പിശാചിന്റെ ആഗ്രഹ പൂർത്തീകരണത്തിനായി കഠിന യജ്ഞത്തിലേർപ്പെട്ടിരിക്കുന്ന മാർ ആലഞ്ചേരി; സഭയെ തകർക്കാൻ സാത്താന്റെ സന്തതിയായി പിറന്ന പോപ് ഫ്രാൻസിസ്: ഫാ. വട്ടായിലിന്റെ ആരാധകർ കൊടിപിടിക്കുന്ന മനോവയുടെ സങ്കൽപ്പങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
സോഷ്യൽ മീഡിയയിൽ നടന്ന ചില വിമർശനങ്ങളെ കുറിച്ച് നിഷ്പക്ഷമായി വാർത്ത എഴുതിയതിന്റെ പേരിൽ മറുനാടൻ മലയാളിക്കെതിരെ കാഹളം മുഴക്കുവാൻ ചില തീവ്രവാദ കത്തോലിക്കർ അറിയാതെ പ്രചരിപ്പിക്കുന്നത് അതിഭയങ്കരമായ ഒരു ആശയത്തെ ആണ് എന്ന് ഇന്നലെ ഈ ലേഖകൻ കുറിച്ചിരുന്നു. കത്തോലിക്ക സഭയുടെ പ്രമാണങ്ങളെയും നേതൃത്വത്തെയും യാതൊരു അടിസ്ഥാനവുമില്ലാതെ വിമർശിക്കുകയും പുലഭ്യം വിളിക്കുകയും ചെയ്യുന്ന അനേകം ലേഖനങ്ങൾ ഇസ്രയേൽ ജോസഫ് എന്ന പേരിലും ആംസ്‌ട്രോങ് ജോസഫ് എന്ന പേരിലും ശ്രീ ആന്റണി ജോസഫ് എഴുതിയിട്ടുണ്ട്. ഇതിലെ ഒന്നോ രണ്ടോ എണ്ണം പരിശോധിച്ച് പ്രസക്തമായ ചില ഭാഗങ്ങൾ എടുത്തു നൽകുകയാണ് ഇവിടെ:
ഈ പറയുന്ന ആശയവുമായി മറുനാടൻ മലയാളിക്കോ ഈ ലേഖകനോ ഒരു ബന്ധവുമില്ല എന്നറിയിക്കട്ടെ. നിസ്സാരമായ ഒരു വിമർശനം സഹിക്കാനാവാതെ കത്തോലിക്ക വിശ്വാസികൾ എടുത്തു ചാടിയത് പാതാളത്തിലേയ്ക്ക് എന്നു മനസിലാക്കാൻ വേണ്ടിയാണ് ഇതെഴുതുന്നത് എന്നു മാത്രം. മറുനാടനെതിരെയുള്ള മനോവയുടെ ലേഖനം പ്രചരിപ്പിക്കുകയും പൊക്കി പിടിക്കുകയും ചെയ്യുന്നവർ മനോവയുടെ മറ്റ് നിലപാടുകളെയും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു എന്നു വേണം മനസിലാക്കാൻ. അങ്ങനെയാണ് നിങ്ങൾ എന്ന് ഉറപ്പുണ്ടെങ്കിൽ ഒരു തെറ്റുമില്ല.
