കിഴക്കിന്റെ വെനീസ്
അതേ കിഴക്കിന്റെ വെനീസ് എന്ന് പേരുകേട്ട ആലപ്പുഴ - കരയേക്കാൾ കായലും കടലും വെള്ളവും വള്ളവുമായി കഴിയുന്ന ആലപ്പുഴ ജില്ലയിൽ നിന്നാണീക്കഥ-
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം ഉറപ്പിച്ച കെപിഎസിയും നാടക പ്രസ്ഥാനവും - അതിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന തോപ്പിൽ ഭാസി ആലപ്പുഴ ജില്ലയിൽ നൂറനാട്ടുള്ള കുഷ്ഠരോഗാശുപത്രിയിലെ അന്തേവാസികളുടെ കഥ പറയുവാനാണ് 'അശ്വമേധം' എന്ന പേരിൽ ഒരു നാടകം രചിച്ചത്. തന്റെ സഹപ്രവർത്തകനും സ്‌നേഹിതനുമായിരുന്ന കാർത്തികേയന് രോഗം ബാധിച്ചതു മുതൽ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുകയും അവിടത്തെ അനുഭവങ്ങൾ മനസ്സിൽ കാച്ചിക്കുറുക്കി നാടകരൂപത്തിൽ കേരളജനതയുടെ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു. നൂറനാടിന്റെ പ്രശസ്തി അങ്ങനെ കേരളമാകെ കേട്ടറിഞ്ഞു. ഇവിടെ നമ്മുടെ നായിക നൂറനാട്ടുകാരിയാണെന്ന് മാത്രം.
നാട്ടുനടപ്പനുസരിച്ച് നടന്ന വിവാഹം. വരൻ ഗൾഫുകാരൻ. ഗൾഫുകാരെ ഓടിച്ചിട്ട് പിടിക്കുന്ന കാലം. വധുവിന്റെ വീട്ടിലും ആവശ്യത്തിന് ഗൾഫുകാർ. മറുവീടുകാണലും വിരുന്നൂട്ടലും കെങ്കേമം, സുഗന്ധപൂരിതം. പതിമൂന്നു ദിവസത്തെ മധുവിധുവിനുശേഷം കുട്ടപ്പൻ ചേട്ടൻ മസ്‌ക്കറ്റിന് മടങ്ങി. ഏറിയാൽ രണ്ടുമാസം അതിനുള്ളിൽ നിനക്കുള്ള വിസയുമായി ഞാനെത്തില്ലേ? പേടിക്കാതെ-ശ്ശോ- കരയാതെ. നവവധു ഒരുവിധം പിടിച്ചു നിന്നു. തന്റെ സഹോദരൻ ലീവ് കഴിഞ്ഞ് മടങ്ങുമ്പോൾ നാത്തൂന്റെ സങ്കടസീനുകൾ ഏറെ കണ്ടിട്ടുള്ളതും കളിയാക്കിയിട്ടുള്ളതും പെട്ടന്ന് ഓർമ്മയിൽ വന്നു. എന്നാലും വിതുമ്പിപ്പോയി.
രണ്ടുമാസത്തെ കാര്യമല്ലേയുള്ളൂ സമാധാനപ്പെട് അമ്മായി കൂട്ടായി അരികിൽ നിന്നു. അന്ന് ഇന്നത്തെപ്പോലെ സകുടുംബം എയർപോർട്ടിൽ യാത്രയയ്ക്കുവാൻ പോകുന്നത് സർവ്വസാധാരണമായിരുന്നില്ല.
വെളുപ്പിന് കാറിൽ വരനും കൂട്ടുകാരും കുട്ടൻചേട്ടന്റെ അനുജനും തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്രയായി.
