സതീശനെ തല്ലിയും ബാലഗോപാലിനെ തലോടിയും ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്; പുതുക്കിയ ബജറ്റ് കോവിഡ് പ്രതിരോധത്തിന് ആത്മവിശ്വാസം പകരുന്നത്; പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയം 20000 കോടിയുടെ ആരോഗ്യ പാക്കേജ്; പുതിയ ബജറ്റ് അനിവാര്യമായിരുന്നെന്നും ഐസക്ക്; ഒപ്പം ബജറ്റ് കണക്കുകൾ പരിശോധിക്കാതെ വിമർശിക്കരുതെന്ന് സതീശന് ഉപദേശവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിലും സംസ്ഥാന വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ആത്മവിശ്വാസം പകരുന്ന ബജറ്റാണ് ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്ക് ബജറ്റിനെ പിന്തുണച്ചത്.
തന്റെ ബജറ്റിന് ഒരു പുതുക്കൽ അനിവാര്യമായിരുന്നു. ആദ്യത്തെ കാരണം കോവിഡ് പകർച്ചവ്യാധി മൂർച്ഛിച്ചതാണ്. ഇതിന്റെ ഫലമായി സംസ്ഥാന തനതു നികുതി വരുമാനത്തിൽ 1287 കോടി രൂപയെങ്കിലും കുറവുണ്ടാകും. നികുതിയേതര വരുമാനത്തിൽ 500 കോടി രൂപയും അങ്ങനെ 1787 കോടി രൂപയുടെ കുറവ് നേരത്തെ അവതരിപ്പിച്ച ബജറ്റ് കണക്കിൽ നിന്ന് ഉണ്ടാകും. രണ്ടാമത്തെ കാരണം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകളാണ്. ജനുവരിയിൽ ബജറ്റ് തയ്യാറാക്കുന്നവേളയിൽ ഇതുസംബന്ധിച്ചു വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോൾ കേന്ദ്ര ബജറ്റ് രേഖകൾ പ്രകാരം സംസ്ഥാനത്തിനു 19,891 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കും. ഈ തുക എവിടെയെന്നുള്ളതാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ഒരു ചോദ്യം. നിയമസഭാ അംഗങ്ങൾക്കു വിതരണം ചെയ്തിട്ടുള്ള റിവൈസ്ഡ് ബജറ്റ് ഒറ്റനോട്ടത്തിൽ എന്ന രേഖയുടെ രണ്ടാം പേജിൽ കൃത്യമായി നൽകിയിട്ടുണ്ടെന്നും ഐസക്ക് പറയുന്നു.
ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം 20,000 കോടി രൂപയുടെ കോവിഡ് പാക്കേജാണ്. എന്നാൽ ബജറ്റ് രേഖ പ്രകാരം അധികച്ചെലവ് 1,715 കോടി രൂപ മാത്രമാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇത് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ അധികച്ചെലവ്. ഇതിനു പുറമേ ബജറ്റ് കണക്കിനുള്ളിൽ 2,605 കോടി രൂപയുടെ വർദ്ധനവുണ്ട്. ഇവ രണ്ടും കൂട്ടിയാലും 20,000 കോടി രൂപ വരില്ല. കാരണം ഈ പാക്കേജിൽ 8,300 കോടി രൂപ സർക്കാരിന്റെ പലിശ സബ്സിഡിയോടുകൂടിയ കേരള ബാങ്ക്, കെ.എഫ്.സി, കുടുംബശ്രീ തുടങ്ങിയ ഏജൻസികളെ ഉപയോഗപ്പെടുത്തി ചെറുകിട മേഖലയിലേയ്ക്ക് നൽകുന്ന വായ്പകളാണ്. ഇങ്ങനെ സർക്കാരിന്റെ ചെറുസഹായത്തോടെ ധനകാര്യ മേഖലയിൽ നിന്നും വലിയ തോതിൽ പണം സംസ്ഥാന സമ്പദ്ഘടനയ്ക്കുവേണ്ടി ലിവറേജ് ചെയ്യണമെന്നുള്ളതു തന്നെയാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്.
