Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിയിൽ നിന്ന് പിന്മാറിയ സുവേന്ദുവിന് അനന്തരവനിലുടെ ചെക്ക് വച്ച് മമത; അഭിഷേക് ബാനർജി ഇനി തൃണമൂൽ ജനറൽ സെക്രട്ടറി; നടപടി തെരഞ്ഞെടുപ്പിൽ വിജയത്തിൽ അഭിഷേകിന്റെ ഇടപെടൽ നിർണ്ണായകമെന്ന് വിലയിരുത്തലിനെത്തുടർന്ന്; രാഷ്ട്രീയ കരുനീക്കങ്ങളിൽ വീണ്ടും ഞെട്ടിച്ച് മമത

പാർട്ടിയിൽ നിന്ന് പിന്മാറിയ സുവേന്ദുവിന് അനന്തരവനിലുടെ ചെക്ക് വച്ച് മമത; അഭിഷേക് ബാനർജി ഇനി തൃണമൂൽ ജനറൽ സെക്രട്ടറി; നടപടി തെരഞ്ഞെടുപ്പിൽ വിജയത്തിൽ അഭിഷേകിന്റെ ഇടപെടൽ നിർണ്ണായകമെന്ന് വിലയിരുത്തലിനെത്തുടർന്ന്; രാഷ്ട്രീയ കരുനീക്കങ്ങളിൽ വീണ്ടും ഞെട്ടിച്ച് മമത

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: മമതയുടെ അനന്തരവൻ പാർട്ടിയിൽ അമിതമായി സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണവുമായി പാർട്ടിവിട്ട സുവേന്ദു അധികാരിക്ക് അതേ നാണയത്തിൽ മറുപടി നൽകി മമത ബാനർജി.അനന്തരവൻ അഭിഷേക് ബാനർജിയെ പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ചാണ് ബംഗാൾ മുഖ്യമന്ത്രിയുടെ മറുപടി.തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് അഭിഷേക് നിർണായക പങ്ക് വഹിച്ചതാണ് പുതിയ ചുമതല ഏൽപ്പിക്കാൻ കാരണം.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെു അഭിഷേകിന്റെ സ്വാധീനം പാർട്ടിയിൽ കൂടുതൽ ഉറപ്പിക്കുന്നതായി പുതിയ ചുമതല.അഭിഷേക് പാർട്ടിയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു എന്നറിയിച്ചാണ് മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ എത്തിക്കുന്നതിനും അഭിഷേക് മുൻകൈ എടുത്തിരുന്നു.

മമതയുടെ നീക്കത്തിന് പിന്തുണയുമായി പിന്നിൽ നിൽക്കുന്ന അഭിഷേക് ബിജെപിയുൾപ്പടെയുള്ളവരുടെ കണ്ണിലെ കരടാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ബംഗാളിൽ എത്തിയപ്പോൾ 'കൊള്ളക്കാരനായ അനന്തരവൻ' എന്നാണ് അഭിഷേകിനെ വിശേഷിപ്പിച്ചത്. ഇതിനെതിരെ മമത ശക്തമായി രംഗത്തെത്തിയിരുന്നു.

എംപി കകോലി ഘോഷ് ഡസ്തിദറിനെ വനിതാ വിഭാഗം പ്രസിഡന്റായും സായോനി ഘോഷിനെ യൂത്ത് വിങ് പ്രസിഡന്റായും നിയമിച്ചു. അഭിഷേക് ബാനർജിയായിരുന്നു യൂത്ത് വിങ് പ്രസിഡന്റ്. മറ്റു സംസ്ഥാനങ്ങളിലേക്കും പാർട്ടി വ്യാപിപ്പിക്കാനുള്ള നീക്കം ആരംഭിച്ചെന്ന് മുതിർന്ന നേതാവ് പാർഥ ചാറ്റർജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP