എന്റെ പൊന്നു ചങ്ങാതിമാരെ ഞങ്ങൾ ഒരു പരാതിയിന്മേൽ മൊഴിയെടുക്കാൻ വന്നതാണ്; നിങ്ങൾ കാടുകയറി വാർത്തകൾ നൽകരുതെന്ന് വിജിലൻസ് സംഘം; അബ്ദുള്ളക്കുട്ടിയുടെ വസതിയിൽ നടന്നത് പരിശോധനയല്ല മൊഴി എടുക്കൽ മാത്രം; കണ്ണൂർ ലൈറ്റ് ആൻഡ് ഷോ പദ്ധതി അഴിമതി തന്നെന്ന് ബിജെപി ഉപാധ്യക്ഷനും; അഴിമതി നടത്തിയത് ഉമ്മൻ ചാണ്ടി സർക്കാരെന്നും അബ്ദുള്ളക്കുട്ടി
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ : ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് പരിശോധന എന്ന നിലയിൽ വന്ന വാർത്തകൾ തള്ളി വിജിലൻസ് സംഘം. ഒരു പരാതിയിന്മേൽ മൊഴിയെടുക്കാൻ വന്നതാണെന്നും നിങ്ങൾ കാടുകയറി വാർത്തകൾ നൽകരുതെന്ന് വിജിലൻസ് സംഘം വിശദീകരിച്ചു. അതിനിടെ ഉമ്മൻ ചാണ്ടിയുടെ സർക്കാരിലെ ടൂറിസം മന്ത്രിക്കാണ് അഴിമതിയുടെ ഉത്തരവാദിത്തമെന്ന് അബ്ദുള്ള കുട്ടിയും പ്രതികരിച്ചു. വിജിലൻസ് നടപടിയിൽ അബ്ദുള്ളക്കുട്ടിക്കും പരാതിയൊന്നുമില്ല.
2011-16 കാലത്ത് യുഡിഎഫ് എംഎൽഎയായിരിക്കെ കണ്ണൂർകോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തുന്നതിനായി അബ്ദുള്ളക്കുട്ടി ഒരുകോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ അബ്ദുല്ലക്കുട്ടിയുടെ മൊഴിയെടുക്കാനാണ് വീട്ടിൽ എത്തിയതെന്നും പരിശോധനയെല്ലാന്നും അന്വേഷണസംഘം വ്യക്തമാക്കി. വിജിലൻസ് ഒരു വീട്ടിൽ വന്നാൽ അത് എല്ലാം റൈഡ് ആണെന്നും പരിശോധന എന്നൊക്കെയുള്ള നിലയിൽ വാർത്തകൾ നൽകുന്നത് ശരിയല്ലെന്നും അന്വേഷണ സംഘം പറയുന്നു.
മംഗലാപുരത്ത് സ്ഥിര താമസക്കാരനായ എ പി അബ്ദുള്ളക്കുട്ടി ഇന്നലെ വൈകുന്നേരത്തോടെയാണ് കണ്ണൂരിലെ വീട്ടിലെത്തിയത്. തുടർന്ന് പരാതിയിന്മേൽ മൊഴി രേഖപ്പെടുത്താനാണ് വിജിലൻസ് സംഘം വീട്ടിലെത്തിയേതെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഇതിന് ശേഷം ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് അബ്ദുള്ളക്കുട്ടിയും ആവശ്യപ്പെട്ടു. ക്രമക്കേട് നടന്നുവെന്ന് അബ്ദുള്ളക്കുട്ടിയും സമ്മതിക്കുന്നു.
സ്ഥിരം പദ്ധതിയെന്ന പേരിൽ ആരംഭിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ വെറും ഒരുദിവസം മാത്രമാണ് നടത്തിയതെന്നും വലിയ തുക ഇതിന്റെ പേരിൽ ക്രമക്കേട് നടത്തിയെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിക്കായി കൊണ്ടുവന്ന ഉപകരണങ്ങളൊക്കെ ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിച്ചുപോയിരുന്നു.
അഴിമതി നടത്തിയത് അന്നത്തെ മന്ത്രിയും ഉദ്യോഗസ്ഥരുമെന്ന് അബ്ദുള്ളക്കുട്ടി
കണ്ണുർ കോട്ടയിൽ ലൈറ്റ് ആൻഡ് ഷോ നടപ്പിലാക്കുന്നതിന്റെ മറവിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് എ.പി.അബ്ദുള്ളക്കുട്ടി മുൻ എംഎൽഎയെന്ന നിലയിൽ താനാണ് ഇതിന് പ്രൊപ്പോസൽ നൽകിയതെങ്കിലും മറ്റു കാര്യങ്ങൾ അറിയില്ല. അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമാണ് അഴിമതിക്ക് ചുക്കാൻ പിടിച്ചത് ഏതോ ഒരു തട്ടിക്കൂട്ട് ഇവന്റ് മാനേജ്മെന്റ് കമ്പിനിയെയാണ് അവർ പദ്ധതി നടത്തുന്നതിനായി ഏൽപ്പിച്ചത്.
