എഴുത്തോ ചിത്രങ്ങളോ ഇല്ല; ഏത് വിഷയത്തെക്കുറിച്ചും ഉള്ള് തുറന്ന് സംസാരിക്കാം; ആൻഡ്രോയിഡ് ഫോണിലേക്ക് എത്തിയതോടെ കൂടുതൽ പ്രചാരമായി; ടെക്കി ലോകത്തെ പുത്തൻ താരോദയമായി ക്ലബ് ഹൗസ്; അറിയാം വിശേഷങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരോ ലോക് ഡൗൺ കാലവും പുതുമകളെ കൊണ്ട് സമ്പന്നമാക്കുന്നവരാണ് മലയാളികൾ. കഴിഞ്ഞ വർഷത്തെ ലോക് ഡൗണിൽ ഓൺലൈൻ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് മിക്കവരും അ ദിനങ്ങളുടെ വിരസതയെ മറികടന്നത്. അങ്ങിനെ ഈ ലോക് ഡൗൺ കാലത്തും മലയാളിക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയിരിക്കുകയാണ്.. 'ക്ലബ് ഹൗസ്'.സാമൂഹിക ഇടപെടലുകൾ സൈബർ ഇടങ്ങളിലേക്ക് ചുരുങ്ങിയ ലോക്ഡൗൺ കാലത്ത് തരംഗമാകുകയാണ് ക്ലബ്ബ് ഹൗസ് എന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ.
ആൻഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷൻ എത്തിയതോടുകൂടിയാണ് കേരളത്തിൽ ക്ലബ്ബ് ഹൗസ് പ്രധാന ചർച്ചാ വിഷയമായി മാറിയത്.2020 മാർച്ചിൽ ആരംഭിച്ച ക്ലബ് ഹൗസ് കേരളമടക്കമുള്ള സ്ഥലങ്ങളിൽ വ്യാപക പ്രചാരം നേടിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ആദ്യം ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് ലഭ്യമല്ലാത്തതിനാലാണ് ഇന്ത്യയിൽ ക്ലബ് ഹൗസിന് വേണ്ടത്ര പ്രചാരം ലഭിക്കാതെ ഇരുന്നത്.മെയ് 21 ന് ആപ്പ് ആൻഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകൾ കൂടുതലെത്തി.
ശബ്ദമാണ് ക്ലബ് ഹൗസിലാകെ. ഇഷ്ടമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനൊരിടം, പ്രശ്നങ്ങളിൽ ശബ്ദമുയർത്താനൊരിടം, തമാശകൾ പറയാനൊരിടം, ഇവയെല്ലാം കേൾക്കാനൊരിടം , സൗഹൃദങ്ങൾ പങ്കുവെക്കാനൊരിടം. എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസിൽ
അറിയാം ക്ലബ് ഹൗസിനുള്ളിലെ വിശേഷങ്ങൾ
ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഉപയോക്താക്കൾക്ക് വിവിധ വിഷയങ്ങളിൽ ആളുകൾ നടത്തുന്ന സംഭാഷണങ്ങൾ, അഭിമുഖങ്ങൾ, ചർച്ചകൾ കേൾക്കാം. ഒരു തരത്തിൽ പറഞ്ഞാൽ പോഡ് കാസ്റ്റിന് പോലെയൊരുസംവിധാനം. ക്ലബ് ഹൗസിലെ സംഭാഷണങ്ങളെല്ലാം തത്സമയം കേൾക്കാം.
ഒരു കോൺഫറൻസ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോൺവർസേഷൻ റൂം. അതിൽ കുറച്ച് പേർ സംസാരിക്കുകയായിരിക്കും. മറ്റുള്ളവർ അത് കേൾക്കുന്നവരും.സൗഹൃദ സദസിലെ സംസാരവും, സെമിനാർ ഹാളിലെ ചർച്ചകളുമൊക്കെ അനായാസം സൈബർ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസിൽ നിന്ന് ലഭിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസിൽ സംസാരിക്കാമെന്നത് ഗുണമാണ്.
റൂം എന്ന ആശയത്തിന്മേലാണ് ഇത്തരം ചർച്ചാ വേദികൾ ആപ്ലിക്കേഷനിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ 5000 അംഗങ്ങളെ വരെ റൂമിൽ ഉൾപ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചർച്ചയുടെ മോഡറേറ്റർ. റൂമിൽ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമിൽ കയറിയാൽ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങൾക്ക് കേൾക്കാം. കൂടുതൽ പ്രൈവസി ആവശ്യമാണെങ്കിൽ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.
