൾ വിവധ കോളേജുകളിലെ ടീമികൾ മത്സരിക്കാനായി വരുമായിരുന്നു. അതിൽ എനിക്ക് ഏറ്റവും ഇഷ്ടം കേരള വർമ്മ കോളേജ് ടീമിനെയായിരുന്നു. കളിക്കാനായി അവർ ബസിറങ്ങി എത്തുന്നതു മുതൽ കളികഴിഞ്ഞ് അവർ തിരികെ പോകുന്നത് വരെ അവരെ വീക്ഷിച്ചു നിൽക്കുമായിരുന്നു. പത്താംക്ലാസ് പരീക്ഷ ജയിച്ചതോടെ കേരള വർമ്മയിൽ പഠിക്കാൻ പോകണമെന്നായി ആഗ്രഹം. കാരണം കേരള വർമ്മയുടെ ടീമിൽ കളിക്കാമല്ലോ എന്ന ആഗ്രഹം മാത്രമായിരുന്നു.
അങ്ങനെ കേരള വർമ്മയിലെത്തി. അവിടെ ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനർ എം.സി രാധാകൃഷ്ണൻ സാറായിരുന്നു കോളേജിൽ വിവിധ ക്യാംപുകളിൽ പങ്കെടുക്കുകയും കളിക്കുകയുമൊക്കെ ചെയ്യുന്നതിനിടെ യൂണിവേഴ്സിറ്റി സെലക്ഷൻ ക്യാംപ് എത്തി. കോവിക്കോടേ തേണ്ടിപ്പാലത്ത് വച്ചായിരുന്നു ക്യാംപ്. ക്യാപിന്റെ തലേ ദിവസം തന്നെ കുറച്ചു പണമൊക്കെ സംഘടിപ്പിച്ച് അവിടെയെത്തി പിറ്റേന്ന് ക്യാംപിൽ പങ്കെടുത്തു. നിർഭാഗ്യവശാൽ സെലക്ഷൻ ലഭിച്ചില്ല. കാരണം അത്ര കഠിനമായിരുന്നു അവിടുത്തെ സെലക്ഷൻ. എന്നെക്കൊണ്ട് നടക്കില്ലെന്ന് മനസ്സിലായതോടെ തിരികെ പോന്നു. രണ്ടാം വർഷം അതിനാൽ സെലക്ഷൻ ക്യാംപിൽ പോയില്ല.
സെലക്ഷൻ നടക്കുന്ന ദിവസം കോളേജിൽ നിൽക്കുകയായിരുന്ന എന്നെ കണ്ട് രാധാകൃഷ്ണൻ സാർ സെലക്ഷന് പോയില്ലേ എന്ന് ചോദിച്ചു. ഇല്ല. അറിഞ്ഞില്ല എന്ന് ഞാൻ കള്ളം പറഞ്ഞു. ഉടനെ തന്നെ സാർ ഒരു ലെറ്റർ എഴുതി ക്യാംപ് ഡയറക്ടർക്ക് കൊടുക്കണമെന്ന് പറഞ്ഞ് എന്നെയും സന്തോഷ് എന്ന സഹപാഠിയെയും കൂട്ടി വിട്ടു. ഞങ്ങളെത്തുമ്പോഴേക്കും സെലക്ഷനും കഴിഞ്ഞ് എല്ലാവരും പോയി. എങ്കിലും ഡയറക്ടർക്ക് രാധാകൃഷ്ണൻ സാറിന്റെ കത്ത് നൽകിയപ്പോൾ 25 പേർക്കൊപ്പം ആദ്യമായി രണ്ട് പേരെ കൂടി ഉൾപ്പെടുത്തി. ക്യാംപിലെ പെർഫോർമൻസ് കൊണ്ട് യൂണിവേഴ്സിറ്റിക്ക് വേണ്ടി ആ ക്യാപിൽ പങ്കെടുത്ത ഞാനുൾപ്പെടെ 4 പേർ അടുത്ത ടൂർണ്ണമെന്റിൽ കളിച്ചു. ആ ക്യാംപിൽ പോയിരുന്നില്ലാ എങ്കിൽ സി.വി പാപ്പച്ചൻ എന്ന ഞാൻ ഫുട്ബോൾ ചരിത്രത്തിൽ കാണില്ലായിരുന്നു... പാപ്പച്ചൻ ഓർത്തെടുക്കുന്നു..