പിറ്റേ ദിവസം പതിനൊന്നു മണിക്കാണ് തൊട്ടടുത്ത ജോസ്സച്ചായന്റെ വീട്ടിലെ ഫോണിൽ ഐഎസ്ഡി കോൾ വന്നത്. ആറു വയസ്സുകാരി മുത്ത് ഓടിവന്ന് മതിലിനരികിൽ നിന്നും വിളിച്ചു കൂവി ലീല ആന്റിക്ക് ഫോൺ. അമ്മായിയേയും കൂട്ടി ജോസ്സച്ചായന്റെ വീട്ടിൽ പോയി ഫോൺ അറ്റന്റ് ചെയ്തു. ഹലോ....കുട്ടനാണ്, ഞാൻ ഇന്നലെ വൈകിട്ട് നാലു മണിക്ക് സുഖമായി എത്തിച്ചേർന്നു. ശ്രീലങ്കയിൽ നിന്നുള്ള ഫ്‌ളൈറ്റ് താമസിച്ചാണ് പുറപ്പെട്ടത്. അവിടെ സുഖം തന്നെയല്ലേ.... വെയ്ക്കട്ടേ. അമ്മ അടുത്തുണ്ട് ഞാൻ അമ്മയ്ക്ക് കൊടുക്കാം. അമ്മേ അമ്മയ്ക്കുള്ള വിസയ്ക്കും കൂടി ഞാൻ ശ്രമിക്കുന്നുണ്ട്. അയ്യോ അതുവേണ്ട. അവൾക്കുള്ളത് എളുപ്പം ശരിയാക്ക്. ബാക്കി പിന്നെ. പെട്ടെന്ന് ഫോൺ വച്ചു. കിറുകൃത്യം 60 ദിവസം കഴിഞ്ഞപ്പോൾ ലീലയ്ക്കുള്ള ഗൾഫ് വിസ ഓക്കെയായി. കടൽകടന്നുള്ള ആദ്യ വിമാനയാത്ര. ലീല കുട്ടേട്ടന്റെ അരികിലേയ്ക്ക് പറന്നു പൊങ്ങി.
യാത്രയയപ്പ് അതിഗംഭീരം. കുടുംബാംഗങ്ങൾ ഒരു ടെംമ്പോ പിടിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മടക്കയാത്ര നാട്ടുകാർക്കും വീട്ടുകാർക്കും ഒരു വിനോദയാത്ര പോലെയാക്കി. ഏതായാലും നമ്മൾ ഇത്രടം വരെ വന്നല്ലോ. കോവളവും മ്യൂസിയവും ഒക്കെ കണ്ട് മടങ്ങാം എന്താ? കുേട്ടട്ടന്റെ അനുജൻ അഭിപ്രായമാരാഞ്ഞു.
അതിനെന്താ... അങ്ങനെ തന്നെ. ഇരുട്ടുംമുന്നേ വീട്ടിലെത്തിയാൽ മതി. അത്ര തന്നെ.
കുട്ടേട്ടന്റെ വാക്ക് വാക്കായിരുന്നു. ലീല ഗൾഫിലെത്തി ആറുമാസം പിന്നിട്ടപ്പോൾ ഇതാ അമ്മയ്ക്കുള്ള വിസയും റെഡി.
വെറുതെയല്ല. അന്നേരം ലീല നാലുമാസം ഗർഭിണി. അന്യനാട്ടിൽ ഒറ്റയ്ക്ക്. ഒരു സഹായിയുടെ ആവശ്യം വളരെയേറെ വേണ്ട സമയം. അത് അമ്മായിയമ്മ തന്നെയായാലോ അത്രയും നന്ന്.
ദേവകിയമ്മയെ കൂട്ടിക്കൊണ്ടുപോകുവാൻ വന്നത് മത്തായിച്ചേട്ടനായിരുന്നു, പന്തളത്തുകാരൻ. കുട്ടേട്ടന്റെ കമ്പിനിയിൽ തന്നെ ജോലി നോക്കുന്നയാൾ.
