ലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള കരുതലിന്റെ അടിസ്ഥാനം പഞ്ചശീല തത്ത്വങ്ങൾ; സംഘ് പരിവാർ കാലത്ത് ദ്വീപ് പരീക്ഷണശാലയാകുന്നു; ഇന്ത്യൻ യൂണിയൻ എന്ന ആശയം അപ്രസക്തമാകുന്ന അവസ്ഥ ഉണ്ടായേക്കാം; ആശങ്കകൾ പങ്കുവച്ച് വി ടി ബൽറാം
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: ലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള വലിയ കരുതലും ബഹുമാനവുമുള്ള നയസമീപനങ്ങളാണ് കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്നതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ പഞ്ചശീല തത്ത്വങ്ങൾ ആയിരുന്നു ലക്ഷദ്വീപിന് വേണ്ടിയുള്ള നിയമങ്ങൾക്കും അടിത്തറയാവുന്നത്.
എന്നാൽ സംഘ് പരിവാർ കാലത്ത് അത് അടിമുടി മാറുകയാണ്. ലക്ഷദ്വീപ് ഇന്ന് ഒരു സംഘ് പരിവാർ പ്രോജക്റ്റിന്റെ പരീക്ഷണശാലയാണ്. ഒരുപക്ഷേ നാളെ കേരളത്തിലും അതിന്റെ ഭേദഗതിപ്പെടുത്തിയ ആവർത്തനങ്ങളുണ്ടാകാം. ഇന്ത്യൻ യൂണിയൻ എന്ന ആശയത്തെത്തന്നെ അപ്രസക്തമാക്കുന്ന അപകടകരമായ അവസ്ഥ ഉണ്ടായേക്കാമെന്നും വി ടി ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഇന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ ചരമ വാർഷികമാണ്. വിശ്വപൗരനും ജനാധിപത്യവാദിയും മതനിരപേക്ഷ പോരാളിയും ശാസ്ത്ര കുതുകിയുമൊക്കെയായ നെഹ്രു എന്ന സ്വാതന്ത്ര്യ സമര സേനാനിയുടേയും ദീർഘദർശിയായ ഭരണാധികാരിയുടേയും വിവിധ വ്യക്തി/സാമൂഹ്യ തലങ്ങൾ സ്വാഭാവികമായിത്തന്നെ എന്നും ചർച്ചയാവാറുണ്ട്. എന്നാൽ ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ മറ്റൊരു നെഹ്രുവിനേക്കുറിച്ചു കൂടി നമുക്ക് പരിചയം പുതുക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ ആദ്യത്തെ ഭരണാധികാരി എന്ന നിലയിൽ നെഹ്രുവിന്റെ ഒരു പ്രധാന പരിഗണന തന്നിൽ അർപ്പിതമായ അധികാരത്തിന് ധാർമ്മികമായ ഒരു ലെജിറ്റിമസി സൃഷ്ടിച്ചെടുക്കുക എന്നത് കൂടിയായിരുന്നു. ന്യൂഡൽഹിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തെ വിദൂര ഗ്രാമങ്ങളിലെ നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ മനുഷ്യരുടെ കൂടി അംഗീകാരം എല്ലാ അർത്ഥത്തിലും തന്റെ ഭരണകൂടത്തിന് ഉറപ്പു വരുത്തപ്പെടുമ്പോൾ മാത്രമേ ഇന്ത്യ എന്ന ആശയം പൂർണ്ണമാവുന്നുള്ളൂ എന്നദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞു. ദേശീയ സർക്കാരിന്റെ അപ്രമാദിത്തത്തോടൊപ്പം ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കും വിവിധ പ്രദേശങ്ങൾക്കും അതുവഴി ഓരോ ജന വിഭാഗത്തിനും പരമാവധി പ്രവർത്തന സ്വാതന്ത്ര്യം ലഭ്യമാകുന്ന ഒരു ഫെഡറൽ ഭരണ സംവിധാനത്തെയാണ് നെഹ്രു വിഭാവനം ചെയ്തത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമായ ബന്ധമാണ് ദേശീയ സർക്കാരും വിവിധ സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളും തമ്മിൽ ഉണ്ടാവേണ്ടത് എന്നദ്ദേഹം നിഷ്ക്കർഷിച്ചു.
ചൈനയുമായി നെഹ്രു ഉണ്ടാക്കിയ പഞ്ചശീൽ ഉടമ്പടിയേക്കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മറ്റൊരു പഞ്ചശീലിനെക്കുറിച്ചു കൂടി നാം അറിയേണ്ടതുണ്ട്. ജവാഹർലാൽ നെഹ്രുവിന്റെ ട്രൈബൽ പഞ്ചശീൽ എന്നറിയപ്പെടുന്ന ആ കാഴ്ചപ്പാടുകളാണ് സ്വാതന്ത്ര്യാനന്തരം ട്രൈബൽ മേഖലകളുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങൾക്ക് അടിത്തറയായി മാറിയത്. വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രദേശങ്ങളെപ്പോലെ ആദിവാസി ഗോത്ര സമൂഹങ്ങൾ അധിവസിക്കുന്ന മേഖലകൾക്ക് പുറമേ ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ്, തുടങ്ങിയ ദ്വീപ സമൂഹങ്ങൾക്കും ഈ നയങ്ങളുടെ പ്രയോജനം ലഭിച്ചിരുന്നു. അഞ്ച് പ്രധാനപ്പെട്ട ആശയങ്ങളാണ് നെഹ്രു മുന്നോട്ടുവച്ചത്:
1) ജനങ്ങൾ വികസിക്കേണ്ടത് അവരുടെ നൈസർഗ്ഗിക പ്രതിഭയുടെ ചുവടുപിടിച്ചാണ്. അവരുടെ പരമ്പരാഗത കലയും സംസ്ക്കാരവും കഴിയാവുന്ന എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടണം.
