മുത്തങ്ങ സമരത്തിൽ നടന്ന വെടിവെപ്പിനെ അനുകൂലിച്ച അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളിൽ; വെടിവെപ്പിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് ദിസ് ഈസ് എ മെസേജ് ടു കേരള എന്ന്; കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാകുമ്പോൾ ജോഗിയുടെ രക്തസാക്ഷിത്വവും ചർച്ചകളിൽ
ജാസിംമൊയ്ദീൻ
കോഴിക്കോട്: കണ്ണൂർ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷനായി നിയമിതനാകുമ്പോൾ രാഷ്ട്രീയ കേരളത്തിൽ മുത്തങ്ങയിലെ വെടിവെപ്പും ജോഗിയെന്ന ആദിവാസി യുവാവിന്റെ രക്ത സാക്ഷിത്വവും വീണ്ടും ചർച്ചയാവുകയാണ്. കണ്ണൂരിലെ കോൺഗ്രസിനകത്തെ അക്രമരാഷ്ട്രീയത്തിന്റെ വാക്താവെന്ന നിലയിൽ വളർന്ന കെ സുധാകരന്റെ ചരിത്രത്തിൽ കറുത്ത അദ്ധ്യായമായി നിലനിൽക്കുന്ന സംഭവങ്ങളിലൊന്നാണ് മുത്തങ്ങയിലെ സമരവും അവിടെ നടന്ന വെടിവെപ്പും വെടിവെപ്പിനെ തുടർന്നുണ്ടായ രക്തസാക്ഷിത്വവും.
രാഷ്ട്രീയ കേരളം ഒന്നടങ്കം ആ വെടിവെപ്പിനെയും അക്രമ സംഭവങ്ങളെയും അപലപിച്ചപ്പോൾ വെടിവെപ്പിനെ ന്യായീകരിച്ച അപൂർവ്വം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് അന്ന് വനം വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരൻ. വെടിവെപ്പിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് ദിസ് ഈസ് എ മെസേജ് ടു കേരള എന്നാണ്. അന്ന് നടന്നത്തിയ പത്ര സമ്മേളനത്തിൽ വെടിവെപ്പ് നടത്തിയ പൊലീസിന്റെ നടപടിയെ അഭിനന്ദിക്കുക കൂടി ചെയ്തു കെ സുധാകരൻ. ഇതിനെ തുടർന്ന് പോരാട്ടം പ്രവർത്തകർ കൽപറ്റയിൽ കെ സുധാകരന്റെ കോലം കത്തിക്കുകയും ചെയ്തു.
2001ലെ എകെ ആന്റണി മന്ത്രി സഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്നു കെ സുധാകരൻ. ഈ കാലത്താണ് വിവാദമായ മുത്തങ്ങ വെടിവെപ്പുണ്ടാകുന്നത്. 2003 ഫെബ്രുവരി 19നായിരുന്നു വെടിവെപ്പ്. വെടിവെപ്പിൽ ജോഗിയെന്ന ആദിവാസി യുവാവും സമരാനുകൂലികൾ ബന്ധിയാക്കിയ വിനോദ് എന്ന പേലീസുകാരൻ ആശുപത്രിയിലും മരിച്ചു. മുത്തങ്ങ സമരത്തിലൂടെയായിരുന്ന ജീവിക്കാൻ ഭൂമിയെന്ന മുദ്രാവാക്യം ആദിവാസികൾ ആദ്യമായി ഉയർത്തിയത്.
ഈ സമരത്തെ ഏത് വിധേനയും അടിച്ചമർത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത് അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരനും. 2003 ജനുവരി അഞ്ചിനാണ് വനംഭൂമിയിൽ അവകാശം സ്ഥാപിച്ചു കൊണ്ടുള്ള മുത്തങ്ങ സമരത്തിന് തുടക്കമായത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ ഉൾപ്പെടുന്ന വനത്തിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിലായിരുന്ന സമരം. ഭരണ കക്ഷിയായ യുഡിഎഫിന് പുറമെ എൽഡിഎഫും പ്രത്യക്ഷമായി തന്നെ സമരത്തെ എതിർത്തു. പരിസ്ഥിതി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമരത്തിന് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ച് വയനാട്ടിലെത്തി. 44 ദിവസം നീണ്ട സമരത്തിനൊടുവിൽ ചില പരിസ്ഥിതി സംഘടനകളും സമരത്തിനെതിരെ തിരിഞ്ഞു.
