സ്ത്രീകൾക്ക് വീടിനു വെളിയിൽ ഇറങ്ങാൻ അനുമതിയില്ല; വെള്ളക്കാരായതുകൊണ്ട് മാത്രം കുട്ടികൾ ആക്രമിക്കപ്പെടുന്നു; തെരുവിന്റെയും കടകളുടെയും നിയന്ത്രണങ്ങൾ മുസ്ലീങ്ങൾക്ക് മാത്രം; ശരിഅത്ത് കോടതിയും സജീവം; ബ്രിട്ടനിൽ താലിബാൻ ഭരണം നടക്കുന്ന കഥ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്ന് ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് പൊളിറ്റിക്കൽ ഇസ്ലമൈസേഷൻ അഥവാ ഇസ്ലാമിന്റെ രാഷ്ട്രീയവത്ക്കരണം. പാവപ്പെട്ട, സമാധാനപ്രേമികളായ ഇസ്ലാം മതവിശ്വാസികളാണ് ഇതുകാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് എന്നതാണ് സത്യം. ഒരു തെറ്റും ചെയ്യാതെ നിഷ്കളങ്കരായ വിശ്വാസികൾപോലും ഇതുകാരണം പലപ്പോഴും സംശയത്തിന്റെ നിഴലിൽ വരുന്നു. ബ്രിട്ടനിലും ഇത്തരത്തിലുള്ള ഇസ്ലാമിന്റെ രാഷ്ട്രീയവത്ക്കരണം ആരംഭിച്ചിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബ്ലാക്ക്ബേണിൽ വെള്ളക്കാർക്ക് പ്രവേശിക്കാൻ അനുമതിയില്ലാത്ത സ്ഥലങ്ങൾ ഉണ്ടത്രെ! അതുപോലെ,ബ്രാഡ്ഫോർഡിലെ കടുത്ത യാഥാസ്ഥികരായ രക്ഷകർത്താക്കൾ താലിബാൻ നിയമങ്ങളോട് സമാനമായ കടുത്ത നിയമങ്ങൾ അനുസരിച്ചാണ് കുട്ടികളെ വളർത്തുന്നതെന്നും ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഫോറിൻ സർവീസസിൽ പ്രൊഫസറായ ഈദ് ഹുസൈൻ പറയുന്നു. അദ്ദേഹം നേരിട്ടു നടത്തിയ സർവ്വേയുടെ ഫലമായാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
എ ജേർണി എക്രോസ് മുസ്ലിം ബ്രിട്ടൻ എന്ന പഠന റിപ്പോർട്ടിലാണ് ഹുസൈൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിലെ വലിയ മോസ്കുകളിലും അതിനെ ചുറ്റിപ്പറ്റിയുള്ള ഇസ്ലാമിക സമൂഹത്തിലും നടത്തിയ പഠനങ്ങളാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം പറയുന്നു. കിഴക്കൻ ലണ്ടനിലെ ടവർ ഹാംലെറ്റ്സിൽ ജനിച്ചുവളർന്ന ഹുസൈനും തന്റെ യൗവ്വനകാലത്ത് ജിഹാദിയാകാനുള്ള പരിശീലനം നേടിയ വ്യക്തിയാണ്. ബ്ലൂവാട്ടർ ബോംബേഴ്സ് നേതാവായ ഒമർ ഖ്യയ്യാമിനെ പോലുള്ളവരായിരുന്നു ഹുസൈന്റെ പരിശീലകർ.
അടുത്ത ആഴ്ച്ച പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിൽ താൻ ഈ സർവ്വേ നടത്തിയത് എങ്ങനെയെന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്. വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് ഒത്തുകൂടുന്നവരുമായും, ടാക്സി ഡ്രൈവർമാർ, കടയുടമകൾ, ഇമാംമാർ തുടങ്ങിയവരുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളും അദ്ദേഹം നൽകുന്നുണ്ട്. ഇതിലാണ് പല വെള്ളക്കാരും തങ്ങൾ പോകുവാൻ ഭയപ്പെടുന്ന ഇടങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 12 വയസ്സുള്ള ഒരു ബാലനെ വെള്ളക്കാരനായതുകൊണ്ടുമാത്രം ഏഷ്യൻ വംശജരായ മുസ്ലീങ്ങൾ ആക്രമിച്ച കഥ അതിൽ ഒരാൾ പറയുന്നുമുണ്ട്. ബ്ലാക്ക്ബേണീലായിരുന്നു ഈ സംഭവം നടന്നത്.
