ലൈഫ് മിഷൻ വിവാദങ്ങൾ തന്റെ വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കി; ഒരു തെറ്റും ചെയ്യാത്തതിനാൽ, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനഃശക്തി വീണ്ടെടുത്തു; ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു; വിട വാങ്ങൽ കുറിപ്പുമായി ലൈഫ് മിഷൻ സിഇഒ യു വി ജോസ്
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ലൈഫ് മിഷൻ സിഇഒയും കോഴിക്കോട് മുൻ ജില്ലാ കളക്ടറുമായിരുന്ന യുവി ജോസ് നാളെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ഔദ്യോഗിക രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്ന വേളയിൽ വൈകാരിക ഫേസ്‌ബുക്ക് കുറിപ്പുമായി യു വി ജോസ് രംഗത്തെത്തി. തന്റെ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ വിശദമായി കുറിക്കുന്ന അദ്ദേഹം ലൈഫ് മിഷൻ വിവാദത്തെ കുറിച്ചു വിശദമായി വ്യക്തമാക്കി.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ തന്റെ വ്യക്തി ജീവിതത്തെ പിടിച്ചുകുലുക്കിയെന്ന് പറഞ്ഞ യുവി ജോസ് ഐഎഎസിലേക്കുള്ള തന്റെ കടന്ന് വരവിനെ കുറിച്ചും വിശദമാക്കി. ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു ... എന്തിനെന്ന് എനിക്കറിയില്ല... ഞാൻ എപ്പോഴും ആശ്രയിക്കുന്ന ക്രിസ്തുവടക്കം ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെടേണ്ടിവന്നവരെയോർത്തു സമാധാനിക്കുംമെന്നും അദ്ദേഹം വൈകാരികമായി കുറിച്ചു.
ഔദ്യോഗിക കാലഘട്ടം അവസാനിച്ചെങ്കിലും ഇനിയും ജീവിതത്തിൽ കൂടുതൽ അർത്ഥവത്തായ ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും യു വി ജോസ് കുറിക്കുന്നു.
യു വി ജോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കടപ്പാടും നന്ദിയും... സിവിൽ സർവീസിലേക്ക് പ്രവേശനം ലഭിച്ചത് മൂലം നീട്ടിക്കിട്ടിയ 4 വർഷങ്ങളും കടന്ന് ഔദ്യോഗിക സർവീസിൽ നിന്നും ഈ മാസം 31 ന് വിരമിക്കുന്നു. ഒരിക്കൽ വരുമെന്ന് തീർച്ചയായിരുന്നെങ്കിലും ഈ ദിനം ഇത്രയും പെട്ടെന്ന് ഓടിയെത്തുമെന്ന് കരുതിയില്ല ... Town Planning വകുപ്പിൽ Assistant Town Planner ആയിട്ടാണ് State സർവീസിൽ പ്രവേശിച്ചതെങ്കിലും അതിനു മുമ്പും ശേഷവും വൈവിധ്യങ്ങളായ മേഖലകളിൽ ജനസേവനത്തിന് അവസരം ലഭിച്ചുവെന്നത് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. കോഴിക്കോട് CWRDM ൽ നിന്നും റിസേർച് രംഗത്ത് കിട്ടിയ ആവേശം ഗോവയിലെ National Institute of Oceanography യിൽ Scientist പോസ്റ്റിൽ എത്തിച്ചു. ഇനി ശാസ്ത്രലോകത്തുതന്നെ എന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് അപ്രതീക്ഷിതമായി ടൗൺ പ്ലാനിങ് വകുപ്പിലേക്ക് PSC appointment കിട്ടിയത് .... ഗോവയിലുള്ള സമയത്തു കല്യാണം കഴിഞ്ഞിരുന്നതുകൊണ്ടും നാട്ടിലെ ജീവിതമായിരിക്കും കുടുംബ ജീവിതത്തിന് ഗോവയിലേക്കാൾ നന്നാവുക എന്ന് തോന്നിയതിനാലും കൂടുതൽ ആലോചിക്കാതെ നാട്ടിലേക്കു തിരിച്ചു വന്ന് 1989 ൽ Town Planning വകുപ്പിൽ ഷീശി ചെയ്തു ... വയനാട് town planning ൽ ജോലി ചെയ്യുമ്പോൾ DTPC യുടെ അഡിഷണൽ ചാർജ് കൂടി ലഭിച്ചത് ( 1992) ടൂറിസം പ്രവർത്തന മേഖലയിലേക്കുള്ള ആദ്യ കാൽവെപ്പായി.
