ഋഷികേശിലെ റിസോർട്ടിൽ കണ്ട ഫ്ളോമിയെ ജീവിത സഖിയാക്കിയപ്പോൾ ജീവിതം മാറി മറിഞ്ഞു; ഇന്ന് പൊന്നും വിലയുള്ള താരങ്ങൾക്ക് മനസ്സിലുള്ളതെല്ലാം അഴിച്ചു വയ്ക്കാനുള്ള ഒരു തുറന്ന പുസ്തകം; ചാമ്പ്യൻസ് ലീഗ് കപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചവരിൽ നമ്മുടെ വിനയ് മേനോനും; ചെൽസി താരങ്ങളെ ഫിറ്റാക്കി നിർത്തുന്ന മലയാളിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാർക്ക് കിട്ടുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ ചെൽസിയ മുത്തമിട്ടപ്പോൾ അതിൽ സുപ്രധാന പങ്ക് വഹിച്ചത് ഒരു മലയാളിയായിരുന്നു എന്നത് ലോകത്തെ മൊത്തം മലയാളികൾക്കും അഭിമാനമായി മാറുന്നു. എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയായ വിനയ് പി മേനോൻ എന്ന 47 കാരനായ വെൽനെസ്സ് കോച്ചാണ് ഈ അപൂർവ്വ നേട്ടത്തിനുടമയായ മലയാളി. വലിയൊരു ചാമ്പ്യൻ ഷിപ്പ് ജയിക്കാൻ ഉതകും വണ്ണം ടീമംഗങ്ങളെ ശാരീരികമായും മാനസികമായും തയ്യാറാക്കിയ ഈ മലയാളിയെ പാശ്ചാത്യ മാധ്യമങ്ങളും വാനോളം പുകഴ്ത്തുകയാണ്.
ചെറുപ്പത്തിൽ ഫുട്ബോളിനോട് വലിയ താത്പര്യമില്ലാതിരുന്ന വിനയുടെ പ്രധാന വിനോദം ജൂഡോ ആയിരുന്നു പ്രധാന വിനോദം. സ്കൂൾ പഠനകാലത്ത് ജൂഡോ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള വിനയ് പിന്നീട് ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമെടുത്തു. പിന്നീട് സ്പോർട്സ് സൈക്കോളജിയിൽ എം ഫിൽ എടുത്ത വിനയ് മേനോൻ സെന്റർ ഫോർ യോഗ തെറാപ്പി, എഡ്യുക്കെഷൻ ആൻഡ് റിസർച്ചിൽ ചേർന്ന് യോഗ പരീശീലനവും തുടങ്ങി.
പിന്നീട് ഹിമാലയത്തിലെ ഒരു ആഡംബര സ്പാ റിസോർട്ടായ ആനന്ദയിൽ യോഗാതെറാപിസ്റ്റായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുണ്ടാകുന്നത് ഇവിടെ വച്ചാണ്. ലോകത്തിലെ സമ്പന്നരും പ്രമുഖരായവരുമൊക്കെ സ്ഥിരം സന്ദർശിക്കുന്ന ഇവിടത്തെ ജോലി അദ്ദേഹത്തിന് നിരവധി നല്ല ബന്ധങ്ങൾ നേടിക്കൊടുത്തു. അതുവഴി വിനയ് മേനോൻ ദുബായിൽ എത്തിച്ചേർന്നു.
ഇവിടെവച്ച് റഷ്യൻ എണ്ണക്കമ്പനിയുടമയായ റോമൻ അബ്രാമോവിച്ചിനെ കണ്ടെത്തുന്നതാണ് വിനയ് മേനോന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ഇദ്ദേഹത്തിന്റെ കുടുംബത്തെ യോഗ പഠിപ്പിക്കാൻ അങ്ങനെ വിനയ് മേനോന് വഴിയൊരുങ്ങി. യോഗയിൽ വിനയുടെ പ്രാവീണ്യം മനസ്സിലാക്കിയ റോമൻ അബ്രമോവിച്ച് അദ്ദേഹത്തെ ലണ്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ലണ്ടനിൽ വച്ചാണ് ചെൽസിയ ക്ലബ്ബിന്റെ ഉടമകൂടിയായ റോമൻ അബ്രാമോവിച്ച് വിനയ മേനോനെ ക്ലബ്ബിന്റെ വെൽനെസ്സ് കോച്ചായി നിയമിക്കുന്നത്. കേരളത്തിലെ ആദ്യകാല യോഗ ഗുരുക്കളിൽ ഏറെ പ്രശസ്തനായിരുന്ന ശ്രീധരമേനോന്റെ പേരക്കുട്ടിയായ വിനയ് പി മേനോൻ, ആധുനിക സമ്പ്രദായവും യോഗയുമൊക്കെ കൂടിക്കലർന്ന രീതിയായിരുന്നു കളിക്കാരിൽ പരീക്ഷിച്ചത്. അത് വിജയം കണ്ടു എന്നാണ് ഇപ്പോഴത്തെ വിജയം തെളിയിക്കുന്നു.
