കെ.സുധാകരൻ ഇനി കെപിസിസിയുടെ അമരക്കാരൻ; ഹൈക്കമാൻഡ് തീരുമാനം അറിയിച്ച് രാഹുൽ ഗാന്ധി; പ്രഖ്യാപനം, ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ; തീരുമാനം, ഗ്രൂപ്പ് വടംവലികളും എതിർപ്പും മറികടന്ന്; തിരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്ന് കരകയറാൻ ഇനി പുതുനേതൃനിര
ന്യൂസ് ഡെസ്ക്
ന്യൂഡൽഹി: കെ സുധാകരൻ ഇനി കെപിസിസിയുടെ അമരക്കാൻ. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡൽഹിയിലും കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചത്. കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്.
ഒരു മാസത്തിലേറെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തത്. എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്.
കെ.കരുണാകരൻ നയിക്കുന്ന ഐ ഗ്രൂപ്പിനേയും എ.കെ.ആന്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് കണ്ണൂർ ഡിസിസി അധ്യക്ഷനായതോടെയാണ് കെ.സുധാകരൻ കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇടം നേടിയെടുക്കുന്നത്. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളിൽ ആർഎസ്എസും സിപിഎമ്മും പരസ്പരം പോരടിച്ചു നിന്നപ്പോൾ അതിനിടയിൽ കോൺഗ്രസ് പാർട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്. ഗാന്ധിയൻ ശൈലി തള്ളി കോൺഗ്രസുകാരെ ആയുധമെടുപ്പിക്കുന്നുവെന്ന ആരോപണം സുധാകരൻ നേരിട്ടെങ്കിലും അണികളുടെ പിന്തുണ എന്നു സുധാകരനുണ്ടായിരുന്നു.
പ്രവർത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികൾക്ക് പ്രിയപ്പെട്ട നേതാവാണ് കെ.സുധാകരൻ. കണ്ണൂരിലും കാസർകോടിലും സുധാകരന് ശക്തമായ സ്വാധീനമുണ്ട്. അതേസമയം കണ്ണൂരിൽ പറയത്തക്ക സ്വാധീനമോ പ്രവർത്തനമോ സുധാകരൻ നടത്തിയിട്ടില്ലെന്നും മറ്റു ജില്ലകളിലെന്ന പോലെ അവിടെയും കോൺഗ്രസ് തകർച്ചയെ നേരിട്ടെന്നും അദ്ദേഹത്തെ എതിർക്കുന്നവർ വിമർശനം ഉന്നയിക്കുന്നുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ കൊണ്ടു വരുന്നതിൽ മറ്റൊരു പ്രധാന തടസമായി നിന്നത് അദ്ദേഹത്തിന്റെ പ്രായമാണ്. 73 വയസുള്ള സുധാകരനെ കെപിസിസി അധ്യക്ഷനായി കൊണ്ടു വന്നു എന്ത് തലമുറമാറ്റമാണ് കേന്ദ്രനേതൃത്വം നടത്തുന്നതെന്ന ചോദ്യം അദ്ദേഹത്തെ എതിർക്കുന്നവർ ഉന്നയിക്കുന്നു. എന്നാൽ
ആഗ്രഹിച്ചപ്പോഴെല്ലാം ഗ്രൂപ്പ് തൻപോരിമയുടെ പേരിൽ തട്ടിത്തെറിപ്പിക്കപ്പെട്ട പദവിയാണ്, പാർട്ടി ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഹൈക്കമാൻഡ് സുധാകരന്റെ ചുമലിൽ വച്ചിരിക്കുന്നത്. 70 കഴിഞ്ഞവർ കെപിസിസി അധ്യക്ഷ സ്ഥാനത്തു വേണോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, യുവാക്കളെ ആവേശം കൊള്ളിക്കുന്ന സുധാകരന്റെ ശൈലിയിൽ ഹൈക്കമാൻഡ് വിശ്വാസമർപ്പിക്കുകയായിരുന്നു..
മാറ്റത്തിന് തുടക്കം, മുന്നിൽ വലിയ വെല്ലുവിളികൾ
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനും യുഡിഎഫിനുമുണ്ടായ പരാജയമാണ് കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചത്. താഴെത്തട്ടിൽ സംഘടന നിർജീവമാണെന്ന അതിരൂക്ഷവിമർശനം ശക്തമായിരിക്കുമ്പോൾ ആണ് പാർട്ടി തലപ്പത്തേക്ക് കെ.സുധാകരൻ എത്തുന്നത്.