ആ കാലയളവിൽ വയനാട് ജില്ലാ കലക്ടറും DTPC ചെയര്മാനുമായിരുന്ന UKS ചൗഹാൻ സർ (പ്രിയപ്പെട്ട സർ അകാലത്തിൽ നമ്മെ വിട്ടു പോയി... പ്രണാമം) ടൂറിസം ഡയറക്ടർ ആയപ്പോൾ ടൂറിസം വകുപ്പിൽ നിലവിലുണ്ടായിരുന്ന Planning Officer തസ്തികയിൽ ( 1997) എന്റെ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായി ...വയനാട്ടിൽ നിന്നും വാസം തിരുവനന്തപുരത്തേക്ക് മാറ്റി. എഞ്ചിനീയറിങ് ബിരുദവും, പ്ലാനിങ്ങിൽ ബിരുദാനന്ദ ബിരുദവും, എം.ബി.എ. യും ടൂറിസം വകുപ്പിൽ ഏവരുടേയും പ്രതീക്ഷയേക്കാളും ഉയർന്ന രീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്നതിനു സഹായിച്ചു. ... ടൂറിസം വകുപ്പിലെ നല്ല പ്രവർത്തനമാണ് സിവിൽ സർവീസിലേക്കുള്ള വാതിൽ തുറന്നു തന്നത് . ഇതിനിടയിൽ 2002 ൽ IT Mission ൽ ഒരു വര്ഷം മിഷൻ കോഓർഡിനേറ്റർ ആയി ജോലി ചെയ്തപ്പോഴാണ് അക്ഷയ എന്ന ആഗോള ശ്രദ്ധ നേടിയ പദ്ധതി ആവിഷ്‌കരിച്ചതും മലപ്പുറം ജില്ലയിൽ പൈലറ്റ് ചെയ്തതും ...
ടൂറിസം വകുപ്പിൽ പ്ലാനിങ് ഓഫീസർ തസ്തികയിൽ തുടങ്ങി അഡിഷണൽ ഡയറക്ടർ ആയും പിന്നീട് IAS കിട്ടിയതിനു ശേഷം 2016 ൽ ഡയറക്ടർ ആയും ജോലി ചെയ്യാൻ പറ്റിയെന്നത് വലിയൊരു ഭാഗ്യമായി കരുതുന്നു. ടൂറിസം സെക്ടറിൽ 1998-2012 കാലയളവിൽ തുടങ്ങിയതും ഇന്നും തുടരുന്നതുമായ മിക്ക പദ്ധതികളും സ്‌കീമുകളും രൂപകല്പന ചെയ്യുന്നതിലും പ്രാവർത്തികമാക്കുന്നതിലും നിർണ്ണായകമായ പങ്കു വഹിക്കാൻ കഴിഞ്ഞുവെന്നത് ഒത്തിരി സംതൃപ്തി നൽകുന്നു. ഇതിൽ ഏറ്റവും സംതൃപ്തി നൽകുന്നത് 'ഉത്തരവാദിത്വ ടൂറിസം' ആശയം കേരളത്തിൽ നടപ്പാക്കുന്നതിന് ടൂറിസം സെക്രട്ടറി വേണു സാറുമൊത്തു നടത്തിയ പ്രവർത്തനങ്ങളാണ്..
