മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാൻ ഷി ചിൻപിങ് സ്വപ്നം കണ്ട പദ്ധതി; രാജ്യാന്തര കപ്പൽപാതകൾക്ക് സമീപം പോർട് സിറ്റി കൊളംബോ പദ്ധതി; ശ്രീലങ്കയെ 'വായ്പാക്കെണി നയതന്ത്ര'ത്തിൽ കുരുക്കി ചൈന; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദങ്ങളെ അവഗണിച്ചത് വ്യാവസായിക വളർച്ചയുടെ പേരിൽ
ന്യൂസ് ഡെസ്ക്
കൊളംബോ: ശ്രീലങ്കയെ വരുതിയിൽ നിർത്തി ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ചൈന. ശ്രീലങ്കൻ പാർലമെന്റിൽ കഴിഞ്ഞ ആഴ്ചയിൽ പാസാക്കിയ ബില്ലിലൂടെ തലസ്ഥാനമായ കൊളംബോയ്ക്ക് സമീപം ജന്മമെടുക്കുന്നത് ചൈനയ്ക്ക് ആധിപത്യമുള്ള കോളനിയാണ്.
കപ്പൽ ചരക്കുഗതാഗതത്തിൽ മേഖലയിലെ നിർണായകശക്തിയായി നിലകൊള്ളുക എന്ന ദീർഘകാല സ്വപ്നമാണ് കൊളംബോ പോർട് സിറ്റിയിലൂടെ യാഥാർത്ഥ്യമാകുന്നത്. കൊളംബോ തുറമുഖത്തിനടുത്ത് കടലിൽ മണ്ണിട്ടുയർത്തി രൂപം നൽകുന്ന 269 ഹെക്ടറോളം വരുന്ന പ്രത്യേക സാമ്പത്തിക മേഖലയാണ് ചൈനയുടെ സ്വപ്നഭൂമിയായി മാറുന്നത്.
ഷി ചിൻപിങ് സ്വപ്നം കണ്ട പദ്ധതി
മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാൻ പ്രസിഡന്റ് ഷി ചിൻപിങ് സ്വപ്നം കാണുന്ന പദ്ധതിയായ 'വൺ ബെൽറ്റ്, വൺ റോഡി'ൽ ഉൾപ്പെടുന്നതാണ് പോർട് സിറ്റി കൊളംബോ.
ചൈനയുടെ പിന്തുണയോടെ നടപ്പാക്കാൻ പോകുന്ന കൊളംബോ പോർട് സിറ്റി പദ്ധതി ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതിയാണ്. ശ്രീലങ്കയിൽ ചൈന നടത്തിവരുന്ന നിക്ഷേപ, ഏറ്റെടുക്കൽ പദ്ധതികളുടെ പരമ്പരയിൽ പുതിയതും.
ശ്രീലങ്കൻ പാർലമെന്റ് പാസാക്കിയ 'ദ് കൊളംബോ പോർട് സിറ്റി ഇക്കണോമിക് കമ്മിഷൻ' ബിൽ ശ്രീലങ്കയുടെ സാമ്പത്തികരംഗത്തിന് കുതിപ്പേകുമെന്നാണ് വിലയിരുത്തുന്നതെങ്കിലും യഥാർത്ഥത്തിൽ ഗുണഭോക്താക്കളാകുക ചൈന തന്നെയെന്ന് വ്യക്തം.
തൊഴിൽ ലഭ്യത, വ്യാവസായിക വളർച്ച തുടങ്ങിയ വികസന വാഗ്ദാനങ്ങൾ ഉയർത്തിയാണ് 1.4 ബില്യൻ ഡോളറിന്റെ തുറമുഖ പദ്ധതിക്കു ശ്രീലങ്കൻ ഭരണകൂടം പച്ചക്കൊടി കാട്ടിയത്. തുറമുഖപദ്ധതിക്കെതിരെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തിനും രാജ്യാന്തരതലത്തിൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും പരിഗണിക്കാത്ത നിലപാടാണ് ശ്രീലങ്ക ഇതിൽ കൈക്കൊണ്ടതും.
വൻവായ്പ നൽകി രാജ്യങ്ങളെ കടക്കെണിയിലാക്കുകയും തുടർന്ന് അവരെ തന്ത്രപരമായി വരുതിയിലാക്കുന്ന, പല രാജ്യങ്ങളിലും പയറ്റിതെളിഞ്ഞ 'വായ്പാക്കെണി നയതന്ത്ര'മാണ് ശ്രീലങ്കയിലും ചൈന പരീക്ഷിക്കുന്നതെന്ന വിമർശനവും ഉയരുന്നു കഴിഞ്ഞു.