ചെകുത്താന്റെ ളോഹ ഇട്ടു നടക്കുന്ന ഫാ. നെട്ടിക്കാടൻ; പിശാചിന്റെ ആഗ്രഹപൂർത്തീകരണത്തിനായി കഠിന യജ്ഞത്തിലേർപ്പെട്ടിരിക്കുന്ന മാർ ആലഞ്ചേരി
ആന്റണി നെട്ടിക്കാടൻ എന്ന വൈദികൻ എഴുതി ശ്രദ്ധ നേടിയ ഒരു പുസ്തകമാണ് സഭയ്ക്ക് ഉത്തരം ഉണ്ടോ എന്ന പുസ്തകം. ഈ പുസ്തകത്തിൽ പ്രവാചകനെയും ഖുറാനേയും അംഗീകരിച്ചത് ശ്രീ ആന്റണി ജോസഫിന് ഇഷ്ടപ്പെട്ടില്ല. എല്ലാ മതങ്ങളും ഒരേ പോലെയാണ് എന്നു ഒരു വൈദികൻ പറഞ്ഞാൽ അത് ഏറ്റവും വലിയ തിന്മയായി കാണുന്നയാളാണ് ശ്രീ ആന്റണി. അതുകൊണ്ട് ആ വൈദികനെ മാത്രമല്ല ആ പുസ്തകത്തിന് ആമുഖം എഴുതിയ സീറോ മലബാർ സഭാ തലവൻ മാർ ആലഞ്ചേരിയെയും ആന്റണി തെറി വിളിക്കുന്നു. ആന്റണിയുടെ നേരിട്ടുള്ള വാക്കുകളിലേയ്ക്ക് തന്നെ പോവാം:
കത്തോലിക്കാസഭയിലെ വൈദികരായി വേഷംകെട്ടി നടക്കുന്നവർ പ്രചരിപ്പിക്കുന്ന പൈശാചികത കാണാഞ്ഞിട്ടാണോ കർദ്ദിനാൾ ആലഞ്ചേരി മൗനം അവലംബിക്കുന്നത്? അതോ, അന്ധത അഭിനയിക്കുകയാണോ? എല്ലാ പൈശാചികതയ്ക്കും കയ്യൊപ്പു ചാർത്തുന്ന കർദ്ദിനാൾ ആലഞ്ചേരിയുടെ മൗനത്തിനു മറവിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢത ദൈവജനം അറിയണം. എന്തുകൊണ്ടാണ് സെമിനാരിയിലേക്കു കടന്നുവരാൻ പരിശുദ്ധാത്മാവിന്റെ നിറവുള്ള യുവാക്കൾ തയ്യാറാകാത്തതെന്ന് അപ്പോൾ മനസ്സിലാകും. കത്തോലിക്കാസഭയിലെ ഒരു വൈദീകവേഷധാരി എഴുതിയുണ്ടാക്കിയ പൈശാചിക ഗ്രന്ഥത്തെ വാനോളം പുകഴ്‌ത്തിക്കൊണ്ട് ആലഞ്ചേരി എഴുതിയ അവതാരിക വായിക്കുന്നവർക്ക് കത്തോലിക്കാ മെത്രാന്മാരുടെ അജണ്ട തിരിച്ചറിയാൻ കഴിയും! ആലഞ്ചേരിയുടെ അവതാരികയിലെ വരികൾ കുറിക്കുന്നതിനുമുൻപ്, ആന്റണി നെറ്റിക്കാടന്റെ നെറികെട്ട പുസ്തകത്തിലെ ചില ഭാഗങ്ങൾ വ്യക്തമാക്കാം.
'സഭയ്ക്ക് ഉത്തരമുണ്ടോ' എന്നപേരിൽ ആന്റണി നെറ്റിക്കാട്ട് സി. എം എഴുതിയ പൈശാചിക പുസ്തകത്തിലെ മുപ്പതാമത്തെ പേജിൽ ഇങ്ങനെ വായിക്കുന്നു: 'ഖുറാൻ മുസ്ലീങ്ങളുടെ വിശുദ്ധഗ്രന്ഥമാണ്. അത് ഏതെങ്കിലും വ്യക്തിയാൽ വിരചിതമല്ല. മനുഷ്യഭാഷയിലുള്ള യഥാർത്ഥ ദൈവവചനമാണത്. അതിൽ 114 അദ്ധ്യായങ്ങൾ അഥവാ സൂറാകൾ ഉണ്ട്. മെക്കയ്ക്ക് സമീപം ഹീറാഗുഹയിൽവച്ച് മുഹമ്മദിന് 'ഗബ്രിയേൽ' ദൂതൻ വെളിപ്പെടുതിയതായിരുന്നു അവ. ഈ 'വിശുദ്ധ' ഗ്രന്ഥം ദൈവത്തിൽനിന്നും നേരിട്ടുവന്നതാണ്. അതിനാൽ മനുഷ്യരായ ഗ്രന്ഥകർത്താക്കൾ എഴുതിയതല്ല അത്. ഖുറാൻ ദൈവത്തിന്റെ മനുഷ്യാവതാരംപോലെയാണ് എന്ന് പറയപ്പെടുന്നു. അത് വിശുദ്ധഗ്രന്ഥം പോലെയാണ് എന്നതിനേക്കാൾ, യേശുവിനെപ്പോലെയാണ്.'