IAS ലേക്കുള്ള പ്രവേശനം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. ടൂറിസം വകുപ്പിൽ ജോലി ചെയ്യുമ്പോൾ പല മേലുദ്യോഗസ്ഥരും ഇത്തരത്തിൽ ഒരു സാധ്യത സൂചിപ്പിച്ചിരുന്നുവെന്നത് സത്യമാണ് . എന്നാൽ വയനാട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച് വെറും സാധാരണ പള്ളിക്കൂടത്തിൽ പഠിച്ചു വളർന്ന എനിക്ക് IAS എന്നത് ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലാണെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. എങ്കിലും പലരുടെയും പ്രചോദനത്താൽ IAS പദവി ഞാനും സ്വപ്നം കാണാൻ തുടങ്ങി. പിന്നെ അതിനു വേണ്ടിയുള്ള കഠിന പ്രയത്നമായിരുന്നു. അതിപ്രഗത്ഭരായ സീനിയർ IAS കാരോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചുവെന്നത് എന്നെ വളരെയേറെ സഹായിച്ചു. Amitab kant സർ , Bharat Bhushan സർ, ഠ ബാലകൃഷ്ണൻ സർ, Viswas Mehta സർ, UKS Chouhan സർ, Dr. Venu സർ, Alkesh kÀ Suman സർ തുടങ്ങിയവരൊക്കെ എന്നെ കുറച്ചല്ല സ്വാധീനിച്ചത്. ഏതു ജോലിയായാലും അവയോടു കാണിച്ച അർപ്പണ ബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി. Non-SCS വിഭാഗത്തിൽ 2014 IAS സെലക്ട് ലിസ്റ്റിൽ പേര് വന്നു. സംസ്ഥാന ലിസ്റ്റിൽ ഉണ്ടായിരുന്ന 10 പേർക്കായി ഡൽഹിയിൽ വെച്ച് UPSC നടത്തിയ ഇന്റർവ്യൂവിൽ ഒന്നാമനായി IAS ലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം Chief Secretary Bharat Bhooshan സാർ ഫോണിൽ അറിയിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു...
എന്റെ മകനെ കലപ്പ പിടിപ്പിക്കില്ലാ എന്ന് ഞാൻ LP സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച ചാച്ചനെയും, വിളക്കിന്റെ വെളിച്ചത്തിൽ വയനാടൻ തണുപ്പിൽ കമ്പിളിപ്പുതപ്പിന്റെ മറവിൽ രാത്രി വൈകിയിരുന്നു പഠിക്കുമ്പോൾ ചൂടു പാലും ഒളിപ്പിച്ചു വെച്ചിരുന്ന കോഴി മുട്ട പുഴുങ്ങിയതുമായി വീട്ടിലെല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ പകുതി ചാരിയ വാതിൽ മെല്ലെത്തുറന്നു കയറിവരുന്ന അമ്മച്ചിയേയും, മുഴുവൻ സമയവും ഓഫീസ് കാര്യങ്ങൾക്കായി മാറ്റിവെച് വീട്ടിലെത്തിയാലും ഫയൽ നോട്ടവും പഠിത്തവുമായി തിരക്കിട്ട ജീവിതത്തിൽ ഒരു പരാതിയും പറയാതെ എല്ലാം സഹിക്കുകയും support ചെയ്യുകയും ചെയ്തു എന്നെ ഈ ഉയരങ്ങളിൽ എത്തിച്ചതിനു മുഴുവൻ കരണക്കാരിയുമായ ഭാര്യ പീസമ്മയെയും, എന്റെ ഓരോ കാൽവെപ്പിലും പ്രോത്സാഹനവും പിന്തുണയുമായി കൂടെ നിൽക്കുന്ന സ്നേഹിക്കാൻ മാത്രമറിയുന്ന പ്രിയപ്പെട്ട father-in -law ഇച്ചാച്ചനെയും ഒക്കെ ആ സന്തോഷ മുഹൂർത്തത്തിൽ നന്ദിയോടെ ഓർത്തു...IAS ൽ 2008 ബാച്ച് award award ചെയ്ത് തുടക്കത്തിൽ തന്നെ കോട്ടയത്ത് ജില്ലാ കളക്ടർ ആയി നിയമിച്ചു...
ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അനന്തമായ സാധ്യതയാണ് കളക്ടർ എന്ന പദവി തുറന്നു തന്നത് ... Zero waste കോട്ടയം, ജനസൗഹൃദ ഭരണകൂടം എന്നിങ്ങനെ ഒട്ടനവധി നൂതന പദ്ധതികളുമായി മുമ്പോട്ടു പോകുമ്പോൾ വന്ന അപ്രതീക്ഷിത ട്രാൻസ്ഫർ മറ്റൊരു വലിയ അവസരം തുറന്നു തന്നു... ടൂറിസം വകുപ്പിൽ വർഷങ്ങൾ ജോലി ചെയ്യുമ്പോഴൊക്കെ ചെറിയ ഒരു അസ്സൂയയോടെയായിരുന്നു ഡയറക്ടറുടെ കസേരയെ കണ്ടിരുന്നത്. കോട്ടയത്ത് നിന്നുള്ള മാറ്റം എന്നെ ടൂറിസം ഡയറക്ടർ എന്ന സ്വപ്ന പദവിയിൽ എത്തിച്ചു. സുപരിചിതമായ ടൂറിസം മേഖലയിൽ ഉത്തരവാദിത്വ ടൂറിസത്തിനു പ്രത്യേക പ്രാധാന്യം നൽകുകയും അതിനായി പ്രത്യേക മിഷൻ രൂപീകരിക്കുന്നതിന് അംഗീകാരം വാങ്ങിയെടുക്കുന്നതിനും സാധിച്ചു. 15 വർഷത്തിലേറെ ടൂറിസം രംഗത്തുള്ള പരിചയം Green Carpet എന്ന പുതിയ പദ്ധതി രൂപീകരണത്തിനും സഹായിച്ചു....
അപ്രതീക്ഷിത സംഭവങ്ങളാണ് എന്റെ ജീവിതത്തിൽ എപ്പോഴും വലിയ മാറ്റങ്ങളിലേക്ക് നയിച്ചിട്ടുള്ളത് ... അത് പോലെ എന്റെ ഔദ്യോഗിക ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ മാറ്റി മറിച്ച, എന്നും വിശ്വസിച്ചുപോന്നിരുന്ന ദൈവം അറിഞ്ഞു തന്ന അനുഗ്രഹമായിരുന്നു, കോഴിക്കോട് കളക്ടർ ആയുള്ള നിയമനം. 2017 ഫെബ്രുവരിയിൽ കോഴിക്കോട് കളക്ടർ ആയി ചാർജെടുത്തത് മറ്റൊരു സ്വപ്ന സാഫല്യമായി...കോഴിക്കോട് ഉണ്ടായിരുന്ന 20 മാസം എന്റെ സർവീസിലെ ഏറ്റവും വിലപ്പെട്ട കാലമായിരുന്നു. നിപ്പയും, കട്ടിപ്പാറ ഉരുൾപൊട്ടലും, വെള്ളപ്പൊക്കവുമൊക്കെയായി ഒന്നിന് പുറകെ ഒന്നായി വൻ ദുരന്തങ്ങൾ വന്നതിനെയൊക്കെ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ നേരിട്ടത് വേറിട്ട അനുഭവമായി.... കോഴിക്കോടുകാർക്കല്ലാതെ മറ്റാർക്കും ഒരു ഭരണ സംവിധാനത്തെ ഇത്രയും ആത്മാർത്ഥതയോടെ സഹായിക്കാൻ പറ്റുമായിരുന്നോ എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട് ...
A big Salute to the people of Kozhikode...
ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ ഒട്ടനവധി നല്ല കാര്യങ്ങൾ അവിടെ ചെയ്യാനായി .. കോഴിക്കോടുകാർ 30 വർഷത്തിലേറെയായി ആഗ്രഹിച്ചിരുന്ന മിഠായി തെരുവിന്റെ നവോദ്ധാനവും, വിഭിന്ന ശേഷിയുള്ളവർക്കു വേണ്ടി നടപ്പാക്കിയ കയ്യെത്തും ദൂരത്ത് എന്ന campaign Dw, Zero waste കോഴിക്കോട്, കോളേജ് കുട്ടികളെ ഉൾപ്പെടുത്തി നടപ്പാക്കിയ Campuses of Kozhikode തുടങ്ങിയ നൂതനാശയങ്ങളുമൊക്കെ 'ജോസേട്ടാ' എന്ന് സ്നേഹപൂർവ്വം എന്നെ വിളിച്ചിരുന്ന കോഴിക്കോടുകാർ അവരുടെ നെഞ്ചോട് ചേർത്ത് സ്വീകരിച്ചു ... മഹാപ്രളയ സമയത്ത് സംസ്ഥാനമൊട്ടുക്കുള്ള പ്രളയ ബധിതരെ സഹായിക്കാൻ കേരളജനത മുഴുവൻ മുന്നോട്ടിറങ്ങിയപ്പോഴും കോഴിക്കോടുകാർ ഒരു പടി മുമ്പിലായിരുന്നു.