തന്ത്രപ്രധാനമായ മേഖല, ലക്ഷ്യമിടുന്നത് മേൽക്കൈ
രാജ്യാന്തര പ്രാധാന്യമേറിയ കപ്പൽപാതകൾക്കു സമീപമെന്നതാണ് കൊളംബോയേയും പോർട് സിറ്റിയേയും നിർണായകമാകുന്നത്. ഗൾഫ് മേഖലയിൽനിന്ന് ചൈന ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ 53 ശതമാനവും ഇന്ത്യൻ മഹാസമുദ്രം വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതിനാൽ ചൈനയ്ക്ക് ഈ മേഖല ഏറെ നിർണായകമാണ്.
ശ്രീലങ്കയിൽ സഹകരിച്ച് മുന്നേറാനാകുന്ന കൂടുതൽ തുറമുഖങ്ങൾ ഉണ്ടാകുന്നത് ചൈനയ്ക്ക് സാമ്പത്തികമായും സൈനികപരമായും തന്ത്രപ്രാധാന്യമേറിയതാണ്. ഇവിടെ സാന്നിധ്യമുറപ്പിക്കാൻ ഒരുപോലെ ഇന്ത്യയും ചൈനയും പരിശ്രമിച്ചിരുന്നു. മേഖലയിലെ കപ്പൽ ചരക്കുഗതാഗതത്തിൽ നിർണായക ശക്തിയാകുകയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നത്.
രാജ്യത്തിന്റെ 90 ശതമാനം വാണിജ്യവും എണ്ണ ഇറക്കുമതിയുടെ സിംഹഭാഗവും സമുദ്രമാർഗമാണ് നിറവേറ്റുന്നതെന്നാണ് ഇന്ത്യയ്ക്ക് ഈ മേഖലയിലെ മേധാവിത്വം നിർണായകമാക്കുന്നത്. ഈ മേഖലയിൽ സുരക്ഷിതമായ കടൽപാതകൾ സാമ്പത്തിക മുന്നേറ്റത്തിനും ഇന്ത്യയ്ക്ക് വേണ്ടതുണ്ട്.
രാജ്യാന്തരതലത്തിൽ നോക്കിയാൽ ലോകത്തെ എണ്ണവ്യാപാരത്തിന്റെ 64 ശതമാനവും ചലിക്കുന്നത് ഈ മേഖലയിലൂടെയാണ്.
അടുത്തിടെ ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ കുതിപ്പിനെ പോലും ബാധിക്കുന്ന വിധത്തിൽ കടൽവഴിയുള്ള വാണിജ്യമേഖല ചൈന വിപുലപ്പെടുത്തിയതും ഈ മേഖലയിലെ ചില രാജ്യങ്ങളുമായി ഏർപ്പെട്ട വ്യാപാര, നിക്ഷേപകരാറുകളിലൂടെയാണ്. ഇതിന് ഉദാഹരണമാണ് പാക്കിസ്ഥാൻ, ശ്രീലങ്ക, മ്യാന്മർ എന്നീ രാജ്യങ്ങളിൽ തന്ത്രപ്രധാന തുറമുഖപദ്ധതികളിൽ ചൈന ചാലക ശക്തിയായി മാറുന്നത്.
ഇതിന് പിന്നാലെയാണ് കൊളംബോ പോർട് സിറ്റി പദ്ധതിയിലൂടെ ചൈന മേഖലയിൽ മേൽക്കൈ നേടാൻ ഒരുങ്ങുന്നത്.
ഭരണം കമ്മീഷന്; തീരുമാനിക്കുക ചൈനയും
ശ്രീലങ്കയിലെ പ്രസിഡന്റ് നിയോഗിക്കുന്ന ഒരു കമ്മിഷനാകും സാമ്പത്തിക മേഖലയുടെ ഭരണാധികാരമെന്ന് സൂചിപ്പിക്കുമ്പോഴും രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണഘടനയേയും വെല്ലുവിളിക്കുന്നതെന്നാണ് വിമർശകരുടെ പക്ഷം. പദ്ധതിയുടെ പ്രധാന സാമ്പത്തിക പങ്കാളിയായ ചൈനയ്ക്ക് സ്വാഭാവികമായും ഇവിടെ ഇടപെടാനാകുന്ന കാര്യമാണ് വിമർശകർ ഉയർത്തുന്നത്.
അംഗീകൃതമായ ഏതു വിദേശനാണയം ഉപയോഗിച്ചും ഈ മേഖലയിൽ വാണിജ്യനടപടികൾ സ്വീകരിക്കാമെന്നും ബില്ലിൽ പറയുന്നു. ഇന്ത്യ ഉൾപ്പെടെ പ്രമുഖ രാജ്യങ്ങളുടെ കടുത്ത സമ്മർദ്ദങ്ങളെ തള്ളിക്കളഞ്ഞാണ് ചൈനയുടെ ഗൂഢ പദ്ധതിക്ക് ശ്രീലങ്ക വഴങ്ങിക്കൊടുക്കുന്നത്.
