22-ാം വയസിൽ ഗൾഫിലെ അപകടത്തിൽ ശരീരം തളർന്നു പോയി; സ്ട്രക്ചറിൽ തിരിച്ചെത്തിയപ്പോൾ കാത്തിരുന്നത് ബാധ്യതകളുടെ അമിതഭാരം; ജീവിതത്തിൽ മുന്നേറാൻ ആകെ ഉണ്ടായിരുന്നത് ഇച്ഛാശക്തി മാത്രം; കുറവുകളെ കഴിവുകളാക്കി മാറ്റി കുട നിർമ്മാണ വൈദഗ്ധ്യം; വിധിക്ക് മുന്നിൽ കീഴടങ്ങാതെ കാട്ടാക്കടക്കാരൻ റഹീം ജീവിതത്തിന് നിറംപകരുമ്പോൾ
വിഷ്ണു ജെജെ നായർ
തിരുവനന്തപുരം: അപകടത്തിൽപെട്ട് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടുപോയിട്ടും, വിരലുകൾക്ക് സ്പർശനശേഷി ഇല്ലാതായിട്ടും റഹീം പ്രതിദിനം നിർമ്മിക്കുന്നത് നൂറുകണക്കിന് കുടകളാണ്. പല വർണങ്ങളിലുള്ള മനോഹരമായ കുടകളിലൂടെ ജീവിതത്തിന് നിറം പകരുകയാണ് കാട്ടാക്കട പേഴുംമൂട് സ്വദേശി എ. റഹീം.
27 വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ വച്ചാണ് റഹീമിന് അപകടം പറ്റുന്നത്. അന്ന് വെറും 22 വയസ് മാത്രമായിരുന്നു പ്രായം. കടം വാങ്ങി ഗൾഫിലെത്തി, അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് കയറി കഷ്ടിച്ച് രണ്ട് മാസം ആയപ്പോഴാണ് അപകടം നടക്കുന്നത്. ഒരു വാഹനം നിയന്ത്രണം വിട്ട് വന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. റഹീം യാത്ര ചെയ്തിരുന്ന കാർ ഓടിച്ചിരുന്ന പാക്കിസ്ഥാനി അടക്കം മൂന്ന് പേർ അവിടെ വച്ചുതന്നെ മരിച്ചു. സ്പൈനൽകോഡിന് പരിക്ക് പറ്റിയ റഹീമിന്റെ അരയ്ക്ക് താഴെ തളർന്നുപോകുകയായിരുന്നു.
നാലര മാസത്തോളം അവിടെ തന്നെ ചികിൽസിച്ച ശേഷമാണ് കമ്പനി അധികൃതർ റഹീമിനെ ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്. അനക്കമില്ലാത്ത ശരീരമായി സ്ട്രച്ചറിൽ തിരിച്ച് നാട്ടിലെത്തുമ്പോൾ റഹീമിനെ കാത്തിരുന്നത് ഗൾഫിൽ പോകാൻ വാങ്ങിയ ഭീമമായ കടങ്ങളുടെ ബാധ്യതയായിരുന്നു. അലോപ്പതിയും ആയുർവേദവും യുനാനിയുമൊക്കെ പരീക്ഷിച്ചു നോക്കിയെങ്കിലും ചലനശേഷി ഭാഗികമായി മാത്രമെ തിരിച്ചുകിട്ടിയുള്ളു. വലതുകൈയ്ക്ക് ഇപ്പോഴും 60 ശതമാനം ചലനശേഷി മത്രമെ ഉള്ളു. ഇടതുകൈയിലെ വിരലുകൾക്ക് ചലനശേഷി ഇല്ല. എങ്കിലും കുറവുകളെക്കാൾ കഴിവുകളെ വളർത്തി കഷ്ടപ്പാടുകളെ അതിജീവിക്കുകയാണ് റഹീം.