അങ്ങനെ ഗൾഫുജീവിതം എല്ലാം കൊണ്ടും പച്ചപിടിച്ചു വരുന്നകാലം. കുട്ടേട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആന്റണി - പെരുമ്പാവൂരുകാരൻ - രണ്ടാമത്തെ പ്രവസത്തോടെ ഭാര്യ മരിച്ചു. സ്വന്തം നിലയിൽ അറബിയുടെ പേരിൽ നടത്തി വരുകയായിരുന്ന സൂപ്പർമാർക്കറ്റ് കുട്ടേട്ടനെ ഏൽപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അത് പിന്നെ ഏറ്റെടുത്ത് നടത്തേണ്ട ചുമതല കുട്ടേട്ടനായിത്തീർന്നു. കമ്പനി ജോലി നഷ്ടപ്പെടുത്താതെ ആറുമാസം നോക്കി നടത്തി. നാട്ടിൽ നിന്നും കംപ്യൂട്ടർ പരീക്ഷ പാസ്സായ ഒരു ബന്ധുവിന് വിസയും ടിക്കറ്റും അയച്ചുകൊടുത്ത് ഗൾഫിൽ വരുത്തി. സൂപ്പർമാർക്കറ്റ് സൂപ്പർവൈസറാക്കി. മൂന്ന് പാക്കിസ്ഥാനികളും ഒരു ഫിലിപ്പൈനിയുമായിരുന്നു മറ്റു സ്റ്റാഫുകൾ. ഒരുവിധം നന്നായി കാര്യങ്ങൾ മുന്നേറി.
സ്റ്റോറിൽ നിന്നുമുള്ള ലാഭവിഹിതം ഒരു നിശ്ചിത തുക അറബിക്കും നാട്ടിൽ ആന്റണിയച്ചായനും കൃത്യമായി നൽകിക്കൊണ്ടിരുന്നു. ഉച്ചയ്ക്ക് കമ്പനിഡ്യൂട്ടി കഴിഞ്ഞാൽ കുട്ടേട്ടനും സൂപ്പർമാർക്കറ്റിൽ കൂടും.
ചില കമ്പനി റെപ്രസന്റേറ്റീവ്മാർ ആ സമയം കുട്ടേട്ടനെ പേഴ്‌സണലായി കണ്ട് വില വർദ്ധനവ് വരാവുന്ന സാധനങ്ങളുടെ വിവരം കൈമാറുകയും സ്റ്റോക്ക് പരമാവധി ഗോഡൗണിൽ കരുതുകയും ചെയ്തു വന്നു. ഈ സേവനത്തിന് കുട്ടേട്ടൻ അവർക്ക് ചെറിയ കമ്മീഷൻ ഏർപ്പാടും ചെയ്തുപോന്നു. ഒറ്റദിവസത്തെ വിലമാറ്റത്താൽ ലക്ഷങ്ങൾ മറിയുന്ന മായാജാലം. കുട്ടേട്ടനെ കമ്പനിപ്പണി ഉപേക്ഷിക്കുവാൻ നിർബന്ധിതനാക്കി.
ലീലയുടെ പ്രസവം ഗൾഫിൽ തന്നെ നടന്നു. അമ്മ കൂടെയുള്ളതിനാൽ നാട്ടിൽ ലീവുകഴിഞ്ഞ് വരുന്ന സുഹൃത്തുക്കൾ മുഖാന്തിരം പ്രസവ ശുശ്രൂഷാ മരുന്നുകൾ, അങ്ങാടി മരുന്നുകൾ തടസ്സമില്ലാതെ ലഭ്യമാക്കി. കുഞ്ഞുമോൾക്ക് ആറുമാസം പ്രായമായപ്പോൾ ദേവകിയമ്മയ്ക്ക് നാട്ടിൽ മടങ്ങിപ്പോയാൽ കൊള്ളാമെന്ന് ഒരാഗ്രഹം.