മുഹമ്മദു പറയുന്ന ജിബ്രീൽ മലക്കിനെ ദൈവദൂതനായ ഗബ്രിയേലാക്കിയ 'നെറ്റിക്കാടൻ' യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നുണ്ടോ? താങ്കൾ ഖുറാൻ മുഴുവൻ വായിച്ചിട്ടുതന്നെയാണോ ഈ ആഭാസത്തിനു തുനിഞ്ഞിറങ്ങിയത്? യേശുക്രിസ്തു ദൈവപുത്രനല്ലെന്നും അവിടുന്ന് കുരിശിൽ മരിച്ചുവെന്നത് ക്രിസ്ത്യാനികൾ പ്രചരിപ്പിക്കുന്ന കള്ളക്കഥയാണെന്നും എഴുതിവച്ചിരിക്കുന്ന ഖുറാൻ ദൈവത്തിന്റെ നേരിട്ടുള്ള തിരുമൊഴിയാണെന്നു പ്രഖ്യാപിക്കാൻ എത്ര പണം കിട്ടി? ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന ഗ്രന്ഥം നെറ്റിക്കാടനു വിശുദ്ധമായത് താൻ പിശാചിന്റെ സന്തതിയായതുകൊണ്ടാണ് ദൈവപുത്രനെ നിഷേധിക്കുന്ന പൈശാചിക ഗ്രന്ഥത്തെ ദൈവം നേരിട്ടു നൽകിയ ഗ്രന്ഥമാണെന്നു പറയുക മാത്രമല്ല, ഈ ശപിക്കപ്പെട്ട പുസ്തകത്തെ യേശുവിനു തുല്യമാക്കുകയും ചെയ്ത ആന്റണി നെറ്റിക്കാടനെപ്പോലെയുള്ള ചെകുത്താന്മാർ ളോഹയിട്ടു നടക്കുമ്പോൾ, ദൈവമക്കൾ സെമിനാരിയെ അവജ്ഞയോടെ തള്ളുമെന്ന് എന്തുകൊണ്ട് കർദ്ദിനാൾ മനസ്സിലാക്കുന്നില്ല! ഈ പുസ്തകത്തിന് അവതാരികയെഴുതിയ ആലഞ്ചേരിക്കും ഒഴിഞ്ഞുമാറാൻ കഴിയാത്തവിധം ഇതിൽ പങ്കുണ്ട്. കാരണം, ആലഞ്ചേരി എഴുതിയ അവതാരികയിൽ ഈ പുസ്തകത്തെ മഹത്വപ്പെടുത്തിയിരിക്കുന്നു. ആറു മീറ്റർ തുണികൊണ്ടുള്ള കുപ്പായമണിഞ്ഞു വരുന്ന ഏതൊരു ശുംഭന്റെ പുസ്തകങ്ങൾക്കും അവതാരികയെഴുതാനാണോ ആലഞ്ചേരി അഭിഷിക്തനായിരിക്കുന്നത്? യേശുവിനെ ദൈവപുത്രനായി ആലഞ്ചേരി അംഗീകരിക്കുന്നുണ്ടെങ്കിൽ, നെറ്റിക്കാടൻ എന്ന നെറികെട്ടവന്റെ പുസ്തകത്തിൽ ഒപ്പുവയ്ക്കുമായിരുന്നില്ല.- മാർ ആലഞ്ചേരിക്കെതിരെയുള്ള മനോവയുടെ അക്രമണം അവസാനിക്കുന്നത് ഇങ്ങനെയാണ്.
ജോൺ പോൾ രണ്ടാമൻ വിശുദ്ധനാകുന്നത് ദുരന്തം; പോപ് ഫ്രാൻസിസ് പൈശാചിക തീരുമാനങ്ങൾ എടുക്കുന്ന ക്രിസ്തു വിരുദ്ധനും ബൈബിൾ പറയുന്നത് വ്യാജ പ്രവാചകനും