2005-ൽ കെ.കരുണാകരന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു പോയ സമയത്ത് സംഘടനയിലുണ്ടായ വിള്ളൽ ഇതുവരേയും നികത്താൻ ഒരു കെപിസിസി അധ്യക്ഷനും സാധിച്ചിട്ടില്ല. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള യാതൊരു നടപടിയും കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഉണ്ടായിട്ടില്ല. ബൂത്ത് തലം മുതലുള്ള സമ്പൂർണ അഴിച്ചു പണിയും സംഘടനാ തെരഞ്ഞെടുപ്പുമെല്ലാം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദ്ദേശങ്ങളായി ഉയരാറുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകളുടെ കോംപ്രമൈസിന്റെ അടിസ്ഥാനത്തിലാണ് സംഘടനയിൽ അഴിച്ചു പണി നടന്നത്.
രമേശ് ചെന്നിത്തലയ്ക്ക് ശേഷം കെപിസിസി അധ്യക്ഷന്മാരായി എത്തിയ വി എം.സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനും പാർട്ടിയെ ഒരു തരത്തിലും മുന്നോട്ട് കൊണ്ടു പോകാനാവാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പില്ലാതാക്കാൻ വന്ന കെപിസിസി അധ്യക്ഷന്മാർ ഒടുക്കം സ്വന്തം ഗ്രൂപ്പൂണ്ടാക്കുന്ന കാഴ്ചയും ഇക്കാലയളവിൽ അണികൾ കണ്ടു.
കോൺഗ്രസ് നയിക്കുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എൽഡിഎഫും നേർക്കുനേർ ഏറ്റുമുട്ടിയിരുന്ന കേരള രാഷ്ട്രീയം ഇപ്പോൾ ഏറെ മാറിക്കഴിഞ്ഞു. 45 വർഷത്തിന് ശേഷമുണ്ടായ അധികാര തുടർച്ച കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്. 1970-80 കാലഘട്ടങ്ങളിൽ യുവാക്കളായി കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് എത്തുകയും പിന്നീട് നീണ്ട പതിറ്റാണ്ടുകൾ അതിന്റെ തലപ്പത്തുണ്ടായിരുന്ന നേതാക്കളാണ് ഇപ്പോഴും കോൺഗ്രസിന്റെ മുഖ്യധാരയിലുള്ളത്.
കെപിസിസി തലപ്പത്ത് നിന്നും തുടങ്ങി മണ്ഡലം കമ്മിറ്റികളിലും ബൂത്തുകളിലും വരെ ഈ വിഭാഗം നേതാക്കളുണ്ട്. ഒരോ പുനഃസംഘടന വരുമ്പോഴും ഇവരെ ഇവരിൽ പകുതി പേരേയും വിവിധ കമ്മിറ്റികളിൽ ഉൾപ്പെടുത്തുകയും ഇതോടെ 140 മണ്ഡലങ്ങളുള്ള കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ വലിയ ജംബോ കമ്മിറ്റികൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ആളു കൂടിയാൽ പാമ്പ് ചാവില്ലെന്ന മട്ടിൽ പാർട്ടിയെ നിർജീവമാക്കിയതിൽ വലിയ പങ്കാണ് ഈ ജംബോ കമ്മിറ്റികൾക്കുള്ളത്. അധികാരവും പദവിയുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്താനാവില്ല എന്ന ഈ വിഭാഗം നേതാക്കളുടെ മനോഗതിയെ ഏങ്ങനെ സുധാകരന് കൈകാര്യം ചെയ്യാനാവും എന്നതാണ് പ്രധാന ചോദ്യം.
സമീപകാലത്ത് കോൺഗ്രസ് ഏറ്റവും കൂടുതൽ ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 2021-ലേത്. എന്നാൽ സ്ഥാനാത്ഥി പട്ടികയുടെ മെറിറ്റ് എവിടെയും ചർച്ച ചെയ്യപ്പെടാതിരിക്കാൻ ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നിൽ നടത്തിയ മൊട്ടയടി പ്രതിഷേധം കാരണമായി മാറി. നേരത്തെ പറഞ്ഞ പോലെ ഒരേ മുഖങ്ങൾ അധികാരത്തിൽ തുടരുമ്പോൾ തന്നെ നിരന്തരം അവഗണന നേരിട്ട ഒരു വിഭാഗം നേതാക്കളും കോൺഗ്രസിലുണ്ട്. ഇവരേയും കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ.സുധാകരന് കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.
