ഇതര സംസ്ഥാനങ്ങളിൽ പഠിച്ച പാരാ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അംഗീകാരമില്ല; അംഗീകൃത സർവകലാശാലകളിൽ നിന്നും പഠിച്ചിറങ്ങിയവർക്കും ഡിപ്ലോമ കോഴ്സുകളുടെ വില പോലും നൽകുന്നില്ലെന്ന് പരാതി: സർക്കാർ ജോലിയുമില്ല, വിദേശത്ത് പോകാനുമാകുന്നില്ല; ഇരുട്ടിൽതപ്പി ആയിരക്കണക്കിന് വിദ്യാർത്ഥികൾ
വിഷ്ണു ജെജെ നായർ
തിരുവനന്തപുരം: കേരളത്തിന് പുറത്ത് പാരാ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളോട് വിവേചനം കാണിച്ച് ആരോഗ്യ സർവകലാശാലയും പാരാ മെഡിക്കൽ കൗൺസിലും. അന്യ സംസ്ഥാനങ്ങളിലെ അംഗീകൃത മെഡിക്കൽ കോളേജുകളിൽ നിന്ന് പഠിച്ച് വരുന്ന വിദ്യാർത്ഥികൾക്ക് പോലും തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ സർവകലാശാല തയ്യാറാവുന്നില്ലെന്ന് പരാതി. ഇക്കാരണം പറഞ്ഞ് അവർക്ക് അംഗീകാരം നൽകാൻ പാരാ മെഡിക്കൽ കൗൺസിലും തയ്യാറാകുന്നില്ല.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് നേടുന്ന ത്രിവത്സര ബി.എസ്.സി അലയ്ഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് കേരളത്തിൽ അംഗീകാരം നിഷേധിച്ചതോടെ ഇരുളടഞ്ഞത് അത് പഠിച്ചിറങ്ങിയ ഉദ്യോഗാർഥികളുടെ വിദ്യാർത്ഥികളുടെയും സ്വപ്നങ്ങളാണ്. അയ്യായിരത്തോളെ വിദ്യാർത്ഥികളാണ് കേരള ആരോഗ്യ സർവ്വകലാശാലയുടെ വിചിത്ര നടപടി മൂലം വലയുന്നത്. 2012 മുതൽ ഉള്ള ഇതരസംസ്ഥാനങ്ങളിലെ ബി എസ് സി അലയ്ഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് കേരള ആരോഗ്യ സർവ്വകലാശാലയുടെ നീക്കമാണ് വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും തിരിച്ചടിയായിരിക്കുന്നത് ആരോഗ്യ സർവകലാശാല മെഡിക്കൽ ഗവേണിങ് കൗൺസിലിന്റെ പുതിയ തീരുമാനത്തിനെതിരെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തിൽ നാലു വർഷത്തെ കോഴ്സാണ് ബി.എസ്.സി അലയ്ഡ് ഹെൽത്ത് സയൻസ് ബിരുദം എങ്കിൽ മറ്റ് സംസ്ഥാനങ്ങളിലും മൂന്നുവർഷം മാത്രമാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കേരളത്തിലെ ആരോഗ്യ സർവകലാശാല ഇതര സംസ്ഥാനങ്ങളിലെ 2012 ശേഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്.