മാർപാപ്പമാരോടുള്ള ആന്റണി ജോസഫിന്റെ വിരോധം പ്രശസ്തമാണ്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെക്കുറിച്ച് മാത്രമല്ല ഇപ്പോഴത്തെ മാർപ്പാപ്പ ഫ്രാൻസിസ് പിതാവിനെക്കുറിച്ചും ആന്റണി ജോസഫ് എഴുതുന്നത് തെമ്മാടികളുടെ ഭാഷയിലാണ്. പരിശുദ്ധാത്മാവിന്റെ കൃപയാൽ നിന്നാണ് എഴുതുന്നത് എന്നാണ് ഇയാളുടെ അവകാശ വാദം എന്നതാണ് ഇതെലെല്ലാം ഏറ്റവും ശ്രദ്ധേയം. മറ്റു മതങ്ങളെ കുറിച്ചുള്ള ഇയാളുടെ വാചകങ്ങൾ മാത്രം മതി ഇയാളുടെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കാൻ. ലോകം ഏറ്റവും ആദരിച്ച ജോൺ പോൾ രണ്ടാമനെ വിശുദ്ധനാകുന്നതിനെ കുറിച്ച് ആന്റണിയുടെ നിലപാട് ഇതാണ്:
'രണ്ടാം വത്തിക്കാൻ സൂനഹദോസിലൂടെ സഭയുടെ ജാലകങ്ങൾ പൈശാചികതയ്ക്കായി തുറന്നുകൊടുക്കുകയും പൂർവ്വീകരായ സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളെ പുച്ഛിച്ചുതള്ളുകയും ചെയ്ത ജോൺ ഇരുപത്തിമൂന്നാമനും അദ്ദേഹത്തിന്റെ 'തുക്ലക്' പരിഷ്‌ക്കാരങ്ങളുടെ ഫലം വേണ്ടവിധം ആസ്വദിച്ച ജോൺ പോൾ രണ്ടാമനുമാണ് പുത്തൻ വിശുദ്ധരെങ്കിൽ, അപ്പസ്‌തോലിക സഭയ്ക്ക് ഇത് തീരാക്കളങ്കമാൺ കാരണം, യേശുകിസ്തു ഏകാരക്ഷകനാണെന്നു പ്രഖ്യാപിച്ചതുവഴി രക്തസാക്ഷികളാകേണ്ടിവന്ന അപ്പസ്‌തോലന്മാരുടെയും അവരെ അനുകരിച്ചവരുടെയും പാരമ്പര്യമാണ് കത്തോലിക്കാസഭയുടേത്. ഈ പാരമ്പര്യങ്ങളെ ആദ്യമായി തള്ളിപ്പറഞ്ഞ വ്യക്തിയാണ് ജോൺ ഇരുപത്തിമൂന്നാമനെങ്കിൽ, ഇദ്ദേഹത്തിന്റെ ആശയങ്ങൾ സ്വജീവിതത്തിൽ പകർത്തിയ വ്യക്തിയായിരുന്നു ജോൺ പോൾ രണ്ടാമൻ! '
ഇന്നു കത്തോലിക്കാ സഭയ്ക്കു ഊർജം പകരുന്നുകൊണ്ടിരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ കുറിച്ച് ഒട്ടേറെ ദുഷിച്ച ലേഖനങ്ങൾ ശ്രീ ആന്റണി എഴുതി കഴിഞ്ഞു. അതിലൊന്നു ജനങ്ങളുടെ പ്രതികരണം അറിയാൻ ഞങ്ങൾ കൊടുത്തപ്പോൾ ഉണ്ടായ കോലാഹലം ശ്രദ്ധിക്കേണ്ടതാണ്. അന്നു ഇത്തരം ഒരു പിശാചിന്റെ സന്തതിയുടെ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മറുനാടനെ ചീത്ത വിളിച്ചവരാണ് ഇന്ന് ഈ മനോരോഗിയോടൊപ്പം നിന്നു മറുനാടനെ ചീത്ത വിളിക്കുന്നത്. ആ ലേഖനം വായിച്ചിട്ടില്ലാത്ത വിശ്വാസികൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക. ഫ്രാൻസിസ് മാർപ്പാപ്പ മൂന്നരവർഷം കൊണ്ട് സഭ തകർക്കും എന്നാണ് ആന്റണിയുടെ പ്രവചനം. ബൈബിൾ സൂചിപ്പിക്കുന്ന വ്യാജ പ്രവാചകനായാണ് പോപ് ഫ്രാൻസിസിനെ ആംസ്‌ട്രോങ് ജോസഫ് വിശേഷിപ്പിക്കുന്നത്.
