മോദി ഏഴു വർഷം പൂർത്തിയാക്കുമ്പോൾ തുളുമ്പി ഒഴുകുന്നത് ആത്മവിശ്വാസമോ അഭിമാനമോ അല്ല, മറിച്ച് നിസ്സഹായതയും, കണ്ണീരും, പ്രതീക്ഷയറ്റ ഭാവിയെക്കുറിച്ചുള്ള ആകുലതകളും മാത്രമാണ്; 'ആറു ദശകങ്ങളെ ആറു വർഷങ്ങൾ കൊണ്ട് പൊളിച്ചടുക്കുമ്പോൾ''! സുധാ മേനോൻ എഴുതുന്നു
സുധാ മേനോൻ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം മെയ് മുപ്പതിന് പത്രങ്ങളിൽ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ആണിത്. ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന സ്വയംപര്യാപ്ത ഇന്ത്യയെ മോദി വെറും ആറു കൊല്ലം കൊണ്ട് കെട്ടിപ്പടുത്തതായി അദ്ദേഹം അതിൽ എഴുതി. കൃത്യം ഒരു വർഷം കഴിഞ്ഞ്, ഇന്നലെ അദ്ദേഹം വീണ്ടും പുകഴ്ത്തിയത് 135 കോടി ഇന്ത്യക്കാർക്ക് 'സേവ' ചെയ്യുന്ന നരേന്ദ്ര മോദിയെന്ന നീതിമാനും വഴികാട്ടിയുമായ ഭരണാധികാരിയെയാണ്.
പക്ഷേ, അമിത് ഷാ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നത് പോലെ, 'ആത്മവിശ്വാസം നിറഞ്ഞുകവിയുന്ന സ്വാശ്രയഇന്ത്യയെ' ആണ് മോദി സൃഷ്ടിച്ചത് എന്ന് നെഞ്ചിൽ കൈവച്ചുകൊണ്ട് ആത്മാർഥമായി പറയാൻ ബഹുമാന്യനായ ആഭ്യന്തരമന്ത്രിക്ക് കഴിയുമോ? വാസ്തവത്തിൽ ഇന്ത്യയെ എഴുപത് വർഷം പിന്നോട്ട് നടത്താൻ ആണ് മോദി ശ്രമിച്ചത് എന്ന് മനസ്സിലാക്കാൻ സ്ഥിതിവിവരക്കണക്കുകളുടെ എക്സൽ ഷീറ്റ് ആവശ്യമില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള സാധുജനങ്ങളുടെ കണ്ണിൽ മാത്രംനോക്കിയാൽ മതി.
ഇന്ന്, അമിത് ഷായുടെ താഴെ കാണുന്ന ലേഖനം പ്രസിദ്ധീകരിച്ച് ഒരു വർഷം കഴിയുമ്പോൾ, ഏതു ഇന്ത്യക്കാരനാണ് ആത്മവിശ്വാസം കരകവിഞ്ഞ് ഒഴുകുന്നത്? ഏകദേശം 139 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ ആണ് ഇന്ത്യയിൽ ഉള്ളത് എന്ന് 2017 ലെ ഇക്കണോമിക് സർവ്വേ പറയുന്നു. ആ സാധുമനുഷ്യരിൽ ബഹുഭൂരിഭാഗത്തെയും ഒരൊറ്റ രാത്രിയിലെ ലോക്ക്ഡൗൺ പ്രഖ്യാപനത്തിലൂടെ 'സേവനതല്പരനായ' പ്രധാനമന്ത്രി എറിഞ്ഞുകൊടുത്തതു രോഗത്തിന്റെയും പട്ടിണിയുടെയും , യാത്രയുടെയും, നിത്യദുരിതത്തിന്റെയും, വഴിയരികിലെ മരണത്തിന്റെയും അനിശ്ചിതത്വത്തിലേക്കായിരുന്നു. അവരിൽ വെറും മൂന്നിലൊന്നു മനുഷ്യർക്ക് ആണ് നിങ്ങൾ പ്രഖ്യാപിച്ച അഞ്ഞൂറ് രൂപയും ധാന്യങ്ങളും കിട്ടിയത്. ആ 139 ദശലക്ഷം മനുഷ്യരുടെ ഹൃദയം ആണോ ആത്മവിശ്വാസം കൊണ്ട് തുളുമ്പിത്തുടിച്ചിരുന്നത്?