പിന്നീട് അവർ സാധനങ്ങളടക്കമെടുത്ത് മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് നേരത്തെ അന്വേഷണം നടക്കേണ്ടതായിരുന്നു അഴിമതിയെന്നു പറഞ്ഞാൽ പോര തീവെട്ടിക്കൊള്ളയാണ് അവർ നടത്തിയത്. എല്ലാവർക്കും അറിയുന്നതു പോലെ വളരെ നന്നായാണ് ലൈറ്റ് ആൻഡ് ഷോയുടെ ഉദ്ഘാടനം നടന്നത്. മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയുമൊക്കെ ശബ്ദം ഉപയോഗിച്ചുള്ള പരിപാടിയായിരുന്നു അത്.പിന്നീടത് കാലക്രമേണ നിലയ്ക്കുകയായിരുന്നു. സർക്കാർ പണം നഷ്ടപ്പെട്ട തി നെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും താൻ തെറ്റുകാരനാണെങ്കിൽ ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പദ്ധതി നിലച്ച സമയത്ത് അന്നത്തെ കലക്ടറടക്കമുള്ളവരോട് ഈക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാൽ ആരും നടപടിയെടുക്കാൻ തയ്യാറായില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ലൈറ്റ് ആൻഡ് ഷോ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ പ്രൊപ്പൊ സതുകൊടുക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളു. ഇത്തരം പദ്ധതികൾ നിർവഹിക്കുന്നതിനുള്ള പണം എംഎൽഎയുടെ കൈവശം കൂടിയല്ല പോകുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസും അബ്ദുള്ളക്കുട്ടിയുടെ കൂടെയുണ്ടായിരുന്നു.
2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡിടിപിസിയിൽ വിജിലൻസ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് മൊഴി എടുക്കൽ.
കണ്ണൂരിന് പെരുമയേറ്റിയ നിർമ്മിതിയാണ് സെന്റ് ആഞ്ചലോസ് കോട്ട. വിദേശികളും മഞ്ചേശ്വരം തൊട്ട് പാറശാലവരെയുള്ള സഞ്ചാരികളും എത്തുന്നയിടം. സഞ്ചാരികളുടെ പറുദീസയായിരുന്ന ഈ കോട്ടയിൽ നടത്തിയ 'ലൈറ്റ് ആൻഡ് സൗണ്ട് ഷോ' തട്ടിപ്പാണെന്ന് സിപിഎം ആരോപിച്ചിരുന്നു. അന്ന് കണ്ണൂരിലെ എംഎൽഎയായിരുന്നു അബ്ദുള്ളകുട്ടി. നാലു കോടിയാണ് ചെലവിട്ടത്. 56 മിനിറ്റ് നീളുന്ന പ്രദർശനത്തിൽ കോട്ടയുടെ അഞ്ച് നൂറ്റാണ്ട് നീളുന്ന ചരിത്രവും കണ്ണൂരിന്റെ ചരിത്രവും പ്രദർശിപ്പിക്കാനായിരുന്നു പദ്ധതി. ഇതിൽ വമ്പൻ അഴിമതി ആരോപിച്ചാണ് പരാതി.
2016 ജനുവരി 30ന് നൽകിയ കരാർ പ്രകാരം ഷോ ഒരുക്കാൻ ആറുമാസം വേണം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദ്ഘാടന നാടകം ഘോഷമായി നടത്തിയെങ്കിലും തൊട്ടടുത്ത നാൾ പ്രദർശനം നിർത്തി. ഉമ്മൻ ചാണ്ടിയും എ പി അബ്ദുള്ളക്കുട്ടി എംഎൽഎയും കമ്പനിയിൽ സമ്മർദം ചെലുത്തിയാണ് ഉദ്ഘാടനത്തിന് താൽക്കാലിക പ്രദർശനം തട്ടിക്കൂട്ടിയത് എന്നാണ് ആരോപണം. ഉദ്ഘാടനപ്പിറ്റേന്ന് താൽക്കാലിക സജ്ജീകരങ്ങൾ അഴിച്ച് കരാർചുമതലയുള്ള ബംഗളൂരു സിംപോളിൻ ടെക്നോളജീസ് മടങ്ങി. ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ കോട്ടയിലെത്തുന്നവർ നിരാശരായി. ഇതാണ് വിജിലൻസ് കേസിന് ആധാരം.
2013 ഫെബ്രുവരിയിൽ കണ്ണൂർ ഡി.ടി.പി.സി. ടൂറിസം വകുപ്പ് മുഖേന സമർപ്പിച്ച പദ്ധതിക്ക് 2013-ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി കെ.എം.മാണി 3.5 കോടി അനുവദിച്ചിരുന്നു. കണ്ണൂർ കോട്ടയിൽ പ്രത്യേകം ഒരുക്കിയ ശബ്ദവെളിച്ച സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ അതിമനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു ലക്ഷ്യം. ഹൈദരാബാദിലും ഡൽഹിയിലും മറ്റും കോട്ടകളെ കേന്ദ്രീകരിച്ചുള്ള ഇത്തരം ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നതാണ്. അന്ന് കോൺഗ്രസ് നേതാവായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി എംഎൽഎ.യുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതിക്ക് ഫണ്ടനുവദിച്ചത്.
പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയും ബാംഗ്ലൂരിലെ കൃപ ടെലികോമും സംയുക്തമായാണ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. വിദേശാഗമനവും അടിമത്തവും പിന്നീട് സ്വാതന്ത്ര്യത്തിന്റെ പ്രകാശവുമാണ് 45 മിനുട്ട് ദൈർഘ്യമുള്ള ഷോവിന്റെ ഇതിവൃത്തം എന്നും അറിയിച്ചിരുന്നു. പക്ഷേ അത് യാഥാർത്ഥ്യമായില്ല.
Stories you may Like
- പൗരത്വ ഭേദഗതിയുടെ പേരിൽ വെറുതെ പേടിസ്വപ്നം സൃഷ്ടിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
- ഇഎംഎസ് ഏക സിവിൽകോഡിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു
- 'കോൺഗ്രസിൽ ചേർത്തത് ചെന്നിത്തല, എംഎൽഎ ആയിരുന്നില്ലെങ്കിൽ തല പോയേനെ'
- മണിപ്പൂരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രം; എ പി അബ്ദുള്ളക്കുട്ടി
- 'നരേന്ദ്ര മോദി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനായ ഭരണാധികാരി'
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്