എങ്ങിനെ ക്ലബ് ഹൗസിന്റെ ഭാഗമാകാം
ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ് ക്ലബ്ബ് ഹൗസിൽ ചേരാൻ സാധിക്കുക. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ സ്റ്റോറിൽ നിന്നും ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇൻവൈറ്റിലൂടെയാണ് ആപ്പിൽ ചേരാൻ സാധിക്കുന്നത്. ഇൻവൈറ്റ് ലഭിച്ചില്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷം വെയ്റ്റ് ലിസ്റ്റിൽ നിന്നാൽ ക്ലബ് ഹൗസിലെ നിങ്ങളുടെ സുഹൃത്തുക്കൾ വഴി ആപ്പിന്റെ ഭാഗമാകാം.
നിലവിലുള്ള അംഗങ്ങൾ ക്ഷണിച്ചാൽ മാത്രമേ ക്ലബ് ഹൗസിൽ അംഗമാവാൻ സാധിക്കൂ. അല്ലാതെ ആപ്പ്സ്റ്റോറിൽ കയറി നേരിട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല. നമ്മുടെ നാട്ടിലെ ചില ക്ലബുകൾ അങ്ങനെയാണ് നിലവിലുള്ള അംഗങ്ങളുടെ നിർദ്ദേശമില്ലാതെ പുതിയ ആളെ ചേർക്കില്ല. ഏറെക്കുറെ അതിന്റെ ഒരു ഡിജിറ്റൽ രൂപം.
മാത്രവുമല്ല തോന്നുന്നവരെയെല്ലാം ക്ലബ് ഹൗസിലേക്ക് ഇഷ്ടം പോലെ ക്ഷണിക്കാൻ നിലവിലുള്ള ഉപയോക്താവിന് സാധിക്കില്ല. രണ്ട് പേരെ മാത്രമേ നിലവിൽ ഇവർക്ക് ക്ഷണിക്കാനാവൂ.ഈ വർഷം ക്ലബ് ഹൗസ് ആപ്പിന്റെ ബീറ്റ പരീക്ഷണ ഘട്ടം പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനാൽ ക്രമേണ കൂടുതൽ ഉപയോക്താക്കളിലേക്ക് ക്ലബ് ഹൗസിന്റെ വാതിലുകൾ തുറന്നുകൊടുക്കാനാണ് സാധ്യത
ചിത്രങ്ങളും എഴുത്തുകളുമില്ല.. സംസാരം മാത്രം
ക്ലബ്ഹൗസ് പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്. ഇവിടെ സംവേദനത്തിനായി മൾട്ടിമീഡിയ ആർട്ടില്ല, പടമില്ല, അക്ഷരങ്ങളില്ല. പകരം ശബ്ദം മാത്രം. ലൈവായ വോയിസ്. ക്ലബ്ഹൗസിൽ സംസാരവും സംഗീതവുമാണ് പ്രധാനമായും പങ്ക് വെക്കപ്പെടുന്നത്. ടെക്സ് ചാറ്റ് റൂമുകളെപ്പോലെ, ഒച്ചകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ റൂമുകളും ക്ലബുകളുമാണ് ഇവിടെയുള്ളത്.
പ്രൈവസി ഒപ്ഷൻസിനെ അടിസ്ഥാനപ്പെടുത്തി ഓപൺ, സോഷ്യൽ, ക്ലോസ്ഡ് ഇങ്ങനെ മൂന്ന് തരം റൂമുകളുണ്ട്. ക്ലബുകൾ കുറച്ച് കൂടി ശാശ്വതമാണ്. സാമാന്യതാൽപര്യങ്ങളുള്ള സ്ഥിരം മെമ്പർമാരുമായി അവിടെ കൂടാം. എന്നാൽ റൂമുകൾ താത്കാലികമാണ് ചർച്ചകൾ അവസാനിക്കുന്ന മുറയ്ക്ക് റൂമുകൾ മാഞ്ഞ് പോകും.
ഇത്തരം സവിശേഷതകൾ കൊണ്ട് തന്നെ ഇൻസ്റ്റൻഡ് മെസേജിങ്ങ് ആപ്ലിക്കേഷനുമായി ക്ലബ്ബ് ഹൗസിനെ താരതമ്യപ്പെടുത്താൻ സാധിക്കില്ല.
ഐക്കൺ ഇമേജായി ഡ്രൂ കറ്റോക്ക വന്നതെങ്ങിനെ
ക്ലബ് ഹൗസ് ആപ്പിന്റെ ഐക്കൺ ഇമേജായുള്ളത് ഒരു സ്ത്രീയുടെ മുഖമാണ്. ഇവർ ആരാണ് എന്ന ചോദ്യവും ചിലർ നവമാധ്യമങ്ങളിൽ ഉന്നയിച്ചിരുന്നു. ക്ലബ് ഹൗസിന്റെ ആദ്യകാല അംഗങ്ങളിൽ പ്രമുഖയായിരുന്ന സാമൂഹ്യപ്രവർത്തകയും കലാകാരിയുമായ ഡ്രൂ കറ്റോക്കയുടെ ചിത്രമാണ് ക്ലബ് ഹൗസ് ഐക്കൺ ഇമേജായി നിർത്തിയിരിക്കുന്നത്.