കേന്ദ്ര യുജിസി അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ പി എസ് സി പരീക്ഷയിൽ മാനദണ്ഡം ആയി നിലനിൽക്കെയാണ് തുല്യതാ സർട്ടിഫിക്കറ്റിന്റെ പേരും പറഞ്ഞും അയോഗ്യത കൽപ്പിച്ച് ആരോഗ്യ സർവകലാശാലയുടെ വിചിത്ര നീക്കം . യുജിസി അംഗീകാരമുള്ള സർക്കാർ സ്വകാര്യ സർവകലാശാലകളുടെയും കല്പിത സർവകലാശാലകളുടെയും സർട്ടിഫിക്കറ്റ് മതിയെന്ന് മാനദണ്ഡം കാറ്റിൽപറത്തിയാണ് ആരോഗ്യ സർവകലാശാലയുടെ പ്രവർത്തനം. യുജിസി അംഗീകരിച്ച യൂണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നും മൂന്ന് വർഷത്തെ ഇന്റേഷിപ്പോടെ കോഴ്സ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് പോലും കേരളത്തിൽ ജോലി ഞാൻ യാതൊരു മാർഗവുമില്ല എന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. പാരാ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇവർ നേരിടേണ്ടിവരുന്നത്. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ കേരള യൂണിവേഴ്സിറ്റിയുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് വേണം എന്നാണ് ചട്ടം ഇതിനുവേണ്ടി സർവകലാശാലയെ ബന്ധപ്പെട്ടാൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.
കേരളത്തിലെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നതിന്റെ പലമടങ്ങ് വിദ്യാർത്ഥികളാണ് കേരളത്തിന്റെ പുറത്തുള്ള വിവിധ യൂണിവേഴ്സിറ്റികളിലും കോളേജുകളിൽ നിന്നുമായി ഓരോ വർഷവും പുറത്തിറങ്ങുന്നത്. ഇവരൊക്കെയും ജോലിക്ക് വേണ്ടി നെട്ടോട്ടം ഓടുമ്പോഴും കേരളത്തിലെ ഗവർമെന്റ് ഹോസ്പിറ്റലുകളിലെ ലാബുകളിൽ നിരവധി തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. താത്കാലികമായും ശുപാർശകൾ വഴിയും ആ നിയമനങ്ങൾ നടത്തുമ്പോൾ കേരളത്തിന്റെ പുറത്ത് പഠിച്ചു എന്ന ഒറ്റ കാരണത്താൽ ഒരു വിഭാഗം ഉദ്യോഗാർത്ഥികളെ പടിക്ക് പുറത്തു നിർത്തുകയാണ് അധികൃതർ.
യുജിസിയും, എൻ.എ.എ.സിയും അംഗീകരിച്ച യൂണിവേഴ്സിറ്റികളിൽ നിന്നും, കോളേജുകളിൽ നിന്നും മൂന്നര വർഷത്തെ ഇന്റേൺഷിപ്പോട് കൂടി കോഴ്സ് കഴിഞ്ഞിറങ്ങുന്നവർക്ക് പോലും കേരളത്തിൽ തൊഴിൽ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. അവർക്ക് പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ പോലും കഴിയുന്നില്ല. പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ കേരള ആരോഗ്യ സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് വേണമെന്നാണ് ചട്ടം. എന്നാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും പഠിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ സർവകലാശാല തയ്യാറാകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ അതിപ്രശസ്തമായ കോളേജുകളിലും സർവകലാശാലകളിലും പഠിച്ചുവരുന്നവരടക്കം ആരോഗ്യ സർവകലാശാലയുടെ ഈ നിലപാടിൽ ബുദ്ധിമുട്ടുകയാണ്.
താത്കാലിക നിയമനങ്ങൾക്ക് പോലും പാരമെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വേണമെന്നിരിക്കെ ഈ സംസ്ഥാനത്ത് ജോലി ചെയ്യാൻ യോഗ്യതയില്ലാത്തവരായി അവഗണിക്കപ്പെടുകയാണ് അവർ. എന്നാൽ വിദേശത്ത് പോകാമെന്ന് തീരുമാനിച്ചാൽ അതിനും വേണം പാരമെഡിക്കൽ കൗൺസിലിന്റെ അംഗീകാരം. കേവലം ആറ് മാസത്തെ മാത്രം ദൈർഘ്യമുള്ള സർട്ടിഫിക്കേഷൻ കോഴ്സുകൾ ചെയ്ത് പാരമെഡിക്കൽ കൗൺസിലിൽ അംഗത്വവും എടുത്ത് സർക്കാർ ആശുപത്രികളിളടക്കം ജോലി ചെയ്യുന്നവർ നിരവധിയാണെന്ന് അവർ ആരോപിക്കുന്നു.
കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവും പ്രാക്ടിക്കൽ പഠനത്തിന് വേണ്ട അത്യാധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് കേരളത്തിന് പുറത്തേയ്ക്ക് വിദ്യാർത്ഥികൾ പഠിക്കാൻ പോകുന്നതിന് പ്രധാന കാരണം. മറ്റ് രാജ്യങ്ങളിൽ നിന്നും എംബിബിഎസ് പഠിച്ച് വരുന്നവർക്ക് നമ്മുടെ രാജ്യത്ത് നടത്തുന്ന മെഡിക്കൽ എക്സാമിനേഷന് സമാനമായി ഇതരസംസ്ഥാനങ്ങളിൽ പഠിച്ച് വരുന്നവർക്ക് ഒരു ടെസ്റ്റ് നടത്താൻ പാരാമെഡിക്കൽ കൗൺസിൽ തീരുമാനിച്ചാലും സ്വാഗതം ചെയ്യുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. പരീക്ഷ നടത്തി അർഹരായവർക്ക് മാത്രം അംഗീകാരം നൽകിയാൽ മതി.
കേരളത്തിൽ പാരാമെഡിക്കൽ കോഴ്സുകൾ പ്രധാനമായും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആണ് നടത്തുന്നത് ഈ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പലതിനും പ്രാക്ടിക്കൽ പഠനത്തിന് സ്വന്തമായി ആശുപത്രികൾ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഉള്ളവയിലാകട്ടെ പ്രാചീന സാങ്കേതികവിദ്യകളും പരിമിത സൗകര്യങ്ങളോടെയുള്ളതുമാണ്. മാത്രമല്ല എൻഎബിഎച്ച്- എൻഎബിഎൽ അക്രഡേഷനുള്ള ആശുപത്രികൾ കേരളത്തിൽ വളരെ വിരലിൽ എണ്ണാവുന്നതെ ഉള്ളൂ. അങ്ങനെയുള്ളപ്പോൾ നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ പുറത്തുപോയി പഠിക്കുന്നതിനെ നമുക്ക് എങ്ങനെയാണ് വിമർശിക്കാൻ കഴിയുക.
ആരോഗ്യ സർവ്വകലാശാല രൂപീകൃതമാകുന്നതിന് മുൻപ് മഹാത്മാഗാന്ധി സർവകലാശാലയും കാലിക്കറ്റ് സർവ്വകലാശാലയും മറ്റു സംസ്ഥാനങ്ങളിൽ നിന്നും അംഗീകാരത്തോടെ പഠിച്ചിറങ്ങിയവർക്ക് തുല്യത സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇത് ഉപയോഗിച്ച് കൗൺസിൽ അംഗത്വം നേടാൻ സാധിച്ചിരുന്നു. എന്നാൽ ആരോഗ്യ സർവകലാശാല രൂപീകൃതമായതോടെ മറ്റു യൂണിവേഴ്സിറ്റികൾ തുല്യതാ അംഗീകാരം കൊടുക്കുന്നത് നിർത്തി. ചില നിയമയുദ്ധങ്ങൾ കാലങ്ങളോളം നടത്തിയതിന്റെ ഫലമായി കാലിക്കറ്റ് സർവ്വകലാശാല തുല്യതാ അംഗീകാരം നൽകുന്നത് പുനരാരംഭിച്ചു. ഇത് മനസ്സിലാക്കിയ പാരാമെഡിക്കൽ കൗൺസിൽ ആരോഗ്യ സർവകലാശാലയുടെ തുല്യത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതോടെയാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നും പാലമെഡിക്കൽ ബിരുദങ്ങൾ സ്വന്തമാക്കിയവർ പെരുവഴിയിലായത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ് തുടങ്ങിയവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
Stories you may Like
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- ശ്രദ്ധ സതീഷിന് നീതി തേടി വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു
- അപ്രധാന കോഴ്സുകൾ തേടി കാനഡ-ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഒഴുക്ക്!
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