'ഒരാളുടെ കൈയിൽ കത്തി കൊടുത്തിട്ട് സ്വയം കൊല്ലാൻ ഉത്തരവിടുന്നത് പോലെ' : സമുദായം മാറി വിവാഹം ചെയ്യുന്നവരെ പുറത്താക്കുന്ന ക്നാനായക്കാരുടെ ഏർപ്പാട് സമാധാനപരമല്ലെന്ന് കോടതി; ക്നാനായക്കാർ പ്രത്യേക മതവിഭാഗമല്ലെന്ന വിധിയുടെ പ്രത്യാഘാതങ്ങൾ ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ക്നാനായ സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സിവിൽ കോടതി വിധി വലിയ സംവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ക്നാനായ കത്തോലിക്ക നവീകരണ സമിതിയുടെ ഹർജിയിൽ കോട്ടയം ജില്ലാ അഡീഷണൽ അസി.സെഷൻസ് കോടതി ഒരുമാസം മുമ്പ് പുറപ്പെടുവിച്ച വിധിയാണ് സമുദായത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോടതിവിധിയുടെ പൂർണരൂപം ലഭ്യമായതോടെ, സമുദായാംഗങ്ങൾക്കിടയിൽ ചേരിതിരിഞ്ഞ് സംവാദവും നടക്കുന്നു.
ഭരണഘടനയിലെ ആർട്ടിക്കിൾ 25 പ്രകാരം മതവിശ്വാസത്തിനുള്ള അവകാശത്തെയും, ആർട്ടിക്കിൾ 21 പ്രകാരം വിവാഹത്തിനുള്ള അവകാശത്തെയും ഹനിക്കുന്നതാണ് പുറത്താക്കൽ നടപടി( വംശശുദ്ധി) എന്ന് കോടതി വിലയിരുത്തി. ക്നാനായ നവീകരണ സമിതിക്കു വേണ്ടി ഭാരവാഹികളായ നാലുപേർ വാദികളായ കേസിൽ കോട്ടയം അതിരൂപത, രൂപത മെത്രാൻ, സിറോ മലബാർ സഭ തലവൻ മാർ ജോർജ് ആലഞ്ചേരി എന്നിവർ എതിർകക്ഷികൾ ആയാണ് കോടതി നടപടികൾ പൂർത്തിയായത്.
വിവാഹത്തിനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകം
ഹാദിയ കേസിൽ വിവാഹത്തിനുള്ള അവകാശം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്നും കെഎസ് പുട്ടസ്വാമി കേസിൽ സ്വകാര്യത മൗലികാവകാശമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ കേസുകളിലെ വിധികൾ പരാമർശിച്ചുകൊണ്ടാണ് വിവാഹത്തിനുള്ള അവകാശം വ്യക്തി സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമെന്ന് കോടതി വിലയിരുത്തിയത്. ക്നാനായ സഭയുടെ കോട്ടയം രൂപതയ്ക്ക് ആചാരത്തിന്റെ പേരിൽ ഈ അവകാശം ഹനിക്കാനാവില്ലെന്ന് അസി.സെഷൻസ് കോടതി വിധിച്ചു. സ്വതന്ത്ര മനുഷ്യർക്ക് ആനന്ദഭരിതമായ ജീവിതം നയിക്കാൻ വിവാഹ സ്വാതന്ത്ര്യം സുപ്രധാന വ്യക്ത്യവകാശമായി പണ്ടുമുതലേ അംഗീകരിച്ചുപോന്നിട്ടുണ്ട്. മതേതര കോടതികൾ ഇക്കാര്യം ശരിവച്ചിട്ടുമുണ്ട്, കോടതി നിരീക്ഷിച്ചു.
