പ്രതിദിനം അയ്യായിരത്തിന് മുകളിൽ വന്നിരുന്ന കോവിഡ് കേസുകൾ നാലായിരത്തിന് താഴേക്കായി; ടെസ്റ്റ് പോസിറ്റിവിറ്റിയും താഴുന്നു; ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന മലപ്പുറത്തെ ഓക്സിജൻ ക്ഷാമത്തിനും പരിഹാരം
ജംഷാദ് മലപ്പുറം
മലപ്പുറം: പ്രതിദിനം അയ്യായിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ ഏക ജില്ലയായ മലപ്പുറം ജില്ലയിലെ ഓക്സിജൻ ക്ഷാമം പരിഹരിച്ചു. അന്തരീക്ഷത്തിൽ സുലഭമായിരുന്നിട്ടുപോലും കോവിഡ് രോഗികളെയും കൊണ്ട് അവരുടെ ബന്ധുക്കൾ പ്രാണവായുവിനായി ആശുപത്രികൾ തേടി നെട്ടോട്ടമോടുന്ന ദാരുണ കാഴ്ചയാണ് രാജ്യമെങ്ങും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. മലപ്പുറംജില്ലയും ഒരു ഘട്ടത്തിൽ ഓക്സിജൻ ക്ഷാമമെന്ന ആ ഭീകര അവസ്ഥ മുന്നിൽ കണ്ടു. ഭക്ഷണമുൾപ്പടെ ഒരു ഭരണകൂടം പൊതുജനത്തിന് ലഭ്യമാക്കേണ്ട അവശ്യവസ്തുക്കളുടെ ഗണത്തിലേക്ക് ആദ്യമായാണ് ഓക്സിജൻ എന്ന പ്രാണവായു കടന്നു വരുന്നത്. പ്രതിദിനം 5000 ത്തിന് മുകളിൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത ജില്ലയിൽ അത് ഭയപ്പാടിന് കാരണമായെങ്കിൽ അത്ഭുതപ്പെടാനില്ല. എന്നാൽ സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സമയോചിതമായി ഇടപെടലിലൂടെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണാൻ കഴിഞ്ഞുവെന്നത് നിരവധി കോവിഡ് രോഗികൾക്ക് ആശ്വാസകരമായിരിക്കുകയാണ്.
കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം വേഗത്തിലായാണ് ഓക്സിജൻ ക്ഷാമം ഇത്രമേൽ രൂക്ഷമാക്കിയത്. ജനസംഖ്യാനുപാതത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലയെന്നതിനാൽ ഓക്സിജൻ ലഭ്യമാക്കുന്നതിനായി മുന്തിയ പരിഗണനയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സർക്കാർ നിർദ്ദേശ പ്രകാരം 330 ഓക്സിജൻ സിലിണ്ടറുകളാണ് അയൽ ജില്ലകളിൽ നിന്നും മലപ്പുറത്തെത്തിച്ചത്. ഇതിൽ 200 എണ്ണം തൃശൂർ ജില്ലയിൽ നിന്നും 130 എണ്ണം കോഴിക്കോട് ജില്ലയിൽ നിന്നുമാണ്. പാലക്കാട് കഞ്ചിക്കോട്ടു നിന്നാണ് ദ്രവരൂപത്തിലുള്ള ഓക്സിജൻ ജില്ലയിലെ സംഭരണികളിലേക്കെത്തിക്കുന്നത്.
ജില്ലയിലെ പ്രധാന കോവിഡ് ആശുപത്രിയായ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഓക്സിജൻ സംഭരണശേഷി വർധിപ്പിച്ചതുൾപ്പടെ പ്രവർത്തികളാണ് ജില്ലയുടെ ഓക്സിജൻ ക്ഷാമത്തിന് വേഗത്തിൽ പരിഹാരമായി മാറിയത്. നേരത്തെ 18 മണിക്കൂർ വിതരണത്തിനുള്ള ഓക്സിജൻ മാത്രമായിരുന്നു മഞ്ചേരിയിലെ സംഭരണിക്കുണ്ടായിരുന്നത്. എന്നാൽ പുതിയ സംഭരണി പ്രവർത്തനക്ഷമമായതോടെ 48 മണിക്കൂർ നേരത്തേക്ക് ഓക്സിജൻ വിതരണം സാധ്യമാകും. സ്വകാര്യ മേഖലയിലേതുൾപ്പടെ ഓക്സിജൻ പ്ലാന്റുകൾ കൂടി പ്രവർത്തന ക്ഷമമാക്കിയതോടെ ജില്ലയിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ വേഗത്തിൽ മറികടക്കാൻ ജില്ലാ ഭരണകൂടത്തിനായി.