1990 ൽ തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിലൂടെയാണ് പാപ്പച്ചനെ മലയാളി നെഞ്ചേറ്റുന്നത്. അന്ന് ഐ എം വിജയൻ നൽകിയ പാസിൽ നേടിയ ഗോൾ ഇന്നും പാപ്പച്ചന്റെ ജീവിതത്തിലെ തിളക്കമുള്ള ഓർമ്മയാണ്. 1985-ലാണ് എഎസ്ഐ. തസ്തികയിൽ പൊലീസിൽ ചേർന്നത്. 1998 വരെ അദ്ദേഹം പൊലീസിന്റെ ഫുട്ബോൾ ടീമിൽ മാത്രമായിരുന്നു പൂർണ സമയവും. പിന്നീടാണ് യൂണിഫോം ഇട്ട് സേനയുടെ ജോലികളിൽ എത്തിയത്. സഹതാരങ്ങളൊക്കെ കേരളം വിട്ടുപോയിട്ടും പൊലീസിൽ തന്നെ തുടർന്നു പാപ്പച്ചൻ. എട്ട് തവണ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 87 മുതൽ ഏഴു കൊല്ലം ദേശീയ ടീമിലും അണിനിരന്നു. സർവ്വീസിലും മിന്നും പ്രകടനം. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ പൊലീസ് മെഡൽ പാപ്പച്ചനെ തേടിയെത്തി.
രാജ്യത്തെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് വമ്പൻ ഓഫറുകൾ ഉണ്ടായെങ്കിലും കേരള പൊലീസ് വിട്ട് അദ്ദേഹം പോയില്ല. കേരള പൊലീസിനും കേരള ഫുട്ബോളിനും പാപ്പച്ചൻ നൽകിയ സംഭാവനയേറെയാണ്. 1990-ൽ ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ സൽഗോക്കറിനെ അട്ടിമറിച്ച് കേരള പൊലീസ് ആദ്യമായി ഫെഡറേഷനിൽ മുത്തമിട്ടത് പാപ്പച്ചൻ അടിച്ച നിർണായക ഗോളിലൂടെയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് പൊലീസ് അന്ന് കിരീടം ചൂടിയത്. സന്തോഷ് ട്രോഫിയിൽ നിരവധി തവണ കളിച്ചിട്ടുള്ള അദ്ദേഹം ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു. വി.പി. സത്യൻ, ഐ.എം. വിജയൻ, യു. ഷറഫലി, തോബിയാസ്, കെ.ടി. ചാക്കോ തുടങ്ങി നിരവധി കളിക്കാർ സഹതാരങ്ങളായിരുന്നു. രാജ്യത്തിനായി നിരവധി തവണ കുപ്പായമണിഞ്ഞ അദ്ദേഹം ശ്രീലങ്കയ്ക്കെതിരേ ക്യാപ്റ്റനായിരുന്നു. നെഹ്രു ട്രോഫി ഫുട്ബോളിൽ ഹംഗറിക്കെതിരേ നേടിയ ഗോൾ പാപ്പച്ചന്റെ മിന്നുംഗോളുകളിൽ ഒന്നായിരുന്നു.