ബോൾട്ടൺ, ഡ്യുസ്ബറി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങൾ തികച്ചും മറ്റൊരു ലോകത്താണെന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. പ്രദേശവാസികളായ വെള്ളക്കാരുമായി ഒരു അടുപ്പവും ഉണ്ടാക്കാതെയാണ് ഇവിടങ്ങളിൽ മുസ്ലിം മതവിശ്വാസികൾ കഴിയുന്നത്. അതുപോലെ ബ്രാഡ്ഫോർഡിലെ ചില രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികൾ നാടകം, തീയറ്റർ, ഡാൻസ് ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ടെന്നും പറയുന്നു. താലിബാൻ നിയമങ്ങളോട് സമാനമായ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഇവർ ശാരീരികമായി ബ്രിട്ടനിലാണ് ജീവിക്കുന്നതെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്നും ഹുസൈൻ പറയുന്നു.
ദിയോബന്ദിസിന്റെയും തബ്ലീഗി ജമാ അത്തിന്റെയും ഒരു ആഗോള ആസ്ഥാനമായ ബ്ലാക്ക്ബേണിലേക്ക് പോകാൻ വെള്ളക്കാർ പലരും ഭയപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ബ്രിട്ടനിലെ പല മോസ്കുകളിലും മേധാവിത്വം തീവ്ര മതവിശ്വാസം പുലർത്തുന്നവർക്കാണെന്നും പുസ്തകത്തിൽ പറയുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ രൂപീകരണത്തിന് ഉത്തരവാദികളായ ദിയോബന്ദീസ് ആണ് ബ്രിട്ടനിലെ പകുതിയിലധികം മോസ്കുകൾ ഭരിക്കുന്നത്. 2019-ൽ ഇവിടെ നടന്ന ഒരു സമ്മേളനത്തിൽ 12,000 വിശ്വാസികൾ പങ്കെടുത്തതായും അദ്ദേഹം പറയുന്നു. ഇവർ എല്ലാവരും പുരുഷന്മാരായിരുന്നു.
നഗരത്തിലെ വാലി റേഞ്ച് ഏരിയായിൽ തീവ്രവാദികളുടെ സാന്നിദ്ധ്യം അധികമാണെന്നാണ് ഹുസൈൻ സംസാരിച്ച വെള്ളക്കാരിൽ ഭൂരിഭാഗവും പറയുന്നത്. രാത്രി ഇരുട്ടിയാൽ ഈ ഭാഗത്തേക്ക് പോകാൻ വെള്ളക്കാർ ഭയപ്പെടുന്നു. അതുമാത്രമല്ല, ഇംഗ്ലീഷ് പതാക ഉയർത്തിയാൽ നിങ്ങളെ വംശീയ വാദി എന്ന് മുദ്രകുത്തി നിയമനടപടികൾ സ്വീകരിക്കാൻ ബ്ലാക്ക്ബേൺ ആൻഡ് ഡാർവെൻ കൗൺസിൽ ശ്രമിക്കുമെന്ന ആരോപണവും ചിലർ ഉന്നയിക്കുന്നുണ്ട്.
അതുപോലെ ഒരു മുസ്ലിം സ്കൂളിൽ പെൺകുട്ടികൾ നീന്തൽ വസ്ത്രങ്ങൾ ധരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് അവിടത്തെ പ്രധാന അദ്ധ്യാപിക പെൺകുട്ടികളെ നീന്തൽ ക്ലാസ്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയതായി മുൻ കൗൺസിലർ സൈമ അഫ്സൽ പറയുന്നു. അതേസമയം, ബ്രാഡ്ഫോർഡ് 30 വർഷത്തിനുള്ളിൽ ഒരു അപ്പാത്തീർഡ് നഗരമായി മാറുമെന്നും ഹുസൈൻ നിരീക്ഷിക്കുന്നു. വെള്ളക്കാരെ കാണാനില്ലെന്നു തന്നെ പറയാം. നിരവധി മോസ്കുകളും മദ്രസകളും ഉള്ള ഒരു നഗരം കൂടിയാണിത്.
ഇവിടെയാണ് രക്ഷകർത്താക്കൾ കുട്ടികളെ കലാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കുന്നത്. കലാപ്രവർത്തനം മതവിശ്വാസത്തിന് എതിരാണെന്നാണ് ഇവർ കാരണമായി പറയുന്നത്. അതിനിടയിൽ ഒരുദിവസം ഇസ്ലാം ബ്രാഡ്ഫോർഡ് സെന്റർ സന്ദർശിച്ച ഈദ് ഹുസൈന് അവിടെ ഒരു ഇമാം ആധുനിക കണ്ടുപിടുത്തങ്ങളെ നിരാകരിക്കാൻ അനുയായികളോട് ആഹ്വാനം ചെയ്യുന്നതും കേൾക്കേണ്ടി വന്നു. ഓരോ പുതിയ കണ്ടുപിടുത്തങ്ങളൂം ദൈവത്തിന്റെ പാതയിൽ നിന്നുള്ള വ്യതിയാനങ്ങളാണെന്നും അത്തരം വ്യതിയാനങ്ങൾ ഒരുത്തനെ നരകത്തിലെത്തിക്കുമെന്നായിരുന്നു ഇമാം പറഞ്ഞത്.
