നൂറുകണക്കിന് കൊലപാതകങ്ങൾ ചെയ്ത കൊടുംക്രിമിനൽ ബ്രൂസ്ക ജയിൽമോചിതനാകുന്നു; 18-ാം വയസിൽ ആരംഭിച്ച കൊലപാതക പരമ്പര; കൂട്ടാളിയുടെ മകനെ കൊന്ന് ജഢം ആസിഡിലിട്ട് അലിയിച്ച ക്രൂരൻ; വിധിയ്ക്കെതിരെ വ്യാപകപ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
കുപ്രസിദ്ധ മാഫിയ സംഘമായ കോസ നോസ്ട്രയിലെ കൊടുംകുറ്റവാളി ജിയോവന്നി ബ്രൂസ്ക (64) ജയിൽ മോചിതനാകുന്നു. ഇതിനെതിരേ ഇറ്റലിയിൽ വ്യാപക പ്രതിഷേധം. നൂറിലേറെ പേരെ കൊലപ്പെടുത്തിയിട്ടുള്ള ബ്രൂസ്കയ്ക്ക് 25 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് നാലു വർഷത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. പിടിയിലായതിന് ശേഷം മാഫിയ സംഘങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ കൈമാറിയതും പൊലീസുമായി സഹകരിച്ചതുമാണ് ബ്രൂസ്കയ്ക്ക് ജയിലിന് പുറത്തേക്കുള്ള വഴി തുറക്കാൻ കാരണം. എന്നാൽ ഇതിനെതിരേ ഇറ്റലിയിലെ വിവിധ രാഷ്ട്രീയകക്ഷികളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ബ്രൂസ്കയുടെ ജയിൽമോചനം ഒരിക്കലും നീതികരിക്കാനാകില്ലെന്നാണ് ഇവരുടെ അഭിപ്രായം.
ജിയോവന്നി ബ്രൂസ്ക എന്ന മൃഗം
മനുഷ്യന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ഒരു മൃഗമാണെന്നാണ് പലരും ബ്രൂസ്കയെ വിശേഷിപ്പിക്കുന്നത്. വർഷങ്ങൾക്കിടെ നൂറിലേറെപ്പേരെയാണ് ബ്രൂസ്ക അതിക്രൂരമായി കൊലപ്പെടുത്തിയത്. സർക്കാർ ഉദ്യോഗസ്ഥർ മുതൽ നിഷ്കളങ്കരായ കുട്ടികൾ വരെ ഇതിൽ ഉൾപ്പെടുന്നു. മാഫിയ സംഘങ്ങൾക്കെതിരേ അന്വേഷണം നടത്തിയ ജഡ്ജി ജിയോവന്നി ഫാൽക്കോണിയെ ബോംബാക്രമണത്തിൽ കൊലപ്പെടുത്തിയതോടെയാണ് ബ്രൂസ്കയുടെ കുപ്രസിദ്ധി വർധിച്ചത്. റോഡിനടിയിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചായിരുന്നു ഫാൽക്കോണിന് നേരേയുള്ള ബ്രൂസ്കയുടെ ആക്രമണം. സ്ഫോടനത്തിൽ ഫാൽക്കോണിയും ഭാര്യയും മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടു. ഇതോടൊപ്പം തന്റെ കൂട്ടാളിയുടെ മകനെ രണ്ടരവർഷത്തോളം തടവിൽ പാർപ്പിച്ച് കൊന്നതും മൃതദേഹം ആഡിഡ് ബാരലിലിട്ട് അലിയിപ്പിച്ച് കളഞ്ഞതും ബ്രൂസ്കയുടെ കൊടുംക്രൂരതയായിരുന്നു. 1996-ലാണ് ബ്രൂസ്കയെ അതിസാഹസികമായി പൊലീസ് സംഘം പിടികൂടിയത്.