ഏപ്രിൽ എട്ടിന് പാർലമെന്റിൽ വന്ന ബില്ലിനെതിരെ സമർപ്പിക്കപ്പെട്ട 18 ഹർജികൾ പരിഗണിച്ച ശ്രീലങ്കൻ സുപ്രീം കോടതിയും ബില്ലിലെ ചില വ്യവസ്ഥകൾ ഭരണഘടനയ്ക്കു നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഏകദേശം 15 ബില്യൻ(1500 കോടി) ഡോളർ (ഏകദേശം മൂന്നു ലക്ഷം കോടി ശ്രീലങ്കൻ രൂപ) നിക്ഷേപം ഉറപ്പാക്കുന്നതും 80,000 ത്തോളം തൊഴിൽ ലഭ്യമാക്കുന്നതുമാണ് ഇതെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ പക്ഷം. 225 അംഗ ശ്രീലങ്കൻ പാർലമെന്റിൽ 14859 എന്ന വോട്ടിനാണ് ബിൽ പാസാക്കിയത്.
ഇന്ത്യയെ മോഹിപ്പിച്ചു, ചൈനയെ ഒപ്പം നിർത്തി
2017 ൽ ഹമ്പന്തോഡ തുറമുഖത്തിന്റെ ദൈനംദിന വാണിജ്യപ്രവർത്തനം 110 കോടി ഡോളറിനു (7150 കോടി രൂപ) ചൈനയിലെ കമ്പനിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകാനുള്ള കരാറിൽ ശ്രീലങ്കയും ചൈനയും ഒപ്പുവച്ചിരുന്നു. കരാറനുസരിച്ചു ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതകൾക്കടുത്തുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ 70% ഓഹരികൾ ചൈനീസ് സ്ഥാപനമായ ചൈന മർച്ചന്റ്സ് പോർട്ട് ഹോൾഡിങ്സിനു ലഭിച്ചിരുന്നു.
സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥ ഹമ്പന്തോഡ കരാറിലുണ്ടെന്നാണ് വിശദീകരിച്ചതെങ്കിലും അത് മുഖവിലയ്ക്കെടുക്കാൻ ആരും തയാറായിട്ടില്ല. ഇന്ത്യൻ മഹാസുമുദ്രത്തെ അഭിമുഖീകരിക്കാനാകും വിധം തന്ത്രപ്രധാനമായ മേഖലയിലുള്ള തുറമുഖം ചൈനീസ് നാവികസേന ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നത് മുൻനിർത്തി ഇന്ത്യയും യുഎസും ഹമ്പന്തോഡ നീക്കത്തിൽ ശ്രീലങ്കയെ എതിർപ്പറിയിക്കുകയും ചെയ്തിരുന്നു.
ചൈനീസ് നിക്ഷേപ കമ്പനിയുടെ പിന്തുണയിൽ ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ(എഡിബി) സഹകരണത്തോടെ നടപ്പാക്കുന്ന ജാഫ്ന ഹൈബ്രിഡ് എനർജി പ്രോജക്റ്റിലും ഇന്ത്യ പ്രതിഷേധം അറിയിച്ചെങ്കിലും അതും വിലപ്പോയില്ല. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഇന്ത്യ ഇക്കാര്യം സൂചിപ്പിച്ചത്.
ചൈനീസ് നിക്ഷേപം ഒഴിവാക്കിയാൽ 12 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം പദ്ധതിക്കു നൽകാമെന്ന് ഇന്ത്യ വ്യക്തമാക്കിയെങ്കിലും ശ്രീലങ്കൻ സർക്കാർ ചൈനീസ് കമ്പനിയുടെ പദ്ധതിക്കൊപ്പം നിലകൊള്ളുകയായിരുന്നു.