വിവാഹം കഴിക്കാനുള്ള അവകാശം തീർച്ചയായായും സിവിൽ അവകാശമാണ്. ക്നാനായ സഭ കോട്ടയം രൂപതയിൽ അംഗത്വം നിലനിർത്തുന്നതും വിവാഹത്തിന് പൗരോഹിത്യ ശുശ്രൂഷ ലഭിക്കാനുള്ള അവകാശവും സിവിൽ അവകാശങ്ങളിൽ പെടുന്നു. സഭാ കോടതികളുടെ അഭാവത്തിൽ സിവിൽ കോടതികൾക്ക് അപൂർവം കേസുകളിൽ ഒഴികെ മതപരമായ തർക്കങ്ങൾ തീർപ്പാക്കാൻ അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
ക്നാനായ സമുദായം പ്രത്യേക മതവിഭാഗമല്ല
ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരം സംരക്ഷണം അവകാശപ്പെടാവുന്ന പ്രത്യേക മതവിഭാഗമല്ല ക്നാനായ സമുദായം എന്നും കോടതി വിധിയിൽ പറയുന്നു. പൊതുഘടനയും സവിശേഷ നാമവും ക്നാനായ കത്തോലിക്ക സമുദായത്തിന് ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, സിറോ-മലബാർ സഭ, കത്തോലിക്ക സഭ അംഗങ്ങളെ പോലെ തന്നെ ക്രിസ്തുവിലും സുവിശേഷത്തിലുമാണ് ക്നാനായ സമുദായാംഗങ്ങളും വിശ്വസിക്കുന്നത്. പൊതുവിശ്വാസത്തിനായി വേറിട്ട വിശ്വാസ-പ്രമാണ സംഹിത ക്നാനായ സമുദായത്തിന് നിലവിലില്ലെന്നും കോടതി പറഞ്ഞു.
സ്വവംശ വിവാഹത്തിന് ബൈബിളിനെ കൂട്ടുപിടിക്കേണ്ട
ക്രിസ്തുവിന്റെ സുവിശേഷത്തിലോ വിശുദ്ധബൈബിളിലോ സ്വവംശ വിവാഹത്തിന് വേരുകളില്ല. ദൈവത്തെ ഉപാധികളില്ലാത്ത സ്നേഹമായി വിവേചനമില്ലാതെ അംഗീകരിക്കാനാണ് ക്രിസ്തു അനുയായികളെ ഉപദേശിച്ചത്. അതുകൊണ്ട് തന്നെ ക്നാനായ സമുദായത്തിന് പുറത്ത് നിന്നുള്ള വിവാഹത്തെ മതവിഷയമായി പരിഗണിക്കാൻ കഴിയില്ല. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം കത്തോലിക്ക സഭ അംഗീകരിച്ച ദൈവിക നിയമത്തിൽ നിന്ന് ക്നാനായ സമുദായത്തിന് പിന്മാറാനാവില്ല. ക്രിസ്തുവല്ലാതെ മറ്റൊരു ആത്മീയ ഗുരു ക്നാനായ സമുദായത്തിനില്ല. തങ്ങളുടെ ആത്മീയ ക്ഷേമത്തിന് സ്വവംശ വിവാഹം അനുഗുണമാണെന്ന് സ്ഥാപിക്കാൻ ക്നാനായ സമുദായത്തിന് കഴിഞ്ഞിട്ടില്ല. സമുദായം പിന്തുടരുന്ന വിവിധ ആരാധനാ ക്രമങ്ങളും ആചാരങ്ങളും അവരെ കത്തോലിക്ക സഭയിലെ പ്രത്യേക മതവിഭാഗമാകാൻ തുണയ്ക്കില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.
ജാതി വർഗ്ഗീകരണം ക്രൈസ്തവ മതം അംഗീകരിക്കുന്നില്ല
രാജഗോപാൽ വേഴ്സസ് അറുമുഖം കേസിൽ സുപ്രീം കോടതി വിധി പരാമർശിച്ച് കൊണ്ട് ക്രൈസ്തവ മതം ജാതി വർഗ്ഗീകരണത്തെ അംഗീകരിക്കുന്നില്ലെന്ന് കോടതി വിധിച്ചു. എല്ലാ ക്രൈസ്തവരെയും തുല്യരായാണ്് കണക്കാക്കുന്നത്. ഹിന്ദു സമുദായത്തിലെ വ്യത്യസ്ത ജാതികൾ പോലെ ക്രിസ്ത്യാനികൾക്കിടയിൽ ജാതിവ്യത്യാസമില്ല. ലോകത്ത് ഒരിടത്തും ക്രൈസ്തവ മതം ജാതി തരംതിരിവ് അംഗീകരിക്കുന്നില്ല.