മൂത്ത മകളുടെ മകൾ ഗർഭിണി. അതും മറ്റൊരു കാരണമായി. ഒറ്റയ്ക്ക് വിടാതെ രണ്ട് വിസിറ്റിങ് വിസകൂടി കൈയിൽ കരുതിക്കൊണ്ട് കുട്ടേട്ടൻ നാട്ടിലേയ്ക്ക് തിരിച്ചു. ഒരാഴ്ചത്തെ വിസിറ്റ്.
നാട്ടിൽ കാലുകുത്തിയതിന്റെ പിറ്റേ ദിവസം രാവിലെ മുതൽ വിസയ്ക്കുള്ള ആവശ്യക്കാരുടെ തെരക്ക് വീട്ടിൽ അനുഭവപ്പെട്ടു. രണ്ടുവിസ കൈയിലുള്ള കാര്യം ആരോ നാട്ടിൽ അറിയിച്ചിരിക്കുന്നു.
ഒരു പ്രത്യേക സ്ഥലത്തുനിന്നുമുള്ള ആവശ്യക്കാർ ഏറെ വന്നപ്പോൾ ചെങ്ങന്നൂർക്കാരൻ മത്തായിച്ചന്റെ വേലയാണിതെന്ന് മനസ്സിലായി. അങ്ങനെ ചുമട്ടുതൊഴിലാളിയായി മാർക്കറ്റിൽ പണിയെടുക്കുന്ന വേലപ്പന്റെ കാര്യം തീർപ്പായി. സഹോദരിയുടെ മകൻ ഓട്ടോ ൈഡ്രവർ രമേശനെ സ്വമേധയാ കുട്ടേട്ടൻ കൂടെക്കൂട്ടി. അങ്ങനെ മൂന്നാളും ചേർന്ന് ഡിസംബർ 25 ന് അതിരാവിലെ 4.30 ന് മസ്‌ക്കറ്റ് എയർപോർട്ടിൽ ലാന്റു ചെയ്തു.
വേലപ്പനെ നേരെ മത്തായിച്ചന്റെ റൂമിൽ കയറ്റി വിട്ടു. വിവരങ്ങൾ തനിക്ക് മനസ്സിലായിയെന്ന് മത്തായിച്ചന് ബോദ്ധ്യമാകട്ടേയെന്നു കരുതി കുട്ടേട്ടൻ.
വേലപ്പൻ തട്ടി വിളിക്കുമ്പോൾ ക്രിസ്തുവിന്റെ ചിത്രത്തിനു മുന്നിൽ മത്തായിച്ചൻ കുരിശു വരയ്ക്കുകയായിരുന്നു. എടാ - വേലനെ - നീ.....സംഘടിപ്പിച്ചായിരുന്നു അല്ലേ - അതിശയമാണല്ലോ ഉം... നന്നായി വരട്ടേ. വാ കേറിവാ ഇന്ന് നമുക്കൊന്നു കൂടാം. ക്രിസ്മസ്സ് അല്ലായോ - ഞാൻ ചപ്പാത്തിക്ക് മാവ് കുഴച്ച് വച്ചിരിക്കുവാ. നീ വായോ...ഞാൻ അൽപ്പം തേയിലയെടുക്കാം എന്താ. അച്ചായൻ സൽക്കാരം തുടങ്ങി.
ഒരു സെക്കന്റ് ഹാന്റ് കാർ, ബെൻസ് വാങ്ങിക്കൊണ്ടാണ് കുട്ടേട്ടൻ തന്റെ ഗൾഫ് ജീവിതത്തിന്റെ രണ്ടാംഘട്ടത്തിന്റെ ജൈത്രയാത്ര ആരംഭിച്ചത്. നമ്പർ 666 തന്റെ ലക്കി നമ്പറാണെന്നാണ് സ്വയം പറഞ്ഞു നടന്നത്. പുള്ളിക്കാരൻ ആരോ പറഞ്ഞുകൊടുത്ത ന്യൂമറോളജി അപ്പാടെ അംഗീകരിച്ചു. 3 ഃ 6=18 1+8=9 തന്റെ ഭാഗ്യ നമ്പറാണെന്ന് ലീലയോടും പറഞ്ഞു.