ജില്ലയിലെ ഏഴ് കോവിഡ് ആശുപത്രികളിലും ഏകദേശം 7000 ലിറ്റർ ഓക്സിജൻ നിറക്കാവുന്ന വിധത്തിലുള്ള 100 ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകളും കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 30 ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകളുമാണ് ഉറപ്പാക്കിയിട്ടുള്ളത്. കൂടാതെ ചേളാരിയിലെ ശ്രീകല ഓക്സിജൻ കമ്പനിയിലെ മെഡിക്കൽ ഓക്സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഓക്സിജൻ മാനേജ്മെന്റ് കമ്മിറ്റി പിടിച്ചെടുത്ത വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന 300 സിലിണ്ടറുകൾ അണുവിമുക്തമാക്കിയ ശേഷം വിവിധ സർക്കാർ ആശുപത്രികളിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്. വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന 20 ഓക്സിജൻ കോൺസൺട്രേറ്ററുകളും വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നൽകിയിട്ടുണ്ട്.ജില്ലയിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ പ്രധാനഓക്സിജൻ നിർമ്മാണ കേന്ദ്രങ്ങളുടെയും സംഭരണികളുടെയും വിവരങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
മഞ്ചേരിയിൽ ഇനി 48 മണിക്കൂറും ഓക്സിജൻ ലഭിക്കും
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10,000 ലിറ്റർ സംഭരണശേഷിയുള്ള ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചതോടെ 48 മണിക്കൂർ തടസമില്ലാതെ ഓക്സിജൻ ലഭ്യമാക്കാനായി. നേരത്തെ രണ്ട് പ്ലാന്റുകളിലായി 4000 ലിറ്റർ സംഭരണ ശേഷിയുണ്ടായിരുന്നപ്പോൾ 18 മുതൽ 20 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇവിടെ നിന്നും മാറ്റിയ 3000 ലിറ്ററിന്റെ പ്ലാന്റ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി സൗജന്യമായാണ് മഞ്ചേരിയിലെ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കിയത്. മെഡിക്കൽ കോളജിൽ കാറ്റഗറി സി വിഭാഗത്തിൽപ്പെട്ട രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഓക്സിജൻ കിടക്കകളും വർധിപ്പിച്ചിരിക്കുകയാണ്. ഓക്സിജൻ സംഭരണശേഷി ഉയർത്തിയതിന്റെ കൂടി അടിസ്ഥാനത്തിൽ നിലവിൽ 147 പോയിന്റുകളിലായി 223 ബെഡുകളെന്നത് 175 ബെഡുകൾ കൂടി വർധിപ്പിച്ച് 398 ലെത്തിക്കാനാണ് തീരുമാനം. കൂടാതെ ഡി, ബി ടൈപ്പ് സിലിണ്ടറുകൾ വഴി ശേഷിക്കുന്ന ബെഡുകളിലും ഓക്സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും ഓക്സിജൻ സംഭരണി
മഞ്ചേരി മെഡിക്കൽ കോളജിൽ നിലവിലെ സംഭരണ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായി മാറ്റിയ 3000 ലിറ്ററിന്റെ ഓക്സിജൻ പ്ലാന്റ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിൽ എത്തിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പ്ലാന്റിൽ നിന്നുള്ള പൈപ്പ് കണക്ഷനുൾപ്പടെ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കൂടാതെ പി.എം കെയർ പദ്ധതിയിലൂടെ മറ്റൊരു പ്ലാന്റ് കൂടി സ്ഥാപിച്ചേക്കും.
താനൂർ ദയ കോവിഡ് ആശുപത്രി
കോവിഡ് ആശുപത്രിയായി സർക്കാർ ഏറ്റെടുത്ത താനൂരിലെ ദയ ആശുപത്രിയിൽ 2000 ലിറ്റർ സംഭരണ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ദ്രവരൂപത്തിലുള്ള മെഡിക്കൽ ഓക്സിജൻ ടാങ്കിൽ പ്രഷർ റഗുലേറ്റർ കൂടി സജ്ജീകരിക്കുന്നതോടെ പ്ലാന്റ് ഉപയോഗിക്കാനാവും. പാലക്കാട് കഞ്ചിക്കോട്ടെ സെയിൻ ഗോബിയൻ കമ്പനി ഫാക്ടറിയിൽ നിന്നെത്തിച്ച ഓക്സിജൻ ടാങ്ക് കഞ്ചിക്കോട്ടെ പ്രീമിയർ ഗ്യാസസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
മാറാക്കരയിലെ ഓക്സിജൻ ജനറേറ്റർ
മാറാക്കര പഞ്ചായത്തിലെ പെരുങ്കുളത്ത് എട്ട് വർഷം മുമ്പ് അടച്ചുപൂട്ടിയ സതേൺ എയർ പ്രൊഡക്ട്സിലാണ് വ്യവസായ-വാണിജ്യ വകുപ്പ് പിന്തുണയോടെ ഓക്സിജൻ ഉൽപ്പാദനം പുനരാരംഭിച്ചിരിക്കുന്നത്. ഇതുവഴി 3.2 മെട്രിക് ടൺ ഓക്സിജനാണ് ജില്ലയ്ക്ക് അധികമായി ലഭിക്കുക. മണിക്കൂറിൽ 100 ക്യുബിക് മീറ്ററാണ് പ്ലാന്റിന്റെ ഉൽപ്പാദനശേഷി. പതിനഞ്ച് സിലിണ്ടറുകൾ വരെ ഇത് ഉപയോഗിച്ച് നിറയ്ക്കാനാവും. അന്തരീക്ഷ വായുവിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്നതാണ് പ്ലാന്റിലെ രീതി. മറ്റ് അസംസ്കൃത വസ്തുക്കളോ ഇന്ധനങ്ങളോ ഉപയോഗിക്കാതെ വൈദ്യുതിയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. വായുവിനെ തണുപ്പിച്ച് 140 മുതൽ 180 ഡിഗ്രി വരെ എത്തുമ്പോൾ ദ്രവീകൃത ഓക്സിജനായി മാറും. ഈ ഓക്സിജനെ ഉയർന്ന മർദ്ദത്തിൽ സിലിണ്ടറുകളിലേക്ക് നിറയ്ക്കുകയാണ് ചെയ്യുന്നത്. പൂർണമായും ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഓക്സിജനാണ് പ്ലാന്റിൽ നിന്ന് നൽകുന്നത്. ഓക്സിജൻ വിതരണത്തിനുള്ള സിലിണ്ടറുകൾ വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നാണ് എത്തിച്ച് നൽകുന്നത്.