പാപ്പച്ചന്റെ ജീവിത്തിലെ ഗോളുകൾ പറപ്പൂർ എന്ന ഗ്രാമത്തിനെ ഒന്നാകെ മാറ്റിയിരുന്നു. പാപ്പച്ചന്റെ പിതാവ് ഒരു റേഷൻ വ്യാപാരിയായിരുന്നു. ആദ്യമൊക്കെ ഫുഡ്ബോൾ കളിച്ചു നടന്നതിന് നല്ല തല്ലും വഴക്കും ലഭിച്ചിരുന്നു. അതിനെപറ്റി പാപ്പൻ പറയുന്നതിങ്ങനെ;- അന്നത്തെകാലത്ത് എന്നെ നാട്ടുകാർ കളിച്ചു നടക്കുന്ന ഒരു ഉഴപ്പൻ എന്നായിരുന്നു വിളിച്ചിരുന്നത്. അതിനാൽ അപ്പച്ചന് എന്നോട് വല്ലാത്ത ദേഷ്യമായിരുന്നു. കൂടാതെ റേഷൻ കട തുറന്നിട്ടതിന് ശേഷം കളിക്കാൻ പോകുന്നതിന് കുറേ തല്ലു കിട്ടിയിട്ടുണ്ട്. എന്നാൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ച് ഗോൾ നേടിയതു മുതൽ അപ്പച്ചന് എന്റെ കളിയോട് ഇഷ്ടം തോന്നിത്തുടങ്ങി. കേരളാ പൊലീസിൽ ജോലി കൂടി ലഭിച്ചതോടെ നാട്ടിലെല്ലാവരും ഫുട്ബോളു കളിയോടുള്ള വിദ്വേഷം മാറ്റി അവരുടെ കുട്ടികളെ കളിക്കാനായി വിട്ടു. ഇപ്പോൾ കേരളത്തിൽ അറ്റവും കുടുതൽ ഫുട്ബോൾ കളിക്കാരുള്ള ഗ്രാമമായി മാറിയിരിക്കുകയാണ് പറപ്പൂർ. ഞാൻ പൊലീസിലെത്തിയതോടെ സഹോദരങ്ങളെയും അപ്പച്ചൻ ഫുട്ബോൾ രംഗത്തേക്കിറക്കി. ഞാൻ വാങ്ങിയ തല്ലുകൾ അവർക്ക് പ്രയോജനമായി. ഒരാൾ ഫാക്ടിലും മറ്റൊരാൾ ബാങ്കിലും ജോലിയിൽ പ്രവേശിച്ചു.
1985 ൽ ഇന്ത്യാ യുണീവേഴ്സിറ്റിയും ചൈനാ യൂണിവേഴ്സിറ്റിയും തമ്മിലുള്ള മത്സരത്തിന് ഡൽഹിയിലായിരുന്നു ഞാൻ. കളികഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ എന്റെ ടീമിന്റെ മാനേജർ അബ്ദുൾ കരീം എന്നെ കേരളാ പൊലീസ് ടീമിൽ ചേരാൻ നിർബന്ധിപ്പിച്ചു. എന്നാൽ എനിക്ക് ടൈറ്റാനിയത്തിന്റെ ടീമിൽ കയറാനായിരുന്നു ആഗ്രഹം. പക്ഷേ അതൊന്നും വകവയ്ക്കാതെ എന്നെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു പോയി ടീമിൽ ചേർക്കുകയായിരുന്നു.
ഇപ്പോൾ മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സർവ്വീസിൽ നിന്ന് പൊലീസ് അക്കാദമിയിലെ കമാണ്ടന്റ് ആയി വിരമിച്ചിരിക്കുകയാണ്. ഗോൾകീപ്പർമാരെ വളർത്തിയെടുക്കാനുള്ള അക്കാദമിയാണ് സ്വപ്നമെന്ന് സി.വി പാപ്പച്ചൻ പറഞ്ഞു നിർത്തുന്നു. രാമവർമപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക ബീനയാണ് ഭാര്യ. മകൾ പിങ്കി സോഫ്റ്റ്വേർ എൻജിനീയറായ ഭർത്താവ് ഫ്രാൻസിസ് ജോസ് ആലപ്പാടിനൊപ്പം അമേരിക്കയിലെ അരിസോണയിലാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്