ലീല കുഞ്ഞിനെ സ്‌ക്കൂൾ വാനിൽ വിടുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇപ്പോൾ മിക്കവാറും വെള്ളിയാഴ്ചകളിൽ ഏതെങ്കിലും കമ്പനി പ്രതിനിധികൾ ഉച്ചയ്ക്ക് അതിഥിയായി ഉണ്ടാകാറുണ്ട്.
ചിക്കനും, മീനും, കേരളീയ വിഭവങ്ങളുമായി ലീല അടുക്കള ഭരിക്കുകയായിരുന്നു. ഉച്ച മയക്കം കഴിഞ്ഞ് മൂന്നു മണിക്ക് കുഞ്ഞു വരുന്നതുവരെ വിസിആറിൽ കാസറ്റിട്ട് സിനിമ കാണലും പതിവാക്കി.
'റൂവി'യിൽ ഒരു മിനി സൂപ്പർ മാർക്കറ്റ് ബ്രാഞ്ച് തുടങ്ങുവാനുള്ള തത്രപ്പാടിലായിരുന്നു കുട്ടേട്ടനും മത്തായിച്ചനും. ഒരു കാട്ട് അറബിയുടെ മകനെ തരത്തിൽ പിടിച്ച് ലൈസൻസും മറ്റുകാര്യങ്ങളും ഒപ്പിച്ചു. സാധനങ്ങൾ കുറേശ്ശേ സ്റ്റോക്ക് ചെയ്യുവാൻ തുടങ്ങി. കേരള സമാജം നേതാക്കളെ കാലേക്കൂട്ടി വിവരങ്ങൾ അറിയിച്ചു. അവരിൽ പ്രമുഖനും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
സ്‌ക്കൂൾ വിട്ട് മകളെ സൂപ്പർ മാർക്കറ്റിൽ ഇറക്കുവാനുള്ള ഏർപ്പാടാക്കിയതു മുതൽ ഉച്ചപ്പടം കാണുന്നത് ഒഴിവാക്കി ലീലകൂടി കടയിൽ പോകുവാൻ തുടങ്ങി. മടക്കയാത്ര വൈകുന്നേരം ഒന്നിച്ച് ബെൻസ് കാറിൽ സകുടുംബം.
ഒരു ഓണക്കാലത്ത് കുട്ടേട്ടനും കുടുംബവും നാട്ടിലായിരുന്നപ്പോഴാണ് ആ ദുരന്ത വാർത്ത എത്തിയത്. റൂവിയിലെ ഗോഡൗണിൽ തീപിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. അനന്തിരവനായിരുന്നു മേൽനോട്ടത്തിന്റെ ചുമതല. വെള്ളിയാഴ്ച പൊതുവേ അവധിയാണല്ലോ ശനിയാഴ്ച വെളുപ്പിനാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക്കൽ സർക്യൂട്ടിൽ നിന്ന് സ്പാർക്കുണ്ടായിട്ടാണ് തീ പടർന്നത് എന്നായിരുന്നു പറഞ്ഞറിഞ്ഞത്.
തൽക്കാലം ലീലയേയും കുഞ്ഞിനേയും നാട്ടിൽ നിർത്തിയിട്ട് കുട്ടേട്ടൻ ഗൾഫിലെത്തി. ആകെ കരിപിടിച്ച ഗോഡൗൺ. കത്തിക്കരിഞ്ഞ സാധനങ്ങൾ ചിതറി കിടക്കുന്ന പരിസരം. ഒന്നേ നോക്കിയുള്ളൂ. വണ്ടി തിരിച്ച് താമസസ്ഥലത്ത് വന്ന് ഫ്ളാറ്റിലെ അലമാര തുറന്ന് ഇൻഷ്വറൻസ് പേപ്പറുകൾ തപ്പി. ഭാഗ്യം ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞിട്ടില്ല. ഇനിയും പതിനേഴു ദിവസം ബാക്കി.