2018 നവംമ്പറിൽ ജില്ലാ കളക്ടർ എന്ന റോളിൽ പരമാവധി സമയമായ 3 വര്ഷം അവസാനിക്കാറായപ്പോൾ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു ..ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർ തസ്തികയോടൊപ്പം ഞാൻ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷൻ CEO എന്ന പോസ്റ്റും ... Life മിഷനിൽ ആയിരുന്നു കൂടുതൽ ശ്രദ്ധയും താത്പര്യവും. ഒരു വർഷം കൊണ്ട് സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രതീക്ഷകൾക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളർത്താൻ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂർത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി ...
എന്നാൽ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്. Red Crescent എന്ന അന്തരാഷ്ട്ര സംഘടനയുമായി നടന്ന MOU ഒപ്പിടലും അതിന്റെ മറവിൽ കുറച്ചുപേർ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ് ...ലൈഫ് മിഷൻ CEO എന്ന നിലയിൽ അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാൽ, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനഃശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകുകയാണ് ഞാനിപ്പോൾ ...ഇതിനിടയിൽ PRD ഡയറക്ടർ ആയിരുന്നു ഒരു വർഷം. കഴിഞ്ഞ 6 മാസമായി LSGD യിൽ അഡിഷണൽ /സ്പെഷ്യൽ സെക്രട്ടറിയായി സെക്രട്ടേറിയറ്റ് ജോലിയുടെയും രുചി അറിയാനായി ...
തിരിഞ്ഞു നോക്കുമ്പോൾ തികഞ്ഞ ആത്മസംതൃപ്തിയുണ്ട്. എത്ര ചെറുതാണെങ്കിലും ഏറ്റെടുത്ത എല്ലാ ജോലികളിലും സ്വന്തമായ ഒരു കയ്യൊപ്പു സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. സാധാരണ ജനങ്ങൾക്ക് എപ്പോഴും പ്രാപ്യനാകാനും അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നം പോലെ പരിഹരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഞാൻ ഔദ്യോഗികമായി സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നത് ..
ഓരോ വ്യക്തിയെയും സൃഷ്ടിക്കുന്നത് സാഹചര്യങ്ങളാണ് ... എന്നെ ഞാനാക്കിയ കുടുംബാംഗങ്ങളോടും , സഹോദരങ്ങളോടും , സഹപ്രവർത്തകരോടും, എന്നെ ഒത്തിരി സ്നേഹിക്കുന്ന ഒരു കൂട്ടം നല്ലവരായ സുഹൃത്തുക്കളോടും, പ്രതിസന്ധി ഘട്ടത്തിൽ എനിക്കുവേണ്ടി പ്രാർത്ഥിച്ച നൂറുകണക്കിന് സുമനസ്സുകളോടുമുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തട്ടെ ... എനിക്ക് എപ്പോഴും താങ്ങും തണലുമായി എന്നോടൊപ്പം നിന്ന, എന്നെ എല്ലാക്കാര്യങ്ങളിലും പിന്തുണച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യ പീസമ്മയോടും, പൊന്നോമനമക്കൾ വാവക്കുട്ടനോടും ( Dean Jose, Senior Process Engineer, TESLA, California), മാളുക്കുട്ടിയോടും (Pooja Jose, Consultant, Bain & Company, Mumbai) ഉള്ള കടപ്പാടും സ്നേഹവും വാക്കുകളിൽ ഒതുക്കാവുന്നതല്ല ...
ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു ... എന്തിനെന്ന് എനിക്കറിയില്ല... ഞാൻ എപ്പോഴും ആശ്രയിക്കുന്ന ക്രിസ്തുവടക്കം ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെടേണ്ടിവന്നവരെയോർത്തു സമാധാനിക്കും ...
ഔദ്യോഗിക കാലഘട്ടം അവസാനിച്ചെങ്കിലും ഇനിയും ജീവിതത്തിൽ കൂടുതൽ അർത്ഥവത്തായ ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് .. ... സാധാരണ ജനങ്ങൾക്കുവേണ്ടി ..... അവരോടൊപ്പം നിന്ന് .... ...മറ്റൊരു ഇന്നിങ്സ് ... കൂടെ കൂടുമല്ലോ...
Bye ....
ഒത്തിരി ഒത്തിരി സ്നേഹത്തോടെ ,
യു വി ജോസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