ചേളാരിയിലെ ശ്രീകല ഓക്സിജൻ കമ്പനി
ജില്ലയിലെ ഓക്സിജൻ ഉൽപാദന സംരംഭമാണ് ചേളാരിയിലുള്ള ശ്രീകല ഓക്സിജൻ കമ്പനി. എയർ സെപ്പറേഷൻ യൂണിറ്റ് വഴി അന്തരീക്ഷ വായുവിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുത്ത് ആദ്യം ദ്രവ രൂപത്തിലാക്കുകയും പിന്നീട് വീണ്ടും വാതകരൂപത്തിലാക്കി മാറ്റി സിലിണ്ടറുകളിൽ നിറയ്ക്കുകയുമാണ്ചെയ്യുന്നത്. 4200 ക്യുബിക് മീറ്ററാണ് ഒരുദിവസത്തെ ഉൽപാദനശേഷി. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്കും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്കും ഓക്സിജൻ സിലിണ്ടറുകൾ എത്തുന്നത് ഇവിടെ നിന്നാണ്.
തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിലും
ഇതിന് പുറമെ നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികളിലും ഓക്സിജൻ നിർമ്മാണ കേന്ദ്രവും സംഭരണികളും സ്ഥാപിക്കുന്നുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 3000 ലിറ്ററിന്റെ ഓക്സിജൻ സംഭരണിയാണ് ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്നത്. ഇത് ഒരു മാസത്തിനകം യാഥാർത്ഥ്യമാകും. കൂടാതെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി പിഎം കെയർ ഫണ്ടുപയോഗിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ പ്രവൃത്തികൾ 50 ശതമാനത്തോളം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.വ്യാപാരികൾക്ക് മൂന്നാംഘട്ട ആന്റിജൻ ടെസ്റ്റിന് സൗകര്യമൊരുക്കി തിരൂരങ്ങാടി നഗരസഭ
തിരൂരങ്ങാടി നഗരസഭയിലെ വ്യാപാര -വാണിജ്യമേഖലയിലെ ജീവനക്കാർക്കും ഉടമകൾക്കും കോവിഡ് പ്രതിരോധത്തിന്റെയും കരുതലിന്റെയും ഭാഗമായി തിരൂരങ്ങാടി നഗരാരോഗ്യ കേന്ദ്രത്തിന്റെയും നഗര സഭയുടെയും നേതൃത്വത്തിൽ മെയ് 29 ആന്റിജൻ ടെസ്റ്റ് നടത്തും. കാച്ചടി സ്കൂളിൽ 250 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കിയതായി നഗര സഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.
നാളെ രാവിലെ 9.30 മുതൽ പരിശോധന ആരംഭിക്കും. 12 മണിക്ക് മുമ്പായികക്കാട് മുതൽ വെന്നിയൂർ വരെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും ക്യാമ്പിൽ രജിസ്റ്റർ ചെയ്യണം. 12 മണിക്ക് ശേഷം കിറ്റ് ബാക്കി വരുന്ന മുറക്ക് പൊതുജനങ്ങൾക്കും ടെസ്റ്റിൽ പങ്കെടുക്കാം. കടകളിലെ ജീവനക്കാർക്കും ഉടമകൾക്കുമായി മെയ് 26 മുതലാണ് നഗരസഭ ആന്റിജെൻ ടെസ്റ്റ് ക്യാമ്പുകൾ തുടങ്ങിയത്. ആദ്യഘട്ടമെന്ന നിലയിൽ 260 പേർക്ക് ആന്റിജെൻ ടെസ്റ്റ് നടത്തിയിരുന്നു. ചെമ്മാട് തൃക്കുളം സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു കോവിഡ് പരിശോധന. രണ്ടാംഘട്ടമെന്ന നിലയിൽ ഉച്ചക്ക് ശേഷം നടന്ന ക്യാമ്പിലും വൈകീട്ട് നാലിന് ശേഷം കച്ചവടക്കാർക്ക് മാത്രമായി പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്