മാഫിയ ലോകത്ത് ജനിച്ചുവീണയാൾ
1957 ഫെബ്രുവരി 20-ന് ഇറ്റലിയിലെ സിച്ചിലിയയിലാണ് ബ്രൂസ്കയുടെ ജനനം. പിതാവും മുത്തച്ഛനും എല്ലാം മാഫിയസംഘത്തിന്റെ ഭാഗമായ കുടുംബം. നാട്ടിലെ മാഫിയ സംഘത്തിന്റെ ബോസായിരുന്നു ബ്രൂസ്കയുടെ പിതാവ്. അതിനാൽ തന്നെ ചെറുപ്പകാലത്ത് തന്നെ മാഫിയസംഘങ്ങളുടെ പ്രവർത്തനവും കൊള്ളയുമെല്ലാം ബ്രൂസ്കയും മനസിലാക്കി. ഒളിവിൽ കഴിയുന്ന കുറ്റവാളികൾക്ക് സഹായങ്ങൾ നൽകിയും പിതാവ് ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തിന്റെ ആയുധങ്ങൾ വൃത്തിയാക്കി സൂക്ഷിച്ചും അവ ഒളിപ്പിച്ചുവെച്ചും കുട്ടി ബ്രൂസ്കയും മാഫിയ സംഘത്തിനൊപ്പം ചേർന്നു. തന്റെ 18-ാം വയസിലാണ് ബ്രൂസ്ക ആദ്യമായി ഒരാളെ കൊല്ലുന്നത്. തൊട്ടടുത്ത വർഷം രണ്ടാമത്തെ കൊലപാതകവും നടത്തി. തിരക്കേറിയ സിനിമാഹാളിന് പുറത്ത് ഡബിൾ ബാരൽ തോക്ക് കൊണ്ട് ഇരയെ വെടിവെച്ച് വീഴ്ത്തിയായിരുന്നു ആ കൊലപാതകം.
രണ്ട് കൊലപാതകങ്ങൾ വിജയകരമായി പൂർത്തിയാക്കിയതോടെ ബ്രൂസ്കയെ മാഫിയ തലവന്മാരുടെ തലവൻ എന്നറിയപ്പെടുന്ന സാൽവത്തോർ റിന്ന മാഫിയ സംഘത്തിൽ ഔദ്യോഗികമായി പങ്കാളിയാക്കി. ഔദ്യോഗികമായി മാഫിയ സംഘത്തിൽ ചേർന്നതോടെ മറ്റൊരു മാഫിയ തലവനായ ബെർണാഡോ പ്രോവെൻസാനോയുടെ ഡ്രൈവറായും ബ്രൂസ്ക പ്രവർത്തിച്ചു. പക്ഷേ, ആളുകളെ കൊല്ലുന്നതിൽ എന്നും മുന്നിൽ നിന്നിരുന്ന ബ്രൂസ്ക അധികകാലം ഡ്രൈവർ ജോലി ചെയ്തില്ല. വീണ്ടും ചോരക്കൊതിയുമായി കളത്തിലിറങ്ങി.
ഇരകളെ അതിക്രൂരമായി ഉപദ്രവിച്ച ശേഷം കൊലപ്പെടുത്തുന്നതായിരുന്നു ബ്രൂസ്കയുടെ രീതി. തലവന്മാർ ഏൽപ്പിക്കുന്ന ദൗത്യം ബ്രൂസ്ക കൃത്യതയോടെ നിറവേറ്റി. ഇരകളുമായി സംസാരിച്ച് ആദ്യം വിവരങ്ങൾ നേടാൻ ശ്രമിക്കുന്ന ബ്രൂസ്ക, പിന്നീട് അവരെ അതിമാരകമായി ഉപദ്രവിക്കും. അതിനു ശേഷമായിരുന്നു കൊലപാതകം.
ചുറ്റിക കൊണ്ട് കാലുകൾ തകർത്തും തൂണുകളിൽ ചെവിയിൽ തൂക്കി നിർത്തിയുമാകും ആദ്യഘട്ടത്തിലെ ഉപദ്രവം. ഇരയോട് ഒരു ദയയും കാണിക്കാത്ത ഈ ക്രൂരതയ്ക്ക് പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപാതകവും. വെറും പത്ത് മിനിറ്റ് കൊണ്ടാണ് ബ്രൂസ്കയും കൂട്ടാളികളും ഒരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം നശിപ്പിക്കാനും ബ്രൂസ്കയ്ക്ക് അയാളുടേതായ വഴികളുണ്ടായിരുന്നു. മൃതദേഹങ്ങൾ ആസിഡിൽ അലിയിപ്പിക്കുകയും വലിയ അടുപ്പിൽ ചുട്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ബ്രൂസ്ക നടത്തിയ കുറ്റസമ്മതം. മൃതദേഹാവശിഷ്ടങ്ങൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കുഴിയെടുത്ത ശേഷം കുഴിച്ചിടുകയും ചെയ്യും. ഒരിക്കലും ഇക്കാര്യങ്ങളൊന്നും തന്നിൽ പരിഭ്രമമുണ്ടാക്കിയിട്ടില്ലെന്നും ബ്രൂസ്ക പറഞ്ഞിരുന്നു.