'വ്യക്തമായ അജണ്ടയുമായി കത്തോലിക്കാസഭയുടെ അമരത്ത് കടന്നുകൂടിയ വ്യക്തിയാണ് ഫ്രാൻസീസ്! അധികാരമേറ്റ് ഒന്നരവർഷം പൂർത്തിയായപ്പോൾ ഇയാൾ നടത്തിയ ഒരു വെളിപ്പെടുത്തലിൽ ഒളിഞ്ഞിരുന്ന ദുരന്തം തിരിച്ചറിയാൻ അധികമാർക്കും കഴിഞ്ഞില്ല. ഇനിയും രണ്ടു വർഷങ്ങൾക്കൂടി മാത്രമേ താൻ അധികാരത്തിൽ തുടരുകയുള്ളൂ എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. അതായത്, തന്റെ ഭരണകാലം മൂന്നര വർഷമായിരിക്കുമെന്ന് ഫ്രാൻസീസ് തുറന്നുപറഞ്ഞു! വെളിപാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: 'നാല്പത്തിരണ്ടു മാസം അവർ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും'(വെളി:11;2). ഫ്രാൻസീസ് പ്രഖ്യാപിച്ച മൂന്നരവർഷം ഏതാണെന്ന് ജ്ഞാനമുള്ളവർ ഗ്രഹിക്കട്ടെ! ലോകത്തുള്ള സകല പിശാചുകളെയും വിശുദ്ധനഗരത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് ഇതിന്റെ ഭാഗമാണ്. അല്ലാഹുവിനു സ്തുതിഗീതങ്ങൾ ആലപിക്കാൻ ദൈവത്തിന്റെ ആലയം തുറന്നുകൊടുത്തതും, മഹാവേശ്യയായ അമൃതാനന്ദമയിയെ അതിഥിയായി സ്വീകരിച്ചതും വചനത്തിന്റെ പൂർത്തീകരണമായിരുന്നു! വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കാൻ പിശാചിന്റെ സന്തതികൾക്ക് അവസരമൊരുക്കുകയെന്ന പൈശാചിക ദൗത്യമാണ് ഫ്രാൻസീസിൽ നിക്ഷിപ്തമായിരിക്കുന്നത് . പൈശാചിക നിയമങ്ങൾ സഭയുടെ നിയമമാക്കുകയെന്ന അജണ്ടയാണ് ഫ്രാൻസീസിന്റെ തലയിൽ കുടികൊള്ളുന്നത്! ദൈവത്തെ നിഷേധിക്കാൻ ലഭിക്കുന്ന ഏതൊരു അവസരവും വേണ്ടവിധം ഉപയോഗിക്കാൻ ഇക്കാലമത്രയും പോപ് ഫ്രാൻസീസ് ശ്രമിച്ചിട്ടുണ്ട്. അനാവശ്യ സമയത്ത് മഹാവിസ്‌ഫോടന സിദ്ധാന്തത്തെ ഉയർത്തിപ്പിടിച്ചതും ഈ ലക്ഷ്യം മുൻനിർത്തിയാണ്.
സുവിശേഷം പ്രചരിപ്പിക്കുന്നതിനെ പരിഹസിക്കുകയും തന്നെക്കുറിച്ചുള്ള കീർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അഭിനവ പോപ്പിനെ രണ്ടുവർഷത്തിലേറെയായി നാം കണ്ടുകൊണ്ടിരിക്കുന്നു. വാർത്തകളിൽ സ്ഥാനംപിടിക്കാനും തന്റെ നാമം ലോകത്തിന്റെ അതിർത്തികളിൽ എത്തിക്കാനുമായി ഈ പോപ്പ് നടത്തുന്ന ശ്രമങ്ങൾ കുപ്രസിദ്ധമാണ്. തന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന ഫ്രീമേസൺ മാദ്ധ്യമങ്ങളെ വത്തിക്കാനിൽ ക്യാമ്പ് ചെയ്യിപ്പിച്ചിരിക്കുന്നതും പരസ്യമായ രഹസ്യമാണ്. തന്നെ എതിരിടുന്നവരെ സ്ഥാനഭ്രാഷ്ടരാക്കുകയും പ്രധാനസ്ഥാനങ്ങളിൽ സ്തുതിപാടകരെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിൽ പോപ്പ് ഫ്രാൻസീസ് ജാഗരൂകനാണ് - ഫ്രാൻസിസ് മാർപ്പാപ്പയെ പിശാചിന്റെ മകൻ എന്നു വിശേഷിപ്പിച്ചുകൊണ്ട് ആന്റണി ലേഖനം എഴുതിയിട്ടുണ്ട്. മനോവയുടെ താളുകൾ പരിശോധിച്ചാൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതിൽ ഏറെയും ഇത്തരം നട്ടാൽ കിളിർക്കാത്ത നുണകളും സാഹിത്യങ്ങളും ആണെന്നു മനസിലാക്കാം. ലോകത്തനു സമാധാനം വിതയ്ക്കുകയും എല്ലാവരെയും സമത്വഭാനയുടേയും കാരുണ്യത്തിന്റേയും ഭാഗമായി പോപ് നടത്തുന്ന ഇടപെടലുകൾ പൈശാചിക തീരുമാനങ്ങൾ ആയാണ് ആംസ്‌ട്രോങ് വിശേഷിപ്പിക്കുന്നത്. ബൈബിൾ പറയുന്ന വ്യാജ പ്രവാചകനായും ആംസ്‌ട്രോങിന്റെ ലേഖനങ്ങളിൽ സൂചനയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