പിണറായി വിജയൻ എന്ന ഒറ്റനേതാവിന് കീഴിൽ എണ്ണയിട്ട യന്ത്രം പോലെയാണ് സിപിഎമ്മും എൽഡിഎഫും ഈ സർക്കാരും മുന്നോട്ട് പോകുന്നത്. യുവാക്കളെ വലിയ തോതിൽ ആകർഷിക്കാൻ ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ സിപിഎമ്മിനായി. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്താനുള്ള നയം നടപ്പിലാക്കുക വഴി പാർട്ടിയിലും സർക്കാരിലും തലമുറമാറ്റവും അവർ നടത്തി. ഇങ്ങനെ ഭാവി മുന്നിൽ കണ്ട് സിപിഎം നീങ്ങുമ്പോൾ യുവാക്കൾക്ക് ഇടമില്ലാത്ത അവസ്ഥയാണ് കോൺഗ്രസിൽ. ഈ ആക്ഷേപത്തിന് മറുപടി നൽകാൻ സുധാകരനാവും എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പ്രതീക്ഷിക്കുന്നത്.
പുതിയ കെപിസിസി അധ്യക്ഷന് മുന്നിലെ അടുത്ത പ്രധാന വെല്ലുവിളി എ, ഐ ഗ്രൂപ്പുകളെ തനിക്കൊപ്പം ഒരുമിച്ചു നിർത്തുക എന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ പാർട്ടിക്കുള്ളിൽ നിന്നും വലിയ വിമർശനം ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും ഇപ്പോൾ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോഴും ഹൈക്കമാൻഡ് ഗ്രൂപ്പുകളുടെ താത്പര്യം പരിഗണിച്ചിട്ടില്ല. പാർട്ടി തന്നെ ഇല്ലാതാവുന്ന അവസ്ഥയിൽ ഇപ്പോൾ കെ.സുധാകരനെതിരെ ഒരു തുറന്ന യുദ്ധത്തിന് എ-ഐ ഗ്രൂപ്പുകൾ ധൈര്യപ്പെട്ടേക്കില്ല. എന്നാൽ തങ്ങളുടെ സ്വാധീനം ഇല്ലാതാവുന്ന നീക്കങ്ങൾക്കെതിരെ സമീപ ഭാവിയിൽതന്നെ ഗ്രൂപ്പുകൾ രംഗത്തു വന്നേക്കും. അപമാനിതനായി പുറത്താക്കപ്പെട്ടു എന്ന വികാരം കൊണ്ടു നടക്കുന്ന ചെന്നിത്തലയെ എങ്ങനെ സുധാകരൻ കൈകാര്യം ചെയ്യും എന്നതും കാണാൻ കൗതുകമുള്ള കാഴ്ചയായിരിക്കും.
മുന്നോട്ടുള്ള യാത്രയിൽ കെ.സുധാകരന് പ്രതീക്ഷയേക്കുന്ന ഒരു കാര്യം പ്രതിപക്ഷ നേതാവായുള്ള വി.ഡി.സതീശന്റെ വരവാണ്. തലപ്പത്ത് വിഡി സതീശൻ വന്നതോടെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ഇടപെടലിലും വലിയ മാറ്റം ഇതിനോടകം വന്നു കഴിഞ്ഞു. സർക്കാരിനെ വിമർശിച്ച് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോകുന്ന പതിവ് ശൈലി നിർത്തിയ സതീശൻ സർക്കാരിനൊപ്പം നിന്ന് അവരെ തിരുത്തുകഎന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ മരണം റെക്കോർഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് മാറ്റിയത് സതീശന്റെ ഈ തന്ത്രം ഫലം ചെയ്തുവെന്നതിന് സൂചനയാണ്.