വംശശുദ്ധി വാദം ക്രിസ്തുബോധനത്തിന് എതിര്
ക്രിസ്തുവിന്റെ സുവിശേഷങ്ങളിലും വിശുദ്ധ ബൈബിളിലും മനുഷ്യർക്കിടയിലെ വിവേചനമല്ല. ഉപാധികളില്ലാത്ത സ്നേഹമാണ് ഉദ്ഘോഷിക്കുന്നത്. യഹൂദന്മാരെന്നോ, അവിശ്വാസികളന്നോ, അടിമകളെന്നോ, സ്വതന്ത്രരെന്നോ ഒന്നും ക്രിസ്തു വിവേചനം കാട്ടിയിരുന്നില്ല. വിവേചനത്തിന് ക്രിസ്തു എതിരായിരുന്നു. സഹിഷ്ണുതയ്ക്കും പൊറുക്കലിനും വേണ്ടിയാണ് ക്രിസ്തു നിലകൊണ്ടത്. ക്രൈസ്തവ മതം ജാതി ഘടന അംഗീകരിക്കുന്നതുമില്ല. ഈ പശ്ചാത്തലത്തിൽ, ക്നാനായ സമുദായത്തിലെ സ്വവംശ വിവാഹ വാദം നിലനിൽക്കില്ലെന്നും കോടി വിധിച്ചു.
സ്വവംശ വിവാഹ വാദം സമാധാനപരമല്ല
ക്നാനായ സമുദായത്തിൽ കോട്ടയം രൂപതയിലെ സ്വവംശ വിവാഹക്രമം സമാധാനപരമല്ലെന്നും കോചതി നിരീക്ഷിച്ചു. ഒരുകത്തി ഒരാളുടെ കൈയിൽ കൊടുത്തിട്ട് അയാളോട് സ്വയം കൊല്ലാൻ ആവശ്യപ്പെടുന്നത് പോലെയാണ് അത്. മറ്റൊരു അതിരൂപതയിലെ കത്തോലിക്കനെ വിവാഹം കഴിക്കാൻ വിവാഹക്കുറിയുമായി വരുന്ന സമുദായാംഗം തങ്ങളുടെ അംഗത്വം ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെടുകയാണ്-കോടതി പറഞ്ഞു.
കോടതി വിധി ഇങ്ങനെ
ഏതൊരു കത്തോലിക്കാ രൂപതയിൽപെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരിൽ ക്നാനായ സഭാംഗത്തെ സഭയിൽ നിന്ന് പുറത്താക്കരുത്, അത്തരത്തിൽ പുറത്താക്കുന്നതിൽ നിന്നും കോട്ടയം, അതിരൂപത, മെത്രാപ്പൊലീത്ത, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് എന്നിവരെ വിലക്കുക, മറ്റ് രൂപതകളിലെ കത്തോലിക്കാ വിശ്വാസികളുമായുള്ള വിവാഹത്തിന് ഇടവക വൈദികൻ വഴി പൂർണ അവകാശവും സൗകര്യവും നൽകാൻ മേൽപ്പറഞ്ഞവർക്ക് നിർദ്ദേശം നൽകുക, സഭ മാറിയുള്ള വിവാഹത്തിന്റെ പേരിൽ പുറത്താക്കിയവരെയും അവരുടെ ജീവിത പങ്കാളികളേയും മക്കളെയും സഭയിൽ തിരിച്ചെടുക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ക്നാനായ കത്തോലിക്കാ നവീകരണ സമിതി കോടതിയെ സമീപിച്ചത്. സമിതിയുടെ ആവശ്യങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
ക്നാനായ കത്തോലിക്കാ നവീകരണ സമിതി, പ്രസിഡന്റ് ടി.ഒ ജോസഫ്, ലുക്കോസ് മാത്യൂ കെ, സി.കെ പുന്നൂസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കോട്ടയം അതിരൂപത, അതിരൂപത ആർച്ച് ബിഷപ്, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്, സിറോ മലബാർ സഭ സിനഡ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു കേസ്.
