ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് പറയുന്നത് സുധാകരന്റെ പേര്; എ വിഭാഗം അനിശ്ചിതത്വത്തിൽ; അട്ടിമറിക്ക് അവസാന നിമിഷം വരെ ശ്രമിക്കാൻ കെസിയും; മറുനാടൻ സർവ്വേയിൽ പ്രതിഫലിച്ചത് അണികളുടെ വികാരവും; കെപിസിസി അധ്യക്ഷനെ കണ്ടെത്താൻ ഫോണിലൂടെ ചർച്ച തുടങ്ങി ഹൈക്കമാണ്ട്; സുധാകരന് തന്നെ മുൻതൂക്കം; ലോക്ഡൗണിന് ശേഷം പ്രഖ്യാപനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ചർച്ചകളിൽ വീണ്ടും കെ സുധാകരന് മുൻതൂക്കം. പുതിയ കെപിസിസി അധ്യക്ഷനെ ഉറപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ടെലിഫോണിൽ നേതാക്കളുമായി സംസാരിച്ചു തുടങ്ങി. അണികളുടെ പൊതുവികാരം സുധാകരന് ഒപ്പമാണെന്ന് ഹൈക്കമാണ്ട് തിരിച്ചറിയുന്നു. എന്നാൽ രണ്ടാം നിര നേതാക്കൾ ആരും സുധാകരനെ പിന്തുണയ്ക്കുന്നില്ല. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ആരു വേണമെങ്കിലും കെപിസിസിയെ നയിക്കട്ടേ എന്ന നിലപാടിലാണ്.
ഈ സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടൽ. എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവരെയാണു താരിഖ് വിളിക്കുന്നത്. ഇന്നലെ മാത്രം പതിനഞ്ചോളം നേതാക്കളുമായി സംസാരിച്ചു. ഇന്നലെ പുറത്തു വിട്ട മറുനാടൻ സർവ്വേയിൽ സുധാകന് വലിയ മുൻതൂക്കമാണ് ലഭിച്ചത്. ഇതെല്ലാം മനസ്സിൽ വച്ചാണ് എഐസിസിയുടെ അന്വേഷണം. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച നിർദ്ദേശമാണു പ്രധാനമായും ആരായുന്നത്. ആരുടെയും പേര് ഇങ്ങോട്ടു നിർദ്ദേശിക്കുന്നില്ല. ഐയിൽ കെ.സുധാകരനെ അനുകൂലിക്കുന്നവർ അദ്ദേഹത്തിന്റെ പേരു പറയുന്നുണ്ട്. എന്നാൽ ഗ്രൂപ്പ് ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ല. ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരമാണ് ഇത്.
കെസി വേണുഗോപാലാണ് സുധാകരന് മുന്നിലുള്ള വലിയ വെല്ലുവിളി. അവസാന നിമിഷം വരെ അട്ടിമറി സാധ്യതകൾ ആരും തള്ളിക്കളയുന്നില്ല. എ വിഭാഗത്തിലെ അവ്യക്തത മുതലാക്കാനാണ് നീക്കം. ആരുടെയും പേരു പറയാനില്ല എന്നതിൽ തന്നെ എ വിഭാഗം നിൽക്കുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഉന്നത നേതാക്കളെ വിശ്വാസത്തിലെടുക്കാതെയാണു പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതെന്ന വികാരം ഇരുഭാഗത്തും ശക്തമാണ്. ഫോണിൽ ചർച്ച ആരംഭിച്ചതോടെ അതിനു ശേഷം താരിഖ് അൻവർ നേരിട്ടെത്തി ചർച്ചകൾക്കു മുതിരുമോ എന്ന സന്ദേഹവും നേതാക്കളിൽ ഉയർന്നു. ലോക്ഡൗണിനു ശേഷം ഇവിടെ എത്തുമെന്ന അറിയിപ്പാണു നേരത്തേ നൽകിയിരുന്നത്. അതായത് ലോക്ഡൗണിന് ശേഷം മാത്രമേ പുതിയ കെപിസിസി അധ്യക്ഷൻ ഉണ്ടാകാൻ ഇടയുള്ളൂ.
