പൃഥ്വിരാജിനെ അനുകൂലിച്ച് 'അമ്മ' പ്രസ്താവന പുറത്തിറക്കിയില്ല; സുകുമാരനും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഒറ്റപ്പെടലുകൾ സ്വന്തം സംഘടനയിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; നടൻ സുരേഷ്ഗോപിയും അവഗണന നേരിട്ടിട്ടുണ്ട്; വിമർശനക്കുറിപ്പ് ഷെയർ ചെയ്ത് മല്ലിക സുകുമാരൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: താരസംഘടനയായ അമ്മയെ വിമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ഷെയർ ചെയ്ത് മല്ലിക സുകുമാരൻ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നയങ്ങളെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരോക്ഷമായി വിമർശിച്ചതിനെ തുടർന്ന് നടൻ പൃഥ്വിരാജ് സംഘപരിവാർ സൈബർ ആക്രമണം നടത്തുന്നതിൽ താരസംഘടന പിന്തുണ നൽകിയില്ലെന്ന പോസ്റ്റാണ് മല്ലിക ഷെയർ ചെയ്തത്.
ഒരു വിഷയത്തിലുള്ള തന്റെ അഭിപ്രായം പറഞ്ഞതിന് നടനെ അസഭ്യവാക്കുകൾ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് ചിലർ അപമാനിക്കുകയായിരുന്നു.തുടർന്ന്, സിനിമാ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നിന്നുമുള്ളർ നടന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു. എന്നാൽ പൃഥ്വിരാജ് കൂടി അംഗമായ താരസംഘടനയായ 'അമ്മ' നടനെ പിന്തുണയ്ക്കാൻ വിമുഖത കാട്ടിയതിനെ സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്യുകയായിരുന്നു് രാജേഷ് കുമാർ എന്ന സിനിമാസ്വാദകൻ. ഈ ഫേസ്ബുക്ക് പോസ്റ്റാണ് പൃഥ്വിയുടെ മാതാവ് ഷെയർ ചെയ്തത്.
തങ്ങളുടെ കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെ ഇത്തരത്തിൽ വ്യക്തിഹത്യ നടത്തിയിട്ടും ഒരു പ്രസ്താവനയോ ഐക്യദാർഢ്യമോ അമ്മ എന്ന സംഘടന പുറപ്പെടുവിച്ചില്ലെന്നത് വിസ്മയകരമായി പ്രേക്ഷക സമൂഹത്തിന് തോന്നുന്നുവെങ്കിൽ കുറ്റം പറയാൻ കഴിയില്ലെന്നാണ് രാജേഷ് കുമാർ തന്റെ കുറിപ്പിലൂടെ പറയുന്നത്. രാജേഷിന്റെ ഈ പോസ്റ്റ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'നടൻ പൃഥ്വിരാജ് ആണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച? രാജു ചെയ്യുന്ന പടങ്ങൾ രാജു പറയുന്ന വാക്കുകൾ എന്നിവ ചർച്ച പൊതു ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഓർക്കുക അയാൾ മലയാള സിനിമയിൽ മറ്റേതൊരു താരത്തെക്കാളും ഉയരെ മഹാമേരു പോലെ വളരുകയാണ്..ഇതേ അവസ്ഥയിൽ മോഹൻലാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.പൊതുവെ സോഷ്യൽ മീഡിയകളിലെ ചർച്ചകളിൽ എൺപതു ശതമാനവും ചുമ്മാ കറങ്ങുന്നതിനിടയിലെ കറക്കി കുത്താവും ..എന്നാൽ ചിലത് വളരെ ആസൂത്രിതമായ ഒളിയമ്പുകളുമാവാം...മലയാള സിനിമയിൽ പൃഥ്വിയുടെ തുടക്കക്കാലം മുതൽ ശ്രദ്ധിക്കുന്നവർക്കറിയാം ഒരു നടനെന്നതിലുപരി വ്യക്തിയെന്ന നിലയ്ക്ക് പൃഥ്വിയുടെ വാക്കുകളിലെ നിശ്ചയദാർഢ്യവും പരിപ്രേക്ഷ്യ കാഴ്ച്ചപാടുകളും..വിദ്യാഭ്യാസവും വായനയും മാത്രമല്ല കൃത്യമായ പാരന്റിംഗും പൃഥ്വിയിലെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.ആരെയും കൂസാത്ത പ്രകൃതവും വ്യക്തമായ രീതിയിൽ മുഖത്തു നോക്കി സംസാരിക്കാനുള്ള പാടവവും അച്ഛൻ സുകുമാരനിൽ നിന്ന് പാരമ്പര്യമായി കിട്ടിയതാവണം..എന്നാൽ സ്പഷ്ട്ടമായ വാക്കുകൾ കൃത്യമായി ഉപയോഗിക്കുന്ന പൃഥ്വിയുടെ രീതി അമ്മ മല്ലികാസുകുമാരനിൽ നിന്നു തന്നെയാണ് കിട്ടിയത്.ഇപ്പോൾ പൃഥ്വി വിമർശകരുടെ ഇടയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യം ഒരു പ്രസ്താവനയാണ്..
അതിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആരെയും കുറ്റപ്പെടുത്തുന്നതായി തോന്നുന്നില്ല..ഒരു സമൂഹത്തിലെ തദ്ദേശവാസികളിൽ തനിക്ക് വേണ്ടപ്പെട്ട ചിലരുടെ ആശങ്കകളെക്കുറിച്ച് അവരിൽ നിന്നുമറിഞ്ഞപ്പോൾ സൗഹൃദമുഖങ്ങളുടെ വേദനയിൽ രാഷ്ട്രീയവൽക്കരിക്കാതെയാണ് പൃഥ്വി അതിനെക്കുറിച്ചൊരു പൊസ്റ്റ് എഴുതിയിട്ടിരിക്കുന്നത്..ഒരു സെലിബ്രിറ്റി എന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയ്ക്ക് തീർച്ചയായും പൃഥ്വിക്ക് തന്റെ സംശയം ദുരീകരിക്കാനുള്ള ഒരു ചോദ്യമായി അതിനെ എന്തുകൊണ്ട് വിമർശനം ഉന്നയിക്കുന്നവർക്ക് കാണാൻ കഴിയാതെ പോയി?
ഇന്ന് പൃഥ്വിയെ അനുകൂലിക്കുന്നവരിലും പ്രതികൂലിക്കുന്നവരിലും പൃഥ്വിരാജ് എന്ന നടനോട് ആത്മാർത്ഥത പുലർത്തുന്ന എത്രപേരുണ്ടാവുമെന്ന് സോഷ്യൽ മീഡിയകളിലെ കമന്റ്സുകളിൽ നിന്ന് നമുക്ക് ഒരിക്കലും തിരിച്ചറിയാനാവില്ല..അനുകൂലിക്കുന്നവർക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവർക്ക് പൃഥ്വി ഇരയുമാണ്.മലയാള സിനിമയിൽ പൃഥ്വിയെപ്പോലെ ജനപ്രിയരായ ഒത്തിരി യുവനായകരുണ്ട്..അവരെയൊന്നും ഒരിക്കലും സ്പർശിക്കാതെ പൃഥ്വിയെ മാത്രം തിരഞ്ഞു പിടിച്ച് മാധ്യമങ്ങൾക്കു മുമ്പിൽ വിചാരണയ്ക്കായി തൊടുത്തു വിടുന്ന ചിലരിലേയ്ക്കും അതേസമയം മറ്റൊരു രീതിയിൽ സംശയത്തിന്റെ മുന നീളുന്നുണ്ട്.അടുത്ത സൂപ്പർതാരപദവിക്ക് എന്തുകൊണ്ടും അർഹനായ പൃഥ്വിയെ വിവാദച്ചൂളയിലേയ്ക്ക് നയിക്കുന്നതിൽ പ്രത്യേകം അജണ്ട വല്ലതുമുണ്ടോ?