ഹർജിക്കാർക്ക് വേണ്ടി അഡ്വ. ഫ്രാൻസിസ് തോമസ് ഹാജരായി. സുപ്രീം കോടതി അഭിഭാഷകനായ അഡ്വ.ജോർജ് തോമസും കേസിനെ സഹായിച്ചു.
സമുദായത്തിന് താക്കീതായി നാലു നിരീക്ഷണങ്ങൾ
ക്നാനായ സമുദായക്കാരെ സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള ഈ കോടതി വിധി വ്യക്തമായും നാലു കാര്യങ്ങളിൽ സഭ നേതൃത്വത്തിനുള്ള താക്കീതായി മാറുന്നു. അവ ഇപ്രകാരമാണ്:
1. കോട്ടയം അതിരൂപതയിൽ നിന്നും മറ്റൊരു രൂപതയിൽ ഉൾപ്പെട്ട അംഗവുമായുള്ള വിവാഹത്തിന്റെ പേരിൽ പുറത്താക്കൽ നടപടി പാടില്ല
2. മുൻ കാല നടപടികൾ ഒരു കാരണവശാലും ഇനി ആവർത്തിക്കാൻ പാടില്ല
3. മറ്റു സമുദായ അംഗത്തെ വിവാഹം ചെയ്താലും ക്നാനായ വിശ്വാസി ആയിരിക്കുവാൻ ആഗ്രഹിക്കുമ്പോൾ സമുദായത്തിലെ മറ്റ് അംഗങ്ങൾക്കുള്ള തുല്യ അവകാശം നിഷേധിക്കാൻ പാടില്ല
4. ഇപ്പോൾ സമുദായത്തിന് പുറത്തു പോകേണ്ടി വന്നവർക്കു തിരികെ വരാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്വീകരിക്കാൻ സഭ നേതൃത്വം തയ്യാറാകണം
സഭയുടെ നിലവിലെ വിശ്വാസ രീതികളുടെ വെളിച്ചത്തിൽ ഈ കോടതി നിഗമനത്തിൽ ഒന്ന് പോലും അംഗീകരിക്കാൻ സാധിക്കില്ല എന്ന ദുർഘട പ്രതിസന്ധിയാണ് സമുദായ നേതൃത്വം നേരിടുന്നത്.
വർഷങ്ങൾ നീണ്ട കേസ്, അന്തിമ വിധിക്കു തലമുറകളിലേക്ക് കാത്തിരിപ്പ്
വർഷങ്ങൾ നീണ്ട കേസാണ് ഇപ്പോൾ കോട്ടയം സബ് കോടതി തീർപ്പാക്കിയിരിക്കുന്നത്. ആറുവർഷം മുൻപാണ് കേസിനു ആസ്പദമായ കാര്യങ്ങളുമായി ക്നാനായ നവീകരണ സമിതി കോട്ടയം സബ് കോടതിക്ക് മുന്നിലെത്തുന്നത്. ഈ കേസിൽ കോടതിക്ക് മുൻപിൽ സമാനമായ കേസും അതിന്റെ നാൾവഴികളും ഒക്കെ ഉയർത്തിക്കാട്ടാൻ ഉണ്ടായിരുന്നതിനാൽ കാര്യങ്ങൾ തീർപ്പാക്കാൻ വേഗത്തിൽ കഴിയുമായിരുന്നെങ്കിലും സിവിൽ കേസെന്ന പരിഗണനയിൽ നടപടികൾ നീണ്ടുപോകുകയായിരുന്നു.
ഇതിനിടയിൽ നാലഞ്ച് ജഡ്ജിമാർ മാറിമാറി എത്തുകയും ചെയ്തു. അവസാന വിധി പുറപ്പെടുവിക്കാൻ നിയോഗമുണ്ടായത് ജഡ്ജ് സുധീഷ് കുമാറിന് ആയിരുന്നു എന്നുമാത്രം. ഹൈക്കോടതിയും സുപ്രീം കോടതിയും ഒക്കെയായി തലമുറകൾ നീളുന്ന നിയമപോരാട്ടത്തിനുള്ള തുടക്കം കൂടിയാണ് കോട്ടയം സബ് കോടതി തുറന്നിട്ടിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്