നിങ്ങളുടെ ഭരണപരാജയം മൂലം പ്രിയപ്പെട്ടവരുടെ മൃതശരീരം ഗംഗയിൽ എറിയേണ്ടി വന്ന നിസ്സഹായരായ ഉത്തരേന്ത്യൻ ഗ്രാമീണന്റെയും, ആശുപത്രികളിൽ കിടക്ക കിട്ടാതെ വഴിയിൽ ശ്വാസം മുട്ടി മരിച്ചുപോയ പതിനായിരക്കണക്കിനു സാധാരണ മനുഷ്യരുടേയും ഇപ്പോഴും വറ്റാത്ത കണ്ണുനീർ ആണോ, ബഹുമാന്യനായ അമിത് ഷാ, നിങ്ങൾ ഇന്ത്യക്കാരന്റെ അളവറ്റ ആത്മവിശ്വാസത്തിന്റെയും സ്വയം പര്യാപ്തതയുടെയും ' നിറഞ്ഞുതുളുമ്പൽ'' ആയി സ്വയം സങ്കൽപ്പിക്കുന്നത്? അവരുടെ വഴികാട്ടിയായി എവിടെയെങ്കിലും എപ്പോഴെങ്കിലും നരേന്ദ്ര മോദി ഉണ്ടായിരുന്നോ?
കഴിഞ്ഞ ഒരൊറ്റ വർഷത്തിനുള്ളിൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഉയർന്നത് 60 ദശലക്ഷത്തിൽ നിന്നും 134 ദശലക്ഷം ആയിട്ടാണ്. 2020 ജനുവരിയിൽ പോലും ഇന്ത്യയിലെ GDP വളർച്ച 42 കൊല്ലത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ആയിരുന്നു. മാത്രമല്ല, കഴിഞ്ഞ നാല് വർഷം കൊണ്ട് 45 വർഷത്തെ ഏറ്റവും കൂടിയ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും ഇന്ത്യ ഇടറി വീണുപോയി. തീർന്നില്ല, ഏറ്റവും കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ അന്താരാഷ്ട്രവിപണിയിൽ ലഭ്യമായിട്ടും, ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലാണ് ഇന്ത്യക്കാർ പെട്രോളും ഡീസലും വാങ്ങുന്നത്. 2014ൽ 59രൂപ ആയിരുന്ന ഡോളർനിരക്ക് ഇന്ന് 73രൂപയായി.
ലക്ഷക്കണക്കിന് ഗ്രാമീണർ കടക്കെണിയിൽ ആയി. നോട്ടുനിരോധനത്തിലൂടെ തകർന്നുപോയ ഗ്രാമീണ ചെറുകിടവ്യവസായങ്ങളും, ചെറുകിടവ്യാപാരികളും വഴിയോരക്കച്ചവടക്കാരും ഈ മഹാമാരി കൂടി ബാധിച്ചതോടെ സ്വയംപര്യാപ്തതപോയിട്ട് ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരായി മാറി. കഴിഞ്ഞ ആറു മാസമായി കൊടും തണുപ്പും, കൊടുംചൂടും, കൊറോണയും കൂട്ടാക്കാതെ ഒരു കൂട്ടം കർഷകർ സ്വന്തം നാടും കൃഷിയിടവും വിട്ട് അതിജീവനത്തിനായി തെരുവിൽ പോരാടുകയാണ്. ഭക്ഷണം പോലും പ്രതിസന്ധിയിൽ ആയ ഈ മനുഷ്യരോടാണ് നിങ്ങൾ ആത്മവിശ്വാസത്തിന്റെയും സ്വയംപര്യാപ്തതയുടെയും രാഷ്ട്രീയം മനോഹരമായി പറയുന്നത്!