സ്ത്രീകളുടെ അവകാശങ്ങൾ അടക്കമുള്ള സാമൂഹിക വിഷയങ്ങളിലും വംശീയവിവേചനങ്ങൾക്കെതിരെയുമെല്ലാം ശബ്ദമുയർത്തിക്കൊണ്ടാണ് കലാ രംഗത്തും അവർ നിലകൊണ്ടത്. വിഷ്വൽ കലാകാരി എന്ന നിലയിലാണ് അവർ പ്രശസ്തി നേടിയിരുന്നത്.
ഏഷ്യൻ വംശജരോടുള്ള അമേരിക്കയുടെ വിദ്വേഷം, വംശീയ അതിക്രമങ്ങൾ എന്നിവയോടെല്ലാം പ്രതികരിക്കാൻ ഡ്രൂ കറ്റോക്ക സ്വീകരിച്ച മാർഗം ക്ലബ് ഹൗസിലെ ഒരു ചാറ്റ് റൂമായിരുന്നു. ഏഴ് ലക്ഷം ആളുകൾ വരെ അന്ന് അവരെ കേൾക്കാനായി ചാറ്റ്റൂമിൽ എത്തിയിരുന്നു. ക്ലബ് ഹൗസിന് വലിയ സ്വീകാര്യത നേടിക്കൊടുത്തതിലുള്ള സ്മരണ എന്ന നിലയിൽ കൂടിയാണ് ക്ലബ് ഹൗസിന്റെ ഐക്കൺ ഇമേജായി ഡ്രൂ കറ്റോക്ക എത്തിയത്.
സംഭവമൊക്കെ നല്ലത്... എന്നാലും!
ദിവസേന ക്ലബ് ഹൗസിന്റെ പ്രചാരം ഏറുമ്പോഴും ഈ പുതിയ അതിഥിയെക്കുറിച്ചുള്ള ആശങ്കയും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ പ്രധാനം ശബ്ദം മാറ്റിക്കൊണ്ടുള്ള ആൾമാറാട്ടം തന്നെയാണ്.ആൾമാറാട്ടം, ശബ്ദതട്ടിപ്പുകൾ തുടങ്ങിയ പ്രശ്നങ്ങൾ ക്ലബ് ഹൗസിൽ നടന്നേക്കാമെന്ന മുന്നറിയിപ്പുകളും ഇതിനോടകം വിദഗ്ദ്ധർ നൽകിക്കഴിഞ്ഞു.
നേരത്തെ ഇന്ത്യയിൽ ഈ ആപ്പ് വാർത്തകളിൽ ആദ്യം ഇടം പിടിച്ചത് വിവാദത്തോടെയാണ്. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ച പ്രശാന്ത് കിഷോറിന്റെ ചില ഓഡിയോ ക്ലിപ്പുകൾ വിവാദമായിരുന്നു. ഈ വിവാദം സുരക്ഷിതത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നിലവിൽ ക്ലബ്ഹൗസിൽ ഒരു ചർച്ച വേദി 'റൂം' ഉണ്ടാക്കിയാൽ അത് തീർത്തും ലൈവാണ്. അതിൽ പറയുന്ന കാര്യങ്ങൾ റെക്കോഡ് ചെയ്യാൻ സാധ്യമല്ല. ക്ലബ്ഹൗസും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്, ഉപഭോക്താക്കളുടെ വിവരങ്ങൾ സംസാരങ്ങൾ എന്നിവ റെക്കോർഡ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ശേഖരിച്ച് വെക്കുന്നില്ല എന്നാണ് പറയുന്നത്, ഭാവിയിൽ ശേഖരിച്ചേക്കാം എന്നും ഇവർ പറയുന്നുണ്ട്.
നിലവിൽ റൂമിലെ സംസാരം അവസാനിച്ച ശേഷം കുറ്റകമായ ഉള്ളടക്കങ്ങളൊന്നും ഇല്ലെങ്കിൽ റെക്കോർഡും റൂമും വോയിസുകളും ഡിലീറ്റ് ആകും. ഡാറ്റകൾ എവിടേയും സേവ് ചെയ്യപ്പെടുന്നില്ല. പക്ഷെ ഭാവിയിലെ നിയമപ്രശ്നങ്ങൾക്ക് അനുസരിച്ച് ചിലപ്പോൾ കമ്പനി നിലപാട് മാറ്റിയേക്കാം
എന്തുതന്നെ ആയാലും മറ്റ് സോഷ്യൽ മീഡിയ ആപ്പുകൾ പോലെ നിയന്ത്രണങ്ങൾ വരുന്നത് വരെ ഈ ക്ലബ് ഹൗസ് ആഘോഷിക്കപ്പെടുമെന്നതിൽ തർക്കമില്ല.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്