അതേസമയം ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹ മദ്ധ്യത്തിൽ നിന്നും ഒളിപ്പിച്ചു നിർത്താനാണ് ഇവിടുള്ള വിശ്വാസികൾ ഏറെയും ശ്രമിക്കുന്നതെന്ന് ഒരു ഇമാം തന്നോട് പറഞ്ഞതായി ഹുസൈൻ വെളിപ്പെടുത്തുന്നു. അത്തരം കുട്ടികൾക്ക് സർക്കാർ നൽകുന്ന ധനസഹായം വാങ്ങി ഇവർ ബിസിനസ്സ് ആരംഭിക്കുകയോ അല്ലെങ്കിൽ മറ്റു മക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ പ്രദാനം ചെയ്യുകയോ ആണ് ചെയ്യുന്നതെന്ന് ഇമാം വെളിപ്പെടുത്തിയത്രെ.
ഭൗതികമായി ബ്രിട്ടനകത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും ഡ്യുസ്ബറിയിൽ എത്തിയാൽ വേറെ ഏതോ ലോകത്ത് എത്തിച്ചേർന്ന പ്രതീതിയായിരിക്കും ഉണ്ടാവുക എന്ന് ഈദ് ഹുസൈൻ പറയുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മോസ്കുകളിൽ ഒന്നായ മാർകാസി മോസ്ക് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ, ഇതിൽ പ്രാർത്ഥനയ്ക്കായി പ്രവേശിക്കാൻ സ്ത്രീകൾക്ക് അവകാശമില്ല. ഭർത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകൾക്ക് വീടിന് വെളിയിൽ പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ് ഇവിടെ നിലവിലുള്ളതെന്ന് ഹുസൈൻ പറയുന്നു.
കർശനമായ ഖലീഫിസത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന യാഥാസ്ഥിക മുസ്ലീങ്ങളാണ് ഡ്യുസ്ബറിയിൽ ഏറെയുള്ളത്. ഇവർ പ്രദേശവാസികളായ വെള്ളക്കാരോട് സംസാരിക്കുക കൂടി ചെയ്യില്ലെന്നും ഹുസൈൻ പറയുന്നു. നിറയെ ഫലസ്തീൻ പതാകകൾ പാറിക്കളിക്കുന്ന ഒരു മോസ്കായിരുന്നു ഡിഡ്സ്ബറിയിൽ ഹുസൈൻ കണ്ടത്. ഇവിടെ ഒരു ശരിയത്ത് കോടതിയും പ്രവർത്തിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങൾ വിശ്വാസികളിൽ ഏറിയപങ്കും ഇവിടെയാണ് പരിഹരിക്കുന്നത്.
മാഞ്ചസ്റ്ററിലും എഡിൻബർഗിലുമൊക്കെ ഇങ്ങനെയുള്ള തീവ്ര മതവിശ്വാസികളെ കണ്ടുമുട്ടിയ കഥകൾ പുസ്തകത്തിൽ ഹുസൈൻ വിവരിക്കുന്നുണ്ട്. തികച്ചും അക്രമങ്ങൾ നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ വളർന്ന അഭയാർത്ഥികൾക്ക് സമാധാനപരമായ ഒരു അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവില്ലെന്ന് ഒരു കൗൺസിലർ തന്നോട് പറഞ്ഞതായും അദ്ദേഹം പറയുന്നു.
ഗ്ലാസ്ഗോയിൽ ചിലയിടങ്ങളിൽ പെൺകുട്ടികളെ ഹിജാബ് ധരിപ്പിക്കാൻ നിർബന്ധിതരാക്കിയപ്പോൾ ബിർമ്മിങ്ഹാമിലെ ഒരുകൂട്ടർ പറഞ്ഞത് തങ്ങൾ ശരിയത്ത് അടിസ്ഥാനമാക്കിയുള്ള ഒരു ഭരണകൂടത്തിനായി കാത്തിരിക്കുന്നു എന്നാണ്. ഇവിടെയും ഹിജാബ് പലയിടങ്ങളീലും നിർബന്ധമാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ഒരിക്കലും പുരുഷന് സമാനമാകാൻ കഴിയില്ലെന്നാണ് ഇതിനു കാരണമായി പറയുന്നത്. മറയ്ക്കേണ്ട ഭാഗങ്ങൾ സ്ത്രീ മറയ്ക്കുക തന്നെ വേണമെന്ന് ഇവർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്