താൻ കൊലപ്പെടുത്തിയവരിൽ ഭൂരിഭാഗം ആളുകളുടെയും പേരോ മറ്റുവിവരങ്ങളോ അയാൾക്കറിയുമായിരുന്നില്ല എന്നതാണ് സത്യം. മാഫിയ തലവന്മാർ ഏൽപ്പിക്കുന്ന ദൗത്യം, ആളുകളുടെ ജീവനെടുത്ത് അയാൾ നിറവേറ്റിപ്പോന്നു.
കാർ ബോബും സ്ഫോടനങ്ങളും
മാഫിയ സംഘങ്ങളെ ഒതുക്കാനായി എക്കാലത്തും ഇറ്റാലിയൻ സർക്കാർ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാനായിരുന്നു ബ്രൂസ്കയുടെ ശ്രമം. സാൽവത്തോർ റീന്നയുടെ ചാവേർ സംഘത്തിലെ പ്രധാനിയായ ബ്രൂസ്ക 1980 കാലഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരേ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. എ.കെ. 47 തോക്കുകളുമായും കാർ ബോംബുകളുമായും അയാൾ ഉദ്യോഗസ്ഥർമാരെ നേരിട്ടു.
1983 ജൂലായിൽ പാലേർമോ ചീഫ് പ്രോസിക്യൂട്ടറായിരുന്ന റോക്കോ ചിന്നിച്ചിയെ കാർ ബോംബ് സ്ഫോടനത്തിലൂടെയാണ് ബ്രൂസ്കയും സംഘവും കൊന്നൊടുക്കിയത്. രണ്ട് അംഗരക്ഷകരും ആ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മാഫിയകളെ നേരിടാനായി ആന്റി-മാഫിയ പൂൾ എന്ന പേരിൽ ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചതിനായിരുന്നു ചിന്നിച്ചിയുടെ ജീവനെടുത്ത് ബ്രൂസ്ക പകരംവീട്ടിയത്.
ചിന്നിച്ചിയുടെ മരണശേഷമാണ് ജിയോവന്നി ഫാൽക്കോണി ആന്റി മാഫിയ സംഘത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 1986 മുതൽ 1992 ജനുവരി വരെ മാഫിയസംഘങ്ങൾക്കെതിരേ ഫാൽക്കോണി സന്ധിയില്ലാ പോരാട്ടം നടത്തി. മുന്നൂറിലേറെ മാഫിയ സംഘാംഗങ്ങളെ പിടികൂടി ശിക്ഷിച്ചു. മാഫിയ തലവനായ റീന്നയും ഇങ്ങനെ ശിക്ഷിക്കപ്പെട്ടവരിൽ ഒരാളായിരുന്നു. എന്നാൽ ജയിൽവാസത്തിനിടെ റിന്ന പിന്നീട് രക്ഷപ്പെട്ടു.
മാഫിയസംഘങ്ങളെ ഇല്ലായ്മ ചെയ്യാൻ ഫാൽക്കോണി തുനിഞ്ഞിറങ്ങിയതോടെ അദ്ദേഹം തന്നെയായി കുറ്റവാളികളുടെ അടുത്തലക്ഷ്യം. 1992-ൽ ഫാൽക്കോണിയെയും ഭാര്യയെയും അംഗരക്ഷകരെയും ബ്രൂസ്ക ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തി. ഫാൽക്കോണി കാറിൽ വരുന്ന വഴിയിൽ റോഡിനടിയിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചായിരുന്നു ബ്രൂസ്ക പദ്ധതി ആസൂത്രണം ചെയ്തത്. ഫാൽക്കോണിയുടെ കൊലപാതകത്തിലൂടെ മാഫിയസംഘം വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്തു.
സാൽവത്തോർ റിന്ന തിരികെ എത്തിയതോടെ മാഫിയ സംഘം തിരിച്ചടികളുടെ എണ്ണം കൂട്ടി. ബ്രൂസ്കയായിരുന്നു ഈ ആക്രമണങ്ങളുടെ നേതൃത്വം വഹിച്ചിരുന്നത്. പൊലീസിനെതിരേ ബ്രൂസ്കയും സംഘവും നിരന്തരം ബോംബാക്രമണങ്ങൾ നടത്തി. സർക്കാർ കെട്ടിടങ്ങൾ തകർത്തു.