വെറും എട്ട് വർഷമേ ആയിട്ടുള്ളു ഭാഗികമായ ചലനശേഷിയെങ്കിലും റഹീമിന് തിരിച്ചുകിട്ടിയിട്ട്. സമീപപ്രദേശങ്ങളിലൊക്കെ സ്കൂട്ടർ ഓടിച്ചുപോകാനൊക്കെ ഇപ്പോൾ റഹീമിന് കഴിയുന്നുണ്ട്. സ്കൂട്ടറിലേയ്ക്ക് കയറാനും ഇറങ്ങാനും പരസഹായം വേണ്ടിവരുമെന്ന് മാത്രം. അങ്ങനെ യാത്ര ചെയ്താണ് കുട നിർമ്മിക്കാനുള്ള സാധനങ്ങൾ എടുക്കാനും നിർമ്മിച്ച ഓർഡർ അനുസരിച്ച് നിർമ്മിച്ച കുടകൾ കൊറിയർ അയയ്ക്കാനുമൊക്കെ റഹീം പോകുന്നത്. അമ്മയുടെയും ഭാര്യയുടെയും രണ്ട് സഹോദരിമാരുടെയും പിന്തുണ റഹീമിനുണ്ട്. കുട കൂടാതെ വിത്ത് വച്ച പേപ്പർ പേനയും റഹീം നിർമ്മിക്കുന്നുണ്ട്. പരിസ്ഥിതി സൗഹാർദ്ദമായ ഈ പേനയിൽ ട്യൂബ് മാത്രമാണ് പ്ലാസ്റ്റിക്ക്. അതായത് 100% പ്ലാസ്റ്റിക്കായ പേനയിൽ നിന്നും 10% മാത്രം പ്ലാസ്റ്റിക്ക് ഉള്ള പേനയിലേയ്ക്കുള്ള മാറ്റം. ഉപയോഗശേഷം വലിച്ചെറിയുന്ന പേനയിൽ പേപ്പർ മണ്ണിൽ ദ്രവിച്ച് അടിയുകയും അതിൽ ഉള്ള വിത്ത് മണ്ണിൽ കിടന്ന് മുളയ്ക്കുകയും ചെയ്യുന്നവിധമാണ് പേനയുടെ നിർമ്മാണം.
കുടയുടെയും പേനയുടെയും വിൽപ്പനയ്ക്ക് ഇന്ന് ഫെയ്സ് ബുക്കും വാട്സാപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളെയും റഹീം ആശ്രയിക്കുന്നുണ്ട്. ഒരു വയസ് പ്രായമുള്ള ചെറിയ കുട്ടികൾക്കുള്ള ടൂ ഫോൾഡ് കുട്ടികുടകൾ മുതൽ കാലൻ കുടകൾ വരെ അദ്ദേഹം നിർമ്മിക്കുന്നുണ്ട്. വലിയ ബ്രാൻഡഡ് കുടകളുടെ വിലയൊന്നും റഹീമിന്റെ കുടകൾക്ക് നൽകണ്ട. 250 രൂപ മുതൽ 500 രൂപ വരെയുള്ള കുടകൾ ഇവിടെ ലഭ്യമാണ്. കുട്ടികൾക്കുള്ള പലതരം ടൂഫോൾഡ് കുടകൾ, നാല് തരത്തിലുള്ള ത്രീ ഫോൾഡ് കുടകൾ, മൂന്ന് തരം കാലൻ കുടകൾ, ഫൈവ് ഫോൾഡ് നാനോ കുടകൾ എന്നിവയാണ് പ്രധാനമായും റഹീം നിർമ്മിക്കുന്നത്. ബ്ലാക്ക്, കളർ, പ്രിന്റ്, പ്രിൽ എന്നിങ്ങനെ പോകുന്നു റഹീം നിർമ്മിക്കുന്ന കുടകളുടെ വൈവിധ്യം. കൈകൊണ്ട് നിർമ്മിക്കുന്നതിനാൽ കുടകളുടെ ഭംഗിക്കോ ഗുണനിലവാരത്തിലോ യാതൊരു കോംപ്രമൈസിനും റഹീം തയ്യാറല്ല. അതിസുന്ദരമായ ഈ കുടകൾ മൂന്ന് വർഷമായിട്ടും കേടുപാടുകളൊന്നുമില്ലെന്ന് അനുഭവസ്ഥർ പറയുന്നു.