കൊളംബോ തുറമുഖ വികസനത്തിനായി 2019ൽ ഇന്ത്യയും ജപ്പാനും ശ്രീലങ്കയും ഏർപ്പെട്ട ഈസ്റ്റ് കണ്ടെയ്നർ ടെർമിനൽ(ഇസിടി) പദ്ധതിയിൽ നിന്ന് ശ്രീലങ്കയുടെ ഏകപക്ഷീയമായ പിന്മാറ്റവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊളംബോ പോർട് സിറ്റി പദ്ധതി പോലെത്തന്നെ ശ്രീലങ്കയ്ക്കു പ്രതീക്ഷാഭരിതമായിരുന്നു ഈസ്റ്റ് കണ്ടെയ്നർ ടെർമിനൽ(ഇസിടി) പദ്ധതിയിലെ വ്യവസ്ഥകളും. നൂറു ശതമാനം ഉടമസ്ഥാവകാശം ശ്രീലങ്കൻ സർക്കാരിൽ തന്നെ നിലനിർത്തി പദ്ധതിയുടെ നടത്തിപ്പുചുമതല മാത്രം ശ്രീലങ്ക, ഇന്ത്യ, ജപ്പാൻ എന്നീ മൂന്നു രാജ്യങ്ങൾക്കും പങ്കാളിത്തമുള്ള കമ്പനിയിൽ നിക്ഷിപ്തമാക്കാനായിരുന്നു അന്നത്തെ തീരുമാനം.
എന്നാൽ ട്രാൻസ്ഷിപ്മെന്റ് രംഗത്തും സമുദ്രചരക്കുഗതാഗതത്തിലും മുൻതൂക്കം ലഭിക്കാൻ സഹായിക്കുമെന്നു കരുതിയ പദ്ധതിയിൽ നിന്ന് പൊടുന്നനെ ശ്രീലങ്ക നടത്തിയ പിന്മാറ്റം ചൈനീസ് സമ്മർദ്ദത്തെ തുടർന്നാണ് എന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. ഇതിനു പിൻബലമേകുന്നതാണ് നിലവിൽ ശ്രീലങ്ക പാസാക്കിയ ബില്ലും പദ്ധതിയിലെ ചൈനീസ് പങ്കാളിത്തവും.
ഇതിനിടെ ഇന്ത്യയെ കൂടി തൃപ്തിപ്പെടുത്താനെന്ന ഭാവത്തിൽ കൊളംബോയിലെ വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കാനുള്ള കരാർ ഇന്ത്യയിലെ അദാനി ഗ്രൂപ്പ് കൂടി ഉൾപ്പെടുന്ന കൺസോർഷ്യത്തിന് ശ്രീലങ്കൻ സർക്കാർ കൈമാറിയിരുന്നു. എന്നാൽ ശ്രീലങ്കൻ സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള വിഷയമെന്ന നിലയിൽ ഇന്ത്യ ആ ഇടപാടിൽ നിന്ന് ഒഴിഞ്ഞുനിന്നതും ശ്രദ്ധേയമായി.
ശ്രീലങ്കയുമായി സൗഹൃദം ഉറപ്പിക്കുന്നതിലും സഹകരണം വ്യാപിപ്പിക്കുന്നതിലും വർഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നു. ഉപഭൂഖണ്ഡത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ മുൻഗണനാപട്ടികയിലും ശ്രീലങ്ക മുന്നിലുണ്ട്. യുഎൻ പോലുള്ള രാജ്യാന്തരവേദികളിൽ ഇന്ത്യയുടെ പിന്തുണ ശ്രീലങ്ക ആഗ്രഹിക്കുന്നുമുണ്ട്. അതേസമയം പൗരാണിക വ്യാപാര പാതയായ പട്ടുപാത(സിൽക് റോഡ്) പുനഃസ്ഥാപിക്കാനുള്ള ചൈനീസ് പ്രസിഡനറ് ഷി ചിൻപിങ്ങിന്റെ വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയിലെ(ഒബിഒആർ) 'സമുദ്രയാന പട്ടുപാത'യിൽ കൊളംബോയിലെ നിക്ഷേപങ്ങൾ ചൈനയ്ക്കും ഏറെ നിർണായകമാണ്.
പ്രത്യേക സാമ്പത്തിക മേഖല വ്യക്തമാക്കുന്ന പുതിയ ബില്ലും അതിലൂടെ ഏറെ നിയന്ത്രണമുള്ള തീരഭൂമിയും ശ്രീലങ്കയിൽ ഉറപ്പാക്കുന്നതോടെ സാമ്പത്തിക, വാണിജ്യ, സുരക്ഷാ രംഗങ്ങളിൽ നിർണായകമായ ഈ മേഖലയിലെ തിരയിളക്കം ചൈനയ്ക്ക് അനുകൂലമാകുന്ന കാഴ്ചയാണിപ്പോൾ.
കന്യാകുമാരിയടക്കം ഇന്ത്യയുടെ തെക്കൻ മേഖലയ്ക്ക് മൈലുകൾ മാത്രമകലെയുള്ള തീരഭൂമിയിലെ ചൈനയുടെ നിയന്ത്രണം മേഖലയിലെ ശാക്തിക ബലാബലത്തിനും മാറ്റം വരുത്തുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്