ശോഭാ സുരേന്ദ്രന് പിന്തുണയുമായി രാജഗോപാലും സികെപിയും യോഗത്തിന് എത്തിയില്ല; പികെ കൃഷ്ണദാസ് പക്ഷം നടത്തിയത് കടന്നാക്രമണം ഒഴിവാക്കിയുള്ള വിമർശന തന്ത്രം; എല്ലാവരും കുറ്റപ്പെടുത്തിയത് സംഘടനാ ജനറൽ സെക്രട്ടറിയുടെ വീഴ്ചകൾ; കോർ കമ്മറ്റിയിൽ ഒറ്റപ്പെട്ടത് ആർ എസ് എസുകാരൻ ഗണേശ് മാത്രം; ബിജെപിയിൽ ഇനി അഴിച്ചുപണിക്കാലം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപിയിൽ പുനഃസംഘടന ഉണ്ടായേക്കും. മണ്ഡലം, ജില്ലാ തലം മുതൽ സംഘടനയെ അഴിച്ചുപണി വരും. ഇക്കാര്യത്തിൽ ഇന്നലെ ചേർന്ന കോർ കമ്മറ്റി യോഗത്തിൽ ഏകദേശ ധാരണയായി. സംസ്ഥാന നേതൃത്വത്തിലെ അഴിച്ചുപണിയിൽ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്തു പത്രിക തള്ളിപ്പോയതടക്കമുള്ള വീഴ്ചകളിൽ സംഘടനാ സെക്രട്ടറി എം.ഗണേശിനെതിരെ രൂക്ഷമായ വിമർശനമുണ്ടായി. പത്രിക തള്ളിപ്പോയതു ബിജെപി രാഷ്ട്രീയം ഗൗരവമായി കാണുന്നില്ലെന്ന ചിന്ത ജനങ്ങളിലുണ്ടാക്കിയെന്ന കുറ്റപ്പെടുത്തലുമുയർന്നു. ഇതും തോൽവിക്ക് കാരണമായി. ഗണേശിന് ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്.
പാർട്ടി കോർ കമ്മിറ്റി യോഗം നടക്കാനിരുന്ന സ്ഥലത്ത് അത് അനുവദിക്കാതിരുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്, ലോക്ഡൗൺ കർശന നിയന്ത്രണം അവസാനിച്ച ശേഷം 10 മുതൽ ജനകീയ പ്രക്ഷോഭം നടത്താൻ കോർ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പ്രഭാരി സി.പി.രാധാകൃഷ്ണൻ ദേശീയ നേതൃത്വത്തിനു സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അഴിച്ചുപണിയടക്കമുള്ള ശക്തമായ നടപടികൾക്കു കേന്ദ്ര നേതൃത്വവും തയ്യാറാകും.
സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു കോർ കമ്മിറ്റി യോഗം. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിൽ 3.30നു തുടങ്ങിയ യോഗം രാത്രി 8നാണ് അവസാനിച്ചത്. ഡൽഹിക്കു പോകാനുണ്ടെന്ന കാരണം പറഞ്ഞു കേന്ദ്രമന്ത്രി വി.മുരളീധരൻ 6.50നു യോഗം വിട്ടു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ജനറൽ സെക്രട്ടറിമാരും മുൻ സംസ്ഥാന പ്രസിഡന്റുമാരുമാണു കോർ കമ്മിറ്റിയിലെ അംഗങ്ങൾ. ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ തുടങ്ങിയവരെത്തിയില്ല. ശോഭാ സുരേന്ദ്രന്റെ നിലപാടുകളുമായി ചേർന്നു നിൽക്കുന്നവരാണ് ഇവർ. ശോഭ കോർകമ്മറ്റിയിൽ അംഗമല്ല. കുഴൽപ്പണത്തിൽ ബിജെപി നേതൃത്വത്തെ വിമർശിച്ച നേതാവ് കൂടിയാണ് സികെപി.
ശോഭാ സുരേന്ദ്രന് പിന്തുണയുമായി രാജഗോപാലും സികെപിയും യോഗത്തിന് എത്തിയില്ലെന്ന് തന്നെയാണ് പൊതു വിലയിരുത്തൽ. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് നിലപാടിലാണ് ശോഭ. കോർ കമ്മറ്റി യോഗത്തിൽ പികെ കൃഷ്ണദാസ് പക്ഷം നടത്തിയത് കടന്നാക്രമണം ഒഴിവാക്കിയുള്ള വിമർശന തന്ത്രമാണ്. ഈ യോഗത്തിൽ എല്ലാവരും കുറ്റപ്പെടുത്തിയത് സംഘടനാ ജനറൽ സെക്രട്ടറിയുടെ വീഴ്ചകൾ മാത്രമാണ്. അങ്ങനെ കോർ കമ്മറ്റിയിൽ ഒറ്റപ്പെട്ടത് ആർ എസ് എസുകാരൻ ഗണേശ് മാത്രമാണെന്നതാണ് വസ്തുത.