ബജറ്റ് കണക്കുകൾ വിശദമായി പരിശോധിക്കാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതു ശരിയല്ലായെന്നു പ്രതിപക്ഷ നേതാവിനെ ഓർമ്മിപ്പിക്കുകയാണെന്നും ഐസക്ക് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ഡോ. തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
കോവിഡ് രണ്ടാംഘട്ട വ്യാപനത്തെ ആദ്യഘട്ടത്തിലെന്നപോലെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും കോവിഡ് കാലഘട്ടത്തിലും സംസ്ഥാന വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ആത്മവിശ്വാസം നൽകുന്നതാണ് ഇന്നു നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ്.
ഇത്തരത്തിൽ ഒരു പുതുക്കൽ അനിവാര്യമാക്കിയ രണ്ടു സംഭവവികാസങ്ങൾ കഴിഞ്ഞ നാലു മാസത്തിനിടയിൽ ഉണ്ടായി. ആദ്യത്തേത് കോവിഡ് പകർച്ചവ്യാധി മൂർച്ഛിച്ചതാണ്. ഇതിന്റെ ഫലമായി സംസ്ഥാന തനതു നികുതി വരുമാനത്തിൽ 1287 കോടി രൂപയെങ്കിലും കുറവുണ്ടാകും. നികുതിയേതര വരുമാനത്തിൽ 500 കോടി രൂപയും അങ്ങനെ 1787 കോടി രൂപയുടെ കുറവ് നേരത്തെ അവതരിപ്പിച്ച ബജറ്റ് കണക്കിൽ നിന്ന് ഉണ്ടാകും.
രണ്ടാമത്തെ സംഭവവികാസം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകളാണ്. ജനുവരിയിൽ ബജറ്റ് തയ്യാറാക്കുന്നവേളയിൽ ഇതുസംബന്ധിച്ചു വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോൾ കേന്ദ്ര ബജറ്റ് രേഖകൾ പ്രകാരം സംസ്ഥാനത്തിനു 19,891 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കും. ഇതു ഞാൻ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ വ്യക്തമാക്കിയതാണ്. ഈ തുക എവിടെയെന്നുള്ളതാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ഒരു ചോദ്യം. നിയമസഭാ അംഗങ്ങൾക്കു വിതരണം ചെയ്തിട്ടുള്ള റിവൈസ്ഡ് ബജറ്റ് ഒറ്റനോട്ടത്തിൽ എന്ന രേഖയുടെ രണ്ടാം പേജിൽ കൃത്യമായി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 15323 കോടി രൂപയാണ് ഈയിനത്തിൽ കിട്ടിയത്. സാധാരണഗതിയിൽ രണ്ടും മൂന്നും നാലും വർഷങ്ങളിൽ ഇങ്ങനെയുള്ള ഗ്രാന്റ് കുറഞ്ഞ് നാലാം വർഷമോ അഞ്ചാം വർഷമോ ആകുമ്പോൾ ഇല്ലാതാകുകയാണു പതിവ്. അതുകൊണ്ട് ജനുവരി മാസം അവതരിപ്പിച്ച ബജറ്റിൽ പതിനായിരത്തിൽപ്പരം കോടി രൂപയേ വകയിരുത്തിയുള്ളൂ.