കോഴിക്കോട് നിന്നും തൃശൂരിൽ നിന്നുമുള്ള കമ്പനികളിൽ നിന്നും മുന്തിയ ഇനം കിറ്റുകളാണ് കുട നിർമ്മാണത്തിനായി റഹീം വാങ്ങുന്നത്. വാട്സാപ്പിൽ അവർ ഇട്ടുകൊടുക്കുന്ന ചിത്രങ്ങളിൽ നിന്നും ആവശ്യമായവ അദ്ദേഹം തെരഞ്ഞെടുക്കും. അത് കമ്പനി പാഴ്സലായി റഹീമിന് അയച്ചുകൊടുക്കും. സമാനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ കൂട്ടായ്മയായ ആൾ കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് റഹീം. ഈ സംഘടനയുടെ ആഭിമുഖ്യത്തിലാണ് അംഗങ്ങൾക്ക് കുടനിർമ്മാണത്തിനും പേന നിർമ്മാണത്തിനും പരിശീലനം നൽകിയത്. അങ്ങനെയാണ് റഹീമും ഇവ നിർമ്മിക്കാൻ പഠിച്ചത്.
ആദ്യം കുട നിർമ്മിക്കാനാണ് പഠിച്ചത്. സമാനമായ അവസ്ഥയിൽ കേരളത്തിലുടനീളം കുടനിർമ്മാണം നടത്തുന്നവരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അവിടെ ചർച്ചകൾ ചെയ്താണ് കുടനിർമ്മാണത്തിലെ പുതിയ സാങ്കേതിക വിദ്യകളെ പറ്റിയും മറ്റും എല്ലാവരും മനസിലാക്കുന്നത്. പിന്നെയാണ് വിത്ത് വച്ച പേപ്പർ പേന നിർമ്മാണം എന്ന ആശയവും അവരിലുണ്ടാകുന്നത്. വളരെ ചെറിയൊരു ലാഭം മാത്രമാണ് പേനയിലൂടെ അവർക്ക് ലഭിക്കുന്നത്. എന്നാൽ ഒരു വരുമാനം എന്നതിനപ്പുറം നമ്മുടെ പരിസ്ഥിതിക്ക് നൽകുന്ന ഒരു ചെറിയ സംഭാവനയായാണ് ഈ സംരംഭത്തെ അവർ കാണുന്നത്. ഈ കൂട്ടായ്മയുടെ ഉൽപ്പന്നങ്ങൾ ഏറ്റെടുത്ത് വിൽക്കാൻ സഹായം വാഗ്ദാനം ചെയ്ത് പൊതുപ്രവർത്തകൻ കൂടിയായ ഫാദർ ഡേവിസ് ചിറമേൽ അച്ചൻ മുന്നോട്ടുവന്നിട്ടുണ്ട്.
ആവശ്യക്കാർക്ക് പരസ്യങ്ങൾ പ്രിന്റ് ചെയ്തും നൽകാറുണ്ട്. പരസ്യങ്ങൾ പ്രിന്റ് ചെയ്ത പേനകൾക്ക് 10 രൂപയും അല്ലാത്തവയ്ക്ക് 8 രൂപയുമാണ് വില. വിദേശരാജ്യങ്ങളിൽ നിന്ന് പോലും കുടകൾക്കും പേപ്പർ പേനയ്ക്കും ആവശ്യക്കാരെത്താറുണ്ടെന്ന് റഹീം പറയുന്നു. ഐയർലാൻഡിൽ നിന്നൊരാൾ മുന്നൂറ് പേനകളാണ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വാങ്ങിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി പ്രവാസി മലയാളികൾ സ്ഥിരമായി കുടകൾ വാങ്ങാറുണ്ട്.
ഇതൊരു റഹീമിന്റെ മാത്രം കഥയല്ല. കേരളത്തിൽ ഉടനീളം നൂറുകണക്കിന് പേർ ഇത്തരത്തിൽ വീൽച്ചെയറിലും കിടക്കയിലുമായി കുടകളും പേനകളും നിർമ്മിച്ച് ജീവിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം 12 ഓളം പേർ ഇവരുടെ കൂട്ടായ്മയിലുണ്ട്. കോവിഡിന്റെ ഈ കെട്ടക്കാലത്തും ആരുടെ മുന്നിലും കൈനീട്ടാതെ ശാരീരിക അസ്വസ്ഥതകളെ അവഗണിച്ചും നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം കഴിക്കുന്ന അവർ അഭിനന്ദിക്കപ്പെടേണ്ടവർ തന്നെയാണ്. ഈ മഴക്കാലത്ത് വാങ്ങുന്ന കുടകളിൽ ഒന്നെങ്കിലും ഇവരിൽ നിന്നായാൽ അതിവർക്കൊരു സഹായം കൂടിയാണ്.
റഹീമിന്റെ മൊബൈൽ നമ്പർ: 7034 500484
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