പക്ഷേ, ഓരോ തിരിച്ചടിക്കും ഇറ്റാലിയൻ അധികൃതർ മറുപടി നൽകിയിരുന്നു. ഇതിനിടെയാണ് ബ്രൂസ്കയുടെ കൂട്ടാളിയും മാഫിയ സംഘാംഗവുമായ സാന്റിനോ ഡി മാറ്റിയോയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായതോടെ ഡി മാറ്റിയോ സർക്കാരിന് നിർണായക വിവരങ്ങൾ കൈമാറി. താനടക്കം പങ്കാളിയായ കൊലപാതകങ്ങളെക്കുറിച്ചും ബ്രൂസ്കയെക്കുറിച്ചും എല്ലാ വിവരങ്ങളും ഡി മാറ്റിയോ അധികൃതരോട് പങ്കുവെച്ചു. ഡി മാറ്റിയോ നൽകിയ വിവരമനുസരിച്ച് നേരത്തെ രക്ഷപ്പെട്ട റിന്നയെ പൊലീസ് സംഘം 1993 ജനുവരി 15-ന് വീണ്ടും അറസ്റ്റ് ചെയ്തു. അതേവർഷം ഒക്ടോബറിൽ റിന്നയെ കോടതിയിൽ വിചാരണ ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ബ്രൂസ്ക ദി ബോസ്
റിന്ന ജയിലിലായതോടെ സ്വാഭാവികമായും ബ്രൂസ്ക മാഫിയസംഘത്തിന്റെ ടോപ് ബോസ്സായി മാറി. തങ്ങളെ ചതിച്ച ഡി മാറ്റിയോയ്ക്ക് എത്രയും പെട്ടെന്ന് ശിക്ഷ നൽകണമെന്നായിരുന്നു തലവനായി ചുമതലയേറ്റ ബ്രൂസ്കയുടെ ആദ്യ ഉത്തരവ്.
ബ്രൂസ്കയുടെ ഉത്തരവിന് പിന്നാലെ അയാളുടെ കൂട്ടാളികൾ ഡി മാറ്റിയോയുടെ 11 വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി. 28-മാസം തടവിൽ പാർപ്പിച്ച കുട്ടിയെ ബ്രൂസ്കയും സംഘം ക്രൂരമായി പീഡിപ്പിച്ചു. ഒരു കൂട്ടിൽ പൂട്ടിയിട്ടാണ് ഇവർ കുട്ടിയെ മർദിച്ചിരുന്നത്. കുട്ടിയുടെ ചിത്രങ്ങൾ ഡി മാറ്റിയോയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
രണ്ടര വർഷം നീണ്ട ക്രൂരപീഡനത്തിനൊടുവിൽ 1996-ലാണ് കുട്ടിയെ ബ്രൂസ്ക കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആഡിഡ് ബാരലിലിട്ട് അലിയിപ്പിച്ച് കളഞ്ഞു.
അണ്ടർ അറസ്റ്റ്
മകനെ നഷ്ടമായെങ്കിലും ഡി മാറ്റിയോ പൊലീസിന് നിർണായക വിവരങ്ങൾ നൽകി സഹായിച്ചിരുന്നു. ഡി മാറ്റിയോയുടെ മൊഴിയനുസരിച്ച് ഫാൽക്കോണി കൊലക്കേസിൽ ബ്രൂസ്കയെയും പ്രതി ചേർത്തു. ഇതിനിടെ, ബ്രൂസ്കയെ പിടികൂടാൻ പൊലീസ് സംഘത്തിന്റെ ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു. ഒടുവിൽ 1996 മെയ് 20-ന് അത് സംഭവിച്ചു. ബ്രൂസ്ക പൊലീസിന്റെ പിടിയിലായി.
ബ്രൂസ്കയുടെ ഫോൺ ചോർത്തിയാണ് പൊലീസ് സംഘം അയാളുടെ ഒളിസങ്കേതം കണ്ടെത്തിയത്. തുടർന്ന് 400-ഓളം പൊലീസുകാർ ബ്രൂസ്ക താമസിച്ചിരുന്ന വീട് വളഞ്ഞു. പൊലീസ് വരുന്ന സമയത്ത് കാമുകിക്കും സഹോദരനുമൊപ്പം ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു അയാൾ. പൊലീസ് വീടിനകത്ത് കടന്നതോടെ ബ്രൂസ്കയും സഹോദരനും ഒരു ഏറ്റുമുട്ടലിന് പോലും മുതിരാതെ കീഴടങ്ങി.