ഈ സ്ഥിതിക്ക് പുതുക്കിയ ബജറ്റിൽ ഈയിനത്തിൽ 8398 കോടി രൂപ സംസ്ഥാനത്തിന് അധികമായി ലഭിക്കുക. പക്ഷെ, സംസ്ഥാനത്തിന്റെ കേന്ദ്രത്തിൽ നിന്നുള്ള ധനസഹായം ഇത്രയും തുകയ്ക്കു വർദ്ധിക്കില്ല. കാരണം കേന്ദ്ര നികുതി വിഹിതത്തിൽ ഏതാണ്ട് 4,000 കോടി രൂപ കുറവ് ജനുവരിയിലെ ബജറ്റിൽ വകയിരുത്തിയതിനേക്കാൾ ലഭിക്കൂവെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ബജറ്റ് ഒറ്റനോട്ടത്തിൽ എന്ന രേഖയിൽ ഒന്നാം പേജിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സഹായം ജനുവരി ബജറ്റിനെ അപേക്ഷിച്ച് 4,392 കോടി രൂപ മാത്രം വർദ്ധിപ്പിച്ചു കണക്കു വച്ചിരിക്കുന്നത്. അല്ലാതെ പ്രതിപക്ഷ ആക്ഷേപിക്കുന്നതുപോലെ കണക്കിലെ തിരിമറിയൊന്നുമല്ല.
സംസ്ഥാനത്തിന്റെ മൊത്തം വരുമാനം എടുക്കുകയാണെങ്കിൽ 2,606 കോടി രൂപയുടെ വർദ്ധനയാണ് പുതുക്കിയ ബജറ്റിൽ ഉണ്ടായിട്ടുള്ളത്. കാരണം സംസ്ഥാനത്തിന്റെ തനതു നികുതി-നികുതിയേതര വരുമാനത്തിൽ കോവിഡുമൂലം 1,787 കോടി രൂപയുടെ കുറവ് ഉണ്ടാകും. ബജറ്റ് കണക്കുകൾ വിശദമായി പരിശോധിക്കാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതു ശരിയല്ലായെന്നു പ്രതിപക്ഷ നേതാവിനെ ഓർമ്മിപ്പിക്കുകയാണ്.
ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം 20,000 കോടി രൂപയുടെ കോവിഡ് പാക്കേജാണ്. എന്നാൽ ബജറ്റ് രേഖ പ്രകാരം അധികച്ചെലവ് 1,715 കോടി രൂപ മാത്രമാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇത് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ അധികച്ചെലവ്. ഇതിനു പുറമേ ബജറ്റ് കണക്കിനുള്ളിൽ 2,605 കോടി രൂപയുടെ വർദ്ധനവുണ്ട്. ഇവ രണ്ടും കൂട്ടിയാലും 20,000 കോടി രൂപ വരില്ല. കാരണം ഈ പാക്കേജിൽ 8,300 കോടി രൂപ സർക്കാരിന്റെ പലിശ സബ്സിഡിയോടുകൂടിയ കേരള ബാങ്ക്, കെ.എഫ്.സി, കുടുംബശ്രീ തുടങ്ങിയ ഏജൻസികളെ ഉപയോഗപ്പെടുത്തി ചെറുകിട മേഖലയിലേയ്ക്ക് നൽകുന്ന വായ്പകളാണ്. ഇങ്ങനെ സർക്കാരിന്റെ ചെറുസഹായത്തോടെ ധനകാര്യ മേഖലയിൽ നിന്നും വലിയ തോതിൽ പണം സംസ്ഥാന സമ്പദ്ഘടനയ്ക്കുവേണ്ടി ലിവറേജ് ചെയ്യണമെന്നുള്ളതു തന്നെയാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്.
പാക്കേജിൽ 2800 കോടി രൂപ ആരോഗ്യ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയ്ക്കുള്ളതാണ്. ഇതിൽ 1000 കോടി രൂപ വാക്സിനും 500 കോടി രൂപ മറ്റ് അനുബന്ധ ചെലവുകൾക്കുമാണ്. എംഎൽഎ അസറ്റ് ഫണ്ടിൽ നിന്നുള്ള വിഹിതവും തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ലഭിക്കുന്ന 500 കോടി രൂപയുടെ ആരോഗ്യ വിഹിതവുമെല്ലാം ഇതിൽ ഉൾപ്പെടും.