ദിശാബോധമില്ലാത്ത, വൈരുധ്യങ്ങളും, വാചാടോപങ്ങളും, മാത്രം നിറഞ്ഞ മോദിയുടെ സാമ്പത്തിക-സാമൂഹ്യ നയങ്ങൾ ഇന്നാട്ടിലെ ഏറ്റവും ദരിദ്രർക്ക്, ഗ്രാമീണർക്ക്, ആത്മഹത്യയുടെ മുനമ്പിൽ നില്ക്കുന്ന കർഷകർക്ക് എന്ത് ആത്മവിശ്വാസമാണ് പകർന്നു കൊടുക്കുന്നത്? കരുണയുടെ എല്ലാ ഉറവകളും എന്നോ വറ്റിപ്പോയ ഒരു ഭരണകൂടത്തിനു എല്ലാം കമ്പോളത്തിൽ അധിഷ്ഠിതമായതുകൊണ്ടാണ് സാർവത്രികവാക്സിൻ പോലും ഇന്ത്യയിലെ മനുഷ്യർക്ക് നിഷേധിക്കുന്നത്..
ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഫ്രീഡം ഹൗസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ, 'പൂർണ്ണസ്വതന്ത്രരാജ്യം(Free) എന്ന സ്ഥാനത്തു നിന്നും, ഇക്കൊല്ലം ആദ്യമായി ഇന്ത്യ ഭാഗികസ്വതന്ത്ര രാജ്യങ്ങളുടെ(Partially Free) പട്ടികയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു.അതോടൊപ്പം പ്രശസ്തമായ 'ഗ്ലോബൽ ഡെമോക്രസി ഇൻഡക്സ് റാങ്കിൽ' ഇന്ത്യയുടെ സ്ഥാനം 51ൽ നിന്നും 53 ആയി താഴുകയും, ജനാധിപത്യത്തിന്റെ പല തലങ്ങളിലും അപായകരമാം വണ്ണം വ്യതിയാനം സംഭവിക്കുന്നതായി അവരുടെ പഠനം കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഇന്ന് ലക്ഷദ്വീപിൽ സംഭവിക്കുന്നതും ഒരു ജനതയുടെ ജീവിതത്തിലും സംസ്കാരത്തിനും മേലെയുള്ള അസാധാരണമായ കടന്നുകയറ്റമാണ്.
ഏഴു വർഷം കൊണ്ട് ഈ അവസ്ഥയിലേക്ക് ഇന്ത്യൻ ജനാധിപത്യത്തെയും ജനജീവിതത്തെയും 'undo' ചെയ്യാൻ മോദിക്ക് കഴിഞ്ഞതുകൊണ്ടാണോ അദ്ദേഹം 'വഴിവിളക്ക്' ആയി മാറുന്നത്? മോദി ഏഴു വർഷം പൂർത്തിയാക്കുമ്പോൾ ഞങ്ങളിൽ തുളുമ്പി ഒഴുകുന്നത് ആത്മവിശ്വാസമോ അഭിമാനമോ അല്ല, മറിച്ച് നിസ്സഹായതയും, കണ്ണീരും, പ്രതീക്ഷയറ്റ ഭാവിയെക്കുറിച്ചുള്ള ആകുലതകളും മാത്രമാണ്. ഇതെല്ലാം അനുഭവിക്കുന്ന പാവങ്ങൾക്ക് മുന്നിലാണ് നിങ്ങൾ മാർഗദീപമായി, സേവനത്തിന്റെ രാജർഷിബിംബമായി നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത് എന്നുള്ളത് എത്ര വിചിത്രമാണ്!
ബഹുമാന്യനായ അമിത് ഷാ, താങ്കൾ പറഞ്ഞതിൽ ഒരെയൊരു കാര്യം മാത്രമാണ് സത്യം. അക്ഷരാർഥത്തിൽ, ഏഴു വർഷം കൊണ്ട് ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ, അതിന്റെ അടിസ്ഥാന ആശയങ്ങളെ, നെടുംതൂണുകളെ, ദുർബലരായ പ്രതിപക്ഷം നിസ്സഹായരായി നോക്കിനിൽക്കവേ, നിങ്ങൾ വളരെ എളുപ്പത്തിൽ പൊളിച്ചുകളഞ്ഞിരിക്കുന്നു...അതായിരുന്നുവല്ലോ നിങ്ങളുടെ ലക്ഷ്യവും. Undoing India..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