നാട്ടിൽ ലീവിന് പോയിരുന്ന ഇൻഷ്വറൻസ് ഏജന്റിന്റെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ പറഞ്ഞു. ഫോട്ടോകളുടെ പകർപ്പും വിവരങ്ങളും ചേർത്ത് ഓഫീസിൽ പരാതി നൽകുവാൻ ഉപദേശം കിട്ടി. അതിൻപ്രകാരം ലീഗൽ ഓഫീസറെ കണ്ട് പരാതി നൽകി. നാട്ടിൽ നിന്നും മടങ്ങിയെത്തിയാൽ വേണ്ട സഹായം ചെയ്യാമെന്ന് ഏജന്റ് ഏറ്റു.
കമ്പനി സാധനങ്ങൾ സപ്ലെ ചെയ്യുന്ന റെപ്പ്മാർ പുതിയതായി സ്റ്റോക്ക് നൽകുവാൻ തയ്യാറായി. പക്ഷേ, കുട്ടേട്ടൻ അത്ര തിടുക്കത്തിൽ പുനഃരാരംഭിക്കുവാനുള്ള താൽപര്യം കാണിച്ചില്ല. അതിന് കാരണവുമുണ്ടായി. ഒരു സിലോൺകാരൻ കടയിൽ ജോലി നോക്കിയിരുന്നവൻ ലീവിന് പോയപ്പോൾ തന്റെ അനന്തിരവനെക്കുറിച്ച് ഒരു ദുഃസൂചന നൽകിയിരുന്നത് പെട്ടന്ന് ഓർമ്മയിൽ തങ്ങി നിന്നു. അവന്റെ പണത്തിനോടുള്ള ആർത്തിയാണ് യഥാർത്ഥത്തിൽ ഗോഡൗൺ തീവെയ്‌പ്പിന് - അതേ - തീ വെയ്ക്കുകയായിരുന്നതാകാം - എന്ന നിഗമനത്തിൽ കുട്ടേട്ടൻ എത്തിച്ചേർന്നതും.
സൂപ്പർമാർക്കറ്റ് തുറക്കുന്നില്ലേ? പലരുടെയും ചോദ്യത്തിന് ഒടുവിൽ കുട്ടേട്ടൻ മറുപടി പറഞ്ഞു. ഇനി ഇത് നോക്കി നടത്തുവാൻ പ്രാപ്തിയുള്ളവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഒരു മൊത്ത വിലപറഞ്ഞ് കൊടുത്തേയ്ക്കാം. മുറ്റി നിന്ന മൂകതയ്ക്ക് മറുപടിയായി അനന്തിരവൻ പറഞ്ഞു....എങ്കിൽ....ഞാൻ നോക്കി നടത്താം. എനിക്ക് അൽപ്പം സാവകാശം നൽകണം പണം മറിക്കാൻ. അപ്പോ യഥാർത്ഥ ആവശ്യക്കാരനും തീവെയ്പുകാരനും ഒന്നാണെന്ന ബോദ്ധ്യം കുട്ടേട്ടന് വന്നു. മറുപടി ഒന്നുമേ പറയാതെ പെട്ടെന്ന് എഴുന്നേറ്റ് പുറത്തു കിടന്ന കാറിൽ കയറി ഓടിച്ചുപോയി.