ആദിവാസികളെ ബലം പ്രയോഗിച്ച് വനത്തിനകത്ത് നിന്ന് പുറത്താക്കണമെന്ന് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്കും സർക്കാറിനുമൊപ്പം ചില പരിസ്ഥിതി സംഘടനകളും ആവശ്യപ്പെട്ടു. വനത്തിനുള്ളിൽ സമരം നടത്തുന്ന ആദിവാസികൾക്ക് നാട്ടലിറങ്ങുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തികൊണ്ടാണ് മുത്തങ്ങയിൽ പൊലീസ് പ്രകോപനം സൃഷ്ടിച്ചത്. ഈ നടപടിക്ക് ആഭ്യനന്ദര വകുപ്പിന് പൂർണ പിന്തുണയുമായി വനം വകുപ്പുമെത്തി. അക്കാലത്തെ വനം മന്ത്രിയായിരുന്ന കെ സുധാകരൻ വനം വകുപ്പിനെ ഉപയോഗിച്ച് മുത്തങ്ങയിൽ കലാപത്തിന് തുടക്കമിട്ടു. 2003 ഫെബ്രുവരി 19ന് വനത്തിനകത്തെ സമരഭൂമിയിൽ നിന്നും ആദിവാസികളെ ബലം പ്രയോഗിച്ച് പുറത്താക്കുന്ന നടപടിക്ക് തുടക്കമായി. പൊലീസ്, വനം സേനകളിലെ ആയിരത്തോളം ഉദ്യോഗസ്ഥർക്കൊപ്പം ചില ഗുണ്ടകളും ആദിവാസികളെ ഒഴിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ടു, കെ സുധാകരനായിരുന്നു ഈ തന്ത്രത്തിന് പിന്നിൽ.
സമരക്കാരെ ഒഴിപ്പിക്കൽ ഒടുക്കം വെടിവെപ്പിലാണ് അവസാനിച്ചത്. ആദിവാസി ചെറുപ്പക്കാരൻ ജോഗി വെടിവെപ്പിൽ മരിച്ചു. പൊലീസുകാരനായ വിനോദ് പിന്നീട് ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. എന്നാൽ മുത്തങ്ങയിലെ ക്രൂരതക്ക് ശേഷമാണ് വയനാട്ടിൽ യഥാർത്ഥത്തിൽ കലാപം അരങ്ങേറിയത്. പൊലീസിന്റെയും വനം വകുപ്പിന്റെയും പിന്തുണയോടെ ആൾക്കൂട്ടങ്ങൾ വയനാട്ടിലൂടനീളം ആദിവാസി ഊരുകളിൽ കയറി കലാപം അഴിച്ചുവിട്ടു. പൊലീസ് ഊരുകളിലെത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടിൽ ഇറങ്ങിയ ആദിവാസികളെ പൊലീസിന്റെ ഒത്താശയോടെ സാമൂഹ്യ വിരുദ്ധർ മാരകമായി മർദ്ദിച്ചു.പൊലീസ് കോളനികളിൽ കയറി രാത്രിയിൽ പോലും കുട്ടികളെ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ജയിലിൽ അടച്ചു.
സമരത്തിന് നേതൃത്വം നൽകിയ സി കെ ജാനുവിനേയും ഗീതാനന്ദനേയും ക്രൂരമായി മർദ്ദിച്ച് ജയിലിലടച്ചു. സമരത്തെ അനുകൂലിച്ചെന്ന കുറ്റം ചാർത്തി നിരവധി സാമൂഹിക പ്രവർത്തകർക്കെതിരെ കേസെടുത്തു. അദ്ധ്യാപകനായ കെ കെ സുരേന്ദ്രനെ ബലമായി അറസ്റ്റ് ചെയ്ത് ക്രൂര മർദ്ദനത്തിന് ഇരയാക്കി ലോക്കപ്പിലിട്ട് ചെവി അടിച്ചു പൊട്ടിക്കുന്ന സംഭവവും പിന്നീട് ഉണ്ടായി. വെടിവെപ്പിനിടയിൽ സംഭവിച്ച പൊലീസുകാരന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയെന്ന് കാണിച്ച് ആയിരത്തോളം ആദിവാസികളെ പ്രതികളാക്കി വനം വകുപ്പും കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസുകാരന്റെ മരണത്തിലു സമരത്തിന്റെ പേരിലും നിരവധി ആദിവാസികൾ കേസുകളിൽ പ്രതികളായി.
കേസുകളിൽ ഉൾപ്പെട്ട 25ലേറെ ആദിവാസികൽ ഇക്കാലയളവിനിടയിൽ മരണപ്പെട്ടു. നാട്ടുകാരും പൊലീസും ക്രൂരമായി മർദ്ദിച്ച ആദിവാസികളിൽ പലരും അവശരായി ജീവിക്കാൻ മാർഗ്ഗമില്ലാതെയാണ് മരണപ്പെട്ടത്. പകുതിയിലധികം പേരും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഇത്തരത്തിൽ വയനാട്ടിലെ ആദിവാസി ജീവിതങ്ങളെ ചോരക്കളമാക്കിയ മുത്തങ്ങ വെടിവെപ്പിന്റെ മുഖ്യ സൂത്രധാരകരിൽ ഒരാളാണ് ഇന്ന് കെപിസിസി പ്രസിഡണ്ടായി നിയമിതനായിട്ടുള്ള കെ സുധാകരൻ.
വെടിവെപ്പിന് ശേഷവും പിന്നീട് നടന്ന കലാപത്തിന് ശേഷവും സമരത്തെ എതിർത്തവർ പോലും വെടിവെപ്പിനെയും കലാപത്തെയും അപലപിച്ചപ്പോൾ വെടിവെപ്പിനെ ന്യായീകരിച്ച് പത്ര സമ്മേളനം നടത്തുകയാണ് അന്നത്തെ വനം മന്ത്രിയായ കെ സുധാകരൻ ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