അധ്യക്ഷ പദവിയിലേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് കെ സുധാകരനായിരുന്നു. സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിൽ എത്തണം എന്ന ആഗ്രഹമാണ് അണികളിൽ ഭൂരിഭാഗവും പ്രകടിപ്പിക്കുന്നതും. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസ് അണികൾക്ക് നവോന്മേഷം പകരാൻ അദ്ദേഹം തന്നെ വേണമെന്നതായിരുന്നു പൊതു വികാരം. കോൺഗ്രസ് അണികളുടെ ആഗ്രഹം എന്താണെന്ന് അറിയാൻ വേണ്ടി മറുനാടൻ മലയാളിയും ഒരു ഓൺലൈൻ സർവേ സംഘടിപ്പിച്ചിരുന്നു. കെ സുധാകരൻ, കെ വി തോമസ്, പി ടി തോമസ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ എന്നിവരെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു മറുനാടൻ സർവേ. ഈ ഓൺലൈൻ സർവേയുടെ ഫലവും സൂചിപ്പിക്കുന്നത് കോൺഗ്രസ് അണികൾ കാത്തിരിക്കുന്ന ആ നേതാവ് കെ സുധാകരൻ തന്നെയാണ് എന്നാണ്.
ആരാകണം പുതിയ കെപിസിസി അധ്യക്ഷൻ എന്ന ചോദ്യത്തിന് ഉത്തരം തേടി മറുനാടൻ നടത്തിയ സർവേയിൽ എതിരാളികളില്ലാത്ത വിധം ഭൂരിപക്ഷത്തിനാണ് സുധാകരനെ അണികൾ തിരഞ്ഞെടുക്കുന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ 94 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണം എന്നാണ്. കോൺഗ്രസിന് പുതിയ അധ്യക്ഷൻ വേണമെന്ന ആവശ്യം ശക്തമായപ്പോൾ അണികൾ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് കെ സുധാകരന്റെ പേരായിരുന്നു. മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സുധാകരന്റെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ, അദ്ദേഹത്തെ വർക്കിങ് പ്രസിഡന്റാക്കി ഒതുക്കുകയാണ് ഉണ്ടായത്. ഇപ്പോൾ കണ്ണൂരിൽ നിന്നുള്ള പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ പ്രതിപക്ഷത്തെ കോൺഗ്രസിനെ നയിക്കാൻ സുധാകരനാണ് മികച്ചതെന്ന ചിന്തയാണ് കോൺഗ്രസ് അണികളിൽ ശക്തമായിരിക്കുന്നതും.
അഞ്ചു നേതാക്കളെ ഉൾപ്പെടുത്തിയ മറുനാടൻ സർവേയിൽ സുധാകരൻ എതിരാളികൾ ഇല്ലാത്ത വിധത്തിൽ പിന്തുണ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള പി ടി തോമസിന് പോലും 3.3 ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കെ സുധാകരനൊപ്പം കോൺഗ്രസ് ഹൈക്കമാൻഡ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കൊടിക്കുന്നിൽ സുരേഷിന് തുച്ഛമായ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. 1.3 ശതമാനം വോട്ടുകളാണ് കൊടിക്കുന്നിലിന് ലഭിച്ചത്. എ ഗ്രൂപ്പിലെ പ്രമുഖനായ ബെന്നി ബെഹനാന് സർവേയിൽ ലഭിച്ചത് 0.6 ശതമാനം വോട്ടുകൾ മാത്രം. കെ വി തോമസിന് 0.8 ശതമാനം പേരുടെ പിന്തുണയുമാണ് ലഭിച്ചത്. 25,000 ആളുകളാണ് രണ്ട് ദിവസങ്ങളിലായി നടത്തിയ ഓൺലൈൻ അഭിപ്രായ സർവേയിൽ പങ്കെടുത്തത്.
അണികളുടെ മനസ്സിൽ സുധാകരൻ എതിരാളികളില്ലാതെ നിലനിൽക്കുന്നത്. കോൺഗ്രസിലെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന അഞ്ച് പേരുകൾ ഉൾപ്പെടുത്തിയായിരുന്നു മറുനാടൻ സർവേ നടത്തിയത്. ഒരു ഐപി അഡ്രസിൽ നിന്നും ഒരാൾക്ക് വോട്ടു ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള സർവേയാണ് മറുനാടൻ നടത്തിയത്. ഗൂഗിൾ ഷീറ്റ് വഴിയാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. അതിനാൽ തന്നെ ഇതിൽ കൃത്രിമത്വം നടത്താൻ കഴിയാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