കൊടകര കുഴൽപണക്കേസ്, ബത്തേരിയിൽ മത്സരിച്ച ആദിവാസി നേതാവ് സി.കെ.ജാനുവിനു പണം നൽകിയെന്ന വിവാദം, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി സുന്ദരയ്ക്കു പിന്മാറാൻ പണം നൽകിയെന്ന ആരോപണം തുടങ്ങിയവ ചർച്ചയായി. എന്നാൽ കടുത്ത ആ്ക്രമണം പികെ കൃഷ്ണദാസ് പക്ഷം ഉയർത്തിയില്ല. കുഴൽപണക്കേസ് അടക്കമുള്ള കാര്യങ്ങൾ പാർട്ടിയുടെ തിരഞ്ഞെടുപ്പുകാല സാമ്പത്തിക ഇടപാടുകൾ കൈകാര്യം െചയ്തയാളെന്ന നിലയിൽ കോർ കമ്മിറ്റിയെ അറിയിക്കുന്നതിൽ സംഘടനാ സെക്രട്ടറി എം.ഗണേശ് പരാജയപ്പെട്ടെന്ന കുറ്റപ്പെടുത്തൽ എം ടി.രമേശ് അടക്കമുള്ള നേതാക്കൾ ഉന്നയിച്ചു.
സംഘടനാപരമായ അഴിച്ചുപണി വേണമെന്ന നിർദ്ദേശം വച്ചതു കേന്ദ്രമന്ത്രി വി.മുരളീധരനാണ്. മണ്ഡലം മുതലുള്ള അഴിച്ചുപണി വേണം. പലയിടത്തും ബൂത്ത് പ്രവർത്തനം പോലുമില്ല. സംഘടനാ അഴിച്ചുപണിക്കു സന്നദ്ധമാണെന്നും എന്നാൽ അതു യോഗ്യരായ നേതാക്കളെ പരിഗണിച്ചു വേണമെന്നും കൃഷ്ണദാസ് പക്ഷം വാദിച്ചു. സംഘപരിവാർ സംഘടനകളെക്കൊണ്ടു ജോലിചെയ്യിപ്പിച്ചു തിരഞ്ഞെടുപ്പു ജയിക്കാനാകില്ല. ബിജെപിക്കു സ്വന്തമായ പ്രവർത്തന സംവിധാനം അത്യാവശ്യമാണെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, മുൻ സംസ്ഥാന പ്രസിഡന്റുമാർ എന്നിവരും സംസ്ഥാനത്തെ സംഘടനാചുമതലയുള്ള പ്രഭാരിയും പങ്കെടുക്കുന്ന കോർ കമ്മിറ്റി യോഗം ഇന്നലെ 3നു ഭാരത് ടൂറിസ്റ്റ് ഹോമിലാണു നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തു കർശന ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ ആർക്കും യോഗങ്ങൾ നടത്താൻ അനുമതി നൽകരുതെന്നു കാണിച്ച് എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ ഉച്ചയോടെ തന്നെ ഹോട്ടൽ മാനേജർക്കു നോട്ടിസ് നൽകി. ഇതോടെ യോഗം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു മാറ്റി.
എതിർശബ്ദം ഇല്ലാതാക്കാനാണു സംസ്ഥാന സർക്കാർ ശ്രമമെന്നു കുമ്മനവും മുരളീധരനും കുറ്റപ്പെടുത്തി. പൊലീസ് സിപിഎം പ്രവർത്തകരെപ്പോലെയാണു പ്രവർത്തിക്കുന്നത്. 11 പേർ മാത്രം പങ്കെടുക്കുന്ന യോഗം നടത്താൻ പോലും അനുവദിക്കില്ലെന്ന നിലയിലേക്കു സർക്കാരും സിപിഎമ്മും നീങ്ങുന്നതു ബിജെപിയെ തകർക്കാൻ അവർ കരുനീക്കുന്നതിനു തെളിവാണ്നേതാക്കൾ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