സതീശനും സുധാകരനും നേരത്തെ ചെന്നിത്തല നയിച്ച വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. എന്നാൽ ഇനിയങ്ങോട്ട് അങ്ങനെയല്ല. എ -ഐ ഗ്രൂപ്പുകൾക്ക് ബന്ദലായി ഉയർന്നു വരാനാവും ഇരു നേതാക്കളുടേയും ശ്രമം. ബൂത്ത് തലം മുതൽ പാർട്ടിയെ പുനരുജ്ജീവിക്കുക എന്നതാണ് ഇരുവരുടേയും മുന്നിലെ വലിയ ദൗത്യം. പുതിയ ഊർജ്ജം വേണമെങ്കിൽ യുവാക്കളേയും സ്ത്രീകളേയും മുന്നണിയിലേക്ക് കൂടുതലായി കൊണ്ടു വരണം.
2024-ലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുക. അതിന് മുൻപായി നഷ്ടമായ ന്യൂനപക്ഷ വോട്ടു ബാങ്കിനെ യുഡിഎഫിനെ തിരികെ നേടേണ്ടതായിട്ടുണ്ട്. അധികാരത്തിലിരുന്ന അഞ്ച് വർഷത്തിൽ മുൻപെങ്ങുമില്ലാത്ത വിധം വിവിധ മതസമുദായങ്ങളെ ഒപ്പം നിർത്താൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ യുഡിഎഫിനൊപ്പം ഉറച്ചു നിന്ന മതവിഭാഗങ്ങൾ ഇപ്പോൾ എൽഡിഎഫിനോട് അനുഭാവം കാണിക്കുന്നുണ്ട്. പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ് വൈഭവത്തെ നേരിടാൻ മറുതന്ത്രം കണ്ടെത്തുകയെന്നതു ംവെല്ലുവിളിയായി അവശേഷിക്കുന്നു.
മുന്നണി എന്ന നിലയിൽ യുഡിഎഫിനെ ഒരുമിച്ചു നിർത്തുക എന്നതാണ് അടുത്ത കടമ്പ. ജോസ് കെ മാണി വിഭാഗവും എൽജെഡിയും മുന്നണിയിൽ നിന്നും പോയത് യുഡിഎഫിന് ക്ഷീണം ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർഎസ്പി മുന്നണി സംവിധാനത്തിൽ പരാതിയറിയിച്ചു കഴിഞ്ഞു. അവരെ തിരിച്ചെത്തിക്കാൻ എൽഡിഎഫിലും ആലോചനകളുണ്ട്. ഇടതുവലതു മുന്നണികൾ മാറി മാറി നിന്നിട്ടുള്ള പിജെ ജോസഫിന്റെ കേരള കോൺഗ്രസാണ് യുഡിഎഫിലെ മറ്റൊരു പാർട്ടി.
മലബാറിൽ മുന്നണിയുടെ അടിത്തറ തന്നെ മുസ്ലിം ലീഗിന്റെ വോട്ടുബാങ്കാണ്. എന്നാൽ ലീഗ് വരച്ച വരയിൽ കോൺഗ്രസ് നിൽക്കുന്നുവെന്ന കടുത്ത ആരോപണം ഇനിയും നേതാക്കൾക്ക് തള്ളിക്കളയാനാവില്ല. ലീഗ് കോൺഗ്രസ് വഴങ്ങുന്നുവെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗ് ഭരിക്കുമെന്നമുള്ള പ്രചരണം കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളിൽ പരസ്യമായും രഹസ്യമായും എൽഡിഎഫും ബിജെപിയും ഉന്നയിച്ചിരുന്നു.
കോൺഗ്രസ് നയങ്ങൾക്കൊപ്പം ലീഗിനെ നിലനിർത്തി കൊണ്ടു പോകുക എന്നത് പ്രധാനമാണ്. ന്യൂനപക്ഷ സ്കോളർഷിപ്പ് അടക്കമുള്ള വിഷയങ്ങളിൽ ലീഗിനും കോൺഗ്രസിനും വ്യത്യസ്ത വികാരമുണ്ട്. ലീഗ് നയം കോൺഗ്രസിന്റേതായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയെ മറികടന്ന് ലീഗിനെ ശക്തനായ പങ്കാളിയായി കൂടെ നിർത്താനാവും സതീശന്റേയും സുധാകരന്റേയും ശ്രമം. താഴെത്തട്ടിൽ സംഘടനയെ പുനരുജ്ജീവിപ്പിച്ച് മലബാറിൽ ലീഗിനെ പോലെ സജീവമായി തങ്ങളുടെ അണികളേയും പ്രചരണമുഖത്തിറക്കാൻ കോൺഗ്രസിന് സാധിക്കേണ്ടതുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്