വിനയ്നെ കുറിച്ച് 'ചേറായി ടു ചെൽസി' എന്ന പുസ്തകവും പുറത്തെത്തി. പുസ്തകം പുറത്തെത്തിയതിന് പിന്നാലെ വിദേശ മാധ്യമങ്ങൾ പോലും ഈ മലയാളി യുവാവിനെ നെഞ്ചേറ്റിയിരിക്കുകയാണ്. ചെൽസി ക്ലബ്ബിലെ ടീം അംഗങ്ങളെ അവയർനെസ് ചെയ്യിക്കുകയും കളിയിൽ എങ്ങനെ ഫോക്കസ് ചെയ്യണണമെന്ന് മനസ്സിലാക്കിക്കുകയും അത് എങ്ങനെ വിജയത്തിലേക്ക് കൊണ്ടു വരണമെന്ന് പ്രാവർത്തികമാക്കി മാറ്റുകയുമാണ് വിനയ് മേനോന്റെ ജോലി. താരത്തിളക്കത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന കളിക്കാരുമായി നല്ല സൗഹൃദത്തിലായ ശേഷമാണ് എല്ലാവർക്കും ട്രെയിനിങ് കൊടുക്കുക. സൗഹൃദം സ്ഥാപിക്കുന്നതിലുടെ അവരുടെ മനസ്സ് മനസ്സിലാക്കാൻ സഹായിക്കുകയും അതുവഴി അവർ്ക്ക വേണ്ട രീതിയിൽ മനസ്സറിഞ്ഞ് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനാകുമെന്നുമാണ് വിനയ് പറയുന്നത്.
പരിക്കേറ്റ കളിക്കാർ തിരിച്ച് കളിയിലേക്ക് വരുമ്പോൾ അവരുടെ മാനസിക സമമ്മർദ്ദം കുറയ്ക്കാനും അവരെ കളിയിൽ കോൺസെൻട്രേറ്റ് ചെയ്യിക്കാനും ട്രെയിൻ ചെയ്ത് പെർഫോമിലെത്തിക്കാനും മനസ്സിനെ റിലാക്സ് ആക്കാനും വിനയ് മേനോൻ എന്ന ട്രെയിനർക്കായി. പല കളിക്കാർക്കും വിനയ് മേനോൻ ഒരു ട്രെയിനർ എന്നതിലുപരി മനസ്സിലുള്ളതെല്ലാം അഴിച്ചു വയ്ക്കാനുള്ള ഒരു തുറന്ന പുസ്തകം കൂടിയാണ്. കേരളത്തിലെ കൊച്ചു ഗ്രാമമായ ചേറായിയിൽ നിന്നും ചെൽസിയിലേക്കുള്ള വിനയ് മേനോന്റെ യാത്ര ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ നിന്നും എഡ്യൂക്കേഷനിൽ ഡിഗ്രി സ്വന്തമാക്കി. സ്പോർട്സ് സൈക്കോളജിയിൽ എംഫീലും സ്വന്തമാക്കി. പോണ്ടിച്ചേരി യീണിവേഴ്സിറ്റിയിൽ നിന്നും യോഗയും പഠിച്ചതോടെയാണ് വിനയ് മേനോൻ എന്ന മലയാളിയുടെ ജീവിതം മാറിമറിഞ്ഞത്.
പോണ്ടിച്ചേരിയിൽ നിന്നും ഉന്നതങ്ങളിലേക്ക് വിനയ് യുടെ ജീവിതം വഴിവെട്ടി തെളിക്കുകയായിരുന്നു. ഹിമാലയത്തിലെ ഋഷികേശിൽ ഒരു റിസോർട്ടിൽ വെൽനസ് സ്പെഷ്യലിസ്റ്റായാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. ഇവിടെ വെച്ച് പരിചയപ്പെട്ട ഫ്ളോമി മേനോൻ എന്ന യുവതിയെ വിവാഹം ചെയ്യുകയും ചെയ്തു. ഫ്ളോമി ഇന്ന് ചെൽസി ടീമിന്റെ ഹെൽത്ത് ക്ലബ്ബിന്റെ ഡെപ്യൂട്ടി മാനേജരാണ്. ഋഷികേശിൽ നിന്നും ദുബായിലേക്കാണ് പിന്നീട് വിനയ് പറന്നത്.
വിനയ്യുടെ ട്രെയിനിങ്ങിൽ ആകൃഷ്ടരായ നിരവധി ലോകപ്രസിദ്ധർ ഉണ്ട്. എന്നാൽ ജോലിയുടെ സ്വഭാവം വെച്ച് അവരുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല. ഇവരിൽ നിന്നാണ് യൂറോപ്പിലേക്കുള്ള അവസരം ഒരുങ്ങിയത്. ദുബായിൽ നിന്നും റഷ്യൻ കോടീശ്വരനായ റോമൻ അബ്രമോവിച്ച് ആണ് വിനയ്നെ യൂറോപ്പിലെത്തിച്ചത്. കുറക്കൊലം അബ്രമോവനിച്ചിന് വേണ്ടി അദ്ദേഹത്തിന്റെ പേഴ്സണൽ ട്രെയിനറായി ജോലി ചെയ്തു. പിന്നീട് അദ്ദേഹം വഴി ചെൽസിയിലെത്തുകയായിരുന്നു.
രണ്ട് വർഷമാണ് വിനയ് അബ്രമോവിച്ചിന്റെ പേഴ്സണൽ ഹെൽത്ത് ട്രെയിനറായി ജോലി ചെയ്തത്. അബ്രമോവിച്ച് വിനയ്ക്കു ഭാര്യയ്ക്കും ക്ലബ്ബിൽ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഫുട്ബോളിനോട് യാതൊരു താൽപര്യവുമില്ലാത്ത വിനയ് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന ഫുട്ബോൾ ക്ലബ്ബിലെ താരങ്ങളുടെ പ്രിയപ്പെട്ട വെൽനസ് ട്രെയിനറായി മാറുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