കേട്ട പാതി കേൾക്കാത്ത പാതി മുഖമില്ലാത്ത സോഷ്യൽ മീഡിയകളിലെ ഫേക്ക് ഐഡിയുടെ നിലവാരത്തിൽ മലയാളത്തിലെ ഒരു ദൃശ്യമാധ്യമം അദ്ദേഹത്തിന്റെ രക്ഷിതാക്കളെ വരെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ടത് ഈ രംഗത്തെ മറ്റൊരു സാംസ്കാരിക അപചയമായേ കാണാൻ കഴിയൂ..തങ്ങളുടെ കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെ ഈ തരത്തിൽ വ്യക്തിഹത്യ നടത്തിയിട്ടും ഒരു പ്രസ്താവനയോ ഐക്യദാർഢ്യമോ #അമ്മ എന്ന സംഘടന പുറപ്പെടുവിച്ചില്ലെന്നതും തികച്ചും വിസ്മയകരമായി പ്രേക്ഷക സമൂഹത്തിന് തോന്നുന്നുവെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല!പൃഥ്വിയുടെ പിതാവായ നടൻ സുകുമാരനും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഇത്തരം ഒറ്റപ്പെടലുകൾ സ്വന്തം സംഘടനയിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്..നടൻ സുരേഷ്ഗോപിക്കും സമാനമായ അനുഭവം സ്വന്തം സിനിമാ സംഘടനയിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും ഉണ്ടായിട്ടുണ്ട്..
അതുകൊണ്ട് തന്നെ ഈയൊരു സാഹചര്യത്തിൽ പൃഥ്വിരാജിനൊപ്പം നിൽക്കാൻ അദ്ദേഹം തയ്യാറായി..ഇതുപോലൊരു ചങ്കൂറ്റം നമ്മൾ പ്രതീക്ഷിക്കുന്ന പലരിൽ നിന്നും ,അമ്മ,മാക്ട്ട ഫെഫ്ക എന്നീസംഘടനകളിൽ നിന്നോ പൃഥ്വിയ്ക്കൊപ്പം മലയാള സിനിമയിൽ നിൽക്കുന്ന പ്രശസ്ത യുവനായകനിരയിൽ നിന്നോ ഉണ്ടായില്ലയെന്നതും അതിശയലും ഖേദകരവുമായി തോന്നുന്നു!പൃഥ്വിയുടെ വാഹനത്തിന്റെ പേരും പറഞ്ഞ് അദ്ദേഹത്തിന്റെ അമ്മയെ ട്രോളിയ പലരും ഇന്ന് പൃഥ്വിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുടെ കൂട്ടത്തിൽ ഉണ്ട്..എല്ലാവർക്കും തങ്ങൾക്ക് അനുകൂലമായത് ലഭിക്കുമ്പോൾ അയാൾ മഹാനാവുകയാണ്..
അല്ലാത്തപ്പോൾ അയാൾ അടിമകളും..നടി പാർവ്വതി തിരുവോത്ത് ഈ രണ്ട് വേർഷനുകളും ശരിക്കും ഇവിടെ നിന്ന് മനസ്സിലാക്കിയിട്ടുള്ള മറ്റൊരു താരമാണ്.സിനിമാനടനെന്ത് രാഷ്ട്രീയം ? എന്നു പറഞ്ഞ കാലഘട്ടത്തിൽ നിന്നും അവർക്കും നിലപാടുകൾ ഉണ്ട് എന്ന് പറയുന്ന കാലഘട്ടത്തിലേയ്ക്ക് നാം എത്തിയപ്പോൾ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് അവർക്ക് കൃത്യമായ ഒരു സ്പേസ് കൊടുക്കുക എന്നതാണ് നാം ചെയ്യേണ്ടത്.കലാകാരന്മാരുടെ രാഷ്ട്രീയം എന്തു തന്നെയായാലും അവനവനുള്ള ഒരു വ്യക്തിബോധം നമ്മളെപ്പോലെ അവരോരുത്തർക്കും ഉണ്ടെന്നത് നാം മറക്കരുത്..'
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