ശിക്ഷയും സഹായവും
പിടിയിലായി ശിക്ഷിക്കപ്പെട്ടതോടെ ശിക്ഷാ കാലയളവ് കുറച്ചു കിട്ടാനായി ബ്രൂസ്ക സർക്കാരിനെ സഹായിച്ചു. 1980, 90 കാലഘട്ടങ്ങളിൽ മാഫിയ സംഘം നടത്തിയ പല ആക്രമണങ്ങളെക്കുറിച്ചും നിർണായക വിവരങ്ങൾ കൈമാറി. കൊടുംകുറ്റവാളികളെ പിടികൂടാൻ പ്രോസിക്യൂട്ടർമാരെ സഹായിച്ചു. അങ്ങനെ ബ്രൂസ്ക ഒരു വിവരദായകനായി മാറി. ഇത് കണക്കിലെടുത്താണ് 25 വർഷത്തെ ജയിൽവാസത്തിന് ശേഷം ബ്രൂസ്കയ്ക്ക് നാലു വർഷത്തെ പരോൾ അനുവദിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ബ്രൂസ്ക ജയിൽമോചിതനായി.
എന്നാൽ, ബ്രൂസ്കയുടെ ജയിൽമോചനം ഇറ്റലിയിൽ വ്യാപക പ്രതിഷേധത്തിന് തിരി കൊളുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും നടുക്കം രേഖപ്പെടുത്തി. ''രാജ്യം ഞങ്ങൾക്കെതിരാണ്. 29 വർഷം കഴിഞ്ഞിട്ടും അന്ന് നടന്ന കൂട്ടക്കൊലയെക്കുറിച്ചും ബ്രൂസ്കയെ കുറിച്ചുമുള്ള സത്യം ഞങ്ങൾക്കറിയില്ല. എന്റെ കുടുംബത്തെ നശിപ്പിച്ച മനുഷ്യൻ ഇപ്പോൾ സ്വതന്ത്രനായിരിക്കുന്നു.'' 1992-ൽ കൊല്ലപ്പെട്ട അംഗരക്ഷകന്റെ ഭാര്യ ടിന മൗണ്ടിനാരോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ബ്രൂസ്കയെ വിട്ടയച്ച വാർത്ത കേട്ട് താൻ ഏറെ ദുഃഖിച്ചെന്നായിരുന്നു കൊല്ലപ്പെട്ട ഫാൽക്കോണിയുടെ സഹോദരി മരിയ ഫാൽക്കോണി പറഞ്ഞത്. എന്നാൽ, നിയമമനുസരിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബ്രൂസ്കയ്ക്ക് അവകാശമുണ്ടെന്നും അവർ പറഞ്ഞു.
ഇത്തരത്തിലുള്ള നീതിയല്ല ഇറ്റാലിയൻ ജനത ആഗ്രഹിച്ചിരുന്നതെന്ന് രാഷ്ട്രീയ നേതാവായ മാറ്റിയോ സാൽവനി പ്രതികരിച്ചു. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്ത ഒരാളെ ഒരിക്കലും ജയിലിൽനിന്ന് പുറത്തുവിടരുതെന്നാണ് തന്റെ അഭിപ്രായമെന്നും അവർ പറഞ്ഞു. അതേസമയം, പ്രതിഷേധമുയർത്തുന്നവർക്ക് മറുപടിയുമായി ഇറ്റലിയിലെ ചീഫ് ആന്റി മാഫിയ പ്രോസിക്യൂട്ടർ ഫെഡറികോ കഫിയേരോ രംഗത്തെത്തി. ഇറ്റലിയിൽ നടന്ന വിവിധ ബോംബാക്രമണങ്ങളെക്കുറിച്ചും മറ്റും ബ്രൂസ്ക നൽകിയ വിവരങ്ങൾ നമ്മൾ മറക്കരുതെന്നും ഇത്രയും കാലം ജയിലിൽ കിടന്നത് ബ്രൂസ്കയ്ക്ക് ലഭിച്ച ഉചിതമായ ശിക്ഷയാണെന്ന് ജഡ്ജിമാർ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്