മാസങ്ങൾ പലതു കഴിഞ്ഞിട്ടും പുതിയ സ്റ്റോറിന്റെ നടത്തിപ്പ് ആരെയെങ്കിലും ഏൽപ്പിക്കുകയോ തുറന്ന് പ്രവർത്തിപ്പിക്കുകയോ ചെയ്തില്ല. ആകെയൊരു നിരാശ ബാധിച്ചവനെപ്പോലെ കുട്ടേട്ടൻ അലഞ്ഞു. ജോലിക്കാർ ഒരോരുത്തരായി സ്വയം പിരിഞ്ഞുപോയി. അങ്ങനെ ഒടുവിൽ മറ്റു നിവർത്തിയില്ലാതെ അനന്തിരവനും നാട്ടിലേയ്ക്ക് മടങ്ങി.
പിന്നീട് അൽപ്പാൽപ്പമായി നിർജ്ജീവാവസ്ഥയ്ക്ക് മാറ്റം വന്നു. അന്നും മത്തായിച്ചൻ കൂട്ടിനുണ്ടായിരുന്നു. പുതിയ സൂപ്പർ മാർക്കറ്റിന് മകളുടെ പേരാണ് കുട്ടേട്ടൻ നൽകിയത്. 'ട്വിങ്കിൾ സ്റ്റോഴ്‌സ്'. മകളുടെ കുഞ്ഞിലെയുള്ള ഫോട്ടോയാണ് പാക്കിങ് കവറിൽ അച്ചടിച്ചിരുന്നത്.
ദിവസേന നറുക്കെടുപ്പും സമ്മാന വിതരണവും ബിസിനസ്സ് വർദ്ധിപ്പിച്ചു. ഗോഡൗണിന്റെ അഡ്വാൻസ് തുക ഇരട്ടിയാക്കുവാൻ അറബിയെ പ്രേരിപ്പിച്ചത് ഇൻഷ്വറൻസ് തുക ഉടനെ കിട്ടുമെന്നുള്ള വിവരം ലഭിച്ചതുകൊണ്ടായിരുന്നു. ഇൻഷ്വറൻസ് തുകയുടെ തൊണ്ണൂറു ശതമാനവും സാധനങ്ങൾ സപ്ലെ ചെയ്തിരുന്ന കമ്പനി ഏജൻസികൾക്ക് തന്നെ കൊടുക്കേണ്ടതായി വന്നു.
എങ്ങനെയും ഷോപ്പ് നിലനിർത്തുവാനുള്ള പരക്കം പാച്ചിലിനിടയിലാണ് സലാലയിലേയ്ക്കുള്ള യാത്രയിൽ ഒരു താഴ്ചയിലേയ്ക്ക് ഓടിച്ചിരുന്ന വണ്ടി മറിഞ്ഞ് കുട്ടേട്ടൻ ക്രിട്ടിക്കൽ സ്റ്റേജിൽ മൂന്നുദിവസം ഐസി യൂണിറ്റിൽ കിടക്കേണ്ടി വന്നത്. ഡോക്ടർമാർ ആവത് ശ്രമിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹെഡ് ഇഞ്ച്വറിയായിരുന്നു.
നാട്ടിൽ വിവരം അറിയിച്ച് ഡെഡ്‌ബോഡി എംബാം ചെയ്ത് ഫ്‌ളൈറ്റിൽ കൊണ്ടുപോകുമ്പോൾ മത്തായിച്ചനും അറബിയുടെ മകനും അനുഗമിച്ചു. മൂന്നാം ദിവസം നാട്ടിൽ ബോഡിയെത്തിക്കുമ്പോൾ കുട്ടേട്ടന്റെ കുടുംബവീടും പരിസരവും വമ്പിച്ച ആൾക്കൂട്ടം കൊണ്ട് നിറഞ്ഞിരുന്നു.
അനന്തിരവന്റെ ഇടപെടലുകൾ നല്ലവനായ കുടുംബ സ്‌നേഹിയായ അമ്മാവനെ കാലപുരിക്ക് അയച്ചു... അത്ര തന്നെ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