2) ഭൂമിയിലും വനങ്ങളിലുള്ള ഗോത്ര സമൂഹങ്ങളുടെ അവകാശങ്ങൾ ബഹുമാനിക്കപ്പെടണം.
3) ഭരണനിർവ്വഹണവും വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനായി തദ്ദേശീയരായ ജനങ്ങളെ പരിശീലിപ്പിച്ച് ഒരു കൂട്ടായ്മയായി വളർത്തണം. ഗോത്രീയ മേഖലകളിലേക്ക് പുറത്തു നിന്നുള്ളവരെ കെട്ടിയിറക്കുന്നത് പരമാവധി ഒഴിവാക്കണം.
4) ഗോത്രീയ മേഖലകളിൽ അമിത ഭരണവും പദ്ധതികളുടെ ആധിക്യവും ഒഴിവാക്കണം. അവരുടെ സ്വന്തം സാമൂഹ്യവും സാംസ്കാരികവുമായ സ്ഥാപനങ്ങൾ വഴി ഭരണനിർവ്വഹണം നടപ്പാക്കണം.
5) ഭരണത്തിന്റെ ഗുണം നിർണ്ണയിക്കേണ്ടത് സ്ഥിതിവിവരക്കണക്കുകൾ വച്ചോ ചെലവഴിച്ച പണത്തിന്റെ അളവ് വച്ചോ അല്ല, അതിന്റെ മനുഷ്യ സ്വഭാവപരമായ ഉള്ളടക്കം വച്ചാണ്.
നെഹ്രുവിന്റെ ഈ പഞ്ചശീല തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലെ തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളുടെ സംരക്ഷണാർത്ഥമുള്ള The Andaman and Nicobar Islands ( Protection of Aboriginal Tribes ) Regulation, 1956 എന്ന നിയമം പാസാക്കിയത്. പുറം നാട്ടുകാർക്ക് ഈ സംരക്ഷിത മേഖലയിൽ കൃഷിക്കോ മറ്റ് കാര്യങ്ങൾക്കോ ഭൂമി വാങ്ങാനോ പാട്ടത്തിനെടുക്കാനോ തടസ്സങ്ങളുണ്ട്. നിയമ ലംഘനങ്ങളുണ്ടായാൽ പിഴക്ക് പുറമേ തടവുശിക്ഷ വരെ അനുഭവിക്കേണ്ടി വരും. എന്നിട്ടും പക്ഷേ നിരവധി നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഡോ.മന്മോഹൻ സിംഗിന്റെ നേതൃത്ത്വത്തിലുള്ള യുപിഎ സർക്കാർ 2005 ൽ ANPATRനിയമം കൂടുതൽ ശക്തമാക്കി ഭേദഗതി ചെയ്തത്. അൻഡമാനിലെ ജരാവ ട്രൈബൽ റിസർവിന് ചുറ്റും ഒരു ബഫർസോൺ സൃഷ്ടിച്ച് സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി 2012ൽ യുപിഎ സർക്കാർ വീണ്ടും ANPATR ഭേദഗതി ചെയ്തു.
ലക്ഷദ്വീപിന് വേണ്ടിയുള്ള The Laccadive, Minicoy and Amandivi Islands (Restrictions on Entry and Residence) Rules, 1967 എന്നതടക്കമുള്ള നിയമങ്ങൾക്കും അടിത്തറയാവുന്നത് നെഹ്രുവിന്റെ ഇതേ പഞ്ചശീല തത്ത്വങ്ങൾ തന്നെയാണ്. ആ നിലയിൽ തദ്ദേശീയരായ ജനതയോട് വലിയ കരുതലും ബഹുമാനവുമുള്ള നയസമീപനങ്ങളാണ് ലക്ഷദ്വീപിന്റെ കാര്യത്തിൽ കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്നത്. ഉത്തരേന്ത്യക്കാരടക്കമുള്ള ഉദ്യോഗസ്ഥ പ്രമാണിമാർ മുൻകാലങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാരായി വന്നിരുന്നുവെങ്കിലും പ്രാദേശിക സംസ്ക്കാരത്തോട് സംവേദനക്ഷമത പുലർത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിരുന്നത്. എന്നാൽ സംഘ് പരിവാർ കാലത്ത് അത് അടിമുടി മാറുകയാണ്. ലക്ഷദ്വീപ് ഇന്ന് ഒരു സംഘ് പരിവാർ പ്രോജക്റ്റിന്റെ പരീക്ഷണശാലയാണ്. ഒരുപക്ഷേ നാളെ കേരളത്തിലും അതിന്റെ ഭേദഗതിപ്പെടുത്തിയ ആവർത്തനങ്ങളുണ്ടാകാം. ഇന്ത്യൻ യൂണിയൻ എന്ന ആശയത്തെത്തന്നെ അപ്രസക്തമാക്കുന്ന അപകടകരമായ അവസ്ഥ ഉണ്ടായേക്കാം. അതുണ്ടാകാതെ നോക്കാൻ നമുക്ക് തിരിച്ചു പിടിക്കേണ്ടത് നെഹ്രുവിന്റെ ഇന്ത്യയേയാണ്, ബഹുസ്വരതയേയും പ്രാദേശിക സംവേദനക്ഷമതകളേയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയെ.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