ഭക്ഷ്യക്കിറ്റുകൾ, ക്ഷേമനിധി അംഗങ്ങൾക്കുള്ള ധനസഹായം, അടുത്ത മൂന്നു മാസക്കാലത്തെ പെൻഷൻ വിതരണം തുടങ്ങി ഇനങ്ങളിലായി 8900 കോടി രൂപ ജനങ്ങളുടെ കൈയിൽ എത്തിക്കും. ഇതല്ലെങ്കിൽ തന്നെ കൊടുക്കേണ്ടതല്ലേയെന്നുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരു വാദം. അക്കാര്യത്തിൽ തർക്കമില്ല. പക്ഷെ, അവയെല്ലാം ഈ ലോക്ഡൗൺ കാലത്തുതന്നെ കൊടുക്കുന്നുവെന്നതാണ് അടിവരയിടേണ്ടത്. ഒരു സംസ്ഥാന സർക്കാരിനു കേന്ദ്ര സർക്കാരിനെപ്പോലെ ഭീമമായ തുക ഡയറക്ട് ട്രാൻസ്ഫർ ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവില്ല. ചെയ്യാവുന്ന മിനിമം കാര്യം അർഹതപ്പെട്ടതെങ്കിലും കുടിശിക തീർത്ത്, കഴിയുമെങ്കിൽ മുൻകൂറായി പണം പ്രതിസന്ധി കാലത്ത് ജനങ്ങളിൽ എത്തിക്കുക എന്നുള്ളതാണ്. ഒരു വരുമാനവും ഇല്ലാതെ നട്ടം തിരിയുന്ന കാലത്ത് ഇതുവലിയ സമാശ്വാസമാകും.
കോവിഡിനെ പ്രതിരോധിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ വികസന കുതിപ്പിന് പുതുക്കിയ ബജറ്റ് കളമൊരുക്കും. ഇതിൽ ഏറ്റവും പ്രധാനം നോളജ് മിഷന്റെ പ്രഖ്യാപനമാണ്. അഞ്ചുവർഷംകൊണ്ട് വീട്ടിനകത്തോ വീടിനടുത്തോ ആഗോള തൊഴിൽ ദാതാക്കളിൽ നിന്ന് 20 ലക്ഷം പേർക്ക് ഡിജിറ്റൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ബൃഹത് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ച മൂർത്തമായ പ്രഖ്യാപനമാണ്. കെ-ഡിസ്ക്, ഇതിനകം ഫ്രീ-ലാൻസർ ഡോട്ട് കോം, മോൺസ്റ്റർ തുടങ്ങിയ ആഗോളതല ഭീമൻ തൊഴിൽ ഏജൻസികളുമായി ഇതുസംബന്ധിച്ച് സഹകരണ ധാരണയിൽ എത്തിക്കഴിഞ്ഞുവെന്നാണ് ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുകയാണെങ്കിൽ അടുത്ത അഞ്ചുവർഷംകൊണ്ട് ഡിജിറ്റൽ ജോലികൾ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തുറകളായി മാറും. ഇതു സമ്പദ്ഘടനയുടെ സമൂലമായ മാറ്റത്തിനു വഴിയൊരുക്കും.
തീരദേശ സംരക്ഷണം, പ്ലാന്റേഷൻ മേഖലാ വികസനം, ടൂറിസം എന്നീ മേഖലകളിൽ ശ്രദ്ധേയമായ നൂതന ഇടപെടലുകൾ ബജറ്റിലുണ്ട്. ഇതോടൊപ്പം ആധുനിക നൂതനവിദ്യകളെ ഉൽപ്പാദനത്തിന്റെ സമസ്ത മേഖലകളിലും സന്നിവേശിപ്പിക്കാനുള്ള നടപടികളും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കുള്ള പ്രോത്സാഹനവും വ്യവസായ മേഖലയിലേയ്ക്കുള്ള പുറം നിക്ഷേപത്തിനുള്ള നടപടികളും ചേരുമ്പോൾ കേരളത്തിന്റെ വികസന കുതിപ്പിനു വലിയൊരു വഴിയൊരുക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്